Featured post

മ്യൂസിക് ലവർ..

ടാരി മലയാളി അഭിമാനപുരസരം തങ്ങളുടെ ഓൺലൈൻ എഫ് എം റേഡിയോ അവതരിപ്പിച്ചിരിക്കുന്നു..   തെരഞ്ഞെടുത്ത ക്രിസ്തീയ ഭക്തിഗാനങ്ങൾ ആസ്വദിക്കുവാൻ ഇപ്പോൾ ത...

Monday, 28 April 2025

സ്ത്രീകളുടെ സെൻസിറ്റീവ് സ്പോട്ട്..


സ്ത്രീകളുടെ സെൻസിറ്റീവ് പാർട്ട് പറയുമ്പോ പലർക്കും ഓർമ്മ വരുന്നത് മാറിടവും യോനിയും ആയിരിക്കും... എന്നാൽ സ്ത്രീ ശരീരത്തിൽ വളരെയധികം സംവേദന ക്ഷമതയുള്ള ഒരുപാട് സ്ഥലങ്ങൾ ഉണ്ട്

 ശെരിയായ രീതിയിൽ ഇവിടങ്ങളിലെ തഴുകൽ സ്ത്രീയെ വളരെ വേഗം ഉത്തേജിത ആക്കും...

ആലിംഗനം..

ഇണയുടെ ചേർത്തുള്ള ആലിംഗനവും ചുംബനങ്ങളും സ്ത്രീയെ ഉണർത്തുകയും സ്നേഹം ഫീൽ ചെയ്യാൻ സഹായിക്കുകയും ചെയ്യും.

തലയിലെ തഴുകലും മസ്സാജും

സ്നേഹവും കെയറിങ്ങും ഫീൽ ചെയ്യുവാനും റിലാക്സ്ഡ് ആവാനും വളരെയധികം സഹായിക്കും... സെക്സിൽ അല്ലെങ്കിൽ പോലും ഇത്തരം മസ്സാജ് നൽകുന്നത് സ്ത്രീകളിലെ ടെൻഷനും സ്ട്രെസ്സും കുറയ്ക്കാനും അടുപ്പം കൂട്ടുവാനും വളരെ നല്ലതാണ്... മുടിയിഴകൾക്കിടയിലൂടെയുള്ള വിരലുകളുടെ തഴുകലും റൗണ്ട് മോഷനിൽ വിരലുകൾ ചലിപ്പിച്ച് മസ്സാജ് ചെയ്യുന്നതും നല്ലത്.

തോളുകളിലെ മസ്സാജ്

തലയിലെന്നപോലെ തന്നെ തോളിലും കുറുക്കിലുമൊക്കെ തടവുന്നതും മസ്സാജ് ചെയ്‌ത്‌ കൊടുക്കുന്നതും വളരെ നല്ലതാണ്... പ്രേത്യേകിച്ചു ജോലി ചെയ്‌ത്‌ ക്ഷീണിച്ചിരിക്കുന്ന സമയം ശരീര വേദന കുറയ്ക്കുവാനും റിലാക്‌സ്‌ഡ് ആവാനും സ്ട്രെസ് അകറ്റുവാനും വളരെയധികം സഹായിക്കും... മറ്റൊന്ന് മെൻസസ് ആയിരിക്കുന്ന സമയം ഇത്തരം മസ്സാജ് ചെയ്ത‌് കൊടുക്കുന്നത് വളരെ നല്ലതാണ്


പിൻ കഴുത്ത്

സ്ത്രീയുടെ സെൻസിറ്റീവ് ആയ ഒരു ഭാഗമാണ് പിൻ കഴുത്ത്...പിൻ കഴുത്തിലെ ചുംബനങ്ങൾ, പങ്കാളിയുടെ നിശ്വാസം, മെല്ലെയുള്ള തഴുകൽ, മസ്സാജ് എന്നിവ വളരെയധികം ഉത്തെജിതയാക്കാനും റിലാക്‌സ്‌ഡ്‌ ആകാനും സ്ത്രീയെ സഹായിക്കുന്നു.

ചെവിയും ചെവിക്കു പിന്നിലും

ഇവിടങ്ങളിൽ ചുടുനിശ്വാസം ഏൽക്കുന്നതും മൃദുവായുള്ള കടി, നാവ് ചലിപ്പിക്കുന്നത് എന്നിവ സ്ത്രീയെ വികാരവതിയാക്കാൻ ഏറെ സഹായിക്കും.

നെറ്റി, കവിൾ, കണ്ണുകൾ, ചുണ്ടുകൾ

 ഇവിടങ്ങളിലെ തഴുകലും മെല്ലെയുള്ള ചുംബനങ്ങളും കൂടുതൽ ഇന്റിമേറ്റ് ആയി ഇടപഴകാൻ സഹായിക്കുന്നു... സ്നേഹവും കെയറിങ്ങും വളരെയധികം ഫീൽ ചെയ്യും... സെക്സ് കാമം മാത്രമല്ല സ്നേഹം കൂടെ ചേർന്നാൽ അതിമനോഹരമാകും..

മുതുകിലെ ചുംബനവും തഴുകലും

കുറുക്കിലെ മെല്ലെയുള്ള ചുംബനവും മറ്റും സ്ത്രീകളെ ഉണർത്താൻ വളരെ നല്ലതാണ്.... Cow ഗേൾ പോലെ സ്ത്രീകൾ മുകളിൽ വരുന്ന പൊസിഷൻ ചെയ്യുമ്പോൾ കുറുക്കിൽ തഴുകുന്നതും അമർത്തുന്നതും സ്ത്രീകൾ വളരെ ഇഷ്ട്‌ടപ്പെടും.


മാറിടം

പലർക്കും അറിയാവുന്നതും എല്ലാവരും സെക്‌സിൽ ഒഴിവാക്കാത്തതുമായ ഒരു സ്ഥലമാണ് മാറിടം... എന്നാൽ പലരും നിപ്പിൾ സ്റ്റിമുലേഷൻ മാത്രമാണ് ശ്രെദ്ധിക്കാറുള്ളത് എന്നാൽ മാറിടം വളരെയധികം ന്യൂറോൺസ് നിറഞ്ഞതാണ്... നിപ്പിൾ വളരെയധികം സെൻസിറ്റീവ് ആണെങ്കിലും അതുപോലെ വളരെ സെൻസിറ്റീവ് ആയ വേറെയും സ്പോട്ടുകൾ മാറിടത്തിൽ ഉണ്ടാകാം ഇത് ഓരോരുത്തർക്കും വ്യത്യസ്‌തമായിരിക്കും

എൻറെ ചെറിയ അറിവ് വച്ച് ഇവയൊക്കെയാണ്.. ഇനി നിങ്ങൾ ശ്രമിക്കു..


Wednesday, 16 April 2025

ടാരിയിൽ ഭൂമി വാങ്ങി സി എൻ..

ഭാവിയിലെ സാമ്പത്തിക നേട്ടത്തിനായുള്ള തന്ത്രപരമായ നിക്ഷേപമെന്ന നിലയിൽ, ടാരിയിൽ ഒരു വാണിജ്യ ഭൂമി വാങ്ങുന്നതിന് സിറ്റി ഓഫ് ന്യൂകാസിൽ (സിഎൻ) കരാർ ഒപ്പുവച്ചു.

എൽ‌ജി‌എയിലുടനീളമുള്ള അടിസ്ഥാന സൗകര്യങ്ങളുടെയും സേവനങ്ങളുടെയും ആവശ്യകത നിറവേറ്റാൻ കഴിയുമെന്ന് ഉറപ്പാക്കുന്നതിന് ദീർഘകാല സാമ്പത്തിക പദ്ധതികൾ സ്ഥാപിക്കുന്നതിനുള്ള ശ്രമത്തിൽ, മാർച്ചിൽ കൗൺസിലർമാർ ഈ നീക്കം നടത്തിയത്..

3.82 ഹെക്ടർ വിസ്തൃതിയുള്ള സ്ഥലത്ത് നിലവിൽ 10 വർഷത്തെ പാട്ടത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു ബന്നിംഗ്സ് വെയർഹൗസ് ഉണ്ട്.

ഈ വാങ്ങൽ ബന്നിംഗ്‌സിന്റെ ലീസ് കാലാവധി 2035 വരെ നീട്ടിയിട്ടുണ്ട്, റിയൽ എസ്റ്റേറ്റ് ഏജൻസി പറയുന്നത് ബിസിനസ്സ് നിക്ഷേപകർക്ക് "പ്രതിവർഷം 1.42 മില്യൺ ഡോളറിന്റെ വരുമാന സ്രോതസ്സും സ്ഥിരമായ വാർഷിക വാടകയും" വാഗ്ദാനം ചെയ്യുന്നു എന്നാണ്.

വളരുന്ന ജനസംഖ്യയ്ക്കും പഴക്കം ചെന്ന ആസ്തികൾക്കും വേണ്ടി കൗൺസിലിന്റെ വരുമാന അടിത്തറ വൈവിധ്യവത്കരിക്കാൻ ഫ്യൂച്ചർ ഫണ്ട് അനുവദിച്ചതായി കോർപ്പറേറ്റ് സേവനങ്ങളുടെ എക്സിക്യൂട്ടീവ് ഡയറക്ടറും ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായ ഡേവിഡ് ക്ലാർക്ക് പറഞ്ഞു.

"ന്യൂകാസിൽ നഗരം ടാരി സമൂഹത്തിനുവേണ്ടി $2.7 ബില്യൺ മൂല്യമുള്ള അടിസ്ഥാന സൗകര്യ ആസ്തികൾ കൈകാര്യം ചെയ്തുകൊണ്ട് പ്രാബല്യത്തിൽ വരുത്താൻ ശ്രമിക്കുന്നതാണെന്ന് അദ്ദേഹം വിശദീകരിച്ചു..

" ദീർഘവും ഉപയോഗപ്രദവുമായ കാര്യങ്ങൾ ഉണ്ടെങ്കിലും , കാലക്രമേണ അവയ്ക്ക് കൂടുതൽ നിക്ഷേപം ആവശ്യമാണ്, അതുകൊണ്ട് ചെലവ് വഹിക്കാൻ ഞങ്ങൾക്ക് കഴിയുമെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ഓരോ വർഷവും ഫണ്ടുകൾ മാറ്റി വെക്കുന്നതാണെന്ന് ന്യൂകാസിൽ സിറ്റി കൗൺസിൽ അറിയിച്ചു..

സാധാരണക്കാരന് വാങ്ങാൻ ആവാത്ത നിലയിലേക്ക് വീട് വിലയും സ്ഥലവിലയും കുതിച്ചു കയറും എന്ന മിഡ് കോസ്റ്റ് കൗൺസിലിന്റെ ആശങ്കയ്ക്ക് ന്യൂ ക്ലാസിൽ സിറ്റി കൗൺസിൽ നിലവിൽ അഭിപ്രായമൊന്നും അറിയിച്ചിട്ടില്ല..

Sunday, 13 April 2025

ഗ്ലോറി ഹോൾ..

ഒറ്റനോട്ടത്തില്‍ ഇത് നിര്‍മാണഘട്ടത്തിലുള്ള ഒരു ബഹുനിലക്കെട്ടിടത്തെയാവും ഓര്‍മ്മിപ്പിക്കുക. 

എന്നാലിത് ഒരു വെറും കെട്ടിടമല്ല. മോണിംഗ് ഗ്ലോറി ഇന്‍ടേക്ക് എന്നാണിതിന്റെ പേര്. ഇടുക്കി ജലാശയത്തില്‍ നിന്ന് മൂലമറ്റം ജലവൈദ്യുത നിലയത്തിലേക്കുള്ള ജലപ്രവാഹം തുടങ്ങുന്നത് ഇവിടെനിന്നാണ്.
ജലം ഈ നിര്‍മ്മിതിയുടെ ചുറ്റും കാണുന്ന വലിയ വിടവുകളിലൂടെ ഉള്ളിലേക്കെത്തുകയും തുടര്‍ന്ന് പവര്‍ടണലിലൂടെ പെന്‍സ്റ്റോക്ക് പൈപ്പിലേക്ക് പ്രവഹിക്കുകയും ചെയ്യുന്ന തരത്തിലാണ് ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ രൂപകല്‍പ്പന. കുളമാവ് ഡാമിനു സമീപം ജലാശയത്തിനുള്ളില്‍, ജലനിരപ്പില്‍ നിന്ന് വളരെ താഴെയായിട്ടാണ് ഇത് സ്ഥിതി ചെയ്യുന്നത്.

