Wednesday, 20 August 2025

രഹസ്യം ചോർത്തുന്ന കൊതുക് ഡ്രോണുകൾ..



ചൈനയുടെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ഡിഫൻസ് ടെക്നോളജി (NUDT) കൊതുകിന്റെ വലുപ്പമുള്ള ഒരു ചാര ഡ്രോൺ വികസിപ്പിച്ചു. വെറും 0.6 സെന്റിമീറ്റർ മാത്രം വലുപ്പമുള്ള ഈ നാനോ ഡ്രോൺ, റഡാറുകളുടെ കണ്ണുവെട്ടിച്ച് പറക്കാൻ ശേഷിയുള്ളതാണ്. 

വിരൽത്തുമ്പിൽ ഒതുങ്ങുന്ന ഈ ഉപകരണത്തിന്, ഇതിൽ ഘടിപ്പിച്ചിട്ടുള്ള മൈക്രോ ക്യാമറയും മൈക്രോഫോണും ഉപയോഗിച്ച് ഉയർന്ന നിലവാരത്തിലുള്ള ദൃശ്യങ്ങളും ശബ്ദങ്ങളും പകർത്താൻ സാധിക്കും.  കെട്ടിടങ്ങൾക്കുള്ളിൽ പോലും ശബ്ദരഹിതമായി പറന്ന് വിവരങ്ങൾ ശേഖരിക്കാൻ കഴിവുള്ളതിനാൽ ഇതിനെ കണ്ടെത്തുക ഏറെക്കുറെ അസാധ്യമാണ്. 

സൈനിക നിരീക്ഷണത്തിനും രഹസ്യാന്വേഷണത്തിനും വേണ്ടി നിർമ്മിച്ച ഈ സാങ്കേതികവിദ്യ, വ്യക്തികളുടെ സ്വകാര്യതയ്ക്കും ആഗോള സുരക്ഷയ്ക്കും വലിയ ഭീഷണിയുയർത്തുന്നുവെന്ന് വിദഗ്ധർ ആശങ്കപ്പെടുന്നു.  അമേരിക്കയും നോർവേയും ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങളും സമാനമായ ഡ്രോണുകൾ വികസിപ്പിക്കുന്നുണ്ടെങ്കിലും, ചൈനയുടെ ഈ മുന്നേറ്റം ലോകമെമ്പാടും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. 

Sunday, 27 July 2025

ടുവാലുവിനു സഹായഹസ്തവുമായി ഓസ്ട്രേലിയ..

കാലാവസ്ഥാ വ്യതിയാനം കാരണം ഒരപൂർവമായ പ്രതിസന്ധി നേരിടുകയാണ് പസിഫിക്കിലെ ദ്വീപരാഷ്ട്രമായ ടുവാലു. 

ഈ വർഷം മുതൽ ടുവാലു നിവാസികൾ ഓസ്‌ട്രേലിയയിലേക്ക് കുടിയേറ്റം തുടങ്ങുകയാണ്. ഓസ്‌ട്രേലിയ ഏർപ്പെടുത്തിയ ഒരു പ്രത്യേക വീസ സംവിധാനമാണ് ഇതിനു വഴിയൊരുക്കിയത്. ഏകദേശം അയ്യായിരത്തിലധികം ആളുകളാണ് ഈ വീസയ്ക്ക് അപേക്ഷ നൽകിയിരിക്കുന്നത്.


എല്ലാവർഷവും 280 ടുവാലുക്കാർക്ക് ഓസ്‌ട്രേലിയയിലേക്ക് കുടിയേറ്റം നടത്താനാണ് അവസരം. ആകെ 11000 പേരാണു ടുവാലുവിൽ താമസം. ഓസ്‌ട്രേലിയയ്ക്കും ഹവായിക്കും ഇടയ്ക്കുള്ള സമുദ്രമേഖലയിലാണു ടുവാലു സ്ഥിതി ചെയ്യുന്നത്. 9 ദ്വീപുകളാണ് ഈ രാജ്യത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. ഓരോ ദ്വീപിനെയും ചുറ്റി പവിഴപ്പുറ്റുകളുമുണ്ട്. ടുവാലുവിന്റെ ഏറ്റവും ഉയർന്ന ബിന്ദു സമുദ്രനിരപ്പിൽനിന്നു നാലര മീറ്റർ ഉയരത്തിലാണു സ്ഥിതി ചെയ്യുന്നത്.

