Saturday, 22 August 2026

കൺസെന്റ് അല്ലെങ്കിൽ സമ്മതം..


ലൈംഗിക ബന്ധത്തിൽ കൺസൻറ് എന്നാൽ എന്ത്?

 ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന് പരസ്പരം രണ്ട് പേരുടെയും സമ്മതം വേണം.

ഏതെങ്കിലും ലൈംഗിക പ്രവർത്തനത്തിൽ ഏർപ്പെടുന്നതിന് മുമ്പ്, പങ്കാളിയുമായി അത് സുഖകരമാണെന്ന് ഉറപ്പാക്കേണ്ടത് എല്ലായ്പ്പോഴും പ്രധാനമാണ്.

കൺസന്റ് അഥവാ സമ്മതം ചോദിക്കുന്നതോ തരുന്നതോ, വ്യക്തിഗത അതിരുകൾ ബഹുമാനിക്കാൻ ആണ്.

ഇവയെല്ലാം സമ്മതം അർത്ഥമാക്കുന്നില്ല

1.ധരിച്ചിരിക്കുന്ന വസ്ത്രം

2.അയാളെ കണ്ടുമുട്ടിയ ഇടം (ഉദാഹരണം: നിശാ ക്ലബ്)

3.മൗനം 

4.അവരുടെ മുൻ ലൈംഗിക അനുഭവങ്ങൾ

ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് വേണോ വേണ്ടയോ എന്നുള്ളതു നിങ്ങളുടെ മാത്രം ഇഷ്ടം ആണ്.

സമ്മതമില്ലാതെ ലൈംഗിക പ്രവർത്തികളിൽ ഏർപ്പെടുന്നത് ലൈംഗിക പീഡനമായി കണക്കാക്കപ്പെടുന്നു.

NO MEANS NO.

No എന്ന് കേട്ടാൽ പിന്നീട് അവരെ വശീകരിക്കാൻ ശ്രമിക്കരുത്.

നിർത്തു / Stop

എനിക്ക് വയ്യ ഇന്ന്

എനിക്ക് ഇപ്പോൾ താല്പര്യം ഇല്ല

ഇവയുടെ അർത്ഥം No! എന്ന് തന്നെയാണ്.

മുമ്പ് ഒരാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്ന് കരുതി അത് ഇനിയും അയാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഉള്ള അനുവാദം അല്ല.

കാലങ്ങൾ ആയി ഒരുമിച്ചു ജീവിക്കുന്ന ദമ്പതികൾക്ക് പോലും ഓരോ ലൈംഗിക പ്രവർത്തനത്തിനും മുമ്പായി ഓരോ തവണയും - സമ്മതം ആവശ്യമാണ്.

Friday, 21 August 2026

വിമാനത്തിന്റെ ടയറുകൾ..

വളരെ കുറഞ്ഞ സമയത്തേക്ക് വളരെ കൂടിയ ലോഡുകളെ താങ്ങാനുള്ള രൂപത്തിൽ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് വിമാനത്തിന്റെ ടയറുകൾ.

വിമാനത്തിന്റെ ഭാരം കൂടുന്നതിനനുസരിച്ച് വിമാനത്തിന് ആവശ്യമായ ടയറുകളുടെ എണ്ണവും വർദ്ധിക്കുന്നു.എയർബസ് A318ന് 6 ടയറുകളാണെങ്കിൽ എയർബസ് A380 ൽ 22 ടയറുകൾ വരെ കാണാനാവും.

ടയറിൽ നിറക്കുന്നത്

പറക്കുമ്പോൾ അനുഭവപ്പെടുന്ന അന്തരീക്ഷ താപനിലയിലും മർദ്ദത്തിലുമുണ്ടാകുന്ന തീവ്രമായ മാറ്റങ്ങൾ കൊണ്ടുണ്ടാകുന്ന വികാസവും സങ്കോചവും കുറയ്ക്കുന്നതിനും,ജ്വലന സാധ്യത തീരെയില്ല ഒരു നിഷ്ക്രിയ വാതകമാണ് എന്നതുകൊണ്ടും, എയർക്രാഫ്റ്റ് ടയറുകളിൽ സാധാരണ നൈട്രജൻ വാതകമാണ് നിറയ്ക്കുക.ഉയർന്ന മർദ്ദ നിലയായ 180 മുതൽ 220 psi പ്രഷറിലാണ് എയർക്രാഫ്റ്റുകളിൽ നൈട്രജൻ വാതകം നിറയ്ക്കുക.

ട്രെഡ് പാറ്റേൺ

എയർക്രാഫ്റ്റ് ടയറുകളുടെ ട്രെഡ് പാറ്റേൺ കാറുകളുടെ ടയറുകളുടെ ട്രെഡ് പാറ്റേണുകളിൽ നിന്ന് ഒത്തിരി വ്യത്യസ്തമാണെന്ന് കാണാം.simple straight rib tread design ആയിരിക്കും എയർക്രാഫ്റ്റ് ടയറുകളിൽ കാണാൻ കഴിയുക.ഇതിന് കാരണം എയർക്രാഫ്റ്റുകളുടെ ഭാരം കാറുകളുടെ ഭാരത്തിനേക്കാൾ വളരെ കൂടുതലായിരിക്കും.പ്രത്യേകിച്ച് ലാൻഡ് ചെയ്യുന്ന സമയത്തും ടേക്ക് ഓഫ് ചെയ്യുന്ന സമയത്തും.ഉയർന്ന ക്രോസ് വിൻഡ് സാഹചര്യങ്ങളിൽ സ്ഥിരത ഉറപ്പാക്കുന്നതിനും, ഹൈഡ്രൊപ്ലെയിനിങ് പ്രതിഭാസം തടയുന്നതിനും,റൺവേയിൽ വെള്ളമുള്ള സാഹചര്യങ്ങളിൽ വെള്ളം വഴി തിരിച്ചു വിടുന്നതിനും ആവശ്യമായ ബ്രേക്കിംഗ് എഫക്ട് ലഭിക്കുന്നതിനും ഇത്തരം ട്രെഡ് പാറ്റേൺ കൂടിയേ തീരൂ.

ഫ്യൂസിബിൾ പ്ലഗ്

വിമാനത്തിന്റെ ചക്രങ്ങളുടെ ഉള്ളിലായി ഫ്യൂസിബിൾ അഥവാ ഉരുകാൻ കഴിവുള്ള പ്ലഗ്ഗുകളും ഉൾപ്പെടുത്തിയിട്ടുള്ളതായി കാണാം.അടിയന്തിര ലാൻഡിങ് നടത്തുമ്പോഴോ സടൺ ബ്രേക്കിങ്ങിന് വിധേയമാകുമ്പോഴോ ചക്രങ്ങളിൽ അമിത താപനില വരാൻ ഇടയായാൽ ഇവ ഉരുകുന്നതു വഴി ടയറുകൾ സ്ഫോടനാത്മകമായി പൊട്ടിത്തെറിക്കാനുള്ള സാധ്യത ഒഴിവാക്കാൻ ഇവ സഹായിക്കും.ലാൻഡ് ചെയ്യുന്ന സമയത്തും ടേക്ക് ഓഫ് ചെയ്യുന്ന സമയത്തും ടയറും റൺവേയും തമ്മിലുള്ള ഫ്രിക്ഷൻ വഴി അപകടകരമാം വിധത്തിൽ ചാർജ് ബിൽഡപ് ഉണ്ടാകാനുള്ള സാധ്യത ഉണ്ട്.അതുകൊണ്ടാണ് എയർക്രാഫ്റ്റ് ടയറുകൾ കണ്ടക്ടിംഗ് ആയ രീതിയിൽ തയ്യാറാക്കി എടുക്കുന്നത്.

ലൈഫ് സ്പാൻ

വിമാനത്തിന്റെ മെയിൻ വീൽ ടയറുകൾക്ക് 300 മുതൽ 450 ലാൻഡിങ്ങുകൾ താങ്ങാനുള്ള ലൈഫ് സ്പാൻ ലഭിക്കുമെങ്കിൽ,നോസ് വീൽ ടയറുകൾക്ക് തേയ്മാനം കൂടുതലാകയാൽ 200 മുതൽ 350 ലാൻഡിങ് താങ്ങാനുള്ള ലൈഫ് സ്പാനേ ലഭിക്കുകയുള്ളൂ.

Wednesday, 19 August 2026

കാസിയോ F-91W. ഇത്ര ഭീകരനോ..?

ലളിതമായ ഡിസൈനും, കുറഞ്ഞ വിലയും, ദീർഘനാളത്തെ ബാറ്ററി ലൈഫും കാരണം വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്ന ഒരു വാച്ചാണ് കാസിയോ F-91W.

 1990-കളിലും, 2000-കളിലും അൽ-ഖ്വയ്ദ പോലുള്ള ഭീകരസംഘടനകൾ ഇതിന്റെ ടൈമർ ഫീച്ചർ ഉപയോഗിച്ച് സ്ഫോടന ഉപകരണങ്ങൾ (IEDs - Improvised Explosive Devices) നിർമ്മിക്കാൻ തുടങ്ങിയതോടെ പ്രശ്നങ്ങൾ ആരംഭിച്ചു. ഒരിക്കൽ യുണൈറ്റഡ് സ്റ്റേറ്റ്സ് സൈന്യം ഗ്വാണ്ടാനാമോ ബേയിൽ തടവുകാരെ പരിശോധിച്ചപ്പോൾ കൂടുതൽ തടവുകാരും F-91W വാച്ച് കൈവശം വച്ചിരിക്കുന്നത് ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് ഇത് ഒരു "ഭീകരതയുടെ അടയാളം" ആയി കണക്കാക്കി . വിക്കിലീക്സ് പുറത്തുവിട്ട രഹസ്യരേഖകൾ പ്രകാരം ഈ വാച്ച് ധരിച്ചിരു ന്നത് തടവുകാരുടെ തുടർനടപടികൾക്ക് ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടു. തുടർന്ന് ഗ്വാണ്ടാനാമോ പോലുള്ള പ്രത്യേക സുരക്ഷാ മേഖലകളിൽ ഇത് നിരോധിക്കപ്പെട്ടു. 

 1993-ലെ വേൾഡ് ട്രേഡ് സെന്റർ ബോംബാ ക്രമണവുമായി ബന്ധപ്പെട്ടവർ ഈ വാച്ച് ഉപയോഗിച്ചിരുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ഇതിന്റെ എളുപ്പത്തിലുള്ള ലഭ്യതയും ( വർഷത്തിൽ ഏകദേശം 30 ലക്ഷം യൂണിറ്റുകൾ ഉൽപ്പാദിപ്പിക്കപ്പെടുന്നു ), മോഡിഫിക്കേഷന് അനുയോ ജ്യമായ സവിശേഷതകളും ഇതിനെ ദുരുപയോ ഗത്തിന് സാധ്യതയുള്ളതാക്കി മാറ്റി.

പലപ്പോഴും ഈ വാച്ച് പൊതുവെ യു.എസിലും മറ്റ് രാജ്യങ്ങളിലും നിരോധിക്കപ്പെട്ടു എന്ന് സ്ഥിതികരിക്കാത്ത റിപ്പോർട്ടുകൾ പോലും ഉണ്ടായി . എന്തായാലും ഇത് ഇപ്പോഴും ഓൺ ലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ പോലും ( ആമസോണിലും വാൾമാർട്ടിലും ) ലഭ്യമാണ് . സാധാരണ ഉപയോക്താക്കൾക്ക് ഇത് ഒരു സാധാരണ വിശ്വസനീയമായ വാച്ച് മാത്രമാ ണെങ്കിലും ചരിത്രത്തിൽ പല സന്ദർഭങ്ങളിലും സുരക്ഷാ ആശങ്കകൾ മൂലം വിവാദമായ ഒരു വാച്ചായി മാറി കാസിയോ F-91W . 

Tuesday, 18 August 2026

എന്താണ് ചെകുത്താൻ്റെ സൂര്യോദയം..?


 വളരെ അപൂർവമായി മാത്രം സൂര്യഗ്രഹണ സമയത്ത് സംഭവിക്കുന്ന ഒന്നാണിത്. ചുവന്ന നിറത്തി ലുള്ള സൂര്യോദയമാണ് ഇതിന്റെ പ്രത്യേകത. 

സാധാരണ സൂര്യോദയത്തിൽ നിന്ന് വ്യത്യ സ്തമായി ചുവപ്പ് കലർന്ന ഓറഞ്ച് നിറത്തി ലായിരിക്കും സൂര്യൻ ദൃശ്യമാകുക.

 അന്തരീക്ഷത്തിലെ പൊടിപടലങ്ങൾ, ചെറിയ തരികൾ എന്നിവ സൂര്യോദയത്തിലെ പ്രകാ ശത്തെ ചിതറിക്കുകയും ചുവപ്പ് നിറം കൂടു തലായി കാണാൻ ഇടയാക്കുകയും ചെയ്യുന്നു. ചില പ്രത്യേകതരം മേഘങ്ങൾ സൂര്യപ്രകാശ ത്തെ പ്രതിഫലിപ്പിച്ച് ചുവപ്പ് നിറം വർദ്ധിപ്പിക്കു ന്നു.അന്തരീക്ഷത്തിലെ താപനിലയിലുള്ള വ്യതിയാനങ്ങൾ പ്രകാശത്തിന്റെ സഞ്ചാര പാതയിൽ മാറ്റങ്ങൾ വരുത്തുന്നതിലൂടെയും ചുവപ്പ് നിറം ദൃശ്യമാകും.

സാധാരണയായി മരുഭൂമി പോലുള്ള വരണ്ട പ്രദേശങ്ങളിലാണ് ഈ പ്രതിഭാസം കൂടുതലായി കാണപ്പെടുന്നത്. സൂര്യൻ കടലിൽ നിന്ന് ഉദിച്ചു യരുമ്പോൾ കൊമ്പുകൾ പോലേ കാണപ്പെടു ന്നതിനാൽ ഇതിനെ devil's horns sunrise എന്നും വിളിക്കുന്നു.2019 ഡിസംബർ 26 ന് ഖത്തറിലെ അൽ വക്ര തീരത്ത് എലിയാസ് ചാസിയോട്ടിസ് എന്ന ഫോട്ടോഗ്രാഫർ പകർത്തിയ ചിത്രങ്ങൾ ഈ പ്രതിഭാസത്തിനെ ലോകത്തിന് പരിചയ പ്പെടുത്തി.

Friday, 7 August 2026

മരംകൊത്തി.., അതിശയകരമായ ഒരു എഞ്ചിനീയറിംഗ് വിസ്മയം..

ഒരു മരംകൊത്തി സെക്കൻഡിൽ 25 തവണ വരെ ഒരു മരത്തിൽ കൊത്തും, ഒരു മെഷീൻ ഗണ്ണിന്റെ ഇരട്ടി വേഗതയിൽ..


വേഗതയുടെ കണക്കുകൾ

ഒരു മരംകൊത്തി, മരത്തിൽ കൊത്തുന്ന വേഗത സെക്കൻഡിൽ 20 മുതൽ 25 തവണ വരെയാകാം. ഇത് മരംകൊത്തിയുടെ വർഗ്ഗത്തെയും അത് എന്തിനുവേണ്ടിയാണ് കൊത്തുന്നത് എന്നതിനെയും ആശ്രയിച്ചിരിക്കും. മെഷീൻ ഗണ്ണുമായി താരതമ്യം ചെയ്യുമ്പോൾ, സാധാരണ ഗതിയിൽ ഒരു ഇടത്തരം മെഷീൻ ഗണ്ണിന് സെക്കൻഡിൽ 10 മുതൽ 15 റൗണ്ട് വരെ വെടിയുതിർക്കാൻ സാധിക്കും. അതുകൊണ്ട് തന്നെ, ഒരു മരംകൊത്തിയുടെ കൊത്തലിന് മെഷീൻ ഗണ്ണിന്റെ ഇരട്ടി വേഗതയുണ്ട് എന്ന് പറയുന്നത് ശാസ്ത്രീയമായി ശരിയാണ്.

ഇത്ര വേഗത്തിൽ കൊത്തിയിട്ടും മരം കൊത്തിയുടെ തലച്ചോറിന് പരിക്കേൽക്കാത്തത് എന്തുകൊണ്ട് ?

ഇത്രയും വേഗതയിൽ കൊത്തുമ്പോൾ മരംകൊത്തിയുടെ തലയ്ക്ക് വലിയ ആഘാതം (Shock) ഏൽക്കുന്നുണ്ട്. ഒരു സെക്കൻഡിൽ 25 തവണ കൊത്തുമ്പോൾ ഓരോ കൊത്തിലും ഏകദേശം 1,200 മുതൽ 1,400 g-force വരെ മരംകൊത്തിയുടെ തലയിൽ അനുഭവപ്പെടുന്നു. (മനുഷ്യർക്ക് 100 g-force ഏറ്റാൽ തന്നെ ബോധക്ഷയമോ മരണമോ സംഭവിക്കാം). ഇതിനെ പ്രതിരോധിക്കാൻ മരംകൊത്തിക്ക് ചില പ്രകൃതിദത്തമായ സംവിധാനങ്ങളുണ്ട്.

സ്‌പോഞ്ച് പോലെയുള്ള തലയോട്ടി: 

ഇവയുടെ തലയോട്ടിയിലെ എല്ലുകൾ വളരെ മൃദുവായതും സ്‌പോഞ്ച് പോലെ ആഘാതങ്ങളെ ആഗിരണം ചെയ്യാൻ കഴിവുള്ളതുമാണ്.