 അതുകൊണ്ടുതന്നെ, മോണിംഗ് ഗ്ലോറി'യെ ഇന്ന് നമുക്ക് കാണാനേ കഴിയില്ല. ഇടുക്കി ജലാശയത്തില്‍ ജലം നിറയുന്നതിനു മുമ്പുള്ള കാഴ്ച്ചയാണിത്. മോണിംഗ് ഗ്ലോറി ഇന്‍ടേക്ക് നിര്‍മ്മാണത്തിന്റെ അവസാന ഘട്ടത്തിലാണ് ഈ ചിത്രമെടുത്തത്.

ഇടുക്കി, ചെറുതോണി, കുളമാവ് എന്നീ മൂന്ന് അണക്കെട്ടുകളും കൂടി 59.83 ചതുരശ്ര കിലോമീറ്റർ സ്ഥലത്ത് ഒട്ടാകെ 1996 ദശലക്ഷം ഘനമീറ്റർ വെള്ളം തടഞ്ഞുനിറുത്തുന്നു. ഈ വെള്ളത്തിന്റെ മൊത്തം കരുത്തു പയോഗപ്പെടുത്തിയാണ് വൈദ്യുതോല്പാദനം നടത്തുന്നത്. ഇതിലേയ്ക്ക് 'ശക്തി തുരങ്കം' (power tunnel) എന്നറിയപ്പെടുന്ന ഒരു ഭൂഗർഭ തുരങ്കം വഴി വെള്ളം കടക്കുന്നതിന് മനോഹരമായ ഈ പ്രവേശന ഗോപുരം ഒരുക്കിയിട്ടുള്ളത് . 'മോർണിംഗ് ഗ്ലോറിഹോൾ ഇൻ ടേക്ക് ടവ്വർ' (morning glory hole intake tower) എന്നറിയപ്പെടുന്ന ഇതിന് കോളാമ്പിപ്പൂവിന്റെ ആകൃതിയാണ് ഉള്ളത്.

ഈ ഗോപുരം നിർമ്മിച്ചിരിക്കുന്നത് ശക്തിതുരങ്കത്തിന്റെ മുഖത്തുനിന്നും മാറി ജലസംഭരണിക്കകത്താണ്.ശക്തി തുരങ്കത്തിന്റെ മുൻഭാഗത്തുനിന്നും കല്ലും മണ്ണും മറ്റും ഇടിഞ്ഞു വീണ് ഗോപുരത്തില്‍ ക്കൂടിയുള്ള ജലപ്രവാഹം തടസപ്പെടാതിരിക്കുന്നതിനുവേണ്ടിയാണ് ഗോപുരം തുരങ്കമുഖത്തുനിന്നും മാറ്റി നിര്‍മ്മിച്ചിരിക്കുന്നത്. ഗോപുരത്തേയും ശക്തിതുരങ്കത്തേയും തമ്മില്‍ ഒരു പ്രബലിത കോണ്‍ക്രിറ്റ് കുഴല്‍ യോജിപ്പിക്കുന്നു. പ്രവേശകക്കുഴല്‍ (intake conduit) എന്നറിയപ്പെടുന്ന ഇതിന്റെ ഉള്‍വ്യാസം ശക്തിതുരങ്കത്തിന്റെ വ്യാസം തന്നെയാണ്; 7.01 മീറ്റര്‍‍. ഒരു സെക്കന്റില്‍ 153 ഘനമീറ്റര്‍ എന്ന കണക്കില്‍ വെളളം ഇതില്‍ക്കൂടി പ്രവഹിക്കുന്നതാണ്.

പ്രവേശനഗോപുരത്തിന് ഏറ്റവും താഴ്ന്ന അസ്തിവാരത്തില്‍ നിന്നും 30 മീറ്റര്‍ (തുരങ്കത്തിന്റെ നിരപ്പില്‍ നിന്നും 21 .79 മീറ്റര്‍) ഉയരവും മുകളില്‍ 17.88 മീറ്റര്‍ വ്യാസവും ഉണ്ട്. ഇന്ത്യയില്‍ കൊയ്ന അണക്കെട്ടിനു മാത്രമേ ഇത്തരം പ്രവേശന ഗോപുരം ഉണ്ടാക്കിയിട്ടുള്ളു. മുകളില്‍ പാര്‍ശ്വങ്ങളിലായി 16 കോളങ്ങള്‍ ഉള്ള ഇത് കൊയ്നയിലെ കോളാമ്പിപ്പുവിനേക്കാള്‍ വലുതാണ് ഇത്. മുകള്‍ ഭാഗം വാര്‍ത്തു മൂടിയിരിക്കുന്ന ഇതിന്റെ വശങ്ങളിലൂടെ അരിക്കപ്പെട്ടാണ് വെളളം ഉളളിലേക്ക് കടക്കുന്നത്. ജലസംഭരണിയില്‍ വെളളം നിറഞ്ഞാല്‍ ഈ ഗോപുരം അതില്‍ മുങ്ങിനില്‍ക്കും. ഇതിന്റെ മുകളില്‍ 2.59 മുതല്‍ 41 .56 മീറ്റര്‍വരെ വെളളമുണ്ടായിരിക്കും.

വാര്‍ത്തു മൂടിയ മുകള്‍ ഭാഗത്തിനു താഴെ ജലവിതാനം ഒരിക്കലും താഴ്ത്താന്‍ ഉദ്ദേശിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ യാതൊരു അറ്റകുറ്റപ്പണികളും ചെയ്യാന്‍ ഇടയാകാത്തത്ര സുക്ഷമമായി പണിക്കുറവുകള്‍ തീര്‍ത്താണ് ഇത് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. ഭാവിയില്‍ ഈ കോളാമ്പിപ്പുവിലെ അരിപ്പകള്‍ വൃത്തിയാക്കുന്നത് യന്ത്രസംവിധാനത്തില്‍ ശക്തമായി കടത്തിവിടുന്ന വായുകുമിളകള്‍ മൂലമായിരിക്കും.


Thursday, 10 April 2025

ടാരി മലയാളി ഒഫീഷ്യൽ എന്ന ഫേസ്ബുക്ക് പ്രൊഫൈൽ.. ഒരു അവലോകനം..

ടാരി മലയാളി എന്ന എന്റെ ബ്ലോഗിൻ്റെ പേര് തന്നെ ഉപയോഗിച്ച് 2024ലെ ടാരി മലയാളി അസോസിയേഷൻറ ഓണാഘോഷത്തിനു ശേഷം ഫേസ്ബുക്കിൽ കയറിയ പ്രൊഫൈൽ ആണ് Taree Malayali ( 0fficial..) ഇപ്പോൾ 200 ഓളം ഫ്രണ്ട്സുമായി നിലകൊള്ളുന്നു.. 

അതല്ല ഞാൻ ഇവിടെ സംസാരിക്കുന്നത്..

ഒരു സുപ്രഭാതത്തിൽ ആരംഭിച്ച ആ വ്യക്തിയുടെ വികൃതികളെകുറിച്ചാണ്..  ഫേസ്ബുക്കിൽ കഥകൾ പോസ്റ്റുകൾ ആയപ്പോൾ ആളുകൾ അടക്കം പറഞ്ഞു തുടങ്ങി ഇത് അവനാണ് അല്ല ഇത് ഇവനാണ്..

ആരാണോ എന്തോ..?

ആദ്യത്തെ പോസ്റ്റ് തന്നെ ഗംഭീരം.. അതിൻറെ രണ്ടാം ഭാഗം എന്ന നിലയിൽ അടുത്ത പോസ്റ്റ്.. മറ്റൊരു കഥയുമായി മൂന്നാമത്തെ പോസ്റ്റ്.. അവസാനം ഒരു ഡിസ്ക്ലൈമർ ഇതിലെ കഥാപാത്രങ്ങൾ തികച്ചും സാങ്കൽപ്പികം മാത്രമാണെന്ന്..

ചർച്ചകൾ എല്ലായിടത്തും സജീവമാണ്.. പക്ഷേ ആരും പരസ്പരം സംസാരിക്കാത്ത ഒരു അവസ്ഥ..  എന്തെങ്കിലും പറയുകയോ എഴുതുകയോ ചെയ്താൽ ടാരി മലയാളി എന്ന ഫേസ്ബുക്ക് പ്രൊഫൈലിന്റെ പിതൃസ്ഥാനം ഏറ്റെടുക്കേണ്ടി വരുമോ എന്ന ചങ്കിടിപ്പ്..

പോസ്റ്റുകൾ എല്ലാം തന്നെ ടാരി എന്ന കൊച്ചു പ്രദേശത്തെ മലയാളികൾ ഒന്നു ചേർന്ന് തെരഞ്ഞെടുത്ത അസോസിയേഷൻ്റെ പ്രസിഡണ്ടിനെയും അസോസിയേഷന്റെ പ്രവർത്തനങ്ങളെയും പരിഹസിക്കുന്ന തരത്തിൽ..

 ഒരു കള്ള് ഷാപ്പ് ഉണ്ടാക്കിവെച്ച പൊല്ലാപ്പ്
നോക്കണേ..

കള്ള് ഷാപ്പിൽ തോളോട് തോൾ ചേർന്ന് മദ്യപിക്കുന്നവർ തന്നെയാണ് ഈ പോസ്റ്റ് ഇടുന്നത് എന്ന വസ്തുത വേറെയും..

കാറ്റ് നിറച്ച ഒരു ബലൂൺ ഒരു മുട്ട് സൂജി കൊണ്ട് കുത്തി , പൊട്ടിച്ചിരിക്കുന്ന ഒരു കുട്ടിയുടെ ആഹ്ലാദവും സന്തോഷവും ഒക്കെയാണ് ആ എഴുത്തുകാരനിൽ ഞാൻ കണ്ടത്.. ആ ചിരിയോടൊപ്പം നമ്മളൊക്കെ ചിരിച്ചു എന്നുള്ളത് യാഥാർത്ഥ്യമാണ്.. ഹാസ്യ സാഹിത്യത്തിൻറെ പ്രഥമ ചുമതല നമ്മെ ചിരിപ്പിക്കുകയാണല്ലോ പക്ഷേ അതിൻറെ ഹാസ്യത്തിന് പിന്നിൽ നീറുന്ന ഒരു മനസ്സ് ഉണ്ടെന്ന് ആരും ചിന്തിക്കുന്നില്ല.. എന്ത് തെറ്റുകൾ തന്നെ ചെയ്താലും പരസ്യമായി അപമാനിക്കേണ്ടതില്ല.. പ്രത്യേകിച്ച് വൈകല്യങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട്..

Taree malayaliയുടെ ഫേസ്ബുക്ക് പ്രൊഫൈലിൽ ആളുകൾ കൂടി വന്നപ്പോൾ ഞാൻ ഒരിക്കൽ കൂടി അതിലേ പോസ്റ്റുകളെ വിലയിരുത്തി.. ആ വാചകങ്ങളിലെ രണ്ടാമത്തെ നടത്തം ആ വിവരണങ്ങളിൽ അടങ്ങിയ ഒട്ടും പ്രത്യക്ഷത്തിൽ പ്രകടമല്ലാത്ത ചില ചോദ്യങ്ങളെ എൻറെ മുന്നിൽ ഒരു മൂടുപടത്തിൽ എന്നപോലെ കൊണ്ടുവന്നു നിർത്തി അതിൽ ചിലത് നമ്മുടെ വ്യവസ്ഥിതിയിൽ ഇന്ന് നിലനിൽക്കുന്ന ഒരുപാട് വെല്ലുവിളികൾ ആയിരുന്നു.. പല  പ്രശ്നങ്ങളെ ചിരിപ്പിക്കുന്ന വിധം വിരൽ ചൂണ്ടുന്ന നിരു ഉപദ്രവകരമായ ഒരുപാട് സൂചനകൾ..