എന്നാൽ ടുവാലുവിന്റെ ശരാശരി ഉയരം സമുദ്രനിരപ്പിൽനിന്നു വെറും 2 മീറ്റർ മാത്രമാണ്. ഇതാണു ടുവാലുവിനെ പ്രതിസന്ധിയിലാക്കുന്ന പ്രധാനപ്പെട്ട ഒരു കാര്യം. പ്രളയം കടലാക്രമണം തുടങ്ങിയവയ്ക്കുള്ള സാധ്യത ഇവിടെ ഏറെയാണ്. 2050 കഴിയുന്നതോടെ ഈ രാജ്യത്തെ ഭൂരിഭാഗം നിർമിതികളും സമുദ്രഭീഷണിയിലാകുമെന്നു ഗവേഷകർ മുന്നറിയിപ്പു നൽകുന്നു.

കടൽജലം ജലവിതരണത്തെയും ശുദ്ധജല സംഭരണികളെയുമൊക്കെ ഭീഷണിയിലാക്കുന്നുണ്ട്. ഓസ്‌ട്രേലിയ ടുവാലു ഫാലെപിലി യൂണിയൻ ട്രീറ്റി എന്നാണു പുതിയ ഉടമ്പടിക്കു നൽകിയിരിക്കുന്ന പേര്. ഇതാദ്യമായാണ് ഒരു രാജ്യത്തെ മൊത്തത്തിൽ മാറ്റി പാർപ്പിക്കാനുള്ള ഒരു പദ്ധതി തയാറാകുന്നത്. ഓസ്‌ട്രേലിയയിൽ പഠിക്കാനും ജീവിക്കാനും മറ്റ് ആനുകൂല്യങ്ങൾ നേടാനുമൊക്കെ ടുവാലു പൗരൻമാർക്ക് ഇതോടെ സാധിക്കും..

Friday, 25 July 2025

വിമാനയാത്രയുടെ ഭാവി..


വിമാനയാത്രയുടെ ലോകത്ത് വിപ്ലവം സൃഷ്ടിച്ചുകൊണ്ട് Beta Technologies വികസിപ്പിച്ചെടുത്ത ALIA CX300 ഇലക്ട്രിക് വിമാനം പുതിയൊരു അധ്യായം കുറിച്ചിരിക്കുകയാണ്.

 പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ ഈ വിമാനം വ്യോമയാന മേഖലയ്ക്ക് വലിയ പ്രതീക്ഷകളാണ് നൽകുന്നത്.
ഒരു പുതിയ യുഗത്തിന്റെ തുടക്കം
അടുത്തിടെ ALIA CX300 വിമാനം യാത്രക്കാരുമായി 130 കിലോമീറ്റർ ദൂരം വിജയകരമായി പറന്നു എന്നത് ലോക ശ്രദ്ധ ആകർഷിച്ചിരുന്നു. അമേരിക്കയിലെ ഈസ്റ്റ് ഹാമ്പ്ടണിൽ നിന്ന് ന്യൂയോർക്കിലെ ജെ.എഫ്.കെ വിമാനത്താവളത്തിലേക്കായിരുന്നു ഈ ചരിത്രപരമായ യാത്ര. കേവലം 30 മിനിറ്റിനുള്ളിൽ ഈ ദൂരം പിന്നിട്ടത്, വൈദ്യുത വിമാനങ്ങളുടെ സാധ്യതകൾ എത്രത്തോളമാണെന്ന് തെളിയിക്കുന്ന ഒന്നാണ്. ഏറ്റവും ശ്രദ്ധേയമായ കാര്യം, ഈ യാത്രയ്ക്ക് ഇന്ധനച്ചെലവായി വെറും 700 രൂപയിൽ താഴെ (ഏകദേശം $8) മാത്രമാണ് വന്നത് എന്നതാണ്. ഒരു ഹെലികോപ്റ്ററിന് ഇതേ ദൂരം പറക്കാൻ 13,000 രൂപയിലധികം ചെലവ് വരുമെന്നിരിക്കെ, ALIA CX300-ന്റെ ഈ നേട്ടം വളരെ വലുതാണ്.