നീളമുള്ള നാക്ക് :

 മരംകൊത്തിയുടെ നാക്ക് തലയോട്ടിക്ക് ചുറ്റും ഒരു 'സീറ്റ് ബെൽറ്റ്' പോലെ ചുറ്റിയിരിക്കുന്നു. ഇത് കൊത്തുമ്പോഴുണ്ടാകുന്ന വിറയലിൽ നിന്ന് തലച്ചോറിനെ സംരക്ഷിക്കുന്നു.

 മൂന്നാമത്തെ കൺപോള :

 കൊത്തുമ്പോൾ ഉണ്ടാകുന്ന മരപ്പൊടികളിൽ നിന്ന് സംരക്ഷിക്കാനും കണ്ണ് പുറത്തേക്ക് തെറിച്ചു പോകാതിരിക്കാനും ഇവയ്ക്ക് 'നിക്റ്റിറ്റേറ്റിംഗ് മെംബ്രെയ്ൻ' (Nictitating membrane) എന്ന മൂന്നാമത്തെ കൺപോളയുണ്ട്.

എന്തിനാണ് ഇത്ര വേഗത്തിൽ കൊത്തുന്നത് ?

മരംകൊത്തികൾ പ്രധാനമായും മൂന്ന് കാരണങ്ങൾക്കാണ് ഇത്തരത്തിൽ കൊത്തുന്നത്:

ഭക്ഷണം കണ്ടെത്താൻ, കൂട് നിർമ്മിക്കാൻ.കട്ടിയുള്ള മരങ്ങളിൽ സുരക്ഷിതമായ പൊത്തുകൾ ഉണ്ടാക്കാൻ.

ആശയവിനിമയം (Drumming) : 

മറ്റ് മരംകൊത്തികൾക്ക് സന്ദേശം നൽകാനോ സ്വന്തം പ്രദേശം അടയാളപ്പെടുത്താനോ ആണ് ഇവ വേഗത്തിൽ കൊത്തുന്നത് (Drumming). ഈ സമയത്താണ് ഇവ ഏറ്റവും കൂടുതൽ വേഗത കാണിക്കുന്നത്.
മരംകൊത്തിയുടെ ഈ അസാധാരണ കഴിവ് പഠിച്ചാണ് ശാസ്ത്രജ്ഞർ ഇന്ന് ഹെൽമെറ്റുകളുടെയും ഷോക്ക് അബ്സോർബറുകളുടെയും ഡിസൈനുകളിൽ മാറ്റങ്ങൾ വരുത്തുന്നത്.

മരംകൊത്തിയുടെ നാക്കിന്റെ ഘടന പ്രകൃതിയിലെ തന്നെ അതിശയകരമായ ഒരു എഞ്ചിനീയറിംഗ് വിസ്മയമാണ്. ഇതിനെക്കുറിച്ച് കൂടുതൽ രസകരമായ വിവരങ്ങൾ അറിയുക.

തലയോട്ടിക്ക് ചുറ്റുമുള്ള നാക്ക് (The Wrap-around Tongue)

മരംകൊത്തിയുടെ നാക്ക് അതിന്റെ വായിൽ ഒതുങ്ങുന്നതിനേക്കാൾ എത്രയോ മടങ്ങ് നീളമുള്ളതാണ്. ഈ നീളമുള്ള നാക്ക് എവിടെയാണ് സൂക്ഷിക്കുന്നത് എന്നതാണ് അത്ഭുതകരമായ കാര്യം.

ഹയോയിഡ് അസ്ഥി (Hyoid apparatus) : 

മരംകൊത്തിയുടെ നാക്ക് തുടങ്ങുന്നത് അതിന്റെ മൂക്കിന് ഉള്ളിൽ നിന്നോ അല്ലെങ്കിൽ മുകളിലെ താടിയെല്ലിൽ നിന്നോ ആണ്. അവിടെ നിന്ന് തുടങ്ങി അത് തലയോട്ടിക്ക് മുകളിലൂടെ പിന്നിലേക്ക് വന്ന്, കഴുത്തിന് പിന്നിലൂടെ വളഞ്ഞ് വായുടെ അടിഭാഗത്ത് എത്തുന്നു.

നിങ്ങൾ കാറിൽ സീറ്റ് ബെൽറ്റ് ധരിക്കുന്നത് പോലെയാണ് ഈ നാക്ക് തലച്ചോറിനെ പൊതിഞ്ഞിരിക്കുന്നത്. മരം കൊത്തുമ്പോൾ ഉണ്ടാകുന്ന വലിയ ആഘാതം തലച്ചോറിലേക്ക് നേരിട്ട് എത്താതിരിക്കാൻ ഈ നാക്ക് ഒരു ഷോക്ക് അബ്സോർബറായി പ്രവർത്തിക്കുന്നു.

നാക്കിന്റെ മറ്റ് പ്രത്യേകതകൾ.

പശ പോലെയുള്ള ദ്രാവകം:

 ഇവയുടെ നാക്കിൽ വളരെ ഒട്ടിപ്പിടിക്കുന്ന ഒരു ദ്രാവകമുണ്ട്. മരത്തിനുള്ളിലെ ഇടുങ്ങിയ മാളങ്ങളിൽ ഒളിച്ചിരിക്കുന്ന പ്രാണികളെയും പുഴുക്കളെയും ഈ പശ ഉപയോഗിച്ച് നാക്കിൽ ഒട്ടിച്ചെടുക്കാൻ ഇവയ്ക്ക് സാധിക്കും.

മുള്ളുകൾ (Barbs) :

 ചിലയിനം മരംകൊത്തികളുടെ നാക്കിന്റെ അറ്റത്ത് ചെറിയ മുള്ളുകൾ ഉണ്ടാകും. ഹുക്ക് പോലെ പ്രവർത്തിക്കുന്ന ഈ മുള്ളുകൾ ഉപയോഗിച്ച് പ്രാണികളെ കുത്തിപ്പിടിക്കാനും ഇവയ്ക്ക് കഴിയും.

സെൻസറുകൾ :

 മരപ്പൊട്ടുകൾക്കിടയിൽ പ്രാണികളുടെ അനക്കം തിരിച്ചറിയാൻ സഹായിക്കുന്ന സൂക്ഷ്മമായ സെൻസറുകൾ മരംകൊത്തിയുടെ നാക്കിന്റെ തുമ്പത്തുണ്ട്.

ശാസ്ത്രം ഇതിൽ നിന്ന് പഠിക്കുന്നത്
മരംകൊത്തിയുടെ തലയോട്ടി, നാക്ക്, കൊക്ക് എന്നിവ എങ്ങനെ ഇത്രയും വലിയ ആഘാതത്തെ പ്രതിരോധിക്കുന്നു എന്ന് പഠിക്കുന്നത് വഴി ശാസ്ത്രജ്ഞർ പുതിയ തരം ഹെൽമെറ്റുകൾ, വിമാനങ്ങളുടെ ബ്ലാക്ക് ബോക്സ് കവറുകൾ, സ്പോർട്സ് ഉപകരണങ്ങൾ എന്നിവ നിർമ്മിക്കാൻ ശ്രമിക്കുന്നു.

ഒരു രസകരമായ കാര്യം കൂടി :

 മരംകൊത്തി സെക്കൻഡിൽ 25 തവണ കൊത്തുമ്പോൾ അതിന്റെ കണ്ണുകൾ ഓരോ തവണയും
 അടയും.കൊത്തുമ്പോഴുണ്ടാകുന്ന കഠിനമായ വിറയൽ കാരണം കണ്ണ് പുറത്തേക്ക് തെറിച്ചു പോകാതിരിക്കാൻ വേണ്ടിയാണ് ഇങ്ങനെ ഒരു മുൻകരുതൽ നൽകിയിരിക്കുന്നത്!..

Friday, 31 July 2026

വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ..


വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ
 2026 ഓഗസ്റ്റ് മാസം ഒന്നാം തീയതി ശനിയാഴ്ച രാവിലെ 9 മണി മുതൽ സെൻറ് അൽഫോൻസാ സീറോ മലബാർ കത്തോലിക്ക ചർച്ചിൽ ആഘോഷിക്കുന്നു..

 തിരുനാൾ നോട്ടീസും പള്ളിയുടെ അഡ്രസ്സും ഇവിടെ ചേർക്കുന്നു

St. Alphonsa Syro - Malabar Catholic Church 
75 Albert St, Taree NSW 2430
Australia 

നമ്മളെപ്പോലെ ഒരു സാധാരണക്കാരിയായി ജീവിച്ച്, നമ്മൾ സാധാരണ ചെയ്യുന്ന കാര്യങ്ങളെല്ലാം അസാധാരണമായ വിധത്തിൽ ചെയ്ത് വിശുദ്ധിയുടെ പടവുകൾ നടന്നുകയറിയവളാണ് വി. അൽഫോൻസാമ്മ. 

മനുഷ്യന്റെ സ്വാഭാവിക പ്രവണതയാണ് സാഹനത്തിൽ നിന്ന് ഒളിച്ചോടുക എന്നത്. എന്നാൽ വി. അൽഫോൻസാമ്മ സഹനത്തെ ആത്മവിശുദ്ധിക്കും ആത്മരക്ഷയ്ക്കുമുള്ള മാർഗ്ഗമായി സ്വീകരിച്ചു. തന്റെ രോഗങ്ങളെയും, തെറ്റിദ്ധാരണകളെയും സന്തോഷത്തോടെ സഹിച്ചു എന്നതാണ് ഈ വിശുദ്ധയെ നമ്മളിൽ നിന്ന് വ്യത്യസ്തയാക്കുന്നത്. ഈ സഹനങ്ങളിൽ അവൾ ദൈവസ്നേഹം കണ്ടെത്തി. തന്‍റെ ജീവിതത്തിലെ സഹനത്തെ മുഴുവൻ സംയമനത്തോടെ സ്വീകരിക്കാനായത് കുരിശിലെ ഈശോയോടുള്ള അഗാധമായ സ്നേഹവും സമർപ്പണബോധവും കൊണ്ടാണ്.

“സഹനവും ത്യാഗവും ആകുന്ന കല്ലുകൾ കൊണ്ടാണ് സ്വർഗ്ഗത്തിൽ നമുക്ക് മാളികകൾ പണിയുന്നത്” എന്ന വി. അൽഫോസാമ്മയുടെ വാക്കുകൾ ഓർത്തുകൊണ്ട്, സഹനങ്ങളെ വിശുദ്ധിയിലേക്കുള്ള മാർഗ്ഗമായി പരിഗണിച്ച് അവയെ സന്തോഷത്തോടെ ജീവിതത്തിൽ സ്വീകരിക്കുവാനുള്ള ശക്തി ലഭിക്കുവാൻ നമുക്ക് തീക്ഷണമായി ആഗ്രഹിക്കാം പ്രാർത്ഥിക്കാം. ദൈവം നമ്മെ ഓരോരുത്തരേയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.. 

ഭക്തിനിർഭരമായ തിരുനാൾ തിരുകർമ്മങ്ങളിൽ പങ്കെടുത്ത് വിശുദ്ധയുടെ മാധ്യസ്ഥം വഴിയായി അനുഗ്രഹങ്ങൾ പ്രാപിക്കാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി ഇടവക വികാരി റവ. ഫാദർ ജോയ്സ് ചെറിയാൻ സിഎംഐയും ഇടവക കമ്മിറ്റിയും അറിയിച്ചു..

Thursday, 9 July 2026

സമുദ്രത്തിനടിയിലെ വെള്ളച്ചാട്ടം..

പ്രകൃതിയുടെ ശക്തിയും സൗന്ദര്യവും പ്രകടമാക്കുന്ന അത്ഭുതങ്ങളാണ് വെള്ളച്ചാട്ടങ്ങള്‍. കരയില്‍ മാത്രമല്ല, സമുദ്രങ്ങളിലും വെള്ളച്ചാട്ടങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്. 

വെനസ്വേലയിലെ എയ്ഞ്ചല്‍ വെള്ളച്ചാട്ടവും അമേരിക്കയുടെയും കാനഡയുടെയും അതിര്‍ത്തിയിലുള്ള നയാഗ്ര വെള്ളച്ചാട്ടവുമെല്ലാം ലോകപ്രശസ്തമായ, ധാരാളം സഞ്ചാരികള്‍ കാണാനെത്തുന്ന ഇടങ്ങളാണ്. എന്നാല്‍ ഭൂമിയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമുള്ളത് കടലിനടിയിലാണെന്നതാണ് സത്യം. ഐസ്ലാന്‍ഡിനെയും ഗ്രീന്‍ലന്‍ഡിനെയും വേര്‍തിരിക്കുന്ന ഡെന്‍മാര്‍ക്ക് കടലിടുക്കിനടിയിലാണ് ഈ വെള്ളച്ചാട്ടമുള്ളത്.

സമുദ്രങ്ങള്‍ക്കടിയില്‍ എങ്ങനെ ഒരു വെള്ളച്ചാട്ടം നിലനില്‍ക്കുമെന്നായിരിക്കും പലരുടെയും സംശയം. എന്നാല്‍ ഉയര്‍ന്ന മലനിരകളും ആഴമേറിയ മലയിടുക്കുകളും സമുദ്രങ്ങളിലുമുണ്ട്. യഥാര്‍ഥത്തില്‍, താപനിലാവ്യത്യാസം കാരണം വെള്ളം ഉയര്‍ന്ന ഭാഗത്തുനിന്ന് താഴ്ന്നയിടത്തേക്ക് സഞ്ചരിക്കുകയാണിവിടെ.

ഡെന്മാര്‍ക്ക് സ്‌ട്രെയ്റ്റ് കറ്ററാക്ട് എന്നാണ് ആര്‍ട്ടിക് സമുദ്രത്തിലെ ഈ ഭീമന്‍ വെള്ളച്ചാട്ടത്തെ വിളിക്കുന്നത്. നോര്‍ഡിക് സമുദ്രത്തില്‍ നിന്നുള്ള തണുത്തതും കനമുള്ളതുമായ ജലം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ നിന്നുള്ള ചൂടുള്ള, ഭാരം കുറഞ്ഞ ജലവുമായി കൂട്ടിയിടിക്കുമ്പോഴാണ് വെള്ളച്ചാട്ടം രൂപപ്പെടുന്നത്. താപനിലയിലും ലവണാംശത്തിലുമുള്ള വ്യത്യാസം തണുത്ത വെള്ളം സമുദ്രത്തിന്റെ അടിത്തട്ടിലൂടെ ഒഴുകാന്‍ ഇടയാക്കുന്നു, വലിയ അളവില്‍ വെള്ളം അഗാധത്തിലേക്ക് തള്ളിവിടുന്ന ഒരു പ്രവാഹമായി മാറുകയും ചെയ്യുന്നു.

11,500 അടി താഴ്ചയിലേക്കാണിത് വെള്ളം പതിക്കുന്നത്. കരയിലെ ഏറ്റവും ഉയരമുള്ള എയ്ഞ്ചല്‍ ഫാള്‍സിനേക്കാള്‍ മൂന്നിരട്ടിയോളം വരുമിത്. ഡെന്മാര്‍ക്ക് സ്‌ട്രെയ്റ്റ് കറ്ററാക്ടിന് 300 മൈല്‍ വീതിയുമുണ്ട്.

സെക്കന്‍ഡില്‍ 5 ദശലക്ഷം ക്യുബിക് മീറ്റര്‍ ആണ് വെള്ളം ഒഴുകുന്ന നിരക്ക്. അതായത് നയാഗ്രയേക്കാള്‍ ഏകദേശം 50000 ഇരട്ടി. അതേസമയം, ഉപരിതലത്തില്‍ നിന്ന് വെള്ളച്ചാട്ടം കാണാനാവില്ല. അവസാനത്തെ ഹിമയുഗത്തില്‍ (ഏകദേശം 17,500-11,500 വര്‍ഷങ്ങള്‍ മുമ്പ്) രൂപപ്പെട്ടതെന്ന് കരുതുന്ന ഈ വെള്ളച്ചാട്ടം ഭൂമിയുടെ കാലാവസ്ഥയിലും വലിയ പങ്കുവഹിക്കുന്നുണ്ട്.

Wednesday, 8 July 2026

കേരള ജാതിവ്യവസ്ഥയുടെ ഇര..

മലയാള സിനിമയിലെ ആദ്യ നായിക പി.കെ.റോസി. 

ദളിതയായതിനാൽ താൻ അഭിനയിച്ച സിനിമ പോലും കാണാനാവാതെ നാട് വിട്ടോടേണ്ടി വന്നു. ആ തീയേറ്റർ വരെ കത്തിച്ച കലാസാംസ്ക്കാരിക പാരമ്പര്യo നമ്മുടേത്.
തിരുവനന്തപുരം , നന്തൻകോട് , ആമത്തറ വയലിനു സമീപം ( ഇപ്പോൾ കനകനഗർ ) 1903 ഫെബ്റു.10 നാണ് രാജമ്മയുടെ ജനനം .
അക്കാലത്ത് നന്തൻകോട് ആമത്തറ ഭാഗത്തെ ദലിതർ സംഘടിച്ച് ചേരമർ കലാസംഘം എന്നൊരു പ്രസ്ഥാനം രൂപീകരിച്ച് കാക്കാരശ്ശി നാടകങ്ങൾ അവതരിപ്പിച്ചിരുന്നു . രാജമ്മ വളർന്നപ്പോൾ ഈ സമിതിയിലെ നടിയായി ചേർന്നു .