വൈവിധ്യങ്ങളെ തേടിപ്പോകുന്ന പാവം മാനവ ഹൃദയത്തിൻറെ കുസൃതിത്തരങ്ങൾ എന്നിവയെല്ലാം മനുഷ്യപ്രകൃതിക്ക് എത്രമേൽ സ്വാഭാവികമായിരുന്നിട്ടും ദൈനംദിന ജീവിതത്തിൽ സംഘർഷം ഉണ്ടാക്കിക്കൊണ്ട് അവ പലർക്കും മറച്ചു വെക്കേണ്ടി വരുന്നു., അതിൻറെ പൊട്ടിത്തെറി ആയിരിക്കാം ആ പോസ്റ്റുകൾ..

 പ്രാദേശിക ഭാഷാപ്രയോഗങ്ങൾ ഉപയോഗിച്ചാണ് ഇതിൽ ഓരോ പോസ്റ്റുകളും എഴുതിയിരിക്കുന്നത്.. അതുകൊണ്ടുതന്നെ വരികൾക്കിടയിലൂടെ വായിക്കേണ്ടതിന്റെ ആവശ്യകതയും കൂടി വരുന്നു.. സന്ദർഭങ്ങൾ അനുസരിച്ചുള്ള ഭാഷാപ്രയോഗങ്ങളും  വേറെയും. ഒരു എഴുത്തുകാരനപ്പുറം ഒരു വിപ്ലവകാരിയെയാണ് ഇതിലൂടെ കാണാൻ സാധിക്കുന്നത്..

Taree Malayali, താങ്കളുടെ ഫേസ്ബുക്ക് പ്രൊഫൈലിൽ കഥയിലൂടെയാണെങ്കിലും ചെയ്യുന്ന വ്യക്തിഹത്യ ഒഴിവാക്കി ശുദ്ധ ഹാസ്യത്തിന് ഊന്നൽ നൽകിയാൽ അതൊരു മനുഷ്യസേവ തന്നെയാണ്..

 കരയാൻ എത്രയോ കാരണങ്ങൾ മുട്ടി നിൽക്കുന്ന ഈ ലോകത്തിൽ ചിരിയുടെ അലകൾ പരത്തുന്നതും ഒട്ടും കരയാതെ കൽപ്പിച്ചു കിടക്കുന്ന ഹൃദയത്തെ കരയിപ്പിക്കുന്നതും മഹനീയമായ മനുഷ്യ സേവയാണ്.. ഹാസ്യ രസങ്ങൾ അനുവാചക ഹൃദയങ്ങളിൽ  സൃഷ്ടിക്കുന്ന വികാര വിചാരങ്ങൾ വ്യക്തിയുടെ ബാഹ്യമായ പ്രവർത്തികളെയും മെല്ലെ മെല്ലെ പ്രചോദിപ്പിക്കുകയും അതുവഴി സമുദായം  നന്നാവുകയും ചെയ്യുന്നു.. ഒന്നു ശ്രമിച്ചു കൂടെ..

Wednesday, 9 April 2025

എ ഐ മനുഷ്യനെ നശിപ്പിക്കുമോ..?



ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സ് (എജിഐ) എന്നറിയപ്പെടുന്ന നിർമിതബുദ്ധി 2030-ഓടെ മനുഷ്യരാശിയെ പൂർണമായും നശിപ്പിക്കുമെന്ന് പഠനം. 

ഗൂഗിൾ ഡീപ് മൈൻഡിന്റെ പുതിയ ഗവേഷണ പ്രബന്ധത്തിലാണ് ഈ കണ്ടെത്തൽ. 

ഡീപ് മൈൻഡ് സഹസ്ഥാപകൻ കൂടിയായ ഷെയ്ൻ ലെഗ് സഹ രചയിതാവായ പ്രബന്ധത്തിൽ എജിഐ എങ്ങിനെ മനുഷ്യരാശിയുടെ വംശനാശത്തിന് കാരണമാകുമെന്ന് പറയുന്നില്ല. പകരം, എജിഐയുടെ ഭീഷണി കുറയ്ക്കുന്നതിന് ഗൂഗിളും മറ്റ് നിർമിതബുദ്ധിയുമായി ബന്ധപ്പെട്ട് നിൽക്കുന്ന കമ്പനികളും സ്വീകരിക്കേണ്ട പ്രതിരോധ നടപടികളിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ദുരുപയോഗം, ഘടനാപരമായ അപകടസാധ്യതകൾ, മറ്റ് തെറ്റുകൾ, ക്രമീകരണത്തിലുള്ള പിഴവ് എന്നിങ്ങനെ നാല് പ്രധാന വിഭാഗങ്ങളിലായാണ് നിർമിതബുദ്ധിയുടെ അപകടസാധ്യതയെ വേർതിരിച്ചിരിക്കുന്നത്. നിർമിതബുദ്ധി ഉപയോഗിച്ച് ആളുകൾക്ക് മറ്റുള്ളവരെ ദ്രോഹിക്കാൻ കഴിയുമെന്ന സാധ്യത കണക്കിലെടുത്ത് ഡീപ്പ് മൈൻഡിന്റെ അപകട സാധ്യത കുറയ്ക്കാനുള്ള സാങ്കേതികവിദ്യയേയും ഇവിടെ എടുത്തുകാണിക്കുന്നു.

നിർമിതബുദ്ധി സാങ്കേതിക വിദ്യയെ നിയന്ത്രിക്കണമെന്ന് ഡീപ്പ് മൈൻഡ് സിഇഒ ഡെമിസ് ഹസബിസ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

ഈ വിഷയത്തിൽ നിങ്ങൾക്ക് എന്ത്  തോന്നുന്നു..?

Monday, 7 April 2025

യൂട്ടായിലെ പന്തോ..

അമേരിക്കയിലെ യൂട്ടായില്‍, ഫിഷ്‌ലേക്ക് ദേശീയ പാര്‍ക്കില്‍ 106 ഏക്കര്‍ മണ്ണിലേക്ക് എണ്ണമറ്റ വേരുകളോടിച്ച്, ആകാശത്തേക്ക് നാല്‍പ്പത്തിയേഴായിരം മരക്കൈകള്‍ ഉയര്‍ത്തി നില്‍ക്കുന്ന ഒരൊറ്റ മരം! പേര് പന്തോ. ഭൂമിയിലെ ഏറ്റവും വലിയ മരമാണ് പന്തോ. എന്നാല്‍, വലിപ്പത്തേക്കാള്‍ അതിശയിപ്പിക്കുക ഈ മരരാക്ഷസന്റെ ആയുസ്സായിരിക്കും! 16,000-വര്‍ഷങ്ങള്‍ക്കും 80,000-വര്‍ഷങ്ങള്‍ക്കും ഇടയിലാണ് പന്തോമരത്തിന്റെ പ്രായം! 

 ലാറ്റിന്‍ ഭാഷയില്‍ 'പന്തോ' എന്ന വാക്കിനര്‍ത്ഥം, ' ഞാന്‍ പടരുന്നു' എന്നാണ്! പന്തോമരത്തെ നിരീക്ഷിക്കുമ്പോള്‍, ആ പടരലിന്റെ രീതികള്‍ നമുക്ക് മനസ്സിലാവും! സൂര്യവെളിച്ചവും വളക്കൂറും തേടി വേരുകള്‍ നീളുമ്പോള്‍ ആ സ്ഥലത്ത് മുളകള്‍ പൊട്ടുന്നു. പുതിയൊരു ദിശയിലേക്ക് പന്തോക്കാട് പടരുന്നു!

ജീവനുള്ളവയുടെ പരിണാമവഴി കണക്കാക്കാന്‍ ഉപയോഗിക്കുന്ന ഒരു 'തിയററ്റിക്കല്‍ മോഡലിലേക്ക്' പന്തോയുടെ ജനിതക വിവരങ്ങള്‍ നല്‍കിയായിരുന്നു പ്രായം കണക്കാക്കിയത്. ഭൂമിശാസ്ത്ര രേഖകളും കല്‍ക്കരികളില്‍ നടത്തിയ പഠനങ്ങളും ഇതിന്നായി ഉപയോഗപ്പെടുത്തി.
ഭൂമിയില്‍ ഇന്ന് ജീവനുള്ളവയില്‍ ഏറ്റവും പഴക്കമുള്ളതായി അറിയപ്പെടുന്നതും പന്തോമരം ആണ്. ഭൂമിയുടെ ഏറ്റവും പൗരാണികമായ ജീവത് സാക്ഷി! ജൈവപിണ്ഡത്തിന്റെ കാര്യത്തില്‍, ഭൂമിയിലെ ജീവരൂപങ്ങളില്‍ ഏറ്റവും വലുതുമാണ് (ആറായിരം മെട്രിക് ടണ്‍ ബയോമാസ്) പന്തോ. ഏകദേശ ഉയരം എണ്‍പത് അടി. ആസ്‌പെന്‍സ് എന്ന വിഭാഗത്തിലാണ് ഈ മരം പെടുന്നത്.

 വടക്കു-പടിഞ്ഞാറന്‍ അമേരിക്കയിൽ ആസ്‌പെന്‍ മരങ്ങള്‍ (Populus temuloides) ധാരാളം ഉണ്ട്; പലതും ചെറുമരങ്ങള്‍. പരമാവധി മൂന്നേക്കര്‍ ഭൂമിയിലൊക്കെ വളര്‍ന്നുനില്‍ക്കുന്നവയും കാണാം. എന്നാല്‍, വലിപ്പത്തിന്റെ കാര്യത്തില്‍ പന്തോയെപ്പോലെ പന്തോ മാത്രം!
വെള്ള വലിച്ച പന്തല്‍ക്കാലുകള്‍ നാട്ടിയപോലെയാണ് കാഴ്ചയ്ക്ക് പന്തോക്കാട്. വെള്ള നിറമുള്ള മരത്തടികളും ഒരു ചെറുകാറ്റില്‍പ്പോലും ഇളകിയാടുന്ന പച്ചത്തലപ്പുകളും. ഋതുഭേദങ്ങള്‍ക്കനുസരിച്ച് ഇലകളുടെ നിറം മാറും. ശരത്കാലത്ത് പന്തോയുടെ പച്ച ഇലകള്‍ സ്വര്‍ണനിറമണിയും. അപ്പോള്‍ പന്തോക്കാട് കണ്ടാല്‍ തീ പിടിച്ചപോലിരിക്കുമത്രെ! കാറ്റ് കടന്നുപോവുമ്പോഴൊക്കെയും മരച്ചില്ലകള്‍ ഇളകിമറിഞ്ഞുണ്ടാവുന്ന ഒരു പ്രത്യേക ശബ്ദത്താല്‍ കാട് നിറയും. കടലിരമ്പം പോലെ ഒരു കാടിരമ്പം! ഇക്കാരണത്താല്‍ പന്തോയ്ക്ക് ' ദി ട്രംബ്‌ളിങ്ങ് ജയന്റ് ' എന്നും ' ദി ക്വാക്കിങ് ആസ്‌പെന്‍സ്'എന്നുമൊക്കെ വിളിപ്പേരുണ്ട്.

മരത്തെക്കുറിച്ചുള്ള നമ്മുടെ സാമാന്യസങ്കല്‍പ്പത്തെ പന്തോ തകിടംമറിക്കും. പന്തോക്കാട്ടിലെ ഓരോ മരവും കാഴ്ചയ്ക്ക് മാത്രമാണ് ഓരോ മരം. യഥാര്‍ത്ഥത്തില്‍, കൈപ്പത്തിയിലെ അഞ്ചുവിരലുകളെപ്പോലെയാണിവയെന്നുപറയാം! പന്തോക്കാട്ടിലെ മരങ്ങളെ ചില്ലകള്‍(branches) എന്നാണ് ശാസ്ത്രജ്ഞര്‍ വിളിക്കുന്നത്. എളുപ്പത്തില്‍ ഗ്രഹിക്കാന്‍, മണ്ണിന്നടിയില്‍ വേരുകളും പുറത്ത് വന്‍ ചില്ലകളുമുള്ള ഒരൊററ്റമരം. ഊര്‍ജ്ജം ശേഖരിക്കുന്നതും സസ്യശരീരത്തിലൂടനീളം അത് വിതരണം ചെയ്യുന്നതും പുനരുത്പ്പാദിപ്പിക്കുന്നതും പ്രതിരോധിക്കുന്നതും ഒരൊറ്റ വൃക്ഷത്തിന്റെ പ്രവര്‍ത്തനങ്ങളായാണ് പന്തോക്കാട്ടില്‍ നടക്കുന്നത്. ഇലകളുടെ നിറംമാറ്റം ഒരേ സമയത്ത്. തളിരണിയുമ്പോള്‍ എല്ലാ 'മരങ്ങളും' ഒരുമിച്ച്!