ചെലവ് കുറഞ്ഞ യാത്ര: 

പരമ്പരാഗത വിമാനങ്ങളെയോ ഹെലികോപ്റ്ററുകളെയോ അപേക്ഷിച്ച് വളരെ കുറഞ്ഞ ഇന്ധനച്ചെലവാണ് ALIA CX300-ന്റെ പ്രധാന ഇത് ഭാവിയിൽ യാത്രാ നിരക്കുകൾ കുറയ്ക്കാൻ സഹായിക്കും.
പൂർണ്ണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്നതിനാൽ, കാർബൺ ബഹിർഗമനം ഇല്ലാതാക്കുന്നു. ഇത് കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിൽ വലിയൊരു ചുവടുവയ്പ്പാണ്.
ഇലക്ട്രിക് മോട്ടോറുകൾ ഉപയോഗിക്കുന്നതിനാൽ, വിമാനം വളരെ ശാന്തമായാണ് പറക്കുന്നത്. ഇത് യാത്രക്കാർക്ക് കൂടുതൽ സുഖകരമായ അനുഭവം നൽകുന്നു. സാധാരണ വിമാനങ്ങളിലെ എഞ്ചിൻ ശബ്ദം ഇല്ലാത്തതിനാൽ യാത്രക്കാർക്ക് പരസ്പരം സംസാരിക്കാനും എളുപ്പമാണ്.

ഏകദേശം 463 കിലോമീറ്റർ (250 നോട്ടിക്കൽ മൈൽ) ദൂരം ഒറ്റ ചാർജിൽ പറക്കാൻ ALIA CX300-ന് സാധിക്കും. ഇത് ഹ്രസ്വ ദൂര യാത്രകൾക്കും പ്രാദേശിക റൂട്ടുകൾക്കും വളരെ അനുയോജ്യമാണ്.
Beta Technologies സുരക്ഷയ്ക്ക് വലിയ പ്രാധാന്യം നൽകുന്നുണ്ട്. കർശനമായ പരീക്ഷണങ്ങൾക്കും പരിശോധനകൾക്കും ശേഷമാണ് വിമാനം പുറത്തിറക്കുന്നത്.
2025 അവസാനത്തോടെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനിൽ (FAA) നിന്ന് സർട്ടിഫിക്കേഷൻ നേടാൻ Beta Technologies ലക്ഷ്യമിടുന്നു. ഇത് വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കും.

ALIA CX300 ഒരു കൺവെൻഷണൽ ടേക്ക്ഓഫ് ആൻഡ് ലാൻഡിംഗ് (CTOL) വിമാനമാണ്, അതായത് സാധാരണ വിമാനങ്ങളെപ്പോലെ റൺവേ ഉപയോഗിച്ച് ടേക്ക്ഓഫ് ചെയ്യാനും ലാൻഡ് ചെയ്യാനും ഇതിന് സാധിക്കും. Alia 250 eVTOL (electric Vertical Takeoff and Landing) എന്നൊരു പതിപ്പും Beta Technologies വികസിപ്പിക്കുന്നുണ്ട്. ഇതിന് ലംബമായി പറന്നുയരാനും താഴാനും സാധിക്കുന്നതിനാൽ ഹെലിപാഡുകൾ പോലുള്ള ചെറിയ സ്ഥലങ്ങളിൽ നിന്നും ഇത് പ്രവർത്തിപ്പിക്കാൻ കഴിയും.