 കാക്കാരശി നാടകത്തിൽ കാക്കാത്തിയുടെ വേഷം കെട്ടുന്ന ആദ്യത്തെ സ്ത്രീയായി രാജമ്മ. ( അതുവരെ കാക്കാത്തിയുടെ വേഷം കെട്ടിയിരുന്നത് ആണുങ്ങൾ)ഇവിടെ നിന്നാണ് രാജമ്മ വിഗതകുമാരൻ എന്ന ആദ്യ മലയാള സിനിമയിലെ നായികയായെത്തുന്നത് ഉപജീവനത്തിനായി പുല്ല് ചെത്തി കെട്ടുകളാക്കി വിൽക്കുന്ന ജോലിയായിരുന്നു രാജമ്മക്ക് ..

അക്കാലത്താണ് ( 1927-28 ) വിഗതകുമാരനിൽ അഭിനയിക്കാൻ പറ്റിയ ഒരു നായികയെ J.C.ഡാനിയൽ അന്വേഷിക്കുന്നത് . അങ്ങിനെ ട്രാവൻകൂർ പിക്ചേഴ്സിന്റെ ബാനറിൽ നിർമ്മിച്ച വിഗതകുമാരനിൽ രാജമ്മ നായികയായി . രാജമ്മയെ റോസിയായി ഡാനിയൽ പുനർനാമകരണം ചെയ്യുകയും ..

മൊത്തം 10 ദിവസത്തെ അഭിനയമായിരുന്നു റോസിക്ക് ഉണ്ടായിരുന്നത് . ദിവസം 5 രൂപ നിരക്കിൽ 10 ദിവസത്തെ അഭിനയത്തിന് 50 രൂപ കൂലി.

ചിത്രം 1928 നവംബർ 7 ന് തിരുവനന്തപുരം ക്യാപ്പിറ്റോൾ ടെൻറ് തിയേറ്ററിൽ പ്രഥമ പ്രദർശനം നടത്തി . അന്നത്തെ പ്രഗത്ഭ വക്കീലായിരുന്ന മുള്ളൂർ.S.ഗോവിന്ദപ്പിള്ളയാണ് പ്രദർശനം ഉത്ഘാടനം ചെയ്തത് . ദലിതയായ റോസി പ്രദർശനം കാണാൻ വന്നാൽ പ്രശ്നങ്ങളുണ്ടാകുമെന്ന് ഭയന്ന ഡാനിയൽ റോസിയെ ചിത്രം കാണാൻ ക്ഷണിച്ചിരുന്നില്ല.

സിനിമ കാണാൻ റോസി എത്തിയുമില്ല. എന്നിട്ടും സിനിമയിൽ റോസിയുടെ കഥാപാത്രം വന്നതോടെ കാണികൾ അക്രമാസക്തരായി . ശക്തമായ കല്ലേറുമൂലം സ്ക്രീൻ കീറിപ്പറിഞ്ഞതോടെ വിഗതകുമാരന്റെ പ്രഥമ പ്രദർശനവും അവസാനിച്ചു . ഡാനിയൽ ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു .

അവിടുന്നങ്ങോട്ട് റോസിയുടെ ജീവിതവും മാറി മറിഞ്ഞു . 1928 നവംബർ 10 ന് സംഘടിച്ചുവന്ന സവർണ റൗഡിക്കൂട്ടം റോസിയുടെ കുടിലിന് തീയിട്ടു . റോസിക്കും കുടുംബത്തിനും ഓടി രക്ഷപ്പെടേണ്ടി വന്നു . റോഡിലൂടെ വന്ന വാഹനത്തിന്റെ മുമ്പിലേക്ക് രക്ഷിക്കണേ എന്ന് അലറിക്കരഞ്ഞുകൊണ്ട് റോസി ഓടിക്കയറി . ലോറി ഡ്രൈവറായിരുന്ന നാഗർകോവിൽ സ്വദേശി കേശവപിള്ള റോസിയെ വാഹനത്തിൽ കയറ്റി രക്ഷപ്പെടുത്തി സ്വദേശത്തേക്ക് കൊണ്ടുപോയി . പിന്നീട് കേശവപിള്ള തന്നെ റോസിയെ വിവാഹം കഴിക്കുകയും ചെയ്തു 

എന്നാൽ ദലിതയെ വിവാഹം കഴിച്ചതിനാൽ കേശവപിള്ളയേയും റോസിയേയും വീട്ടുകാർ പുറത്താക്കി . തുടർന്ന് വടപളനിയിലെ ഓട്ടുപുരത്തെരുവിൽ വാടകവീടെടുത്ത് അവർ ജീവിതമാരംഭിച്ചു . റോസി രാജാമ്മാളായി പുനർജനിച്ചു .
1987 ൽ വടപളനിയിലെ ഓട്ടുപുരത്തെരുവിലെ വാടക വീട്ടിൽ വച്ച് 84- ആമത്തെ വയസിൽ മരിച്ചു

Tuesday, 7 July 2026

അറ്റ്ലാന്റിസ്.., നഷ്ട സാമ്രാജ്യം..

4000 വർഷങ്ങൾക് മുൻപ് മെഡിറ്ററനിയൻ കടലിലോ സമീപത്തോ ഉണ്ടായിരുന്നെന്ന് പറയപ്പെടുന്ന ദ്വീപ് സമൂഹമാണ് അറ്റ്ലാന്റിസ്. 

അറ്റ്ലാന്റിക് ദ്വീപിലെ മധ്യപ്രദേശതാണ് ഇവ സ്ഥിതി ചെയ്യുന്നതെന്നും പറയപ്പെടുന്നു. ഈ ദ്വീപിൽ ഒരു മനുഷ്യ സംസ്കാരം നിലനിന്നിരുന്നെന്നും അതി ഭീകരമായ അഗ്നി പർവത സ്ഫോടനം മൂലം പ്രസ്തുത സ്ഫോടന ത്തിന്റെ ആഘാദത്തിൽ സമുദ്രത്തിൽ ഉണ്ടായ വലിയ ഗർത്തത്തിലേക് ആ പ്രദേശം മുഴുവൻ മുങ്ങി മറഞ്ഞു പോയെന്നുമാണ് കഥ. ഈ സ്ഫോടനത്തിന് 500-1000 അണുബോംബ് ഒരുമിച്ചു പൊട്ടുന്ന ശക്തി ഉണ്ടായിരുന്നെന്ന് പറയപ്പെടുന്നു. 

ഗ്രീക്ക് ചിന്തകനായ പ്ളേറ്റോ യാണ് ഈ ദ്വീപിനെ കുറിച്ച് ആദ്യമായി പുസ്തകത്തിൽ രേഖപ്പെടുത്തിയത്.

പ്ലേറ്റോയുടെ അറ്റ്ലാന്റിസ്

(തന്റെ സംഭാഷണങ്ങളിലെ ക്രിട്ടിയാസ് എന്ന കഥാപാത്രത്തിലൂടെ) അറ്റ്ലാന്റിസിനെ ലിബിയയും ഏഷ്യാമൈനറും ഒരുമിച്ച് ചേർത്തതിനേക്കാൾ വലിയ ഒരു ദ്വീപ് എന്നാണ് വിശേഷിപ്പിക്കുന്നത്, ഹെർക്കുലീസ് പില്ലേഴ്സിന് തൊട്ടുമപ്പുറം അറ്റ്ലാന്റിക്കിൽ സ്ഥിതിചെയ്യുന്നു - പൊതുവെ ജിബ്രാൾട്ടർ കടലിടുക്ക് എന്നാണ് അർത്ഥമാക്കുന്നത്. അതിന്റെ സംസ്കാരം പുരോഗമിച്ചിരുന്നു.

 പ്ലേറ്റോയുടെ "റിപ്പബ്ലിക്" ൽ വിവരിച്ചിരിക്കുന്നതിന് സമാനമായ ഒരു ഭരണഘടനയും ഇതിനുണ്ടായിരുന്നു. പോസിഡോൺ ദേവനാണ് ഇത് സംരക്ഷിച്ചത്.

 അദ്ദേഹം തന്റെ മകനായ അറ്റ്ലസിനെ രാജാവായും ദ്വീപിന്റെയും അതിനെ ചുറ്റിപ്പറ്റിയുള്ള സമുദ്രത്തിന്റെയും പേരായി നിയമിച്ചു. അറ്റ്ലാന്റിയക്കാർ ശക്തമായി വളർന്നപ്പോൾ, അവരുടെ ധാർമ്മികത ക്ഷയിച്ചു. അവരുടെ സൈന്യങ്ങൾ ഒടുവിൽ ഈജിപ്ത് വരെയും യൂറോപ്പ് ടൈറേനിയ (എട്രൂസ്കൻ ഇറ്റലി) വരെയും കീഴടക്കി, പിന്നീട് ഏഥൻസിന്റെ നേതൃത്വത്തിലുള്ള ഒരു സഖ്യത്താൽ പിന്തിരിപ്പിക്കപ്പെട്ടു. പിന്നീട്, ദൈവിക ശിക്ഷയിലൂടെ, ദ്വീപ് ഭൂകമ്പങ്ങളാലും വെള്ളപ്പൊക്കങ്ങളാലും വലയം ചെയ്യപ്പെട്ടു, ചെളി നിറഞ്ഞ കടലിൽ മുങ്ങി.


20th നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഏറെ കുറെ ഇത് മിത്താണെന്ന് എല്ലാവരും അടിയുറച്ചു വിശ്വസിച്ചിരുന്ന കാലത്ത് 1968 ൽ ഡോ. വാലനൈൻ പ്രസ്തുത കടൽ പാതയ്ക്കു അടിയിൽ ഒളിഞ്ഞിരിക്കുന്ന വല്യ ഒരു മതിൽ കണ്ടെത്തുകയും ഇതിനെ അറ്റ്ലാന്റിസ് ദ്വീപുമായി ബന്ധിപ്പിക്കുകയും ചെയ്തു. അങ്ങനെ വീണ്ടും അറ്റ്ലാന്റിക് ദ്വീപ് ചർച്ച വിഷമായി മാറി. ഈ കാലഘട്ടത്തിൽ വീണ്ടും നിരവധി തെളിവുകൾ കണ്ടെത്തുകയും അതിനെ നിരസിക്കുന്ന തരത്തിൽ പോയിന്റ്കൾ വന്നു കൊണ്ടും ഇരുന്നു.

 ഏറ്റവും ഒടുവിലായി 2021ൽ വടക്കൻ അറ്റ്ലാന്റിക് ഫറോ ദ്വീപുകളിലെ തടകത്തിന്റെ അടി തട്ടിൽ നിന്ന് ലഭിച്ച തെളിവുകൾ പ്രകാരം AD 500 ൽ അഞ്തമായി ഒരു കൂട്ടം മനുഷ്യർ അവിടെ സ്ഥിര താമസമാക്കിയിരുന്നെന്ന് കണ്ടെത്തി,എങ്കിൽ പോലും ഇത് അറ്റ്ലാന്റിക്ക് ദ്വീപാണെന്ന് ഉറപ്പു നൽകാൻ കഴിയില്ല. മറ്റൊരു സംസ്കാരം അതിന് അടുത്ത പ്രദേശങ്ങളിൽ ജീവിച്ചിരുന്നതാവാം.

Monday, 6 July 2026

പക്ഷിപ്പനി മിഡ് നോർത്ത് കോസ്റ്റിൽ..

ന്യൂ സൗത്ത് വെയിൽസിൽ മാരകമായ ഉയർന്ന രോഗകാരിയായ H5N1 പക്ഷിപ്പനി ഇനത്തിന്റെ ആദ്യ കേസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

പ്രധാന വസ്തുതകൾ

സ്ഥലം:

ന്യൂ സൗത്ത് വെയിൽസ് സംസ്ഥാനത്തിലെ മിഡ് നോർത്ത് കോസ്റ്റിൽ, ഹോക്സ് നെസ്റ്റിന് സമീപമുള്ള ബെന്നറ്റ്സ് ബീച്ചിൽ പൊതുജനങ്ങളിൽ ഒരാളാണ് രോഗബാധിതനായ ഭീമൻ പെട്രൽ പക്ഷിയെ നിലത്തുവീണ നിലയിൽ കണ്ടെത്തിയത്.

സ്ഥിരീകരണം:

2026 ജൂലൈ 3 ന് NSW സംസ്ഥാന ലബോറട്ടറികൾ നടത്തിയ പ്രാരംഭ പരിശോധനയിൽ പോസിറ്റീവ് H5 ഫലം ലഭിച്ചു. 

2026 ജൂലൈ 4 ന് രാത്രി CSIRO യുടെ ഓസ്‌ട്രേലിയൻ സെന്റർ ഫോർ ഡിസീസ് പ്രിപ്പയേഡ്‌നെസ് നടത്തിയ നിർണായക പരിശോധനയിൽ ഉയർന്ന രോഗകാരിയായ H5N1 ഇനത്തെ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

നിലവിലെ കാർഷിക സ്ഥിതി:

കാർഷിക വ്യവസ്ഥയിലോ വാണിജ്യ കോഴി വ്യവസായങ്ങളിലേക്ക് വൈറസ് പ്രവേശിച്ചതിന് തെളിവുകളില്ലെന്ന് NSW സർക്കാർ സ്ഥിരീകരിച്ചു.

പൊതു ഭക്ഷ്യ സുരക്ഷ:

സൂപ്പർമാർക്കറ്റുകളിൽ നിന്ന് മുട്ടകളോ കോഴി ഉൽപ്പന്നങ്ങളോ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഇപ്പോൾ ഒരു അപകടവുമില്ലെന്നും പരിഭ്രാന്തിയോടെ വാങ്ങുന്നത് / വാങ്ങിക്കൂട്ടുന്നത് അനാവശ്യമാണെന്നും അധികാരികൾ ഊന്നിപ്പറയുന്നു.

കോഴിവളർത്തൽ മുൻകരുതലുകൾ

 വാണിജ്യ ഉൽ‌പാദകരെയും സ്വതന്ത്രമായി പറക്കുന്ന പക്ഷികളുടെ ഉടമകളെയും സാധ്യമാകുന്നിടത്തെല്ലാം പക്ഷികളെ / കോഴികളെ വീടിനുള്ളിൽ സൂക്ഷിക്കാൻ സംസ്ഥാന വകുപ്പുകൾ ശുപാർശ ചെയ്യുന്നു.

മനുഷ്യസുരക്ഷ

മനുഷ്യരിൽ ഇത് വ്യാപിക്കാനുള്ള സാധ്യത ഇപ്പോഴും അപൂർവമായി തുടരുന്നു, കാരണം സാധാരണയായി രോഗബാധിതരായ മൃഗങ്ങളുമായി നേരിട്ട് സമ്പർക്കം ആവശ്യമാണ്.

മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് സ്ഥിരമായി പകരുന്നതായി തെളിവുകളില്ലാത്തതിനാൽ, നിലവിൽ മനുഷ്യർക്ക് പൊതുജനാരോഗ്യ അപകടസാധ്യത കുറവാണ്..

റിപ്പോർട്ടിംഗ്

രോഗികളോ ചത്തതോ ആയ വന്യജീവികളുമായുള്ള എല്ലാ സമ്പർക്കവും ഒഴിവാക്കുക. രോഗബാധിതമായതോ ചത്തതോ ആയ പക്ഷിയെ നിങ്ങൾ കണ്ടാൽ, 1800 675 888 എന്ന നമ്പറിൽ എമർജൻസി അനിമൽ ഡിസീസ് ഹോട്ട്‌ലൈനിൽ ഉടൻ റിപ്പോർട്ട് ചെയ്യുക.

Sunday, 5 July 2026

അറ്റ്ലാൻറിക്കിന്റെ അടിത്തട്ടിൽ എന്ത്..?

2005 മുതൽ, 2026 ജൂൺ 13 വരെ ആരും ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ ധൈര്യപ്പെട്ടിട്ടില്ല. 

പ്രശസ്ത ഓസ്ട്രിയൻ ഗവേഷണ മുങ്ങൽ വിദഗ്ദ്ധൻ ഹെർബർട്ട് നിറ്റ്ഷും സംഘവും മഞ്ഞുമൂടിയ ആഴങ്ങളിലേക്ക് ഒരു പര്യവേഷണം ആരംഭിച്ചു. എന്നാൽ ഒരു പതിവ് പര്യവേഷണം എന്ന നിലയിൽ ആസൂത്രണം ചെയ്തിരുന്നത് ഒരു പേടിസ്വപ്നത്തിൽ അവസാനിച്ചു.

3,800 മീറ്റർ താഴ്ചയിൽ, ശാസ്ത്രജ്ഞരെ മാത്രമല്ല, ലോകത്തെ മുഴുവൻ ശ്വാസം അടക്കിപ്പിടിച്ച ഒരു കാര്യം അവർ കണ്ടുമുട്ടി. ക്യാമറ അവശിഷ്ടങ്ങളിൽ ഫോക്കസ് ചെയ്തതിന് തൊട്ടുപിന്നാലെ, മോണിറ്ററുകളെ കണ്ട് രണ്ട് ക്രൂ അംഗങ്ങൾ ബോധംകെട്ടു വീണു, അവർക്ക് അടിയന്തര വൈദ്യസഹായം ആവശ്യമായി വന്നു. ദൗത്യം തൽക്ഷണം നിർത്തലാക്കപ്പെട്ടു.

ഇരുണ്ട ആഴങ്ങളിൽ ക്യാമറകൾ പകർത്തിയത് ടൈറ്റാനിക്കിനെക്കുറിച്ച് നമുക്കറിയാമെന്ന് കരുതിയിരുന്നതെല്ലാം മറയ്ക്കുന്നു. കലങ്ങിയ വെള്ളത്തിലൂടെ, അവർ എങ്ങനെയെന്ന് വ്യക്തമായി കണ്ടു. ടൈറ്റാനിക്കിലെ ഒരു പുതിയ ദ്വാരത്തിൽ തകർന്ന ഒരു അത്യാധുനിക അന്തർവാഹിനി ഇടിച്ചു, അത് അകത്ത് നിന്ന് കീറിമുറിച്ചു. എന്തോ അതിനെ പിന്തുടർന്നതുപോലെ ഒരു ഭീമാകാരമായ പോറൽ അടയാളം അവിടെ ദൃശ്യമാണ്.