ഭൂമിക്കടിയിലേക്ക് മുപ്പതുമീറ്ററോളം ആഴത്തില്‍, വേരുപടലങ്ങളുടെ ഒരു സാമ്രാജ്യം തന്നെ പടര്‍ത്തിയിട്ടുണ്ട് പന്തോ. വേരുകളില്‍ നിന്ന് മുളച്ചുപൊന്തി മരങ്ങളാവുന്നത് ആസ്‌പെന്‍സ് മരങ്ങളുടെ വംശവര്‍ദ്ധനവിന്റെ പൊതുവായ പ്രത്യേകതയാണ്. വേരുകള്‍ വഴി പരസ്പര ബന്ധിതമാണ് പന്തോക്കാട്ടിലെ ഓരോ മരവും. ഏതെങ്കിലും ഒരു മരത്തിന് മരണം സംഭവിച്ചാലും പന്തോയ്ക്ക് മരണം സംഭവിക്കുന്നില്ല! ആ അര്‍ത്ഥത്തില്‍ മരണമില്ലാത്ത ജീവിതമാണ് പന്തോ നയിക്കുന്നത്.

പൂമ്പൊടി മാത്രം ഉത്പാദിപ്പിക്കുന്ന പന്തോ പുരുഷനാണ്. വേരുകളില്‍ നിന്ന് പുതുസസ്യത്തെ ഉണ്ടാക്കിയാണ് പന്തോ ഉള്‍പ്പെടുന്ന ആസ്‌പെന്‍ മരങ്ങള്‍ പുനരുത്പ്പാദനം,'സക്കറിങ്ങ്' നടത്തുന്നത്. പന്തോയെ വര്‍ഷങ്ങളായി എല്ലാവര്‍ക്കുമറിയാമായിരുന്നെങ്കിലും ആസ്‌പെന്‍സ് ഇക്കോളജിസ്റ്റുമാരായ ഡോ. ബര്‍ടണ്‍ ബാണസും ജെറി കംപര്‍മാനും ആണ് 1976-ല്‍ ആദ്യമായി പന്തോയെ അതിന്റെ പ്രത്യേകതകള്‍ പഠിച്ച് തിരിച്ചറിയുന്നത്. പന്തോക്കാട്ടിലെ ഓരോ മരത്തടിയുടേയും ആയുസ്സ് 125-135 വര്‍ഷമാണ്. യൂട്ടായിലെ ആസ്‌പെന്‍ മരത്തിന് 'പന്തോ' എന്ന വിളിപ്പേര് നല്‍കിയത് ശാസ്ത്രജ്ഞനായ മൈക്കല്‍ ഗ്രാന്റ് ആണ്. പന്തോയുടെ ജനിതകചരിത്രത്തെക്കുറിച്ച് നിരവധി പഠനങ്ങള്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു.

പന്തോക്കാടിന് ചുറ്റുമുള്ള പ്രദേശവാസികള്‍ 'ക്വാക്കീസ്' എന്നാണ് മരത്തെ വിളിക്കുന്നത്. ചെറുചില്ലകള്‍ അടരുമ്പോള്‍ പന്തോത്തടികളില്‍ പ്രത്യക്ഷപ്പെടുന്ന കണ്ണുകളുടെ രൂപത്തിലുള്ള അടയാളങ്ങള്‍, തങ്ങളുടെ കുഞ്ഞുങ്ങളെ കാത്തുരക്ഷിക്കുമെന്നാരു വിശാസവും ഗ്രാമീണരുടെ ഇടയിലുണ്ട്. പന്തോക്കാടിനെ സംരക്ഷിക്കാനും അതുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്കും മരത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ ധാരണ വളര്‍ത്താനും അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് 'ഫ്രണ്ട്‌സ് ഓഫ് പന്തോ.'  👇

Sunday, 6 April 2025

വികസനം തടയുന്ന മലയാളികൾ..

സി പ്ലെയിനിൽ മാട്ടുപ്പെട്ടി വരെ പോയി ഇടുക്കിയിൽ ആദ്യമായി വിമാനം ഇറക്കി ചരിത്രം സൃഷ്ടിച്ചു തിരിച്ചു വന്നവർക്ക് കാഴ്ചകളെപ്പറ്റി പറഞ്ഞു മതിയാകുന്നില്ല. കേരളം മുകളിൽ നിന്നും താഴോട്ട് നോക്കുന്ന ആണത്രേ ഭംഗി. നേരെ നിന്നു നോക്കിയാൽ വെടക്ക് കാഴ്ചകൾ കാണേണ്ടിവരും. കൊച്ചിയിൽ നിന്ന് നാലു മണിക്കൂർ കൊണ്ട് മൂന്നാർ പോകുമ്പോൾ ഉണ്ടാവുന്ന ഗതാഗതകുരുക്കും പൊട്ടിപ്പൊളിഞ്ഞ റോഡുകളും കാണേണ്ടിവരില്ലല്ലോ.

സീപ്ലെയിൻ മാട്ടുപ്പെട്ടിയിൽ എത്താൻ 15 മിനിറ്റ് തിരിച്ചു കൊച്ചിയിലേക്ക് 15 മിനിറ്റ് ആകെ 32 മിനിറ്റിന്റെ സമയം. റോഡ് മാർഗം പോകണമെങ്കിൽ എട്ടുമണിക്കൂർ നിർബന്ധമായും വേണം.. നിലവിൽ സീ പ്ലെയിനിൽ യാത്ര ചെയ്യേണ്ട തരം ആളുകൾ ഇപ്പോൾ ഇന്നോവയിലാണ് യാത്ര ചെയ്യുന്നത്.. അങ്ങനെ 360 ഇന്നോവകൾ ദിനംപ്രതി മൂന്നാർ സർവീസ് നടത്തുന്നു. കൊച്ചി മൂന്നാർ ഇന്നോവയ്ക്ക് ഡ്രോപ്പ് മാത്രം  4500 രൂപ സി പ്ലൈനിൽ ഒരു സീറ്റിന് അത്ര പോലും വരില്ല. 

ബുദ്ധിയില്ലാത്ത ഒരു പ്രതിപക്ഷവും അതുകേട്ട് തുള്ളുന്ന മണ്ടന്മാരായ നാട്ടുകാരും ചേർന്നപ്പോൾ ഉണ്ടായ സമരത്തിൽ കായലിന്റെ കാണാ കയങ്ങളിലേക്ക് സീ പ്ലെയിൻ താണുപോയി.. ഇനി ഒരു ഉയർത്തെഴുന്നേൽപ്പ് ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു..

കാലത്തിൻറെ മാറ്റങ്ങൾ  ഈ മണ്ടന്മാരിലും ചെന്നെത്തുമ്പോൾ മണ്ടത്തരങ്ങൾ മാറ്റിവെച്ച് ഒത്തൊരുമയോടെ നാടിന് നന്മയ്ക്കായി അണിചേരുമെന്ന് പ്രതീക്ഷിക്കാം..

Wednesday, 2 April 2025

ഫൌണ്ടൻ ഓഫ് യൂത്ത്..

ഒരു അപൂർവമായ ജലധാരയ്ക്കായി പലകാലങ്ങളിൽ മനുഷ്യർ തിരച്ചിൽ നടത്തിയിട്ടുണ്ട്.‘ഫൗണ്ടൻ ഓഫ് യൂത്ത്’എന്ന ഈ ജലധാര കണ്ടെത്തിയെങ്കിലും അത്ഭുത കഴിവുകൾ ഉണ്ടോ എന്ന് അറിയില്ല.

 പലസംസ്കാരങ്ങളിൽ ഫൗണ്ടൻ ഓഫ് യൂത്തിനെപ്പറ്റി പരാമർശങ്ങളുണ്ട്. യുവത്വം നൽകുന്നു എന്നതിനുപരി, മാറാരോഗങ്ങൾ പോലും മാറ്റുന്ന അദ്ഭുത ജലധാരയായിട്ടാണ് പലരും ഇതിനെ വിശേഷിപ്പിച്ചത്. അരുവി, വെള്ളച്ചാട്ടം, കിണർ, കുളം എന്നിങ്ങനെ പല രീതികളിൽ ഈ ജലധാരയെ വിവരിച്ചിരിക്കുന്നു.

425 ബിസിയിൽ ഗ്രീക്കുകാരും പേർഷ്യക്കാരും തമ്മിലുള്ള യുദ്ധത്തിന്റെ വിവരണത്തിനിടെ ഗ്രീക്ക് ചരിത്രകാരനായ ഹെറോ‍ഡോട്ടസ് നടത്തിയ ഒരു പരാമർശമാണ് ഫൗണ്ടൻ ഓഫ് യൂത്തിനെ യൂറോപ്പിൽ പ്രശസ്തമാക്കിയത്. പേർഷ്യൻ ചാരൻമാർ മക്രോബിയൻസ് എന്ന ജനവിഭാഗത്തെ സന്ദർശിച്ചത്രേ. ഇന്നത്തെ ഇത്യോപ്യ, സൊമാലിയ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങൾ സ്ഥിതി ചെയ്യുന്ന മേഖലയാണ് മക്രോബിയൻമാരുടെ രാജ്യം.

 അവിടെയെത്തിയ പേർഷ്യക്കാർ അമ്പരന്നു പോയി. മക്രോബിയൻമാരിൽ പലരും 120 വയസ്സുവരെയൊക്കെ ജീവിക്കുന്നു. ഇതിന്റെ കാരണം അന്വേഷിച്ച പേർഷ്യക്കാരെ മക്രോബിയൻമാരുടെ രാജാവ് ഒരു ജലധാരയിലേക്കു കൊണ്ടുപോയി. അതിൽ കുളിക്കുന്നവരുടെയൊക്കെ ചുളിഞ്ഞ തൊലികൾ നിവർന്ന് അവരെല്ലാം സുന്ദരരായി മാറി.

ഹെറോഡോട്ടസ് ഇതു ഭാവനയിൽ കണ്ടെഴുതിയതാണെന്നാണ് പല ചരിത്രകാരൻമാരും അഭിപ്രായപ്പെടുന്നത്. ഇത്യോപ്യൻ തീരത്തേക്ക് നാവിക പര്യവേക്ഷണങ്ങൾ നടന്നു. എന്നാൽ അവിടെയൊന്നും ഇത്തരമൊരു ജലധാര കണ്ടെത്തിയില്ല. അലക്സാണ്ടർ ചക്രവർത്തിയുടെ സൈനികരിൽ ചിലർ മധുരമുള്ള വെള്ളമുള്ള ഒരു നദിയിൽ ഇറങ്ങിയെന്നും അവരെല്ലാം യുവാക്കളായെന്നും ഒരു ഫ്രഞ്ച് കെട്ടുകഥയുണ്ട്.

Sunday, 16 March 2025

യുകെയിൽ നിന്ന് എത്തിയ ആൽബിയോൺ ബസ്

ഒരുകാലത്ത് ഹൈദരാബാദ് നഗരത്തിലെ ഗതാഗത വിഭാഗത്തിന്റെ അവിഭാജ്യ ഘടകമായിരുന്ന ആൽബിയോൺ ബസ് ഇന്ന് മ്യൂസിയത്തിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്.മഹാത്മാഗാന്ധി ബസ് സ്റ്റേഷൻ (എം.ജി.ബി.എസ്) പരിസരത്തെ പ്രത്യേക മ്യൂസിയത്തിലാണ് ബസ് ഉള്ളത്.