നഗരങ്ങളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും കാർബൺ പുറന്തള്ളൽ നിയന്ത്രിക്കാനും വൈദ്യുത വിമാനങ്ങൾ വലിയൊരു പരിഹാരമാണ്. കുറഞ്ഞ ചെലവിൽ, വേഗത്തിൽ യാത്ര ചെയ്യാൻ സാധിക്കുന്നത് യാത്രാ മേഖലയിൽ വലിയൊരു മാറ്റം കൊണ്ടുവരും. ആർച്ചർ ഏവിയേഷൻ പോലുള്ള മറ്റ് കമ്പനികളും ഇലക്ട്രിക് എയർ ടാക്സികൾ വികസിപ്പിക്കുന്നതിൽ മുന്നോട്ട് പോകുന്നുണ്ട്. വൈദ്യുത കാറുകൾ റോഡ് ഗതാഗതത്തിൽ വരുത്തിയ മാറ്റങ്ങൾക്ക് സമാനമായി, വൈദ്യുത വിമാനങ്ങൾ വ്യോമയാന മേഖലയിലും വിപ്ലവം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചുരുക്കത്തിൽ, ALIA CX300 ഇലക്ട്രിക് വിമാനം സുസ്ഥിരമായ വ്യോമയാനത്തിന്റെ ഭാവിയിലേക്കുള്ള വാഗ്ദാനമായ ഒരു ചുവടുവെയ്പ്പാണ്.

Wednesday, 23 July 2025

പവർ ബാങ്ക് ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി വിമാന കമ്പനികൾ..

കൊറിയൻ എയർലൈൻ കമ്പനിയായ എയർ ബൂസനിൽ സംഭവിച്ച തീ പിടുത്തത്തിന് ശേഷം സിംഗപ്പൂർ എയർലൈൻസ്, കോണ്ടസ്, വെർജിൻ ഓസ്ട്രേലിയ എന്നീ വിമാന കമ്പനികളിൽ പവർ ബാങ്കുകൾ ഉപയോഗിക്കുന്നതും വിലക്കർപ്പെടുത്തിയിട്ടുണ്ട്..

സിംഗപ്പൂർ എയർലൈൻസ് വിമാനങ്ങളിൽ പവർ ബാങ്കുകൾ ഉപയോഗിച്ചു നിങ്ങളുടെ ഡിവൈസുകൾ ചാർജ് ചെയ്യുവാനോ സീറ്റിന് സമീപത്തുള്ള പ്ലഗിൽ കുത്തിപവർ ബാങ്ക് ചാർജ് ചെയ്യുവാനോ പാടുള്ളതല്ല.

100 വാട്ട് അല്ലെങ്കിൽ അതിൽ താഴെയുള്ള പവർ ബാങ്കുകൾ മാത്രമേ നിയമപരമായി വിമാനങ്ങളിൽ ഹാൻഡ് കാരിയിൽ കൊണ്ടുപോകാൻ സാധിക്കു. നൂറു വാട്ടിലും 160 വാട്ട് ഇടയിലുള്ള പവർ ബാങ്ക് വിമാന കമ്പനിയുടെ പ്രത്യേക അനുമതിയോടുകൂടി മാത്രമേ കൊണ്ടുപോകാൻ സാധിക്കും. ഇതിൽ മാറ്റം വരുത്തുന്ന ആളുകൾക്ക് ഏപ്രിൽ ഒന്ന് 2025 മുതൽ ഫൈൻ ഉണ്ടാക്കുന്നതാണ്..

ക്വാൻ്റ്റസ് വിമാനങ്ങളിൽ പവർ ബാങ്കുകൾ ഇൻബിൽഡ് ആയി വരുന്ന പെട്ടികൾ ഉപയോഗിക്കാൻ പാടുള്ളതല്ല പൂർണ്ണമായി നിരോധിച്ചിരിക്കുകയാണ്.

ഇനിമുതൽ പവർ ബാങ്കിൻറെ വാങ്ങിച്ചപ്പോൾ ലഭിച്ച കവറും കൈവശം വയ്ക്കേണ്ടതാണ്. ഷോട്ട് സർക്യൂട്ട് ഒഴിവാക്കാൻ സാധിക്കുന്ന തരം പവർ ബാങ്കുകൾ മാത്രമേ വിമാനത്തിൽ അനുവദിക്കുക ഉള്ളൂ..