Sunday, 28 June 2026

പ്രൊജക്റ്റ് നന്ദാദേവി..


1965 ഒക്ടോബറിൽ, സിഐഎയും ഇന്ത്യയുടെ ഇന്റലിജൻസ് ബ്യൂറോയും ഹിമാലയത്തിലെ നന്ദാദേവിയിൽ പ്ലൂട്ടോണിയം-238 അടങ്ങിയ 23 കിലോഗ്രാം (50 പൗണ്ട്) ആണവോർജ്ജ ജനറേറ്റർ ഉപേക്ഷിച്ചു.

 ചൈനീസ് മിസൈൽ പരീക്ഷണങ്ങൾ നിരീക്ഷിക്കുന്നതിനായി ഒരു റിമോട്ട് ലിസണിംഗ് സ്റ്റേഷന് പവർ നൽകുന്നതിനായി ഉദ്ദേശിച്ചിരുന്ന ഈ ഉപകരണം, ഒരു അക്രമാസക്തമായ ഹിമപാതത്തിനിടയിൽ ഉപേക്ഷിക്കപ്പെടുകയും പിന്നീട് ഒരു ഹിമപാതത്തിലോ മണ്ണിടിച്ചിലിലോ നഷ്ടപ്പെടുകയും ചെയ്തു. 

1960കളിൽ നിരവധി വീണ്ടെടുക്കൽ ദൗത്യങ്ങൾ ആരംഭിച്ചു, പക്ഷേ ഉപകരണവും അതിന്റെ റേഡിയോ ആക്ടീവ് ഇന്ധന കാപ്സ്യൂളുകളും ഒരിക്കലും കണ്ടെത്താനായില്ല. പതിറ്റാണ്ടുകൾക്ക് ശേഷം, ഇത് ഒരു നീണ്ടുനിൽക്കുന്ന പാരിസ്ഥിതിക, രാഷ്ട്രീയ ആശങ്കയായി തുടരുന്നു. സംഭവത്തിന്റെ പ്രധാന വിശദാംശങ്ങൾ ഇവയാണ്: 

ഉപകരണം.. 

ജനറേറ്റർ ഒരു SNAP-19C റേഡിയോ ഐസോടോപ്പ് തെർമോഇലക്ട്രിക് ജനറേറ്റർ (RTG) ആയിരുന്നു. പ്ലൂട്ടോണിയം ക്ഷയം മൂലമുണ്ടാകുന്ന താപം വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനാണ് ഉദ്ദേശിച്ചത്. 

പരിസ്ഥിതി ഭയം

 പ്ലൂട്ടോണിയം ചൂട് ഉൽപ്പാദിപ്പിക്കുന്നതിനാൽ, ചുറ്റുമുള്ള ഐസ് ഉരുകാൻ സാധ്യതയുണ്ട്, ഇത് ഹിമാനിയിലേക്ക് കൂടുതൽ ആഴത്തിൽ താഴുകയും ഗംഗാ നദിയുടെ ഉറവിടത്തിലേക്ക് നീങ്ങുകയും ചെയ്യും. 

മലിനീകരണ ആശങ്കകൾ.. 

ദീർഘകാല വികിരണ ചോർച്ചയ്ക്കുള്ള സാധ്യതയെക്കുറിച്ച് ശാസ്ത്രജ്ഞരും പ്രാദേശിക ഇന്ത്യൻ സമൂഹങ്ങളും ആശങ്കാകുലരാണ്, എന്നിരുന്നാലും നദിയുടെ വൻതോതിലുള്ള ഒഴുക്ക് നിരക്ക് ഏതെങ്കിലും മലിനീകരണത്തെ വളരെയധികം നേർപ്പിക്കുമെന്ന് ചില വിദഗ്ധർ വാദിക്കുന്നു. 

നിലവിലെ സ്ഥിതി

 യുഎസ്, ഇന്ത്യൻ സർക്കാരുകൾ വിശദാംശങ്ങൾ വളരെ രഹസ്യമായി സൂക്ഷിച്ചിട്ടുണ്ട്, കൂടാതെ ഹിമാലയൻ ഹിമത്തിന്റെയും പാറയുടെയും കിലോമീറ്ററുകൾക്കടിയിൽ പോലും ഉപകരണം കണ്ടെത്താനായിട്ടില്ല.. 

ഇപ്പോഴത്തെ ഇന്ത്യ ചൈന അതിർത്തിക്കടുത്ത് നോ മാൻസ് ലാൻഡിന്നു സമീപം ഇപ്പോൾ കാണപ്പെടുന്ന റേഡിയോ ആക്റ്റീവ് ഫീൽഡ് ഇതിൻറെ പിന്തുടർച്ചയാണോ എന്ന് അന്വേഷണങ്ങൾ നടക്കുന്നു..

Monday, 15 June 2026

ഹാം റേഡിയോ, അഥവാ അമേച്വർ റേഡിയോ..

ഹാം റേഡിയോ, അഥവാ അമേച്വർ റേഡിയോ, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് താൽപ്പര്യമുള്ള ഒരു ഹോബിയും സേവനവുമാണ്. 

ഇത് വയർലെസ് ആശയവിനിമയത്തിന്റെ ഒരു രൂപമാണ്. ഇവിടെ വ്യക്തികൾക്ക് സ്വന്തമായി റേഡിയോ ട്രാൻസ്മിറ്ററുകൾ ഉപയോഗിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരുമായി ആശയവിനിമയം നടത്താൻ കഴിയും. 

ഇത് വിനോദത്തിനും, പഠനത്തിനും, പൊതുസേവനങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുന്നു.
റേഡിയോ കണ്ടുപിടിച്ചതിനുശേഷം, 20-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഹാം റേഡിയോ പ്രചാരത്തിൽ വന്നു. പ്രാരംഭത്തിൽ, ശാസ്ത്രജ്ഞരും പരീക്ഷണശാലകളും മാത്രമായിരുന്നു ഇത് ഉപയോഗിച്ചിരുന്നത്. എന്നാൽ പിന്നീട് ഇത് സാധാരണ ജനങ്ങൾക്കിടയിലും വ്യാപകമായി. ലോകമഹായുദ്ധങ്ങളുടെ സമയത്ത്, ഹാം റേഡിയോ ഓപ്പറേറ്റർമാർക്ക് വലിയ പങ്ക് വഹിക്കാൻ സാധിച്ചു.

ഹാം റേഡിയോ എന്നത് ലൈസൻസുള്ള ഒരു കൂട്ടം വ്യക്തികൾക്ക്, സർക്കാർ അനുവദിച്ച ഫ്രീക്വൻസികളിൽ റേഡിയോ ആശയവിനിമയം നടത്താൻ കഴിയുന്ന ഒരു സംവിധാനമാണ്. ഇത് ഒരു ഹോബിയെന്ന നിലയിൽ ആളുകൾക്ക് വ്യത്യസ്ത സ്ഥലങ്ങളിലുള്ളവരുമായി സംസാരിക്കാനും, പുതിയ സാങ്കേതികവിദ്യകൾ പഠിക്കാനും, റേഡിയോ തത്വങ്ങൾ മനസിലാക്കാനും സഹായിക്കുന്നു.

പ്രധാനപ്പെട്ട ഉപയോഗങ്ങൾ

അടിയന്തര ആശയവിനിമയം:

 പ്രകൃതിദുരന്തങ്ങൾ, മറ്റ് അടിയന്തര സാഹചര്യങ്ങൾ എന്നിവ ഉണ്ടാകുമ്പോൾ സാധാരണ ആശയവിനിമയ മാർഗ്ഗങ്ങൾ നിലയ്ക്കുമ്പോൾ ഹാം റേഡിയോ വളരെ ഫലപ്രദമാണ്. ഹാം ഓപ്പറേറ്റർമാർ ദുരന്തബാധിത പ്രദേശങ്ങളിൽ സഹായം എത്തിക്കുന്നതിനും വിവരങ്ങൾ കൈമാറുന്നതിനും സഹായിക്കുന്നു.

അന്താരാഷ്ട്ര സൗഹൃദം: 

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആളുകളുമായി സൗഹൃദം സ്ഥാപിക്കാനും, അവരുടെ സംസ്കാരങ്ങളെക്കുറിച്ച് പഠിക്കാനും ഹാം റേഡിയോ സഹായിക്കുന്നു.

ശാസ്ത്രീയ പരീക്ഷണങ്ങൾ: 

റേഡിയോ തരംഗങ്ങളുടെ പ്രസരണം, ആന്റിന രൂപകൽപ്പന, ഇലക്ട്രോണിക്സ് എന്നിവയെക്കുറിച്ച് പഠിക്കാൻ താല്പര്യമുള്ളവർക്ക് ഇത് ഒരു മികച്ച അവസരം നൽകുന്നു.

മത്സരങ്ങൾ: 

ഹാം റേഡിയോ ഓപ്പറേറ്റർമാർക്ക് ലോകമെമ്പാടുമുള്ള മറ്റ് ഓപ്പറേറ്റർമാരുമായി മത്സരങ്ങളിൽ പങ്കെടുക്കാനും കഴിയും. ഇത് അവരുടെ കഴിവുകൾ മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

ഇന്ത്യയിൽ ഹാം റേഡിയോ ഉപയോഗിക്കുന്നതിന് വയർലെസ് പ്ലാനിംഗ് ആൻഡ് കോർഡിനേഷൻ (WPC) വിംഗിൽ നിന്ന് ലൈസൻസ് നേടേണ്ടതുണ്ട്. ഇതിനായി ഒരു പരീക്ഷ പാസ്സാകണം. ഈ പരീക്ഷയിൽ റേഡിയോ തത്വങ്ങൾ, ഓപ്പറേറ്റിംഗ് നിയമങ്ങൾ, ഇലക്ട്രോണിക്സ് തുടങ്ങിയ വിഷയങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾ ഉണ്ടാകും.

ഹാം റേഡിയോയിൽ താല്പര്യമുള്ളവർക്ക് അടുത്തുള്ള ഹാം റേഡിയോ ക്ലബ്ബുകളുമായി ബന്ധപ്പെടാവുന്നതാണ്. അവർക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും പരിശീലനവും നൽകും. ഇത് വളരെ രസകരവും പ്രയോജനകരവുമായ ഒരു ഹോബിയാണ്. ഇത് സാങ്കേതികവിദ്യ, സാമൂഹിക ബന്ധങ്ങൾ, പൊതുസേവനങ്ങൾ എന്നിവയെല്ലാം ഒരുമിച്ച് ചേർക്കുന്നു.
ഇന്റർനെറ്റിന്റെയും മൊബൈൽ ഫോണുകളുടെയും ആവിർഭാവത്തോടെ ഹാം റേഡിയോയുടെ പ്രാധാന്യം കുറയുന്നുണ്ടോ എന്ന് ചിലർക്ക് സംശയം തോന്നിയേക്കാം. എന്നാൽ അതിന്റെ തനതായ ഉപയോഗങ്ങളും, പ്രത്യേകിച്ച് അടിയന്തര സാഹചര്യങ്ങളിലെ അതിന്റെ പ്രാധാന്യവും ഹാം റേഡിയോയെ എന്നും പ്രസക്തമാക്കുന്നു. കൂടാതെ, സാങ്കേതികവിദ്യയുടെ വളർച്ച ഹാം റേഡിയോയെ കൂടുതൽ നൂതനമാക്കുകയും ചെയ്യുന്നു.

ഹാം റേഡിയോ എന്നത് കേവലം ഒരു ഹോബി മാത്രമല്ല, അത് ഒരു കൂട്ടായ്മയാണ്, ഒരു പഠന കേന്ദ്രമാണ്, ഒരു സേവന മനോഭാവമാണ്.

Sunday, 14 June 2026

സ്ത്രീകളെ കൊണ്ട് കപ്പലുകൾ ഉദ്ഘാടനം ചെയ്യുന്നതിന്റെ കാരണം..?

കപ്പലുകൾ സ്ത്രീകൾ ഉദ്ഘാടനം ചെയ്യുന്ന പതിവ് നാവിക പാരമ്പര്യവും, സാംസ്കാരിക വിശ്വാസങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ചരിത്രപരമായി, കപ്പലുകളെ സ്ത്രീലിംഗത്തിൽ ( "she" എന്ന് ഇംഗ്ലീഷിൽ) വിശേഷിപ്പിക്കാറുണ്ട്. 

കാരണം സമുദ്ര ദേവതകളുമായോ മാതൃത്വവു മായോ ബന്ധപ്പെടുത്തി അവയെ സംരക്ഷകരും, ജീവൻ നൽകുന്നവരുമായി കണക്കാക്കിയിരുന്നു, സ്ത്രീകൾ ഉദ്ഘാടനം ചെയ്യുന്നത് ഭാഗ്യ വും, സുരക്ഷിതമായ യാത്രയും കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെട്ടു. ഒരു പുതിയ കപ്പൽ നീറ്റിലിറക്കുമ്പോൾ ചില പ്രധാനപ്പെട്ട മാരിടൈം(Ship Launching) ആചാരങ്ങൾ പാലിക്കപ്പെടണം. അവയിൽ ചിലത്

പേരിടൽ ചടങ്ങ് (Naming Ceremony)

കപ്പൽ നീറ്റിലിറക്കുന്നതിന് മുമ്പായി അതി നൊരു പേര് നൽകുന്ന ചടങ്ങാണിത്. സാധാ രണയായി ഒരു സ്ത്രീയാണ് (godmother) ഈ ചടങ്ങ് നടത്തുന്നത്. ക്ഷണിക്കപ്പെട്ട അതിഥിക ൾ, കപ്പൽ നിർമ്മാണത്തിലെ പ്രധാനികൾ, ജീവനക്കാർ എന്നിവരുടെ സാന്നിധ്യത്തിലാണ് ഇത് നടക്കുക. കപ്പലിന്റെ മുൻപിൽ (bow) ഷാംപെയ്ൻ കുപ്പി ഉടച്ച് പേര്(christening) പ്രഖ്യാ പിക്കുന്നു. 

ഇത് കപ്പലിന് ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു.പുരാതന കാലങ്ങളിൽ, സമുദ്രദേവന്മാരെ (ഉദാ: പോസൈഡൺ, നെപ്റ്റ്യൂൺ) പ്രസാദിപ്പിക്കാനായി വീഞ്ഞോ മറ്റ് വസ്തുക്കളോ കടലിലേക്ക് ഒഴുക്കാറുണ്ടായിരു ന്നു. ഇന്ന് ഇത് പ്രതീകാത്മകമായി ഷാംപെയ്ൻ ഉടയ്ക്കലിൽ ഉൾപ്പെട്ടിരിക്കുന്നു.കപ്പലിന്റെ "ആത്മാവിനെ" (ship’s spirit) ശാന്തമാക്കാനും ദുരന്തങ്ങൾ തടയാനുമാണ് ഈ ചടങ്ങ്. കുപ്പി തകരാതിരുന്നാൽ അശുഭമായി കണക്കാക്ക പ്പെടുന്നു. ഒരിക്കൽ നാമകരണം ചെയ്ത കപ്പലി ന്റെ പേര് മാറ്റുന്നത് അശുഭം എന്ന് വിശ്വാസം. പേര് മാറ്റേണ്ടിവന്നാൽ പ്രത്യേക ചടങ്ങുകൾ (de-naming and re-naming) നടത്തുന്നു.

പുഷ്പങ്ങൾ അർപ്പിക്കൽ (Floral Tributes)

ചില നാവിക പാരമ്പര്യങ്ങളിൽ, കപ്പൽ നീറ്റി ലിറക്കുന്നതിന് തൊട്ടുമുന്‍പ് കടലിൽ പുഷ്പ ങ്ങൾ അർപ്പിക്കാറുണ്ട്. ഇത് കടലിൽ യാത്ര ചെയ്യുന്ന നാവികർക്കും, കപ്പലിനും നല്ലൊരു തുടക്കം ആശംസിക്കുന്നതിന്റെ ഭാഗമാണ്.

പതാക ഉയർത്തൽ (Flag Raising)

കപ്പൽ പൂർണ്ണമായും വെള്ളത്തിലിറങ്ങിയ ശേ ഷം അതിന്റെ ദേശീയ പതാകയും, ഉടമസ്ഥരുടെ പതാകയും ആദ്യമായി ഉയർത്തുന്നു. ഇത് കപ്പ ലിന്റെ ഔദ്യോഗികമായ അംഗീകാരത്തെയും പ്രവർത്തനക്ഷമതയെയും സൂചിപ്പിക്കുന്നു.

വിസിൽ മുഴക്കൽ (Whistle Blowing)

കപ്പൽ നീറ്റിലിറങ്ങുന്നതിന്റെയും, പുതിയ യാത്ര യുടെയും സൂചനയായി കപ്പലിന്റെ വിസിൽ മുഴ ക്കാറുണ്ട്. മറ്റ് കപ്പലുകളും ഈ സമയം പ്രതിക രണമായി വിസിൽ മുഴക്കിയേക്കാം.

യാത്ര ആശംസകൾ (Good Luck Wishes)

ചടങ്ങിൽ പങ്കെടുത്തവർ കപ്പലിനും ജീവന ക്കാർക്കും അവരുടെ യാത്രകൾക്ക് എല്ലാവിധ ആശംസകളും നേരുന്നു.