 മുഷീറാബാദിലെ ബസ് ഭവന് പുറത്ത് വർഷങ്ങളായി പാർക്ക് ചെയ്തിരിക്കുകയായിരുന്ന ബസ് ഇവിടെ നിന്നാണ് മ്യൂസിയത്തിലേക്ക് മറ്റിയത്.

1932-ൽ യുകെ ആസ്ഥാനമായുള്ള ആൽബിയോൺ മോട്ടോഴ്സ് നിർമ്മിച്ച ബസാണിത്. 90 വർഷത്തെ പാരമ്പര്യമുള്ള ആൽബിയോൺ റെഡ് ബസിൽ ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ 19 പേർക്ക് യാത്ര ചെയ്യാം. 2022 ലെ സ്വാതന്ത്ര്യ ദിനത്തിൽ തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ടി.എസ്.ആർ.ടി.സി) സംഘടിപ്പിച്ച ബസ് പരേഡിലെ പ്രധാന ആകർഷണമായിരുന്നു ആൽബിയോൺ ബസ്. കഴിഞ്ഞ വർഷം, ഉപ്പളിലെ ടി.എസ് .ആർ.ടി.സി സോണൽ വർക്ക്ഷോപ്പിൽ എത്തിച്ച് ബസിൽ ചില മാറ്റങ്ങൾ വരുത്തിയിരുന്നു.

1932ൽ നൈസാം സ്റ്റേറ്റ് റെയിൽ ആൻഡ് റോഡ് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റ് (എഫ്എസ്ആർആർടിഡി) അവതരിപ്പിച്ച 27 ബസുകളുടെ കൂട്ടത്തിലാണ് ഈ ബസും ഇന്ത്യയിലെത്തിയത്. 1932 ഏപ്രിൽ 18 മുതൽ നാഗേന്ദ് റൂട്ടിലാണ് ബസ് ഓടിയിരുന്നത്. ഹൈദരാബാദിന്റെ സമ്പന്നമായ ഗതാഗത ചരിത്രത്തെ പ്രതിനിധീകരിക്കുന്ന ഒന്നാണ് ബസ്. പഴയ ഹൈദരാബാദ് സംസ്ഥാനത്തിന്റെ കാലത്ത്, റെയിൽവേയുടെ കീഴിലാണ് റോഡ് ഗതാഗത വിഭാഗവും പ്രവർത്തിച്ചിരുന്നത്. 166 പേർ ഇവിടെ ജോലി ചെയ്തിരുന്നു.

ബസിനുപുറമേ തെലങ്കാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ വർഷങ്ങളായി ഉപയോഗിക്കുന്ന നിരവധി യന്ത്രങ്ങളും മ്യൂസിയത്തിൽ പ്രദർശിപ്പിക്കാൻ പദ്ധതിയുണ്ട്.

Saturday, 1 March 2025

നിർണായക സന്ദേശങ്ങൾ..

കഷായത്തിൽ കളനാശിനി കലർത്തി ശാരോണിന് നൽകിയശേഷം നിഷ്കളങ്കത അഭിനയിച്ചാണ് അവസാനം വരെ ഗ്രീഷ്മ വാട്ട്സാപ്പിൽ ചാറ്റ് ചെയ്തിരുന്നത്..

കഷായം കുടിച്ച് ശർദ്ദിച്ച് അവശനായ ഷാരോൺ വീട്ടിൽനിന്ന് പോയി തൊട്ടു പിന്നാലെ ഗ്രീഷ്മ വാട്സാപ്പിൽ അയച്ച ചില സന്ദേശങ്ങൾ ചുവടെ..

14 ഒക്ടോബർ 2022 ..

ഗിരീഷ്മ: സോറി ഇച്ചായ ഇത് നോർമൽ ആണ് ആദ്യം ശർദി ഒക്കെ ഞാനും ചെയ്തു പക്ഷേ ഞാനത് കൈപ്പിൻ്റെ ആണെന്നാണ് വിചാരിച്ചത്.. സോറി ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല.. ഞാനോർത്തില്ല നിങ്ങൾക്ക് വോമിറ്റിംഗ് ഉള്ളതല്ലേ.. സോറി..

ഉച്ചയ്ക്ക് 12: 06 മുതൽ..

ഷാരോൺ : ഗ്രീൻ കളറിലാണ് ഗ്രീഷ്മ ശർദ്ദിച്ച് പോകുന്നത്..

ഗ്രീഷ്മ : ആ ജ്യൂസ് കുടിച്ചത് കൊണ്ട് ആയിരിക്കാം..

ഗ്രീഷ്മ : ഞാൻ കാരണമല്ലേ.. ഇനി വീട്ടിൽ അറിയുമ്പോൾ.. ഞാൻ കാരണം നിങ്ങൾ.. ഒരു കാര്യം ചെയ്യൂ മെഡിക്കൽ സ്റ്റോറിൽ നിന്ന് വോമിറ്റിംഗ് ടാബ്ലറ്റ് വാങ്ങു അപ്പോൾ ഓക്കേ ആവും സോറി ഇച്ചായാ..

ഉച്ചയ്ക്ക് 12 : 22 മുതൽ 

ഷാരോൺ : ഞാൻ ഉറങ്ങട്ടെ വാവേ..

ഗ്രീഷ്മ : എനിക്കു വയ്യ ഉറങ്ങിക്കോ..

ഷാരോൺ : എന്തോന്ന് വയ്യ ?

ഗ്രീഷ്മ : അല്ല സമാധാനം ഇല്ല..

ഷാരോൺ : എനിക്ക് ഒന്നമില്ല..

ഗ്രീഷ്മ : ശരി ഉറങ്ങിക്കോ..

ഷാരോൺ : കഷായത്തിന്റെ പേര് എന്താണ്..?

ഗ്രീഷ്മ : എന്തോ..? അതുണ്ടാക്കുന്നത് ചോദിച്ചു പറയാം..

ഷാരോൺ : നിനക്ക് മരുന്ന് തന്ന അവിടെ നിന്ന് വിളിച്ചു ചോദിക്ക് നിൻറെ അമ്മ ഒന്നും കാണാതെ..

വൈകിട്ട് 5 : 30 മുതൽ..

ഷാരോൺ : എൻറെ മോഷൻ ബ്ലോക്ക് ആയിട്ടാണ് പോണേ..

ഗ്രീഷ്മ : അത് ജ്യൂസ് കുടിച്ച ഓട്ടോ ചേട്ടനും വയ്യാന്ന്. ഇവിടെ അമ്മയെ കൊണ്ട് വിട്ട 
ഓട്ടോ ചേട്ടനും ഞാൻ അതാണ് കൊടുത്തത് ആ ചേട്ടനും വയ്യ എന്ന് മാമൻ പറഞ്ഞു കുറച്ചു മുന്നേ..

ഷാരോൺ : എനിക്ക് ചാറ്റ് ചെയ്യാൻ പറ്റുന്നില്ല വാവേ..

ഗ്രീഷ്മ : ഇച്ചായൻ ആളുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് ഞാൻ മെസ്സേജ് ചെയ്യാത്തെ ശരി ശരി..

ഷാരോൺ : അറിയാം..

ഗ്രീഷ്മ : ശരി ഇച്ചായ റസ്റ്റ് എടുക്ക്.. ഞാൻ കാരണം..

ഷാരോൺ : ഇപ്പോ വീടെത്തി..

ഗ്രീഷ്മ : അഡ്മിറ്റ് ആക്കിയ..? ഏത് ഹോസ്പിറ്റൽ..?

ഷാരോൺ : പാറശ്ശാല ഗവൺമെൻറ് ഹോസ്പിറ്റൽ..

ഗ്രീഷ്മ : നിങ്ങൾക്ക് ഒക്കെ ആയോ ആരോഗ്യം..?

ഷാരോൺ : വയ്യ വാവേ ഞാൻ ഒന്ന് കിടക്കട്ടെ..

ഇതായിരുന്നു അവസാനത്തെ സന്ദേശം..

ഷാരോൺ കഴിച്ച കഷായം എന്താണെന്നറിയാൻ ഷാരോണിന്റെ സുഹൃത്ത് ഗ്രീഷ്മയോട് ചോദിച്ചപ്പോൾ 
ഗ്രീഷ്മ അയച്ച ശബ്ദ സന്ദേശത്തിന്റെ ചുരുക്കമാണ് താഴെ..

ആ മരുന്നില്ലടാ.. ആ മരുന്ന് തീർന്നു കാണും.. അത് തീർത്താണ് അച്ചായനു കൊടുത്തത്.. അത് അച്ചായനും അറിയാം..
അത് കഴിക്കേണ്ട ലാസ്റ്റ് ഡേ ആയിരുന്നു. അതിനുശേഷം എനിക്കത് പ്രിസ്ക്രൈബ്
ചെയ്തിട്ടില്ല.. എൻറെ കയ്യിൽ ഇല്ല..

 ഞാനൊരു കാര്യം ചോദിക്കട്ടെ നീ എന്തോന്നാണ് ചോദിക്കുന്നത്..? ഞാൻ എന്തെങ്കിലും ചെയ്തു എന്നാണോ..? ഞാൻ കഴിച്ചത് തന്നെയാണ് അച്ചായനും കൊടുത്തത്.. അതിനപ്പുറം എനിക്കൊന്നും അറിഞ്ഞുകൂടാ.. ഞാനൊന്നും അതിലെ കലർത്തിയിട്ടില്ല.. എനിക്ക് അയാളെ കൊന്നിട്ട് എന്ത് കിട്ടാനാ..?

ഈ സന്ദേശങ്ങളാണ് ഈ കേസിൽ നിർണ്ണായകമായത്..

Tuesday, 25 February 2025

ആൺകുട്ടികൾ അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങൾ..


പെൺകുട്ടികളിൽ മെൻസ്റ്റേഷൻ തുടങ്ങുന്നത് 10 വയസോ അതിൽ കൂടുതലോ ഒക്കെ ആകുമ്പോൾ ആണ്. ശരീര പ്രകൃതി അനുസരിച് ഇത് മാറിക്കൊണ്ടിരിക്കും.

എല്ലാ മാസവും യൂട്രസ്സ് പ്രെഗ്നൻസിക്ക് വേണ്ടി തയാറാകും. ഗർഭാശയ  ഭിത്തി വികസിക്കുകയും അതിന് ലൈനിങ് ഉണ്ടാവുകയും  ഓവം (അണ്ഡം )റിലീസ് നടക്കുകയും ചെയ്യും. ഈ ഓവം sperm ആയി കൂടി ചേരാതെ വരുമ്പോൾ അത് ബ്ലഡിന്റെ കൂടെ പുറത്തേക്ക് പോകും. കൂടാതെ വികസിച്ച ഗർഭാശയ ഭിത്തി പഴയതു പോലെ ആകും. 

ഈ പ്രക്രിയകൾ  നടക്കുമ്പോഴാണ് അവർക്ക് വയറുവേദന പോലുള്ളതൊക്കെ വരുന്നത്. 
പീരിയഡ് 3-4 ഡേയ്‌സ് ആണ് സാദാരണ നീണ്ടു നിൽക്കാറുള്ളത്. 
ഒരു പീരിയഡ് കഴിഞ്ഞ് 14-28 ദിവസങ്ങൾ കഴിയുമ്പോളാണ്  അടുത്തത് നടക്കുന്നത്.
 

പീരിയഡ് ഉണ്ടാകുന്ന സമയത്ത് സ്ത്രീകളിൽ  പലവിധ മൂഡ് സ്വിങ്സ് കണ്ടു വരാറുണ്ട്. പെട്ടന്ന് ദേഷ്യപെടുന്നതും വിഷമിച്ചു ഇരിക്കുന്നതും ഒക്കെ കാണാം. 

