ശാസ്ത്രലോകത്തെയും ചരിത്രകാരന്മാരെയും ഒരുപോലെ അമ്പരപ്പിച്ച ഒരു വാർത്തയായിരുന്നു 1969-ൽ റഷ്യയിലെ കെമെറോവോ (Kemerovo) മേഖലയിലുള്ള തീസൂൽ (Tisul) എന്ന ഗ്രാമത്തിൽ നിന്ന് പുറത്തുവന്നത്. 'തീസൂൽ രാജകുമാരി' എന്നറിയപ്പെടുന്ന ഈ നിഗൂഢ രൂപം ഇന്നും ലോകത്തിലെ ഏറ്റവും വലിയ പരിഹരിക്കപ്പെടാത്ത രഹസ്യങ്ങളിൽ ഒന്നായി അവശേഷിക്കുന്നു.
1969 സെപ്റ്റംബറിൽ റഷ്യയിലെ ആർസാവോ (Rzhavchik) എന്ന ഗ്രാമത്തിലെ കൽക്കരി ഖനിയിലാണ് ഈ അത്ഭുതം അരങ്ങേറിയത്. ഏതാണ്ട് 70 മീറ്റർ ആഴത്തിൽ ഖനനം നടത്തിക്കൊണ്ടിരുന്ന തൊഴിലാളികൾക്ക് കൽക്കരി പാളികൾക്കിടയിൽ നിന്ന് വളരെ കൃത്യമായി കൊത്തിയെടുത്ത ഒരു ശവപ്പെട്ടി ലഭിച്ചു. വെളുത്ത മാർബിൾ കൊണ്ട് നിർമ്മിച്ചതെന്ന് തോന്നിപ്പിക്കുന്ന ആ ശവപ്പെട്ടി ഖനിത്തൊഴിലാളികൾ മുകളിലെത്തിച്ചു.
ശവപ്പെട്ടി തുറന്നപ്പോൾ കണ്ട കാഴ്ച അവിടെയുണ്ടായിരുന്നവരെ അമ്പരപ്പിച്ചു. അതിനുള്ളിൽ നീലക്കണ്ണുകളും സുന്ദരമായ മുഖവുമുള്ള ഒരു യുവതിയുടെ ശരീരം ഉണ്ടായിരുന്നു. അത്ഭുതകരമെന്നു പറയട്ടെ, മരിച്ച് സഹസ്രാബ്ദങ്ങൾ കഴിഞ്ഞിട്ടും അവളുടെ ശരീരം ഒട്ടും ജീർണ്ണിച്ചിരുന്നില്ല.
ഒരു വലിയ പെട്ടി നിറയെ പിങ്ക് കലർന്ന നീല നിറത്തിലുള്ള ദ്രാവകത്തിൽ ശരീരം മുങ്ങിക്കിടക്കുകയായിരുന്നു.
സുന്ദരമായ മുഖം, ഏതാണ്ട് 30 വയസ്സ് പ്രായം തോന്നിപ്പിക്കുന്ന രൂപം. വെളുത്ത വസ്ത്രമാണ് ധരിച്ചിരുന്നത്.
അവളുടെ തലയ്ക്കടുത്ത് കറുത്ത നിറത്തിലുള്ള ഒരു ചെറിയ ലോഹപ്പെട്ടി (ഒരു മൊബൈൽ ഫോണിന് സമാനമായ ഉപകരണം) ഉണ്ടായിരുന്നു.
ഈ കണ്ടെത്തലിനെക്കുറിച്ച് പഠിച്ച ശാസ്ത്രജ്ഞർ ഞെട്ടിപ്പോയത് അതിന്റെ പഴക്കം നിർണ്ണയിച്ചപ്പോഴാണ്. ആ കൽക്കരി പാളികൾക്ക് ഏതാണ്ട് 800 ദശലക്ഷം വർഷം (800 Million Years) പഴക്കമുണ്ടായിരുന്നു. ഡൈനോസറുകൾ പോലും ഭൂമിയിൽ ജനിക്കുന്നതിന് ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുൻപുള്ള സമയമാണിത്. ആധുനിക മനുഷ്യൻ (Homo sapiens) ഭൂമിയിൽ വന്നിട്ട് കേവലം ഏതാനും ലക്ഷം വർഷങ്ങൾ മാത്രമേ ആയിട്ടുള്ളൂ എന്നിരിക്കെ, ഇത്രയും പുരാതനമായ ഒരു സംസ്കാരം ഭൂമിയിലുണ്ടായിരുന്നു എന്നത് പരിണാമ സിദ്ധാന്തങ്ങളെപ്പോലും ചോദ്യം ചെയ്യുന്നതായിരുന്നു.
വാർത്ത പരന്നതോടെ അധികൃതർ സ്ഥലത്തെത്തുകയും പ്രദേശം പൂർണ്ണമായും സീൽ ചെയ്യുകയും ചെയ്തു. റിപ്പോർട്ടുകൾ പ്രകാരം സോവിയറ്റ് സൈന്യം വന്ന് ശരീരം വിമാനമാർഗ്ഗം മാറ്റി. ശവപ്പെട്ടിയിലെ ദ്രാവകം നീക്കം ചെയ്തപ്പോൾ ശരീരം കറുത്തു പോകാൻ തുടങ്ങിയതായും ഉടനെ ദ്രാവകം തിരികെ ഒഴിച്ചപ്പോൾ അത് പഴയപടിയായതായും Viktor Georgievich Kulikov എന്ന സോവിയറ്റ് യൂണിയൻ സൈനിക മേധാവി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്..
പിന്നീടുള്ള വർഷങ്ങളിൽ ഈ ഖനിയുടെ പരിസരത്ത് കൂടുതൽ പരിശോധനകൾ നടന്നുവെന്നും എന്നാൽ അവയെല്ലാം അതീവ രഹസ്യമായിട്ടാണ് സൂക്ഷിച്ചിരിക്കുന്നതെന്നും പറയപ്പെടുന്നു.
ഇതിനെക്കുറിച്ച് ശാസ്ത്രീയമായ തെളിവുകളോ ചിത്രങ്ങളോ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. പലരും ഇതൊരു കെട്ടുകഥയാണെന്ന് വിശ്വസിക്കുമ്പോൾ, മറ്റു ചിലർ വിശ്വസിക്കുന്നത് പ്രാചീനകാലത്ത് ഭൂമിയിൽ അത്യാധുനിക സാങ്കേതികവിദ്യ കൈവശമുണ്ടായിരുന്ന ഒരു മനുഷ്യവംശം ജീവിച്ചിരുന്നു എന്നാണ്. അല്ലെങ്കിൽ ഇതൊരു അന്യഗ്രഹ ജീവിയാകാം എന്നും ചിലർ വാദിക്കുന്നു.