പ്രത്യേക പ്രാർത്ഥനകൾ (Special Prayers)

ചില മതപരമായ പശ്ചാത്തലങ്ങളിൽ, കപ്പലി ന്റെ സുരക്ഷയ്ക്കും, വിജയകരമായ യാത്ര കൾക്കും വേണ്ടി പ്രത്യേക പ്രാർത്ഥനകൾ നടത്താറുണ്ട്.വിവിധ രാജ്യങ്ങളിൽ വ്യത്യസ്ത ആചാരങ്ങൾ നിലവിലുണ്ട്. ഉദാഹരണത്തിന്, ജപ്പാനിൽ "Kusosen" എന്ന ചടങ്ങിൽ കപ്പലിന്റെ സുരക്ഷയ്ക്കായി പ്രാർത്ഥനകൾ നടത്തുന്നു. ഇന്ത്യയിൽ, മതപരമായ ആചാരങ്ങൾക്കൊപ്പം നാളികേരം ഉടയ്ക്കൽ പോലുള്ള പ്രാദേശിക പാരമ്പര്യങ്ങളും ഉൾപ്പെട്ടേക്കാം.

റിബൺ മുറിക്കൽ (Ribbon Cutting)

കപ്പൽ വെള്ളത്തിലേക്ക് നീങ്ങുന്നതിന് തൊട്ടു മുന്‍പ് ഒരു റിബൺ മുറിക്കുന്ന ചടങ്ങും ചിലയി ടങ്ങളിൽ കാണാറുണ്ട്.

നാണയങ്ങൾ വയ്ക്കൽ (Coin Ceremony)

പുരാതന ഗ്രീക്ക്/റോമൻ സമ്പ്രദായത്തിൽ നിന്നുള്ള ഒരു ആചാരം. കപ്പലിന്റെ മാസ്റ്റ് (കീൽ) അടിയിൽ നാണയങ്ങൾ വയ്ക്കുന്നു. ഇത് സമൃദ്ധിയുടെയും, സുരക്ഷയുടെയും പ്രതീക മാണ്. ചില സംസ്കാരങ്ങളിൽ, ഈ നാണയ ങ്ങൾ "മരണത്തിന്റെ ദേവതയെ" സംതൃപ്തിപ്പെ ടുത്താൻ ഉപയോഗിക്കുന്നു.കപ്പൽ ആദ്യമായി സമുദ്രത്തിലെത്തുമ്പോൾ മറ്റൊരു ചടങ്ങ് നടത്താറുണ്ട്. ഇതിനെ "വർക്കിംഗ് അപ്പ്" എന്ന് വിളിക്കുന്നു.

ആഘോഷങ്ങൾ

കപ്പൽ നീറ്റിലിറക്കുന്നത് ആഘോഷമായി കൊണ്ടാടുന്നു. സംഗീതം, നൃത്തം, വിരുന്ന്, പടക്കം എന്നിവ ഇതിന്റെ ഭാഗമാകാം.കപ്പൽ നിർമ്മാണത്തിൽ പങ്കെടുത്തവർ, ഉടമകൾ, ക്ഷണിക്കപ്പെട്ട അതിഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കുന്നു.

ഓരോ രാജ്യത്തെയും നാവിക പാരമ്പര്യങ്ങൾ ക്കനുരിച്ച് ഈ ആചാരങ്ങളിൽ ചെറിയ മാറ്റ ങ്ങൾ വരാം. എങ്കിലും, ഒരു പുതിയ കപ്പൽ നീറ്റി ലിറക്കുമ്പോൾ ലോകമെമ്പാടുമുള്ള നാവിക ർക്കിടയിൽ പൊതുവായി ചില ആചാരങ്ങൾ പാലിക്കപ്പെടുന്നു.ഈ ആചാരങ്ങൾ ബാബിലോ ണിയൻ, ഗ്രീക്ക്, റോമൻ കാലഘട്ടങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞവയാണ്. മുമ്പ് മനുഷ്യ ബലി പോലുള്ള ആചാരങ്ങൾ ഉണ്ടായിരുന്നെങ്കിലും, ആധുനിക കാലത്ത് അവ പ്രതീകാത്മകമായ രീതികളായി മാറി.

Friday, 12 June 2026

എന്താണ് ഹെറ്ററോപാറ്റേണൽ സൂപ്പർഫെക്കൻഡേഷൻ..

ലക്ഷങ്ങളിൽ ഒന്ന് എന്നൊക്കെ പറയാറില്ലേ അത് പോലെയുള്ള അപൂർവ സംഭവമാണ് കുറച്ച് നാൾ മുൻപ് ബ്രസീലിയൻ യുവതിയുടെ പ്രസവം. 


മറ്റൊന്നും കൊണ്ടല്ല, പ്രസവിച്ച ഇരട്ട ക്കുഞ്ഞുങ്ങളുടെ അച്ഛന്മാർ രണ്ടുപേരാണെന്ന് ഡി.എന്‍.എ പരിശോധനയില്‍ കണ്ടെത്തി. ബ്രസീലിലെ മിനെറിയോസിലാണ് ഈ അത്യ പൂർവ സംഭവം ഉണ്ടായത്.19കാരിയാണ് ഈ അപൂർവ കുഞ്ഞുങ്ങളുടെ അമ്മ.

 ഗർഭത്തിനു മുൻപ് ഒന്നിലേറെ പേരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നതിനാൽ കുഞ്ഞുങ്ങൾ ആരുടേതാണെന്ന് തിരിച്ചറിയാനാണ് അമ്മ ഡി.എൻ.എ പരിശോധന ആവശ്യപ്പെട്ടത്.

കുട്ടികളുടെ അച്ഛനാകുമെന്ന് കരുതിയ ഒരാളുടെ ഡി.എൻ.എ സാംപിൾ ശേഖരിച്ചാണ് ആദ്യ പരിശോധന നടത്തിയത്. എന്നാൽ, കുട്ടികളിൽ ഒരാളുമായി മാത്രമാണ് ഡി.എൻ.എ സാംപിൾ ഒത്തുപോയത്. വീണ്ടും പരിശോധന നടത്തിയെങ്കിലും ഇതു തന്നെയായിരുന്നു ഫലം.പിന്നീടാണ് ഇതേ ദിവസം മറ്റൊരാളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത് ഓർത്തെ ടുത്തത്. തുടർന്ന് ഇയാളുടെ ഡി.എൻ.എ സാംപിളെടുത്ത് പരിശോധിച്ചപ്പോൾ രണ്ടാ മത്തെ കുഞ്ഞിന്റേതുമായി അത് യോജിക്കു ന്നതായും കണ്ടെത്തുകയായിരുന്നു.

 19കാരി യുടെ പ്രസവ ചികിത്സ നടത്തിയ ഡോക്ടറായ ടുലിയോ ജോർജ് ഫ്രാങ്കോ ഒരു ചടങ്ങിൽ വെളിപ്പെടുത്തിയതോടെയാണ് ഇക്കാര്യം പുറംലോകമറിയുന്നത്.

വൈദ്യശാസ്ത്രത്തിൽ ഹെറ്ററോപാറ്റേണൽ സൂപ്പർഫെക്കൻഡേഷൻ(Heteropaternal Superfecundation) എന്നു വിളിക്കപ്പെടുന്ന പ്രത്യേക പ്രതിഭാസമാണിത്. അഥവാ ഒരു പ്രസവത്തിൽ ജന്മം നൽകുന്ന ഇരട്ടകളുടെ പിതാക്കന്മാർ രണ്ടുപേരാകുന്ന അപൂർവ അവസ്ഥ ആണിത്. ഒരേ ആർത്തവകാലത്ത് സ്ത്രീയില്‍ രണ്ടാമതൊരു അണ്ഡം കൂടി ഉൽപാദിപ്പിക്കപ്പെടുകയും അത് ഇതേ സമയത്ത് ലൈംഗിക ബന്ധത്തിലേർപ്പെട്ട മറ്റൊരാളുടെ ബീജവുമായി സംയോജിക്കുകയും ചെയ്യുമ്പോഴാണ് ഇത്തരത്തിലൊരു പ്രതിഭാസം ഉണ്ടാകുന്നത്.

മനുഷ്യർക്കിടയിൽ അപൂർവങ്ങളിൽ അപൂർവ മായ പ്രതിഭാസമാണെങ്കിലും പട്ടി, പൂച്ച, പശു തുടങ്ങിയ മൃഗങ്ങളിൽ ഇത് സാധാരണമാണ്. ലോകത്ത് ഇതുവരെ 20 സംഭവങ്ങളാണ് ഇത്തരത്തിൽ മനുഷ്യന്മാരിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്

Thursday, 11 June 2026

എന്താണ് എപ്‌സ്റ്റീൻ ഫയലുകൾ?

അമേരിക്കൻ ശതകോടീശ്വരനും സാമ്പത്തിക കുറ്റവാളിയുമായിരുന്ന ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട കോടതി രേഖകളെയാണ് 'എപ്‌സ്റ്റീൻ ഫയലുകൾ' എന്ന് വിളിക്കുന്നത്.

 പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും കടത്തുകയും ചെയ്തതുമായി ബന്ധപ്പെട്ട കേസുകളിലെ തെളിവുകളും സാക്ഷിമൊഴികളുമാണ് ഇതിൽ പ്രധാനമായും അടങ്ങിയിരിക്കുന്നത്.
2015-ൽ എപ്‌സ്റ്റീന്റെ ഇരയായ വിർജീനിയ ഗിഫ്രെ, എപ്‌സ്റ്റീന്റെ പങ്കാളിയായ ഗിസ്‌ലെയ്ൻ മാക്‌സ്‌വെല്ലിനെതിരെ നൽകിയ മാനനഷ്ടക്കേസിന്റെ ഭാഗമായാണ് ഈ രേഖകൾ കോടതിയിൽ എത്തിയത്.

 വർഷങ്ങളോളം രഹസ്യമായി സൂക്ഷിച്ചിരുന്ന ഈ രേഖകൾ 2024 ജനുവരി മുതലാണ് ഘട്ടം ഘട്ടമായി പുറത്തുവിട്ടു തുടങ്ങിയത്.ഈ ഫയലുകളിൽ ആയിരക്കണക്കിന് പേജുകളാണുള്ളത്. ഇതിൽ ലോകപ്രശസ്തരായ പല വ്യക്തികളുടെയും പേരുകൾ പരാമർശിക്കപ്പെടുന്നുണ്ട്.

2024 മുതൽ 2026 വരെയുള്ള കാലയളവിൽ പുറത്തുവന്ന രേഖകൾ പ്രകാരം ഈ കേസിൽ പരാമർശിക്കപ്പെട്ട പ്രധാന വ്യക്തികൾ ഇവരാണ്:

ബിൽ ക്ലിന്റൺ : മുൻ അമേരിക്കൻ പ്രസിഡന്റ്. എപ്‌സ്റ്റീന്റെ വിമാനത്തിൽ പലതവണ യാത്ര ചെയ്തതായി രേഖകൾ പറയുന്നു. എന്നാൽ ക്ലിന്റൺ തനിക്ക് എപ്‌സ്റ്റീന്റെ കുറ്റകൃത്യങ്ങളെക്കുറിച്ച് അറിയില്ലായിരുന്നു എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഡൊണാൾഡ് ട്രംപ് : മുൻ അമേരിക്കൻ പ്രസിഡന്റ്. 1990-കളിൽ എപ്‌സ്റ്റീനുമായി സൗഹൃദമുണ്ടായിരുന്നു. എന്നാൽ എപ്‌സ്റ്റീന്റെ സ്വകാര്യ ദ്വീപോ മറ്റ് വിദേശ യാത്രകളോ നടത്തിയതായി തെളിവുകളില്ല.

ആൻഡ്രൂ രാജകുമാരൻ : ബ്രിട്ടീഷ് രാജകുടുംബാംഗം. ഇദ്ദേഹത്തിനെതിരെ വിർജീനിയ ഗിഫ്രെ ഗുരുതരമായ ലൈംഗികാരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതേത്തുടർന്ന് അദ്ദേഹത്തിന്റെ രാജകീയ പദവികൾ നീക്കം ചെയ്യപ്പെട്ടു.

മെലാനിയ ട്രംപ് : 2002-ൽ ഗിസ്‌ലെയ്ൻ മാക്‌സ്‌വെല്ലിന് അയച്ച ഒരു ഇമെയിലുമായി ബന്ധപ്പെട്ട് മെലാനിയയുടെ പേരും അടുത്തിടെ പുറത്തുവന്ന ഫയലുകളിൽ പരാമർശിക്കപ്പെടുന്നുണ്ട്.

ബിൽ ഗേറ്റ്‌സ് : മൈക്രോസോഫ്റ്റ് സ്ഥാപകൻ. ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി എപ്‌സ്റ്റീനെ കണ്ടിരുന്നുവെന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ട്.

ഇലോൺ മസ്ക് : ടെസ്‌ല സിഇഒ. എപ്‌സ്റ്റീന്റെ ദ്വീപിലെ പാർട്ടിയെക്കുറിച്ച് അന്വേഷിക്കുന്ന ഇമെയിൽ സംഭാഷണങ്ങളിൽ മസ്കിന്റെ പേര് വന്നതായി റിപ്പോർട്ടുകൾ പറയുന്നുണ്ടെങ്കിലും, താൻ അവിടെ പോയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ജെഫ് ബെസോസ് : ആമസോൺ സ്ഥാപകൻ. ഒരു വിരുന്നിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട് പേര് പരാമർശിക്കപ്പെട്ടു.

റിച്ചാർഡ് ബ്രാൻസൺ : വിർജിൻ ഗ്രൂപ്പ് സ്ഥാപകൻ. എപ്‌സ്റ്റീനുമായി ഇമെയിൽ സന്ദേശങ്ങൾ കൈമാറിയതായി രേഖകൾ കാണിക്കുന്നു.

മൈക്കൽ ജാക്സൺ : എപ്‌സ്റ്റീന്റെ ഫ്ലോറിഡയിലെ വീട്ടിൽ പോയതായി രേഖകളിൽ പറയുന്നു.

സ്റ്റീഫൻ ഹോക്കിംഗ് : വിഖ്യാത ശാസ്ത്രജ്ഞൻ. എപ്‌സ്റ്റീന്റെ ദ്വീപ് സന്ദർശിച്ചപ്പോൾ എടുത്ത ഒരു ചിത്രം ഫയലുകളുടെ ഭാഗമായി പുറത്തുവന്നിരുന്നു.

വൂഡി അലൻ : പ്രശസ്ത സംവിധായകൻ. എപ്‌സ്റ്റീന്റെ അടുത്ത സുഹൃത്തുക്കളിലൊരാളായി അറിയപ്പെടുന്നു.

മീര നായർ : ഇന്ത്യൻ വംശജയായ ചലച്ചിത്ര സംവിധായിക. ഒരു സിനിമയുടെ ആഫ്റ്റർ പാർട്ടിയിൽ എപ്‌സ്റ്റീനോടൊപ്പം പങ്കെടുത്തതുമായി ബന്ധപ്പെട്ട് പേര് വന്നിട്ടുണ്ട്.

ഇന്ത്യൻ പ്രധാനമന്ത്രി 'നരേന്ദ്രമോദി' ഉൾപ്പടെയുള്ളവരുടെ പേരുകൾ ഈ ലിസ്റ്റിൽ പരാമർശിക്കുന്നുണ്ട്.

എപ്‌സ്റ്റീൻ തന്റെ സ്വാധീനമുപയോഗിച്ച് എങ്ങനെയാണ് പെൺകുട്ടികളെ വലയിലാക്കിയിരുന്നതെന്നും, പ്രമുഖർക്ക് അവരെ കാഴ്ചവെച്ചിരുന്നതെന്നും സാക്ഷിമൊഴികൾ വ്യക്തമാക്കുന്നു.
എപ്‌സ്റ്റീന്റെ പങ്കാളി ഗിസ്‌ലെയ്ൻ മാക്‌സ്‌വെൽ. പെൺകുട്ടികളെ എത്തിച്ചു നൽകുന്നതിൽ പ്രധാന പങ്കുവഹിച്ചു. നിലവിൽ 20 വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കുന്നു.

2019-ൽ ലൈംഗികക്കടത്ത് കുറ്റത്തിന് എപ്‌സ്റ്റീൻ വീണ്ടും അറസ്റ്റിലായി. എന്നാൽ വിചാരണ കാത്തുനിൽക്കുന്നതിനിടെ ന്യൂയോർക്കിലെ ജയിലിൽ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തി. ഇത് ആത്മഹത്യയാണെന്നാണ് ഔദ്യോഗിക റിപ്പോർട്ടെങ്കിലും, ഉന്നതരായ പലരെയും രക്ഷിക്കാൻ വേണ്ടി അദ്ദേഹത്തെ കൊലപ്പെടുത്തിയതാണെന്ന തരത്തിലുള്ള ഗൂഢാലോചന സിദ്ധാന്തങ്ങളും നിലനിൽക്കുന്നുണ്ട്.

"എപ്‌സ്റ്റീൻ ഫയലുകളിൽ ലോകത്തെ പ്രമുഖരായ നിരവധി വ്യക്തികളുടെ പേരുകൾ പരാമർശിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ ഫയലുകളിൽ പേരുള്ള എല്ലാവരും കുറ്റവാളികളാണെന്നോ ഈ കേസിൽ നേരിട്ട് പങ്കുള്ളവരാണെന്നോ അർത്ഥമില്ല. പലരും എപ്‌സ്റ്റീനുമായി സാമൂഹികമായോ ബിസിനസ്സ് സംബന്ധമായോ ബന്ധമുണ്ടായിരുന്നവരാണ്."

ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികൾ എങ്ങനെയാണ് നിയമവ്യവസ്ഥയെയും ധാർമ്മികതയെയും വെല്ലുവിളിച്ച് ഇത്തരമൊരു അധോലോകം നടത്തിക്കൊണ്ടുപോയത് എന്നത് ജനങ്ങളെ ഞെട്ടിച്ചു. അധികാരവും പണവും ഉപയോഗിച്ച് നീതിയെ അടിച്ചമർത്താൻ കഴിയില്ല എന്നതിന്റെ തെളിവായാണ് ഈ രേഖകളുടെ വെളിപ്പെടുത്തലിനെ ലോകം കാണുന്നത്.

Wednesday, 10 June 2026

തുംഗുസ്ക സ്ഫോടനം..



1908 ജൂൺ 30-ന് റഷ്യയിലെ സൈബീരിയയിലുള്ള നദിക്ക് സമീപം നടന്ന ഈ സംഭവം ഒരു നഗരത്തെ മുഴുവൻ തകർത്തെറിയാൻ ശേഷിയുള്ള സ്ഫോടനമായിരുന്നിട്ടും, എന്താണ് അവിടെ സംഭവിച്ചതെന്ന് കൃത്യമായി മനസ്സിലാക്കാൻ വർഷങ്ങൾ വേണ്ടി വന്നു.



1908 ജൂൺ 30 അന്ന് രാവിലെ ഏകദേശം 7:17-ന് സൈബീരിയയിലെ വനമേഖലയിൽ വമ്പിച്ച ഒരു സ്ഫോടനം നടന്നു. ആകാശത്ത് സൂര്യനെ വെല്ലുന്ന പ്രകാശത്തോടെ ഒരു തീഗോളം പ്രത്യക്ഷപ്പെടുകയും അത് പൊട്ടിത്തെറിക്കുകയും ചെയ്തു.ഹിരോഷിമയിൽ വർഷിച്ച അണുബോംബിനേക്കാൾ 1000 മടങ്ങ് ശക്തിയായിരുന്നു ഇതിനുണ്ടായിരുന്നത് (ഏകദേശം 12 മെഗാടൺ TNT).
സ്ഫോടനത്തിന്റെ ഫലമായി ഏകദേശം 2,150 ചതുരശ്ര കിലോമീറ്റർ വനപ്രദേശം നശിച്ചു. ഏതാണ്ട് 8 കോടി മരങ്ങളാണ് നിമിഷനേരം കൊണ്ട് കടപുഴകി വീണത്.സ്ഫോടനത്തിന്റെ ശബ്ദം 1000 കിലോമീറ്റർ അകലെ വരെ കേൾക്കാമായിരുന്നു.

 ഭൂചലനമാപിനികളിൽപോലും ഈ പ്രകമ്പനം രേഖപ്പെടുത്തി.ഇത്രയും വലിയ ദുരന്തമായിരുന്നിട്ടും ജനവാസം കുറഞ്ഞ മേഖലയായിരുന്നതിനാൽ മനുഷ്യർക്ക് നേരിട്ട് ജീവഹാനി സംഭവിച്ചതായി ഔദ്യോഗിക രേഖകളില്ല. എന്നാൽ നിരവധി മൃഗങ്ങൾ ചത്തൊടുങ്ങുകയും ആദിവാസി വിഭാഗങ്ങളുടെ കൂടാരങ്ങൾ തകരുകയും ചെയ്തു.

സംഭവം നടന്ന് 19 വർഷങ്ങൾക്ക് ശേഷമാണ് ശാസ്ത്രീയമായ ഒരു അന്വേഷണം അവിടെ നടന്നത്.

1927-ൽ റഷ്യൻ മിനറോളജിസ്റ്റായ 'ലിയോണിഡ് കുലിക്' ആണ് ആദ്യമായി ആ പ്രദേശം സന്ദർശിച്ചത്. ഒരു ഉൽക്ക പതിച്ചാണ് സ്ഫോടനം നടന്നതെങ്കിൽ അവിടെ വലിയൊരു ഗർത്തം ഉണ്ടാകുമെന്ന് അദ്ദേഹം കരുതി.എന്നാൽ അവിടെ കണ്ട കാഴ്ച അദ്ദേഹത്തെ അത്ഭുതപ്പെടുത്തി.സ്ഫോടന സ്ഥലത്ത് ഉൽക്ക വീണതിന്റെ ഗർത്തമോ ഉൽക്കയുടെ അവശിഷ്ടങ്ങളോ കണ്ടെത്താനായില്ല.സ്ഫോടനത്തിന്റെ കേന്ദ്രബിന്ദുവിന് താഴെയുള്ള മരങ്ങൾ മുകളിലെ ശാഖകൾ നഷ്ടപ്പെട്ട് കുത്തനെ നിൽക്കുന്നുണ്ടായിരുന്നു. എന്നാൽ ഇതിനു ചുറ്റുമുള്ള കിലോമീറ്ററുകളോളം മരങ്ങൾ കേന്ദ്രത്തിൽ നിന്ന് പുറത്തേക്ക് എന്ന രീതിയിൽ വീണു കിടക്കുകയായിരുന്നു. ഒരു ചിത്രശലഭത്തിന്റെ ആകൃതിയിലാണ് ഈ നാശനഷ്ടം കാണപ്പെട്ടത്.

ശാസ്ത്രജ്ഞരുടെ നിഗമനമനുസരിച്ച് ഇതൊരു 'Airburst' ആയിരുന്നു. അതായത്, ബഹിരാകാശത്ത് നിന്ന് വന്ന ഒരു വലിയ പാറയോ അല്ലെങ്കിൽ മഞ്ഞുകട്ടയോ ഭൂമിയിൽ ഇടിക്കുന്നതിന് മുൻപ് അന്തരീക്ഷത്തിൽ വെച്ച് തന്നെ അന്തരീക്ഷവുമായുള്ള ഘർഷണം മൂലം അതിശക്തമായ ചൂട് ഉണ്ടാവുകയും, മർദ്ദം താങ്ങാനാവാതെ ഭൂമിയിൽ നിന്ന് ഏകദേശം5 മുതൽ 10 കിലോമീറ്റർ ഉയരത്തിൽ വച്ച് പൊട്ടിത്തെറിക്കുകയും ചെയ്തു .ഭൂമിയിൽ ഇടിക്കാതിരുന്നതുകൊണ്ടാണ് ഗർത്തങ്ങൾ രൂപപ്പെടാതിരുന്നത്. എന്നാൽ സ്ഫോടനത്തിൽ നിന്നുള്ള വായു തരംഗങ്ങൾ താഴേക്ക് പതിച്ചത് കൊണ്ടാണ് മരങ്ങൾ തകർന്നത്.
ഇതൊരു ഉൽക്കാസ്ഫോടനമാണെന്ന് ഭൂരിഭാഗം ശാസ്ത്രജ്ഞരും വിശ്വസിക്കുന്നുണ്ടെങ്കിലും, മറ്റ് പല സിദ്ധാന്തങ്ങളും ഇതേക്കുറിച്ച് പ്രചരിച്ചിരുന്നു

പാറകൾ നിറഞ്ഞ ഛിന്നഗ്രഹം അന്തരീക്ഷത്തിൽ പൊട്ടിത്തെറിച്ചു എന്ന വാദമാണ് ഏറ്റവും ശക്തം. 2013-ൽ റഷ്യയിലെ ചെല്യാബിൻസ്കിൽ നടന്ന ഉൽക്കാസ്ഫോടനം ഇതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

മഞ്ഞും പൊടിയും നിറഞ്ഞ ഒരു വാൽനക്ഷത്രമാണ് വന്നതെങ്കിൽ അത് അന്തരീക്ഷത്തിൽ വെച്ച് പൂർണ്ണമായും ബാഷ്പീകരിച്ചു പോയിട്ടുണ്ടാകാം. അതുകൊണ്ടാണ് അവശിഷ്ടങ്ങൾ ലഭിക്കാത്തത് എന്ന് ചിലർ വിശ്വസിക്കുന്നു.

സ്വാഭാവിക വാതകങ്ങളുടെ സ്ഫോടനം, ആന്റിമാറ്റർ (Antimatter), അല്ലെങ്കിൽ അന്യഗ്രഹ ജീവികളുടെ പേടകം തകർന്നതാണ്. എന്നാൽ ഇവയ്ക്കൊന്നും ശാസ്ത്രീയ അടിത്തറയില്ല.


ഈ സ്ഫോടനം ഒരു വലിയ നഗരത്തിന് മുകളിലായിരുന്നെങ്കിൽ (ഉദാഹരണത്തിന് ലണ്ടൻ അല്ലെങ്കിൽ ന്യൂയോർക്ക്), ലക്ഷക്കണക്കിന് ആളുകൾ മരിക്കുമായിരുന്നു.ഭൂമിക്ക് ഭീഷണിയായേക്കാവുന്ന ഛിന്നഗ്രഹങ്ങളെ നിരീക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഈ സംഭവം ഓർമ്മിപ്പിക്കുന്നു.

ഇതിന്റെ ഓർമ്മയ്ക്കായി ജൂൺ 30 "അന്താരാഷ്ട്ര ആസ്റ്ററോയിഡ് ദിനം" ആയി ആചരിക്കുന്നു..

Tuesday, 9 June 2026

മനുഷ്യൻ പ്രകൃതിയോട് ചെയ്ത ക്രൂരത..

മനുഷ്യരാശിയെ നടുക്കിയ ഒരു ദുരന്തമായിരുന്നു ജപ്പാനിലെ മിനാമാതയിലുണ്ടായ മെർക്കുറി വിഷബാധ.

 പരിസ്ഥിതി മലിനീകരണം മനുഷ്യജീവന് എത്രത്തോളം ഭീഷണിയാണെന്ന് ലോകത്തിന് കാണിച്ചുകൊടുത്ത ആദ്യത്തെ വലിയ പാഠമായിരുന്നു ഇത്.ജപ്പാനിലെ ക്യുഷു ദ്വീപിലുള്ള ഒരു ചെറിയ തീരദേശ പട്ടണമാണ് മിനാമാത. 1950-കളിൽ ഇവിടെയുണ്ടായ അസാധാരണമായ ഒരു രോഗബാധ ലോകത്തെ മുഴുവൻ ഞെട്ടിച്ചു. ഈ രോഗം പിന്നീട് 'മിനാമാത രോഗം' (Minamata Disease) എന്ന പേരിൽ അറിയപ്പെട്ടു.മിനാമാതയിലെ ചിസ്സോ കോർപ്പറേഷൻ എന്ന രാസവസ്തു നിർമ്മാണശാലയായിരുന്നു ഈ ദുരന്തത്തിന്റെ പ്രഭവകേന്ദ്രം.

 അസറ്റൽഡിഹൈഡ് നിർമ്മാണത്തിനായി ഈ ഫാക്ടറി മെർക്കുറി ഒരു ഉൽപ്രേരകമായി ഉപയോഗിച്ചിരുന്നു.ഫാക്ടറിയിൽ നിന്നുള്ള രാസമാലിന്യങ്ങൾ നേരിട്ട് മിനാമാത ഉൾക്കടലിലേക്ക് ഒഴുക്കിവിട്ടു.ഈ മാലിന്യത്തിൽ അടങ്ങിയിരുന്ന മെഥൈൽ മെർക്കുറി കടൽവെള്ളത്തിൽ കലരുകയും ഈ വിഷം ആഗിരണം ചെയ്ത ചെറിയ മത്സ്യങ്ങളെയും കക്കകളെയും വലിയ മത്സ്യങ്ങൾ ഭക്ഷിച്ചതോടെ വിഷത്തിന്റെ അളവ് അവയുടെ ശരീരത്തിൽ വർദ്ധിച്ചു .മിനാമാതയിലെ ജനങ്ങൾ പ്രധാനമായും മത്സ്യത്തെ ഭക്ഷണമാക്കുന്നവരായിരുന്നു.

 1956-ലാണ് ആദ്യമായി രോഗലക്ഷണങ്ങൾ പ്രകടമായത്.കൈകാലുകൾക്ക് തളർച്ച, വിറയൽ, കേൾവിക്കുറവ്, കാഴ്ചശക്തി നഷ്ടപ്പെടൽ എന്നിവയായിരുന്നു പ്രധാന ലക്ഷണങ്ങൾ.രോഗബാധിതരായവർ അനിയന്ത്രിതമായി ചിരിക്കുകയും അലറുകയും ചെയ്തിരുന്നു.
കടുത്ത വിഷബാധയേറ്റവർ അങ്ങേയറ്റം വേദനാജനകമായ അവസ്ഥയിലൂടെ കടന്നുപോയി മരണത്തിന് കീഴടങ്ങി.ഗർഭിണികൾ വിഷബാധയുള്ള മത്സ്യം കഴിച്ചതിലൂടെ ഗർഭസ്ഥ ശിശുക്കളെയും ഇത് ബാധിച്ചു. കുഞ്ഞുങ്ങൾ ശാരീരികവും മാനസികവുമായ വൈകല്യങ്ങളോടെ ജനിച്ചു.


ഫാക്ടറിയിൽ നിന്നുള്ള മലിനീകരണമാണ് ഇതിന് കാരണമെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയെങ്കിലും, ചിസ്സോ കോർപ്പറേഷൻ അത് അംഗീകരിക്കാൻ തയ്യാറായില്ല. വർഷങ്ങളോളം അവർ ഈ വിവരം മറച്ചുവെക്കുകയും മലിനജലം കടലിലേക്ക് ഒഴുക്കുന്നത് തുടരുകയും ചെയ്തു. കനത്ത സമരങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും ഒടുവിലാണ് കമ്പനി നഷ്ടപരിഹാരം നൽകാൻ തയ്യാറായത്.

ഈ ദുരന്തത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട്, മെർക്കുറിയുടെ ഉപയോഗം ആഗോളതലത്തിൽ നിയന്ത്രിക്കുന്നതിനായി 2013-ൽ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ 'മിനാമാത കൺവെൻഷൻ' ഒപ്പുവെച്ചു. 

മെർക്കുറി മലിനീകരണത്തിൽ നിന്ന് മനുഷ്യന്റെ ആരോഗ്യത്തെയും പരിസ്ഥിതിയെയും സംരക്ഷിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
മിനാമാത ദുരന്തം വെറുമൊരു രോഗബാധയല്ല, മറിച്ച് ലാഭത്തിനുവേണ്ടി കോർപ്പറേറ്റുകൾ പ്രകൃതിയെ ചൂഷണം ചെയ്തതിന്റെ പരിണതഫലമാണ്. 

ഇന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ മലിനീകരണങ്ങൾ നടക്കുന്നുണ്ട്.

Sunday, 7 June 2026

അമേരിക്കൻ ഗവൺമെൻറ് തകർത്ത ടെസ്റ്റ്‌ലയുടെ സ്വപ്നം..

1917 ജൂലൈ 4-ന്, ന്യൂയോർക്കിലെ ലോങ് ഐലൻഡിലെ നിക്കോള ടേസ്ലയുടെ വാർഡൻക്ലിഫ് ടവർ ഫെഡറൽ സർക്കാർ തകർത്തു.

കാരണം അദ്ദേഹം ലോകത്തിന് സൗജന്യ ഊർജ്ജം സമ്മാനമായി നൽകാൻ പദ്ധതിയിട്ടിരുന്നുവെന്ന് അവർ കണ്ടെത്തി. അവർ നിയന്ത്രിച്ച പത്രങ്ങൾ ഉപയോഗിച്ച് ടേസ്ലയെ സെൻസർ ചെയ്യുകയും ചെയ്തു.

ലോകത്തിലെ ആദ്യത്തെ പ്രക്ഷേപണ സംവിധാനമായി (1901-1903 ൽ ) നിക്കോള ടെസ്‌ല വാർഡൻക്ലിഫ് ടവർ സ്ഥാപിച്ചു. അയണോസ്ഫിയർ ഉപയോഗിച്ച് വയറുകളില്ലാതെ ഭൂഗോളത്തിലേക്ക് വൈദ്യുതോർജ്ജം കടത്തിവിടുകയും ചെയ്തു. സൗരവികിരണത്തിന് കീഴിൽ, മുകളിലെ അന്തരീക്ഷത്തിലെ തന്മാത്രകൾ നിരന്തരം അയോണുകളായി കൈമാറ്റം ചെയ്യപ്പെടുന്നു. 

 ടെസ്‌ലയുടെ ലബോറട്ടറി രൂപകൽപ്പന ചെയ്തത് പ്രശസ്ത അമേരിക്കൻ വാസ്തുശില്പിയും ടെസ്‌ലയുടെ സുഹൃത്തുമായ സ്റ്റാൻഫോർഡ് വൈറ്റ് ആണ്. ലബോറട്ടറി ഇപ്പോഴും നല്ല നിലയിലാണ്. ടെസ്‌ലയുടെ ലബോറട്ടറിക്ക് മുന്നിൽ, ടെസ്‌ലയുടെ വാർഡൻക്ലിഫ് ടവറിന്റെ ഒരു അടിത്തറയുണ്ട്, അത് ടവറിനെ അറ്റ്ലാന്റിക് സമുദ്രവുമായി ബന്ധിപ്പിക്കുന്ന ഒരു വലിയ ഭൂഗർഭ ഘടനയായിരുന്നു. അക്കാലത്തെ ഏറ്റവും ധനികനും ശക്തനുമായ ജെ.പി. മോർഗൻ, ടെസ്‌ല ബ്രോഡ്‌കാസ്റ്റിംഗ് സിസ്റ്റത്തിന്റെ ധനസഹായിയായിരുന്നു. ലോക ആശയവിനിമയ കേന്ദ്രമായിട്ടാണ് ടവർ രൂപകൽപ്പന ചെയ്തത്. വയറുകളില്ലാതെ ലോകമെമ്പാടും വൈദ്യുതി എത്തിക്കുന്നതിനും ടവർ ഉപയോഗിക്കാമായിരുന്നു. 