പ്രധാനമായും വയറുവേദന,  നടുവേദന,  വോമിറ്റിങ് ഒക്കെ ഉണ്ടാവാറുണ്ട്. 
എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത വിധം വേദന വരുന്നവരുണ്ട്.മിക്കവരും  അതൊന്നും തുറന്ന് പറയാറില്ല. 
നിങ്ങൾക് അത് മനസിലായാൽ കഴിവതും അവരെ ശല്യപെടുത്താതിരിക്കുക.

 വയറു വേദന കുറയാൻ ചൂട് വെള്ളം നിറച്ച കുപ്പി അല്ലെങ്കിൽ hot water bag കൊണ്ട് ഒക്കെ ചെറുതായി മസ്സാജ് ചെയ്താൽ മതി. 
കല്യാണം കഴിഞ്ഞ ആളുകൾ ഉണ്ടെങ്കിൽ പറ്റുമെങ്കിൽ ആദ്യത്തെ 3 ഡേയ്‌സ്  കഠിനമായ ജോലികൾ  ചെയ്യിപ്പിക്കാതെ നോക്കണം. കാരണം ഈ സമയത്ത് റസ്റ്റ്‌ ആണ് ആവശ്യം..

ധാരാളം ബ്ലഡ്‌ പോകുന്നത് കൊണ്ട് അവർക്ക് നല്ല ഫുഡ്‌ കൊടുക്കാൻ ശ്രദ്ധിക്കണം.ലൈറ്റ് ഫുഡ്‌ ആണ് നല്ലത്.  ഫ്രൈഡ് ഐറ്റംസ്ഒക്കെ  ഒഴിവാക്കുക. 

ഏതെങ്കിലും പെൺകുട്ടിയുടെ ഡ്രെസ്സിൽ ബ്ലഡ്‌ കണ്ടാൽ അവരെ കളിയാക്കാതെ  അത് അവരോട് പറയാൻ  ശ്രമിക്കണം.കാരണം ബ്ലീഡിങ് നടക്കുന്നത് അവർക്ക് ചിലപ്പോൾ അറിയാൻ കഴിയില്ല. തുറന്ന് പറയാൻ നിങ്ങൾക്കു ചമ്മൽ ഉണ്ടെങ്കിൽ  അടുത്ത് ഉള്ള സ്ത്രീകൾ വഴി അറിയിക്കാൻ നോക്കണം . പാട് വാങ്ങികൊടുക്കുമ്പോൾ ഗുണമേന്മ ഉള്ളത് നോക്കി വാങ്ങണം. Whisper or stayfree ആണ് സാദാരണ എല്ലാവരും ഉപയോഗിക്കുന്നത്. 30 രൂപ മുതൽ വാങ്ങാൻ കിട്ടും. വിദേശങ്ങളിൽ ആണെങ്കിൽ tena or all comfort . രാജ്യങ്ങൾ അനുസരിച്ച് ബ്രാൻഡ് നെയിമുകളിൽ വ്യത്യാസമുണ്ടാകും..

ഈ സമയത്ത് അവരോട് വഴക്ക് ഇടാതെ ഒക്കെ പരമാവധി നോക്കുക. പെട്ടന്ന് ദേഷ്യം വരാൻ ചാൻസ് ഉണ്ട്.

Saturday, 15 February 2025

മ്യൂസിക് ലവർ..

ടാരി മലയാളി അഭിമാനപുരസരം തങ്ങളുടെ ഓൺലൈൻ എഫ് എം റേഡിയോ അവതരിപ്പിച്ചിരിക്കുന്നു.. 

 തെരഞ്ഞെടുത്ത ക്രിസ്തീയ ഭക്തിഗാനങ്ങൾ ആസ്വദിക്കുവാൻ ഇപ്പോൾ തന്നെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.. നിലവിൽ മൊബൈൽ ആപ്പുകൾ നിർമ്മിച്ചിട്ടില്ല ആയതിനാൽ വെബ്ബ് ലിങ്കിലൂടെ മാത്രമേ പാട്ടുകൾ ആസ്വദിക്കാൻ കഴിയൂ..

താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾക്ക് ഓൺലൈനായി ഗാനങ്ങൾ ആസ്വദിക്കാവുന്നതാണ്..

Friday, 14 February 2025

മനസ് മുഴുവന്‍ സെക്‌സാണോ ? എന്താണ് സെക്‌സ് അഡിക്ഷന്‍..

അവനൊരു കാമഭ്രാന്തനാണ്, സെക്‌സിന് അഡിക്ടാണ് എന്നൊക്കെ നാം പലരെയും കുറിച്ച് പറയാറുണ്ട്. കാണുന്ന സ്ത്രീകളെയെല്ലാം കാമത്തോടെ സമീപിക്കുകയും നിരവധി ബന്ധങ്ങളുള്ളവരെയും പിന്നെയെന്താണ് വിളിക്കേണ്ടത് അല്ലേ..? 

എന്തായാലും സെക്‌സ് അഡിക്ഷന്റെ ശാസ്ത്രീയത എന്താണെന്നു നമുക്ക് പരിശോധിക്കാം.

 ഇത് അല്‍പ്പം ബോറാണ്.
 

ശാസ്ത്രീയത

മദ്യത്തിനും ലഹരിമരുന്നുകള്‍ക്കും അടിമയായ നിരവധി പേര്‍ നമ്മുടെ ചുറ്റും ജീവിക്കുന്നുണ്ട്. ഇത്തരക്കാരെ സ്വാഭാവിക ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ നിരവധി ചികില്‍സകളുമുണ്ട്. ഇവരുടെ മസ്തിഷ്‌കവും മറ്റു അവയവങ്ങളും പരിശോധിച്ചാല്‍ അഡിക്ഷന്റെ ലക്ഷണങ്ങള്‍ അറിയാനാവും.

എന്നാല്‍, സെക്‌സിന് അഡിക്ടാവുക എന്ന ഒരു രോഗാവസ്ഥയുണ്ടോ എന്ന കാര്യത്തില്‍ വിദഗ്ദര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. അതിനാല്‍ തന്നെ മാനസിക പ്രശ്‌നങ്ങളെ കുറിച്ച് പറയുന്ന ഡയഗ്നോസ്റ്റിക് ആന്റ് സ്റ്റാറ്റിസ്റ്റിക്കല്‍ മാന്വല്‍ ഓഫ് മെന്റല്‍ ഡിസോര്‍ഡേഴ്‌സിന്റെ അഞ്ചാം പതിപ്പില്‍ നിന്ന് സെക്‌സ് അഡിക്ഷനെ ഒഴിവാക്കിയിട്ടുണ്ട്.

എന്നാലും മനശാസ്ത്ര, കൗണ്‍സിലിങ് മേഖലകളില്‍ ഈ വാക്ക് ഉപയോഗിക്കുന്നുണ്ട്. അതിനര്‍ത്ഥം എന്തോ ഒരു പ്രശ്‌നമുണ്ടെന്ന് തന്നെയല്ലേ ?

സെക്‌സ് അഡിക്ഷന്‍

മദ്യത്തിനും ലഹരിക്കും അടിമയായ ഒരാള്‍ക്ക് അവ ഉപയോഗിക്കുമ്പോള്‍ നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇതെന്ന് ചില വിദഗ്ദര്‍ പറയുന്നു.

അതിനാല്‍ തന്നെ അവര്‍ നിരന്തരം ലൈംഗികപ്രവൃത്തികളില്‍ ഏര്‍പ്പെടും. മറ്റു ലഹരി അടിമത്വം പോലെ ഇത് അവരുടെ ദാമ്പത്യ ജീവിതത്തിലും തൊഴിലിലും വരെ പ്രതിഫലിക്കും.

സെക്‌സ് അഡിക്ഷനുള്ള വ്യക്തി എപ്പോഴും ലൈംഗികപങ്കാളികളെ തേടിക്കൊണ്ടിരിക്കുമെന്ന് പറയപ്പെടുന്നു.

പക്ഷെ, ഈ അവസ്ഥ മാത്രം വെച്ച് ഒരാള്‍ സെക്‌സ് അഡിക്ടാണെന്ന് പറയാനാവൂമോ..?
 
ഇതിനെ ഒരു മാനസിക പ്രശ്‌നമായി കാണാനാവില്ലെന്നാണ് വിദഗ്ദാഭിപ്രായം.

ചിലര്‍ ദിവസത്തിന്റെ ഭൂരിപക്ഷം സമയവും ലൈംഗികകരമായ പ്രവൃത്തികള്‍ക്കായി ഉപയോഗിക്കും. ഇത് മൂലം ജീവിതത്തില്‍ എന്തൊക്കെ പ്രതിസന്ധിയുണ്ടായാവും അവര്‍ പിന്‍മാറില്ല. തങ്ങളുടെ ലൈംഗികസ്വഭാവം മറ്റുള്ളവരില്‍ നിന്ന് ഒളിച്ചുവെക്കാനുള്ള കഴിവ് സെക്‌സിന് അഡിക്ടായവര്‍ക്കുണ്ടെന്ന് പറയപ്പെടുന്നു.

സ്‌ട്രെസ്, ആകാംക്ഷ, വിഷാദം, ഒറ്റപ്പെടല്‍ എന്നിവ പോലുള്ള വൈകാരികവും മനശാസ്ത്പരവുമായ പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഇവര്‍ സെക്‌സിനെ ഉപയോഗിക്കും. നിയന്ത്രണമില്ലാതെ ജീവിക്കുന്നതിനാല്‍ എയ്ഡ്‌സ് പോലുള്ള ലൈംഗികജന്യ രോഗങ്ങള്‍ പകരാനും സാധ്യതയുണ്ട്.

ചില ലക്ഷണങ്ങള്‍

നിരന്തരമായ ലൈംഗിക ചിന്തകളും ഭാവനകളും.

അനിയന്ത്രിതമായ ഉത്തേജനവും ആഗ്രഹങ്ങളും.

പോണ്‍വീഡിയോ കാണാനുള്ള അനിയന്ത്രിതമായ ആഗ്രഹം.

സെക്‌സോ പോണോ പുതിയബന്ധമോ കിട്ടിയില്ലെങ്കില്‍ ദേഷ്യം വരല്‍.

ബന്ധത്തിലെ അടുപ്പം ഇല്ലാതാവല്‍.

അപരിചതരടക്കം നിരവധി പേരുമായി ബന്ധത്തിന് ശ്രമിക്കല്‍.

ലൈംഗികസ്വഭാവം ഒളിച്ചുവെക്കാന്‍ വേണ്ടിയുള്ള നുണപറച്ചില്‍.

ഇതു മൂലം തനിക്കോ മറ്റുള്ളവര്‍ക്കോ പ്രശ്‌നമുണ്ടാവല്‍.

പൊതുസ്ഥലത്തെ ലൈംഗികപ്രദര്‍ശനം, നഗ്നതാപ്രദര്‍ശനം.

കുറ്റബോധം.

തെറ്റിധാരണ വേണ്ട

ആരോഗ്യകരമായ ഒരു പ്രവൃത്തിയാണ് സെക്‌സ്. ഇത് ആസ്വദിക്കല്‍ സ്വാഭാവികമാണ്. സെക്‌സ് ആസ്വദിക്കുന്നതിനെ അഡിക്ഷന്റെ ലക്ഷണമായി കാണരുത്. പങ്കാളികളിലൊരാള്‍ക്ക് സെക്‌സിനോട് താല്‍പര്യം കൂടുതലുണ്ടെങ്കില്‍ അതിനെയും അഡിക്ഷനായി വിലയിരുത്തുന്നത് മണ്ടത്തരമാണ്. സ്വയം മതിപ്പില്ലാത്ത മാനസികാവസ്ഥയും അമിതമായ ലൈംഗികതയും ചേര്‍ന്ന ഒരു വിഷമവൃത്തമാണ് സെക്‌സ് അഡിക്ഷന്‍. സെക്‌സ് ഇത്തരക്കാര്‍ക്കാര്‍ താല്‍ക്കാലികമായ ആശ്വാസം നല്‍കുമെങ്കിലും ദീര്‍ഘകാലയളവില്‍ കടുത്ത പ്രതിസന്ധികള്‍ സൃഷ്ടിക്കും.

Wednesday, 22 January 2025

പ്രതിരോധമേഖലയിൽ ഇന്ത്യൻ ഡ്രോൺ..