ഓസ്ട്രേലിയയിൽ പവർ ബാങ്കുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനൂം ഗുണമേന്മ പരിശോധിക്കുന്നതിനും ശക്തമായ നിയമങ്ങൾ ഇല്ലാത്തത് കാരണം ഭാവിയിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരും.

 താഴെപ്പറയുന്ന കമ്പനികളുടെ പവർ ബാങ്കുകൾ ഇനിമുതൽ വിമാനങ്ങളിൽ ഉപയോഗിക്കുവാൻ പാടില്ല..

Anker
Baseus 
SnapWireless power banks

വിമാനങ്ങളിൽ ഉപയോഗിക്കുന്ന പവർ ബാങ്കുകൾ ഇനിമുതൽ അംഗീകൃത കടകളിൽ നിന്നും വാങ്ങിക്കുന്ന ആവണമെന്നും അതിൻറെ ബില്ലുകൾ കൂടാതെ കവ്റുകൾ കയ്യിൽ കരുതേണ്ടതും ആണ്. ഓൺലൈനായി വാങ്ങിക്കുന്ന ചൈനീസ് പവർ ബാങ്കുകൾ വിമാനത്തിൽ കയറ്റുവാൻ സാധിക്കുന്നതല്ല..


Tuesday, 22 July 2025

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടവർ ഉടൻ ചെയ്യേണ്ട കാര്യങ്ങൾ..


ഒരു കോണ്ടമോ ഗർഭനിരോധന മാർഗങ്ങളോ ഇല്ലാതെ ലൈംഗിക ബന്ധത്തിലേർപ്പെട്ടു കഴിഞ്ഞാൽ പരിഭ്രാന്തരാകുന്നത് സ്വാഭാവികമാണ്. അത്തരത്തിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിൽ ചില അപകട വശങ്ങളുണ്ട്. എന്നാൽ അത്തരം അപകടസാധ്യതകൾ പരിഹരിക്കുന്നതിന് ധാരാളം വഴികളുണ്ട്, അതുവഴി സുരക്ഷിതരായും ലൈംഗിക ആരോഗ്യമുള്ളവരായും തുടർന്നും ജീവിക്കാനാകും. 

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടവർ ഉടൻ ചെയ്യേണ്ട ചില കാര്യങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു.

ഉടനെ ചെയ്യേണ്ടത് 

ധരിച്ചിരിക്കുന്ന കോണ്ടം മുറിഞ്ഞതായി ശ്രദ്ധയിൽപ്പെട്ടാൽ, ഏതെങ്കിലും ലൈംഗിക പ്രവർത്തികൾ നിർത്തി പങ്കാളിയിൽ നിന്ന് മാറുക. ഒരു കോണ്ടം ഇല്ലാതെ ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടുണ്ടെങ്കിൽ, ഉടൻ ചെയ്യാനാകുന്ന ചില കാര്യങ്ങളുണ്ടെന്ന് ഓർമ്മിക്കുക.

ബാത്ത്റൂം ഉപയോഗിക്കുക

ആദ്യം, യോനിയിൽ നിന്നും ലിംഗത്തിൽ നിന്നും മലദ്വാരത്തിൽ നിന്നുമുള്ള ദ്രാവകങ്ങൾ നീക്കംചെയ്യാൻ ബാത്ത്റൂമിലേക്ക് പോകുക. ഇത് നിങ്ങൾക്ക് കൂടുതൽ സുഖകരമാക്കുകയും മൂത്രനാളി അണുബാധയ്ക്ക് (യുടിഐ) കാരണമായേക്കാവുന്ന ബാക്ടീരിയകളെ നീക്കംചെയ്യാൻ സഹായിക്കുകയും ചെയ്യും. ടോയ്‌ലറ്റിൽ ഇരുന്ന് ജനനേന്ദ്രിയം ഉപയോഗിച്ച് താഴേക്ക് തള്ളി അവശേഷിക്കുന്ന ഏതെങ്കിലും ദ്രാവകം പുറന്തള്ളാം. മൂത്രമൊഴിക്കുന്നതും നല്ലതാണ്.