ഭൂമിയുടെ ഉപരിതലത്തിലുള്ള എല്ലാവർക്കും മണ്ണിൽ വയറുകൾ ഘടിപ്പിച്ചുകൊണ്ട് വൈദ്യുതപ്രകാശം ലഭിക്കുന്നതിനും ഒരു വൈദ്യുത ബൾബ് പ്രകാശിക്കുന്നതിനും വേണ്ടി, ഒരു ഡൈനാമോ പോലെ ഭൂഗോളത്തെ വൈദ്യുതി കൊണ്ട് നിറയ്ക്കാൻ ടെസ്‌ല ആഗ്രഹിച്ചു. ടെസ്‌ലയുടെ ഈ പദ്ധതിയെക്കുറിച്ച് ജെ.പി. മോർഗൻ കേട്ടപ്പോൾ അദ്ദേഹത്തോട് ചോദിച്ചു: "ടെസ്‌ല ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും വിതരണം ചെയ്യുന്ന വൈദ്യുതിയിൽ നിന്ന് നമുക്ക് എങ്ങനെ പണം ലഭിക്കും?" അതിനുശേഷം മോർഗൻ ഫണ്ട് വെട്ടിക്കുറച്ചു, ടവറിന്റെ ജോലി പൂർത്തിയായതുമില്ല. 
നയാഗ്ര വെള്ളച്ചാട്ടത്തിലെ വലിയ വിഭവങ്ങളിൽ നിന്ന് വൈദ്യുതി കൊണ്ടുവരാനും അത് ലോകമെമ്പാടും വ്യാപിപ്പിക്കാനും ടെസ്‌ല ആഗ്രഹിച്ചു. എത്ര മനോഹരമായ ഒരു പദ്ധതിയായിരുന്നു അത്, എന്നിരുന്നാലും അത് ഒരിക്കലും പൂർത്തിയായില്ല.

Saturday, 11 April 2026

ന്യൂ സൗത്ത് വെയിൽസിൽ, വാഹനം ഓടിക്കുന്നവർക്കായി..

ന്യൂ സൗത്ത് വെയിൽസിൽ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുൾപ്പെടെയുള്ള ഡിജിറ്റൽ സ്‌ക്രീനുകൾ വാഹനമോടിക്കുമ്പോൾ കോളുകൾ വിളിക്കാനോ സ്വീകരിക്കാനോ ഓഡിയോ പ്ലേ ചെയ്യാനോ നാവിഗേഷൻ പോലുള്ളവ ഫുൾ ലൈസൻസ് ഉള്ള ഡ്രൈവർമാർക്ക് സഹായമായി മാത്രമേ ഉപയോഗിക്കാൻ കഴിയൂ എന്ന് റോഡ് സുരക്ഷാ വകുപ്പ്  താമസക്കാരെ ഓർമ്മിപ്പിച്ചു.

"സാധാരണ മൊബൈൽ ഫോൺ റോഡ് നിയമങ്ങൾ അനുസരിച്ച് ടെക്സ്റ്റിംഗ്, ഇമെയിൽ അയയ്ക്കൽ, സോഷ്യൽ മീഡിയ, വെബ് ബ്രൗസിംഗ് എന്നിവയുൾപ്പെടെ മറ്റെല്ലാ പ്രവർത്തനങ്ങളും അനുവദനീയമല്ല,"

പൂർണ്ണ ലൈസൻസ് ഉടമകൾക്ക് നാവിഗേഷൻ, ഓഡിയോ അല്ലെങ്കിൽ കോളുകൾക്കായി മൗണ്ട് ചെയ്ത ഫോൺ ഉപയോഗിക്കാം.

നിയമം വളരെ വ്യക്തമാണ്.

വാഹനം ഓടിക്കാൻ പഠിക്കുന്നവരും കൂടാതെ  പി1 ഡ്രൈവർമാർ വാഹനമോടിക്കുമ്പോൾ ഒരു തരത്തിലും മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ല. പൂർണ്ണവിരാമം," വേണമെന്ന് റോഡ് ഫൈൻ വിഷയങ്ങളിൽ ശ്രദ്ധ ചെലുത്തുന്ന അഭിഭാഷകൻ ഹെയ്‌ഡർ ഷ്കാര . അറിയിച്ചു. 

 "അതിൽ മാപ്പുകൾ, ബ്ലൂടൂത്ത്, ആപ്പിൾ കാർപ്ലേ, സംഗീതം പ്ലേ ചെയ്യൽ, വിളിക്കൽ, അവർ ഫോണിൽ തൊടുന്നില്ലെങ്കിലും, ഫോൺ മൌണ്ട് ചെയ്തിട്ടുണ്ടെങ്കിലും, ഫോൺ ബൂട്ടിലാണെങ്കിൽ പോലും ഉൾപ്പെടുന്നു! അത് ഫോണിൽ നിന്നാണ് വരുന്നതെങ്കിൽ, അത് നിയമവിരുദ്ധമാണ്."

റോഡ് സുരക്ഷാ വകുപ്പ് അറിയിക്കുന്നു.

 "നിങ്ങൾ ഒരു നിയന്ത്രിത ലൈസൻസ് ഉടമയാണെങ്കിൽ നിങ്ങളുടെ ഫോണിന് ഏറ്റവും അനുയോജ്യമായ സ്ഥലം നിശബ്ദതയിലും ബാഗിലുമാണ്." 

ഈ നിയമമാണ് അടുത്തിടെ ഒരു യുവ ഡ്രൈവർക്ക് 400 ഡോളർ പിഴയും അഞ്ച് ഡീമെറിറ്റ് പോയിന്റുകളും ചുമത്തിയത്. സിഡ്‌നിയിൽ നിന്നുള്ള 22 കാരിയായ മക്രീന എന്ന സ്ത്രീ പറഞ്ഞത്, അടുത്തിടെ ഒരു പോലീസ് ഉദ്യോഗസ്ഥൻ റാൻഡം ബ്രീത്ത് ടെസ്റ്റിംഗ് നടത്തി തന്നെ തടഞ്ഞു നിർത്തി, പക്ഷേ നാവിഗേഷൻ സിസ്റ്റത്തിൽ പ്ലഗ് ചെയ്ത തന്റെ ഫോൺ ഉദ്യോഗസ്ഥന്റെ ശ്രദ്ധ പിടിച്ചുപറ്റി എന്നാണ്.

"അയാൾ പറഞ്ഞത്, 'ഇല്ല, നിങ്ങൾക്ക് അത് അനുവദനീയമല്ല' എന്നാണ്," മക്രീന സോഷ്യൽ മീഡിയയിൽ പറഞ്ഞു. പോലീസ് ഓഫീസർ ഒരു റോഡ് യൂസർ ഹാൻഡ്‌ബുക്ക് ഹാജരാക്കി തന്റെ താൽക്കാലിക P2 ലൈസൻസ് വ്യവസ്ഥകൾ പ്രകാരം അത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിക്കുന്നത് വരെ തന്റെ ഫോൺ പ്ലഗ് ഇൻ ചെയ്യുന്നത് നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് അവർ വിശദീകരിച്ചു.

ഓർമ്മിക്കുക.. 

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു ന്യൂ സൗത്ത് വെയിൽസ് ഈ നിയമങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തുന്നവരാണ്.. അതിനാൽ ശ്രദ്ധിക്കുക..

Sunday, 5 April 2026

വിശ്വാസവും ശാസ്ത്രവും ഒന്നായി തീർന്ന വെള്ളിയാഴ്ച..


ഏപ്രിൽ 3, 2026 ദുഃഖവെള്ളിയാഴ്ചയുടെ പ്രത്യേകത..

മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ സംഭവത്തിന് സാക്ഷിയായ ഏപ്രിൽ മൂന്നാം തീയതി വീണ്ടും നമ്മുടെ മുന്നിൽ എത്തിയിരിക്കുകയാണ്..
ചരിത്രകാരന്മാരും ശാസ്ത്രജ്ഞരും ദൈവ  ശാസ്ത്രജ്ഞരും ഒരു അപൂർവ്വ സംഗമത്തിന്റെ ദിവസത്തിന് സാക്ഷ്യം വഹിക്കുകയാണ്..

യേശുവിൻറെ പീഡാനുഭവം, കുരിശുമരണം നടന്നത് എഡി 33 ഏപ്രിൽ മൂന്നാം തീയതിയാണ്.. വെറുമൊരു ശാസ്ത്രീയ പഠനത്തിനപ്പുറം ആകാശത്തിലെ നക്ഷത്രങ്ങളും പുരാതന റോമൻ ചരിത്രവും ജൂത കലണ്ടറിലെ ഗണിതശാസ്ത്രവും ഒത്തുചേരുന്ന ദിവസം..

യേശുവിൻറെ ക്രൂശീകരണം എങ്ങനെ കൃത്യമായി കണ്ടുപിടിക്കുക എന്നത് നൂറ്റാണ്ടുകളായി ചരിത്രകാരന്മാർക്ക് ഒരു വെല്ലുവിളിയായിരുന്നു. സുവിശേഷങ്ങളിലെ വിവരണങ്ങൾ നമുക്ക് വ്യക്തമായ ചില വിവരങ്ങൾ നൽകുന്നുണ്ട്..

പന്തിയോസ് പീലാത്തോസ് ഗവർണർ ആയിരുന്ന കാലം, കൈസറുടെ ഭരണകാലം, കയ്യപ്പാസ് എന്ന മത പുരോഹിതന്റെ സാന്നിധ്യം, എന്നിവയെല്ലാം ചരിത്രപരമായ പരിധികളെ നിശ്ചയിക്കുന്നു. യേശു മരിച്ചത് ഒരു വെള്ളിയാഴ്ച ആണെന്നും അത് ജൂതന്മാരുടെ പെസഹാ പെരുന്നാളിന്റെ  തലേദിവസമോ അന്നോ ആണെന്ന് സുവിശേഷങ്ങൾ വ്യക്തമാക്കുന്നുണ്ട്..

ആധുനിക നക്ഷത്ര നിരീക്ഷണ സംവിധാനങ്ങൾ ഉപയോഗിച്ച് എഡി 26 മുതൽ 36 വരെയുള്ള കാലഘട്ടങ്ങളിലെ പെസഹ വെള്ളിയാഴ്ചകളെ നിരീക്ഷിച്ചപ്പോൾ.. ഏപ്രിൽ 3  എഡി 33 എന്ന തീയതി ഏറ്റവും ശക്തമായ ഒരു ബിന്ദുവായി തെളിഞ്ഞുനിന്നു.. ജ്യോതിശാസ്ത്രപരമായ കണ്ടെത്തലാണ് ഈ തീയതിയെ വീണ്ടും ഉറപ്പിക്കുന്നത്..

ബൈബിളിലെ പത്രോസ് അപ്പസ്തോലന്റെ പ്രസംഗങ്ങളിലും പഴയ നിയമ പ്രവചനങ്ങളിലും സൂര്യൻ ഇരുണ്ടുപോകും എന്നും ചന്ദ്രൻ രക്തവർണ്ണമാകുമെന്നും സൂചിപ്പിച്ചിട്ടുണ്ട്..  ഇത് പ്രതീകാത്മകമായി കാണുന്ന ആളുകൾക്ക് ശാസ്ത്രം ഒരു നല്ല മറുപടി കൊടുക്കുകയാണ് ഇപ്പോൾ..

 ഓക്സ്ഫോർഡ് സർവ്വകലാശാലയിലെ ഭൗതികശാസ്ത്ര  പഠനത്തിൽ എഡി 33 ഏപ്രിൽ മൂന്നിന് വൈകുന്നേരം ജെറുസലേമിലെ ആകാശത്ത് ഒരു ചന്ദ്രഗ്രഹണം സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്.. ഈ ചന്ദ്രഗ്രഹണത്തിൽ ചന്ദ്രൻ രക്തവർണ്ണമായി കാണപ്പെട്ടു..

 നാസയുടെ വെളിപ്പെടുത്തലുകൾ

 നാസയുടെ കണ്ടെത്തലിൽ ജെറുസലേമിലെ ചക്രവാളത്തിൽ ഉദിച്ചുയർന്നത് രക്തവർണ്ണമുള്ള ചന്ദ്രനാണെന്ന് പറഞ്ഞിട്ടുണ്ട്.. യേശുവിൻറെ പീഡാനുഭവത്തെയും കുരിശു മരണത്തെയും അംഗീകരിക്കുന്ന ആദ്യ ശാസ്ത്രീയ സ്ഥാപനമാണ് നാസ..

യേശുവിൻറെ പീഡാനുഭവത്തിലെ അവസാനം നിമിഷ വിവരണത്തിൽ 12 മണി മുതൽ മൂന്നുമണിവരെ ഭൂമിയിലെങ്ങും അന്ധകാരമായിരുന്നു എന്ന് പറഞ്ഞിട്ടുണ്ട്.. ജ്യോതിശാസ്ത്രപരമായി ഒരു പൂർണ്ണ ചന്ദ്രൻ ഉള്ള സമയത്ത് സൂര്യഗ്രഹണം സംഭവിക്കുക അസാധ്യമാണ്.. അതുകൊണ്ട് അത് ഒരു സാധാരണ പ്രതിഭാസത്തിനപ്പുറം അസാധാരണമായ ഒരു പ്രതിഭാസമാണ്.. പ്രകൃതി പോലും യേശുവിൻറെ പീഡാനുഭവത്തെയും കുരിശു മരണത്തെയും അംഗീകരിക്കുന്നത് പോലെ ഉള്ള ദൈവിക പ്രതിഭാസം..

റോമൻ ചരിത്രകാരനായ ടാസിറ്റസ്.., ജൂത ചരിത്രകാരനായ ക്ലാവിയസ് ജോസിഫസ്.. പീലാത്തോസിന്റെ ഭരണകാലത്ത് നസ്രായനായ യേശുവിൻറെ കുരിശുമരണം സംഭവിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്.. ജൂത കലണ്ടറിലെ നിസ്സാൻ 14ന് വെള്ളിയാഴ്ച വരുന്നത് അപൂർവ്വമാണ്. എഡി 33നാണ് ഇതിന് സാധ്യതയുള്ളത്. അതിന് കാരണം സുവിശേഷങ്ങളിലെ വിവരണങ്ങളും യേശുവിൻറെ പരസ്യ ജീവിത കാലഘട്ടവും ആണ്. അങ്ങനെ   എഡി 33 ഏപ്രിൽ 3 എന്നുള്ള തീയതി ശാസ്ത്രവും വിശ്വാസവും ഒന്നുചേർന്ന കണ്ടെത്തലാണ് നടത്തിയിരിക്കുന്നത്..

ബൈബിൾ വിവരണങ്ങൾ കേവലം കെട്ടുകഥകൾ അല്ലെന്നും അതിന് വളരെ പ്രാധാന്യമുണ്ടെന്നും തെളിയിക്കുന്നതാണ്  ഈ കണ്ടെത്തലുകൾ.. ഏപ്രിൽ 3 എന്നുള്ളത് വെറും തീയതി മാത്രമല്ല.. സ്വർഗ്ഗവും ഭൂമിയും ഒന്നുചേർന്നു എന്നതിൻറെ ശാസ്ത്രീയമായ തെളിവുകളാണ്..

പ്രത്യാശയുടെ ഉയർപ്പ് തിരുന്നാൾ..


എല്ലാവർക്കും ഉയർപ്പ് തിരുന്നാളിന്റെ മംഗളങ്ങൾ നേരുന്നു..

ക്രിസ്തു മരിച്ചുവരുടെയിടയില്‍നിന്ന് ഉയിര്‍ത്തിട്ടില്ലെങ്കില്‍ ഞങ്ങളുടെ പ്രസംഗം വ്യര്‍ത്ഥമാണ്. നിങ്ങളുടെ വിശ്വാസവും വ്യര്‍ത്ഥം. ( വിശുദ്ധ പൗലോസ് ശ്ലീഹാ )

രണ്ടായിരാമാണ്ടില്‍ റോമന്‍ കുരിയായിലെ വാര്‍ഷികധ്യാനത്തിന് വി.ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ക്ഷണിച്ചത് വിയറ്റ്‌നാമില്‍ നിന്നുള്ള വാന്‍ത്വാന്‍ എന്ന മെത്രാനെയായിരുന്നു. നീണ്ട 13 വര്‍ഷക്കാലം കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ കീഴില്‍ ദൈവത്തില്‍ വിശ്വസിച്ചു എന്ന ഒറ്റക്കാരണത്താല്‍ ഏകാന്ത തടവിന് വിധിക്കപ്പെട്ട മെത്രാനായിരുന്നു വാന്‍ത്വാന്‍. കാപ്പി കുടിക്കുന്നതിനിടയില്‍ കുശലാന്വേഷണമായി പരിശുദ്ധ പിതാവ് വാനത്വാന്‍ മെത്രാനോട് ചോദിച്ചു. 

”താങ്കള്‍ എന്തിനെക്കുറിച്ചാണ് ഇന്ന് ഞങ്ങളെ ധ്യാനിപ്പിക്കാന്‍ പോകുന്നത്?"