പ്രതിരോധ മേഖലയിലെ ഡ്രോണ്‍ വികസനത്തില്‍ സ്വാശ്രയത്വം നേടാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ പൂര്‍ത്തികരണത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. പ്രതിരോധ രംഗത്ത് ഡ്രോണുകളുടെ ഉപയോഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ ഈ രംഗത്തെ പുരോഗതി എന്നതാണ് ശ്രദ്ധേയം. ശത്രുതാവളങ്ങള്‍ ആക്രമിക്കാനും രഹസ്യനിരീക്ഷണം നടത്താനും, ആക്രമണമണ ലക്ഷ്യങ്ങള്‍ കണ്ടെത്താനുമുപയോഗിക്കാവുന്ന ആര്‍ച്ചര്‍ ഡ്രോണ്‍ അതിന്റെ ആദ്യപരീക്ഷണ പറക്കലിന് ഒരുങ്ങുകയാണ്. 

മീഡിയം ആള്‍ട്ടിട്ട്യൂഡ് ലോങ് എന്‍ഡ്യുറന്‍സ് ( MALE) അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിള്‍ ( UAV) വിഭാഗത്തില്‍ വരുന്ന ഡ്രോണാണ് ആര്‍ച്ചര്‍.
ഇതിന്റെ ടാക്‌സി ട്രയലുകള്‍ വിജയകമായി പൂര്‍ത്തിയാക്കിയിരുന്നു. ഹൈ സ്പീഡ് ടാക്‌സി ട്രയലുകളിലും ലോ സ്പീഡ് ടാക്‌സി ട്രയലുകളിലും പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെച്ചതോടെയാണ് ആദ്യ പരീക്ഷണ പറക്കലിനൊരുങ്ങുന്നത്. ആര്‍ച്ചറിന്റെ എയര്‍ഫ്രെയിമിന്റെ കരുത്തും പ്രൊപ്പല്‍ഷന്‍ സംവിധാനത്തിന്റെ കാര്യക്ഷമതയുമൊക്കെ ടാക്‌സി ട്രയലുകളില്‍ പരീക്ഷിച്ചിരുന്നു. ഇതിനൊപ്പം പേലോഡ് വഹിക്കാനുള്ള ശേഷിയും വിലയിരുത്തി. ഇതിലെ വിവരങ്ങള്‍ അനുസരിച്ചാണ് പരീക്ഷണ പറക്കല്‍ നടത്താന്‍ തീരുമാനിച്ചത്. ഫെബ്രുവരിയില്‍ ആര്‍ച്ചര്‍ ആദ്യമായി ആകാശംതൊടുമെന്നാണ് കരുതുന്നത്.

അമേരിക്ക, റഷ്യ, ചൈന, തുര്‍ക്കി, ഇസ്രായേല്‍ എന്നീ രാജ്യങ്ങള്‍ ഡ്രോണ്‍ സാങ്കേതിക വിദ്യയില്‍ മുന്നലാണ്. പരീക്ഷണ പറക്കല്‍ വിജയമായാല്‍ ഈ ഗണത്തിലേക്കാണ് ഇന്ത്യയുമെത്തുന്നത്. നേരത്തെ റസ്റ്റം-2 എന്ന് വിളിച്ചിരുന്ന പദ്ധതിയാണ് പിന്നീട് ആര്‍ച്ചര്‍ ആയി മാറിയത്. 1.8 ടണ്‍ ഭാരമുള്ള ആര്‍ച്ചറിന് 400 കിലോയോളം പേലോഡുകള്‍ വഹിക്കാനാകും.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ടാങ്ക് വേധ മിസൈലുകള്‍ വഹിക്കാന്‍ ശേഷിയുള്ള തരത്തിലാണ് ആര്‍ച്ചറിനെ വികസിപ്പിക്കുന്നത്. 30,000 അടി ഉയരത്തില്‍ 24 മണിക്കൂറോളം തുടര്‍ച്ചയായി പറക്കാന്‍ സാധിക്കുന്ന ഡ്രോണാകും ആര്‍ച്ചര്‍. നിലവില്‍ ഈ വിഭാഗത്തില്‍ 'തപസ്' എന്നപേരിലൊരു ഡ്രോണ്‍ കൂടി ഒരുങ്ങുന്നുണ്ട്. നിലവില്‍ നടന്ന പരീക്ഷണങ്ങളില്‍ തപസിന് പ്രതിരോധ സേനയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന പ്രതീക്ഷയില്‍ ഇതുടനെ സേനയുടെ ഭാഗമാകുമെന്നാണ് കരുതുന്നത്. വ്യോമ നിരീക്ഷണത്തിനായി നാവികസേനയും വ്യോമസേനയും ഇവ വാങ്ങിയേക്കും. എന്നാല്‍ തപസിനേക്കാള്‍ മികച്ച പ്രകടനമാണ് ആര്‍ച്ചറിന്റേതെന്നാണ് കരുതുന്നത്.

തദ്ദേശീയമായി വികസിപ്പിച്ച ടാങ്ക് വേധ മിസൈലുകള്‍, സ്മാര്‍ട്ട് ആന്റി എയര്‍ഫീല്‍ഡ് ആയുധങ്ങള്‍ എന്നിവ വഹിക്കും. 250 കിലോമീറ്റര്‍ ദൂരത്തിലേക്ക് ഭൂമിയിലിരുന്ന നിയന്ത്രിക്കാന്‍ സാധിക്കും. 1000 കിലോമീറ്റര്‍ ദൂരത്തേക്ക് വരെ പറന്ന് ചെല്ലാന്‍ ആര്‍ച്ചറിന് സാധിക്കും. സ്വയം നിയന്ത്രിക്കാനും എതിരെവരുന്ന വിമാനങ്ങളും ഡ്രോണുകളും ശത്രുവാണോയെന്ന് തിരിച്ചറിയാനും ഇതിന് സാധിക്കും.

ആര്‍ച്ചറിന്റെ രണ്ട് വകഭേദങ്ങളാണ് പരീക്ഷിക്കാനൊരുങ്ങുന്നത്. ആര്‍ച്ചര്‍ നെക്സ്റ്റ് ജനറേഷനും ആര്‍ച്ചര്‍ ഷോര്‍ട്ട് റേഞ്ച് ഡ്രോണും. രണ്ടിന്റെയും ഉദ്ദേശലക്ഷ്യങ്ങള്‍ ഒന്നാണെങ്കിലും ദൂരപരിധിയില്‍ വ്യത്യാസങ്ങളുണ്ട്. ആര്‍ച്ചര്‍ ഷോര്‍ട്ട് റേഞ്ചിന് 22,000 അടി ഉയരത്തില്‍ വരെമാത്രമേ പറന്നുയരാനാകു. 12 മണിക്കൂര്‍ ആണ് ഇതിന്റെ എന്‍ഡ്യുറന്‍സ്. അതായത് അത്രയും സമയം മാത്രമേ ഇതിനെ തുടര്‍ച്ചയായി ഉപയോഗിക്കാനാകു. ആര്‍ച്ചര്‍ നെക്സ്റ്റ് ജനറേഷനെ 30,000 അടി ഉയരത്തില്‍ പറത്തി 18 മുതല്‍ 24 മണിക്കൂര്‍ വരെ തുടര്‍ച്ചയായി ഉപയോഗിക്കാനാകും.

വിവരശേഖരണം, ആക്രമണം തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി ആര്‍ച്ചറിനെ ഉപയോഗിക്കാം. ഡിആര്‍ഡിഒയുടെ നേതൃത്വത്തിലാണ് ആര്‍ച്ചറിന്റെ വികസനം നടക്കുന്നത്. നിലവില്‍ ഇത്തരം ഡ്രോണുകള്‍ക്കായി ഇന്ത്യ കൂടുതല്‍ ആശ്രയിക്കുന്നത് ഇസ്രായേലിനെയാണ്. ഇക്കാര്യത്തില്‍ സ്വാശ്രയത്വം നേടുന്നത് ഭാവിയില്‍ പ്രയോജനം ചെയ്യും. അമേരിക്കന്‍ എംക്യു റീപ്പര്‍ ഡ്രോണുകള്‍ വാങ്ങാന്‍ നേരത്തെ ഇന്ത്യ തീരുമാനിച്ചിരുന്നു. ഭാവിയില്‍ ഇവയ്ക്ക് പകരക്കാരായി ആര്‍ച്ചര്‍ സേനയുടെ ഭാഗമാകും.


Saturday, 11 January 2025

Bncap ഇന്ത്യയിലെ ക്രാഷ് ടെസ്റ്റ്..

കാർ വിപണിയിൽ ഇപ്പോൾ സ്റ്റാർ റേറ്റിംഗ് ഒരു താരമാണ്. കാറുകളുടെ സുരക്ഷ നിലപരമായാണ് ക്രാഷ് ടെസ്റ്റിലെ സ്റ്റാർ റേറ്റിംഗിന് ഉപഭോക്താക്കൾ ഇപ്പോൾ കാണുന്നത്. കാർ അപകടത്തിൽ പെട്ടാൽ യാത്രക്കാർ എത്രത്തോളം സുരക്ഷിതരായിരിക്കും എന്നതിന്റെ സൂചനയായി കാണാവുന്നതാണ്. ഇതുവരെ വിദേശ റൈറ്റിംഗ് ആയ ഗ്ലോബൽ ന്യൂ കാർ അസ്സെസ്മെന്റ് പ്രോഗ്രാം ആയിരുന്നു ഇന്ത്യയിലെയും കാറുകളുടെ സ്റ്റാർ റേറ്റിംഗ്..

 കഴിഞ്ഞവർഷം പകുതി മുതൽ ഇന്ത്യയുടെ സ്വന്തം ഭാരത് ന്യൂ കാർ അസിസ്റ്റൻറ് പ്രോഗ്രാം നിലവിൽ വന്നിട്ടുണ്ട്. ഇന്ത്യയിൽ നിർമ്മിച്ച് ആഗോള വിപണികളിൽ നിൽക്കാൻ ഉദ്ദേശിച്ചിട്ടുള്ള വാഹനങ്ങൾ ഇപ്പോഴും പഴയ ടെസ്റ്റിന് തന്നെ പോകുന്നുണ്ട്. നേരിയ വ്യത്യാസം മാത്രമേ ഇവ തമ്മിലുള്ളൂ എന്നതുകൊണ്ട് റേറ്റിംഗ് ഏതായാലും കാർ നന്നായാൽ മതി. 

ഇങ്ങനെയാണ് ക്രാഷ്ട്രസ്റ്റ് 

മുന്നിൽ നിന്നുള്ള ഒരു ഇടിയുടെ ആഘാതം അളക്കാൻ ടെസ്റ്റ് കാർ മണിക്കൂറിൽ 56 കിലോമീറ്റർ വേഗതയിൽ പാഞ്ഞ് മറ്റൊരു വാഹനത്തിൽ അല്ലെങ്കിൽ ഒരു വസ്തുവിൽ ഇടിക്കയാണ് ചെയ്യുന്നത് Gncap ഇല്. പക്ഷേ Bncapൽ അത് 64 കിലോമീറ്റർ ആണ്. 

സുരക്ഷയിൽ നോ കോംപ്രമൈസ് 

വാഹനങ്ങൾക്ക് നിർബന്ധമായും വേണ്ട സുരക്ഷാ സജീവനങ്ങൾ ഏതൊക്കെയാണെന്ന് കാലാകാലങ്ങളിൽ റേറ്റിംഗ് ഏജൻസികളും സർക്കാരും അറിയിക്കും. ഇന്ത്യയിലെ കാറുകൾക്ക് എയർബാഗ് നിർബന്ധമാക്കിയത് ഉദാഹരണം. ആദ്യം മുന്നിൽ ഡ്രൈവർക്ക് മാത്രം എന്നതായിരുന്നു വ്യവസ്ഥ. ഇപ്പോൾ മുന്നിൽ രണ്ട് എയർബാഗ് എന്നായി, അതിനുശേഷം ഇപ്പോൾ വശങ്ങളിലും നിർബന്ധമാക്കി.  അതുപോലെ സീറ്റ് ബെൽറ്റും അത് ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്ന റിമൈൻഡറുകളും മികച്ച സ്റ്റാർ റേറ്റിംഗ് കിട്ടാൻ നിർബന്ധമാണ്.. കുട്ടികളെ ഇരുത്താനുള്ള പ്രത്യേക സീറ്റുകൾ ഘടിപ്പിക്കാനുള്ള ലോക്കുകൾ ഇപ്പോൾ കാറിൽ നിർബന്ധമാണ്.