കോണ്ടം ഉപയോഗിക്കാതെയോ, അത് മുറിഞ്ഞതിനു ശേഷവും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടവർക്ക് മൂത്രമൊഴിക്കുന്നതിലൂടെ ഗർഭധാരണ സാധ്യത ഇല്ലാതാക്കാൻ കഴിയില്ലെന്ന് അറിയുക. ശുക്ലത്തിലുള്ള ബീജം ഇതിനകം അണ്ഡാശയത്തിലേക്കു പോയിരിക്കാം.

വിഷമിക്കേണ്ട, നന്നായി കഴുകുക
ലൈംഗിക പ്രവർത്തനത്തിന് ശേഷം ജനനേന്ദ്രിയ പ്രദേശങ്ങൾക്ക് സമഗ്രമായ ശുദ്ധീകരണം ആവശ്യമാണ്. ജനനേന്ദ്രിയ ഭാഗങ്ങൾ കഴുകുന്നത് ആരോഗ്യപരമായി ഏറെ നല്ല ശീലമാണ്, യോനി അല്ലെങ്കിൽ മലദ്വാരം ഇത് യോനി അല്ലെങ്കിൽ മൂത്രനാളി വഴിയുള്ള അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. കഴുകാനായി ഇളം ചൂടുള്ള വെള്ളം ഉപയോഗിക്കുന്നതും നല്ലതാണ്.
പ്രത്യേക സാഹചര്യത്തിൽ കോണ്ടം ഉപയോഗിക്കാതെയോ, മറ്റു ഗർഭനിരോധന മുൻകരുതലുകൾ സ്വീകരിക്കാതെയോ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ പരിഭ്രാന്തരാകാതിരിക്കണം. ഇതേക്കുറിച്ച് ആശങ്കകൾ ഉണ്ടെങ്കിൽ സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ സാഹചര്യത്തെക്കുറിച്ച് സംസാരിക്കാൻ ശ്രമിക്കുക. എന്നാൽ മറ്റൊരാളോടും സംസാരിക്കാൻ‌ താൽ‌പ്പര്യമില്ലെങ്കിൽ‌, ഔദ്യോഗിക ആരോഗ്യ കൌൺസിലിങ് സംവിധാനത്തെ ബന്ധപ്പെടുന്നതാണ് നല്ലത്.

ഗർഭനിരോധന മുൻകരുതലുകൾ സ്വീകരിക്കാതെ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടവർക്ക് അടിയന്തിര ഗർഭനിരോധനം (ഇസി) ആവശ്യമുണ്ടെങ്കിൽ, അതിന് ആവശ്യമായ വൈദ്യ സഹായം തേടുക. ലൈംഗികമായി പകരുന്ന അണുബാധ (എസ്ടിഐ) അല്ലെങ്കിൽ എച്ച് ഐ വി ബാധിതരാണെന്ന് ആശങ്കയുണ്ടെങ്കിൽ, ഒരു ഡോക്ടറുമായോ ലൈംഗികാരോഗ്യ ക്ലിനിക്കുമായോ ബന്ധപ്പെടുക.

ലക്ഷണങ്ങൾ 

ഇവ ചില സെക്ഷ്വലി ട്രാൻസ്മിറ്റഡ് ഇൻഫെക്ഷൻ രോഗലക്ഷണങ്ങളില്ലാത്തവയാണെങ്കിലും മറ്റുള്ളവയിൽ വ്രണം, ചൊറിച്ചിൽ, മണമുള്ള ഡിസ്ചാർജ് അല്ലെങ്കിൽ മൂത്രമൊഴിക്കുമ്പോൾ വേദന എന്നിവ അനുഭവപ്പെടാം.

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം പുലർത്തിയെങ്കിൽ ജനനേന്ദ്രിയം, മലദ്വാരം എന്നിവയിൽ ശ്രദ്ധ പുലർത്തുക, അസാധാരണമായ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ എസ്ടിഐ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്.