വാന്‍ത്വാന്‍ തന്റെ ഇരു കരങ്ങളും പിതാവിനു മുന്‍പില്‍ തുറന്ന് പിടിച്ചിട്ട് പറഞ്ഞു. പിതാവേ, കഴിഞ്ഞ പതിമൂന്ന് വര്‍ഷക്കാലം കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന് കീഴില്‍ ഏകാന്ത തടവിന് വിധിക്കപ്പെട്ടപ്പോള്‍ രാത്രിയുടെ ഇരുണ്ട യാമങ്ങളില്‍ ആരും കാണാതെ വലതു കൈയ്യില്‍ മൂന്നു തുള്ളി വീഞ്ഞും അതില്‍ ഒരു തുള്ളി വെള്ളവുമൊഴിച്ച് ഇടതുകൈയ്യില്‍ കിട്ടിയ അപ്പത്തിന്റെ ഏതാനും പൊടിക്കഷണങ്ങളുമിട്ട് ഞാന്‍ വി.ബലിയര്‍പ്പിച്ചു. അപ്പോഴൊക്കെ വി. ബലിയില്‍ എഴുന്നള്ളി വന്നിരുന്ന കര്‍ത്താവിനോട് ഞാന്‍ ഒന്നു മാത്രമാണ് പ്രാര്‍ത്ഥിച്ചത്. എന്റെ വിശ്വാസത്തെ കാത്തുസൂക്ഷിക്കാനുള്ള വരം തരണമേയെന്ന് മാത്രം”. ചുറ്റം പടരുന്ന ഇരുട്ടിലും എന്റെ കൈകളില്‍ എഴുന്നള്ളിവന്ന് ക്രൂശിതനായ ഈശോ പ്രത്യാശയെക്കുറിച്ച് എന്നോട് സംസാരിക്കുമായിരുന്നു. ഈ പ്രത്യാശയിലാണ് പിന്നീട് ഞാന്‍ പുറംലോകം കണ്ടതും ഇവിടെ അങ്ങയുടെ മുന്‍പില്‍ നില്‍ക്കുന്നതും. ക്രൂശിതന്‍ എന്നെ പഠിപ്പിച്ച ഈ പ്രത്യാശയെക്കുറിച്ചാണ് ഇന്ന് ഞാന്‍ നിങ്ങളോട് സംസാരിക്കുന്നത്.

ആര്‍ഷഭാരത സംസ്‌കാരത്തിലെ ഏറ്റവും വലിയ പ്രാര്‍ത്ഥനകളില്‍ ഒന്നായ, മനുഷ്യവംശത്തോളം തന്നെ പഴക്കമുള്ള ”മൃത്യോമ അമൃതം ഗമയാ”  മരണത്തില്‍നിന്ന് മരണമില്ലായ്മയിലേക്ക് നയിക്കണമേയെന്ന പ്രാര്‍ത്ഥനയ്ക്ക് ദൈവം നല്‍കുന്ന ഉത്തരമാണ് ഈ ഉയിര്‍പ്പു തിരുനാള്‍.

ഇന്നലെയും ഇന്നും എന്നും മനുഷ്യനെ അലട്ടുന്ന വലിയ ചോദ്യങ്ങളില്‍ ഒന്നാണ് ”മരണത്തിനപ്പുറം എന്താണ്” എന്നുള്ളത്.

 ഇന്നു മുതല്‍ നമുക്കിടയിലും നമ്മുടെ ജീവിതത്തിലും ആ ചോദ്യത്തിന് ഇനി പ്രസക്തിയില്ല. കാരണം ”ഞാനാകുന്നു പുനരുത്ഥാനവും ജീവനുമെന്ന് പഠിപ്പിച്ചവന്‍ അത് നമുക്ക് കാണിച്ച് തന്നിരിക്കുന്നു.

 മരണത്തിന് ശേഷമുള്ള ഉത്ഥാനത്തിലൂടെ നാളെ നിങ്ങള്‍ക്കും എനിക്കും മരണത്തിനപ്പുറമുള്ള ഉത്ഥാനമെന്ന ദൈവീക സത്യത്തിന്റ വെളിപ്പെടുത്തലിലൂടെ.
ഇത് കേവലം ഭൗതീകമായ പ്രത്യാശയല്ല, മറിച്ച് അഭൗമികതയിലുള്ള ഈ ലോകത്തിനപ്പുറത്തേക്കും എത്തി നില്‍ക്കുന്ന ഒരു പ്രത്യാശയാണ്.

 മരണത്തോടെ മനുഷ്യന്റെ ജീവിതം അവസാനിക്കുമെന്നും അതിനാല്‍ ഈ ലോക കേന്ദ്രീകൃതമായ ഒരു ജീവിതം നയിക്കാമെന്നും നയിക്കണമെന്നും പഠിപ്പിക്കുന്ന, വിശ്വാസ ജീവിതത്തിനും സഭാസംവിധാനങ്ങള്‍ക്കും അര്‍ത്ഥമില്ലെന്ന് പ്രഘോഷിക്കുന്ന വ്യക്തികളില്‍നിന്നും, മനോഭാവങ്ങളില്‍നിന്നും പ്രത്യയശാസ്ത്രങ്ങളിലുംനിന്നുമൊക്കെ മാറി ചിന്തിക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുന്ന…. നമ്മെ പ്രേരിപ്പിക്കേണ്ട ഒരു പ്രത്യാശയാണിത്.

യേശുവിൽ വിശ്വസിക്കുന്ന നീ എന്തിനാണ്  പ്രത്യാശയില്ലാത്തവരെപ്പോലെ കരയുന്നത്?

 നിന്റെ വേദനകള്‍ക്കും പ്രതിസന്ധികള്‍ക്കും ഉത്തരം നല്‍കാന്‍, ഒരു പരിഹാരം കാണാന്‍ മരണത്തെപ്പോലും തോല്പിച്ച് ഉത്ഥാനത്തിന്റെ വിജകിരീടം ചൂടി നില്‍ക്കുന്ന ക്രിസ്തുവാണ് നിന്റെ രക്ഷകന്‍..

കണ്ണുനീരിന്റെ ദുഃഖവെള്ളിയാഴ്ചകളില്‍ പ്രത്യാശ കൈവിടാതെ ”ഭയപ്പെടേണ്ട നിങ്ങള്‍ക്കു സമാധാനം” എന്ന് പറയുന്നവനില്‍ അഭയം പ്രാപിക്കാന്‍ നമുക്ക് സാധിച്ചാല്‍ ഈസ്റ്ററിന്റെ സന്തോഷവും സമാധാനവും നമ്മെ വ്യക്തിപരമായിത്തന്നെ തേടിവരും..


Saturday, 4 April 2026

പ്രതീക്ഷയുടെ ദുഃഖശനി..

പുതിയ വെളിച്ചവും പുതിയ ജലവും നമുക്കായി ഒരുക്കുന്ന ദിനമാണിത്..

ദുഃഖശനി എന്നത് പ്രതീക്ഷയോടെ കാത്തിരിക്കാനുള്ള കരുത്ത് മനുഷ്യര്‍ക്ക് പ്രദാനം ചെയ്യുന്ന ദിനമാണ്. ഏത് സഹനത്തിനും സങ്കടത്തിനും രോഗത്തിനും പ്രശ്‌നത്തിനും ദുരിതത്തിനും ദൈവത്തിന്റെ മുമ്പില്‍ ഒരു പ്രതിവിധി ഉണ്ടെന്നും അവിടുന്ന് നമ്മുടെ ജീവിതത്തില്‍ എല്ലാം നന്മയ്ക്കായി ക്രമീകരിക്കുമെന്നും ഉറച്ച് വിശ്വസിക്കേണ്ട ദിനം..

യേശുവിന്റെ കുരിശുമരണത്തോടെ ശിഷ്യന്മാര്‍ നിരാശയിലാണ്ടുപോയി എന്ന് നമുക്കറിയാം. തങ്ങളുടെ പഴയ ജോലിയിലേയ്ക്ക് പിന്മാറാന്‍ പോലും പലരും തീരുമാനിച്ചതായും നമ്മള്‍ സുവിശേഷങ്ങളില്‍ വായിക്കുന്നുണ്ട്. പക്ഷെ, യേശു മരിച്ചവരില്‍ നിന്ന് ഉത്ഥാനം ചെയ്തു എന്ന അറിവില്‍, അവര്‍ എല്ലാ നിരാശയില്‍ നിന്നും കരേറുകയാണ്. പ്രതീക്ഷയുടെ പുതുവസന്തത്തിലേയ്ക്ക് അവര്‍ പ്രവേശിക്കുന്നു. പിന്നീടുള്ള ശിഷ്യരുടെ വാക്കുകളിലും പ്രവര്‍ത്തനങ്ങളിലും അത് വ്യക്തമാണുതാനും. അവരുടെ പ്രസംഗങ്ങളും മാനസാന്തരപ്പെടുത്തലുകളും സുവിശേഷം പ്രചരിപ്പിക്കുന്നതിനായുള്ള യാത്രകളും അതിന്റെ ഉത്തമമായ തെളിവുകളാണ്. ഉത്ഥിതനെ കണ്ടവന് പിന്നീട് നിരാശയുണ്ടാകുന്നില്ല.

ഉത്ഥിതന്‍ മാത്രമാണ് ശാശ്വതമായ പ്രതീക്ഷ നല്‍കി മനുഷ്യകുലത്തെ മുമ്പോട്ടു കൊണ്ടുപോകുന്നത്. കാരണം, അവന്‍ പ്രത്യാശ നല്‍കുന്ന ഏറ്റവും വലിയ അടയാളവും വ്യക്തിയുമാണ്. ഏത് പ്രശ്‌നങ്ങള്‍ക്കും ഒരു പരിഹാരമുണ്ടാകുമ്പോള്‍ ഉണ്ടാകുന്ന ഒരു സന്തോഷമുണ്ടല്ലോ. അതാണ് ഉത്ഥിതനായ ഈശോയെ ഓര്‍ക്കുമ്പോള്‍ നമുക്കുമുണ്ടാവേണ്ടത്..

Friday, 3 April 2026

സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും വെള്ളിയാഴ്ച..

ഇന്ന് ദുഃഖവെള്ളി.. 

ദൈവപുത്രൻ സ്വയം മരണം ഏറ്റ് വാങ്ങിയ വെള്ളിയാഴ്ച.. എല്ലാമുണ്ട് പക്ഷേ ആരുമില്ലാതെ പോയല്ലോ എന്ന് ചിന്തിച്ച് പോയ വെള്ളി.. കഴിയുമെങ്കിൽ കയ്പ്പിന്റെ പാനപാത്രം മാറ്റണെ ! എങ്കിലും നിന്റെ ഇഷ്ടം മാത്രം നിറവേറണമെന്ന് പറഞ്ഞ, തളർന്നു പോയ മകനെ തകർന്ന ഹൃദയത്തോടെയാണെങ്കിലും മാലാഖ വഴി ആശ്വസിപ്പിച്ച ആബ്ബാ പിതാവായ ദൈവം വല്ലാതെ അകന്നുപോയെന്ന് തോന്നിപ്പിച്ച ദുഃഖ വെള്ളി.. ഒറ്റലിന്റെ വെള്ളിനാണയങ്ങൾക്ക് വിലയില്ലാതാക്കിയ ദു:ഖവെള്ളി..

ഏശയ്യാ പ്രവാചകന്റെ പുസ്തകം 53-ാം അധ്യായത്തിന്റെ നാലാം വാക്യത്തില്‍ നാം ഇപ്രകാരം വായിക്കും: “നമ്മുടെ വേദനകളാണ് യഥാര്‍ത്ഥത്തില്‍ അവന്‍ വഹിച്ചത് നമ്മുടെ ദുഃഖങ്ങളാണ്. അവന്‍ ചുമന്നത്” വീണ്ടും അഞ്ചാം വാക്യത്തില്‍ നാം ഇപ്രകാരം വായിക്കും: “നമ്മുടെ അതിക്രമങ്ങള്‍ക്കു വേണ്ടി അവന്‍ മുറിവേറ്റപ്പെട്ടു; നമ്മുടെ അകൃത്യങ്ങള്‍ക്കു വേണ്ടി അവന്‍ ക്ഷതമേല്‍പ്പിക്കപ്പെട്ടു. അവന്റെ മേലുള്ള ശിക്ഷ നമുക്ക് രക്ഷ നല്‍കി. അവന്റെ ക്ഷതങ്ങളാല്‍ നാം സൗഖ്യം പ്രാപിച്ചു.

സ്നേഹത്തിലൂടെയും ത്യാഗത്തിലൂടെയും മാത്രമേ ജീവിതത്തിൽ യഥാർത്ഥ സമാധാനവും സന്തോഷവും കണ്ടെത്താൻ കഴിയൂ എന്ന് ദുഃഖവെള്ളി നമ്മെ പഠിപ്പിക്കുന്നു.

ഈ വിലാപ ദിനത്തിൽ നമുക്ക് പ്രാർത്ഥനയിൽ തല കുനിച്ച് യേശുവിൻ്റെ നിസ്വാർത്ഥ സ്നേഹത്തിന് നന്ദി പറയാം. ദൈവപുത്രന്റെ ത്യാഗം നമുക്ക് നല്ല മനുഷ്യരാകാൻ പ്രചോദനമാകട്ടെ. ഒരു ദുഃഖവെള്ളിയാഴ്ച നേരുന്നു..


Thursday, 2 April 2026

വിശുദ്ധ പെസഹാ ..

യേശുക്രിസ്തു തന്റെ 12 അപ്പോസ്തലന്മാരുമൊത്തുള്ള അവസാന അത്താഴത്തെ അനുസ്മരിക്കുന്നതാണ് പെസഹ. ഇ ദിവസത്തെ പെസഹ വ്യാഴാഴ്ച എന്നാണ് വിളിക്കുന്നത്. 

വിശുദ്ധ വാരത്തിലെ അഞ്ചാം ദിവസമാണ് പെസഹ വ്യാഴാഴ്ച.  പെസഹാ എന്ന വാക്കിന്റെ അർത്ഥം 'കടന്നുപോകൽ' എന്നാണ്. അപ്പത്തിന്റെയും വീഞ്ഞിന്റെയും രൂപത്തിൽ ക്രിസ്തുവിന്റെ ശരീരവും രക്തവും നൽകുന്ന.., പള്ളികളിൽ അർപ്പിക്കുന്ന വിശുദ്ധ കുർബാനയുടെ തുടക്കം ആരംഭിച്ചത്  പെസഹാ വ്യാഴാഴ്ചയാണ്.

ഈ ദിവസം 'മോണ്ടി തേസ്‌ഡേ' എന്നറിയപ്പെടുന്നു. മോണ്ടി തേസ്‌ഡേ എന്ന വാക്കിന്റെ അർത്ഥം " ആജ്ഞ " എന്നർത്ഥം വരുന്ന മൊണ്ടാറ്റം എന്ന ലാറ്റിൻ പദത്തിൽ നിന്നാണ്. 

വിശുദ്ധ ബുധനാഴ്ചയ്ക്ക് ശേഷവും ദുഃഖവെള്ളിയാഴ്ചയ്ക്ക് മുമ്പും വിശുദ്ധ വാരത്തിലെ അഞ്ചാം ദിവസമാണ് പെസഹ വ്യാഴാഴ്ച. 

ഈ ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങ് ഓരോ ഇടവകയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 12 പേരുടെ പാദങ്ങൾ കഴുകുക എന്നതാണ്.

പെസഹാ ആഘോഷത്തിന്റെ ഭാഗമായ അപ്പം മുറിക്കൽ ശുശ്രൂഷ വൈകുന്നേരങ്ങളിൽ നടക്കും. പെസഹാ വ്യാഴാഴ്ചയാണ് പെസഹാ അപ്പം ഉണ്ടാക്കുന്നത്. അന്ത്യ അത്താഴത്തിന്റെ ഓർമ്മയുടെ ഭാഗമായി ആണ് ഈ അപ്പം ഉണ്ടാക്കുന്നത്. ലോകത്തിലെ എല്ലാ പാപങ്ങളുടെയും മോചനത്തിനായി തന്റെ ശിഷ്യന്മാർക്ക് തന്റെ ശരീരവും രക്തവും നൽകിയ യേശുക്രിസ്തു, അന്ത്യ അത്താഴ വേളയിൽ അപ്പം എടുത്ത്, അതിനെ അനുഗ്രഹിക്കുകയും മുറിക്കുകയും ചെയ്തു. 'ഇത് നിങ്ങൾക്കുവേണ്ടി നൽകപ്പെടുന്ന എന്റെ ശരീരമാണ്; എന്റെ ഓർമ്മയ്ക്കായി ഇത് ചെയ്യുവിൻ “സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു. നിങ്ങൾ മനുഷ്യപുത്രന്റെ ശരീരം ഭക്ഷിക്കുകയും അവന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നില്ലെങ്കിൽ നിങ്ങൾക്കു ജീവൻ ഉണ്ടായിരിക്കുകയില്ല" (യോഹ. 6:53).

 നമ്മുടെ കര്‍ത്താവിന്റെ പെസഹ നമുക്ക് ഒരുമയോടെ ആഘോഷിക്കാം.
 വിശുദ്ധ കുര്‍ബാന സ്ഥാപിച്ച ഈശോയെ നമുക്ക് ഓര്‍ക്കാം. ക്രൈസ്തവ ജീവിതത്തിന്റെ ഹൃദയമാണ് ബലിയര്‍പ്പണം. ഏവര്‍ക്കും പെസഹവ്യാഴാഴ്ചയുടെ ആശംസകള്‍ സ്നേഹപൂർവ്വം നേരുന്നു..