 കാൽനടക്കാരെ വാഹനം പിടിച്ചാൽ ഉണ്ടാകുന്ന ആഘാതം കുറയ്ക്കുവാനുള്ള സംവിധാനങ്ങൾ ഇപ്പോൾ ഇന്ത്യയിലെ കാറുകളിൽ നിർബന്ധമാണ്.

നിർബന്ധമല്ല 

ഇന്ത്യയിലെ ഈ Bncap നിയമങ്ങളിൽ ചെറിയ കുഴപ്പങ്ങളും ഉണ്ട്. ഇന്ത്യയിൽ ഒരു കാർ മോഡലും നിർബന്ധമായും ടെസ്റ്റ് ചെയ്തിരിക്കണമെന്നില്ല. വാഹനം നിർമ്മാതാക്കൾക്ക് അതിൽ താല്പര്യമുണ്ടെങ്കിൽ മാത്രം ടെസ്റ്റിംഗ് ഏജൻസിയെ അറിയിക്കാം. സ്റ്റാർ റേറ്റിംഗ് ഉണ്ടായതുകൊണ്ട് മാത്രം അപകടം ഒഴിവാകില്ല. സ്റ്റാർ റേറ്റിംഗ് നടത്തുന്നത് പോലുള്ള ഒരു നിയന്ത്രിത അന്തരീക്ഷത്തിൽ അല്ല റോഡിൽ വാഹനം ഓടിക്കുന്നത്. അതുകൊണ്ട് റേറ്റിംഗ് ഏജൻസി പറയുന്ന അത്ര സുരക്ഷ വാഹനത്തിന് കിട്ടണമെന്നില്ല.

Sunday, 5 January 2025

നോസ്ത്രഡാമസും.. പ്രവചനങ്ങളും..

2025 നെ കുറിച്ച്  നോസ്ത്രഡാമസ് തൻറെ ലെ പ്രൊഫസി എന്ന പുസ്തകത്തിൽ ചൂണ്ടിക്കാട്ടുന്നത് ഇവയാണ്.

1.റഷ്യയും യുക്രെയ്നും തമ്മിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം മന്ദഗതിയിലാകുകയോ തീരുകയോ ചെയ്യുമത്രേ. തീരുമെന്ന് വ്യക്തമായി നോസ്ത്രഡാമസ് പറഞ്ഞിട്ടല്ലെന്നും യുദ്ധത്തിന്റെ തീവ്രത കുറയുമെന്നാണ് അദ്ദേഹം ഉദ്ദേശിച്ചതെന്നും ചിലർ പറയുന്നു.

 2.കാലാവസ്ഥാ വ്യതിയാനം, അതുമൂലമുണ്ടായേക്കാവുന്ന പ്രകൃതിദുരന്തം എന്നിവയുടെ സാധ്യതകൾ അദ്ദേഹം മുന്നോട്ടുവച്ചിട്ടുണ്ടത്രേ. പ്രത്യേകമായും ബ്രസീലിനെ അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും ചിലർ പറയുന്നു. ലോകത്തിന്റെ പൂന്തോട്ടം എന്ന് അദ്ദേഹം വിശേഷിപ്പിച്ചിച്ചിരിക്കുന്ന നാട് ബ്രസീലാണെന്നും ഇവിടെ പ്രകൃതിക്ഷോഭങ്ങളുണ്ടാകുമെന്നും അഭ്യൂഹമുണ്ട്.

 3. ഇംഗ്ലണ്ടിൽ യുദ്ധവും പ്ലേഗും ഉടലെടുക്കും.

 4. ലോകശക്തികളുടെ സ്വാധീനം കുറയും

 5. വൈദ്യശാസ്ത്രരംഗത്ത് വൻ കുതിച്ചുചാട്ടം നടക്കും തുടങ്ങിയ പ്രവചനങ്ങളും അദ്ദേഹം 2025നെക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്ന് നോസ്ത്രദാമസിന്റെ ആരാധകർ പറയുന്നു.

2017ൽ അന്തരിച്ച മാരിയോ റീഡിങ് എന്ന വ്യക്തി എഴുതിയ നോസ്ത്രഡാമസ്: കംപ്ലീറ്റ് പ്രോഫസീസ് ഫോർ ദ ഫ്യൂച്ചർ എന്ന പുസ്തകമാണ് ഈ വാദങ്ങൾക്കാധാരം. 2005ലാണ് ഈ പുസ്തകം പുറത്തിറങ്ങിയത്. നോസ്ത്രഡാമസിനെക്കുറിച്ച് ധാരാളം പഠനങ്ങൾ നടത്തിയിട്ടുള്ള ആളാണ് മാരിയോ റീഡിങ്. മധ്യകാലഘട്ടത്തിലെ ഫ്രാൻസിൽ ജീവിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു നോസ്ത്രഡാമസ്. 1505ൽ ജനിച്ചെന്നു കരുതപ്പെടുന്ന അദ്ദേഹം ജീവിതത്തിന്റെ ആദ്യ കുറേക്കാലം അപ്പോത്തിക്കരിയായി ജോലി ചെയ്തു. പ്ലേഗ് ബാധിച്ച യൂറോപ്പിലുടനീളം ആൾക്കാരെ സഹായിക്കുകയും ചികിൽസിക്കുകയും നോസ്ത്രഡാമസ് ചെയ്തിട്ടുണ്ട്. പിന്നീട് 1529 ൽ ഡോക്ടർ ആകാനുള്ള പഠനത്തിനായി ഫ്രാൻസിലെ പ്രശസ്തമായ മോണ്ട്പെല്ലിയർ സർവകലാശാലയിൽ അദ്ദേഹം പ്രവേശനം തേടിയെങ്കിലും ഇതു പൂർത്തികരിച്ചോ എന്ന കാര്യത്തിൽ സംശയമുണ്ട്.

1555ലാണ് ഭാവിയിലേക്കുള്ള തന്റെ പ്രവചനങ്ങൾ ഉൾപ്പെടുത്തി ‘ലെ പ്രൊഫെസീസ്’ അഥവാ പ്രവചനങ്ങൾ എന്ന പുസ്തകം രചിച്ചത്. ഈ പുസ്തകം വാങ്ങി വായിച്ച ആളുകളിലൂടെ നോസ്ത്രഡാമസ് പ്രശസ്തനായി തുടങ്ങി. ഇതിനിടെ ഫ്രാൻസിലെ ഹെന്റി രണ്ടാമൻ രാജാവിന്റെ പത്നിയായ കാതറീൻ റാണിയുടെ ശ്രദ്ധ നോസ്ത്രഡാമസിൽ പതിഞ്ഞു. ഭാവി പ്രവചനങ്ങളിലും ആഭിചാരത്തിലുമൊക്കെ താൽപര്യമുണ്ടായിരുന്ന റാണി നോസ്ത്രഡാമസിനെ ഇക്കാര്യങ്ങളിൽ തന്റെ ഉപദേശകനെന്ന നിലയിൽ നിയമിച്ചതോടെ അദ്ദേഹത്തിന്റെ രാശി തെളിഞ്ഞു.

അന്നു മുതൽ ഇന്നു വരെ ഭാവിയെപ്പറ്റി പറയുന്നവരുടെയിടയിൽ അനിഷേധ്യനാണ് നോസ്ത്രഡാമസ്. ഇന്നത്തെ ഈ ഐടി യുഗത്തിലും അദ്ദേഹത്തിനു ലോകമെങ്ങും ആരാധകരുണ്ട്. ഇവരിൽ പലരും അദ്ദേഹത്തെ സ്നേഹത്തോടെ ‘നോസ്റ്റി’ എന്നാണു വിളിക്കുന്നത്.

നോസ്ത്രഡാമസിന്റെ സത്യമായി സംഭവിച്ച ചില പ്രവചനങ്ങൾ..

1.ഫ്രാൻസിലെ രാജാവായ ഹെൻറി രണ്ടാമന്റെ മരണം.

 2.ലണ്ടനിൽ 1666ൽ സംഭവിച്ച തീപിടിത്തം

3.ഫ്രഞ്ച് വിപ്ലവം

4.നെപ്പോളിയന്റെ അധികാരത്തിലേക്കുള്ള പ്രവേശനം

 5.ലൂയി പാസ്ചറുടെ ജീവിതം

 6. ഹിറ്റ്ലറുടെ തേർവാഴ്ചകൾ

7. ആറ്റം ബോംബ്

 8. പ്രസിഡന്റ് ജോൺ എഫ്.കെന്നഡിയുടെ മരണം തുടങ്ങിയവയൊക്കെ ഇക്കൂട്ടത്തിൽ പെടും. എന്നാൽ നോസ്ത്രഡാമസിന്റെ പ്രവചനങ്ങൾ യാതൊരു വസ്തുതയുമില്ലാത്തതാണെന്നു പല വിദഗ്ധരും അഭിപ്രായപ്പെട്ടിട്ടുണ്ട്. 

 എന്തുകൊണ്ട് പ്രവചനങ്ങൾ നിലനിൽക്കുന്നു?

യുഎസിലെ പ്രശസ്ത ശാസ്ത്രലേഖകനായ എവറെറ്റ് ബ്ലേല്ലിയർ ഇതിന് ഉത്തരം പറയുന്നുണ്ട്. നാലു വരി വീതം നീളമുള്ള കവിതാരൂപത്തിലാണ് അദ്ദേഹം പ്രവചനങ്ങൾ പ്രോഫസി എന്ന പുസ്തകത്തിൽ എഴുതിയത്. വളരെ സിംബോളിക് ആയ രീതിയിലാണ് നോസ്ത്ര‍ാമസിന്റെ പ്രവചനങ്ങൾ. വ്യക്തതയില്ലായ്മ അതിന്റെ മുഖമുദ്രയാണ്. ഉദാഹരണത്തിന് ഒരു സ്ഥലപ്പേരൊന്നും കൃത്യമായി പറയില്ല. വലിയൊരു സിറ്റിയിൽ അപകടം സംഭവിക്കുമെന്നാകും പറയുക. ആ സിറ്റി ഏതു നഗരവുമാകാം. പാരിസ്, ന്യൂയോർക്, ലണ്ടൻ അങ്ങനെ ഏതും.എവിടെയെങ്കിലും ഒരപകടം സംഭവിച്ചു കഴിഞ്ഞാൽ അതു നോസ്ത്രഡാമസ് പ്രവചിച്ചതാണെന്ന് എളുപ്പം പറയാം. കാരണം ഏതോ ഒരു സിറ്റിയിൽ അപകടം സംഭവിക്കുമെന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്.

അതു പോലെ തന്നെ ചരിത്രത്തിൽ നടന്ന സംഭവങ്ങൾ വീണ്ടും ആവർത്തിക്കുമെന്ന വിശ്വാസക്കാരനായിരുന്നു നോസ്ത്രഡാമസ്. ഉദാഹരണത്തിന് ഒരു നഗരത്തിൽ തീപിടിത്തമോ യുദ്ധമോ വെള്ളപ്പൊക്കമോ നടന്നു. ഇത് അദ്ദേഹം ഭാവി പ്രവചനങ്ങളിൽ ഉപയോഗിക്കും. തിപീടിത്തവും വെള്ളപ്പൊക്കവുമൊക്കെ വീണ്ടും വീണ്ടും സംഭവിക്കാവുന്ന കാര്യങ്ങളാണല്ലോ. അന്നത്തെ കാലത്തെ യൂറോപ്പിലെ പ്രശസ്തമായ ജ്യോതിഷികളും നോസ്ത്രഡാമസിനെ തള്ളിപ്പറഞ്ഞിരുന്നു.