ഗർഭനിരോധന മുൻകരുതലുകൾ സ്വീകരിക്കാതെ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടവർ 72 മണിക്കൂറിനുള്ളിൽ മുൻകരുതലുകൾ സ്വീകരിക്കണം. ചെയ്യുക.അതുപോലെ, 72 മണിക്കൂർ സമയപരിധിക്കുള്ളിൽ എച്ച് ഐ വി പ്രതിരോധ മരുന്നുകൾ കഴിക്കേണ്ടത് അത്യാവശ്യമാണ്.






Sunday, 20 July 2025

പുരാതന ഈജിപ്തുകാർക്ക് പറക്കാൻ അറിയാമായിരുന്നോ..?

ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും പ്രാചീന മനുഷ്യരുടെ ബുദ്ധി വൈഭവം പ്രകടിപ്പിക്കുന്ന പല നിർമ്മിതി കളും കണ്ടെത്തിയിട്ടുണ്ട്. 

അത്തരത്തിൽ 1898 ൽ ഈജിപ്തിൽ സഖാറ പിരമിഡിന് സമീപം പാഡിമെൻ ശവകുടീരത്തിന്റെ ഖനനത്തിനിടെ കണ്ടെത്തിയ മരം കൊണ്ട് നിർമ്മിച്ച ഒരു കരകൗശല വസ്തു ' സഖാറ പക്ഷി.' ഇതിന് ഏകദേശം 2200 വർഷം പഴക്കമുണ്ടെന്ന് കണക്കാക്കപ്പെടുന്നു. അതിന്റെ ആകൃതി ഒരു പക്ഷിയോട് സാമ്യമുള്ളതാണെങ്കിലും, അതിന് ഒരു ആധുനിക വിമാനവുമായി കൂടുതൽ സാമ്യമുണ്ട്. പ്രത്യേകിച്ച് ഈ രൂപത്തിന്റെ ചിറകുകൾ കൃത്യമായ എയ്‌റോഡിനാമിക്ക് തത്വങ്ങൾ അനുസരിക്കുന്നവയാണ് . ഈജിപ്ഷ്യൻ പക്ഷിദേവനായ ഹോറസിന്റെ (Horus ) ബഹുമാനാർത്ഥമാണ് ഈ രൂപം നിർമ്മിക്കപ്പെട്ടത് എന്നാണ് വിശ്വസിക്കുന്നു. അതല്ല ഇത് ഒരു കളിക്കോപ്പ്‌ ആണെന്നും (അങ്ങനെയാണെങ്കിൽ ഉണ്ടായിരുന്ന ഒരു വസ്തുവിന്റെ ചെറു പതിപ്പ് അല്ലേ എന്ന് മറുചോദ്യം), പക്ഷികളെ വേട്ടയാടാൻ ഉപയോഗിച്ചിരുന്ന ' boomerang' ആണെന്നും അഭിപ്രായമുണ്ട്. ഇതിന് സമീപം കണ്ടെത്തിയ മൂന്ന് പാപ്പിറസുകളിൽ ‘എനിക്ക് പറക്കാൻ ആഗ്രഹമുണ്ട്’ എന്ന വാചകം പരാമർശിച്ചിട്ടുണ്ട്.

ഈ സവിശേഷതകളെല്ലാം 1898-ൽ ഈ പുരാവസ്തു കണ്ടെത്തിയ ഡോക്ടർ ഡോ. ഖലീൽ മെസിഹ പറയുന്നത് പുരാതന ഈജിപ്തുകാർ അവർ നിർമ്മിച്ചതോ സാക്ഷ്യം വഹിച്ചതോ ആയ ഒരു വിമാനത്തിന്റെ മാതൃകയായിട്ടാണ്. സഖാറ പക്ഷിക്ക് എയറോഡൈനാമിക് ഗുണങ്ങളുണ്ടെന്നും പക്ഷിയിൽ നിന്ന് കാണാതായ ഒരേയൊരു വാൽ വിംഗ് സ്റ്റെബിലൈസർ മാത്രമാണെന്നും അത് പറക്കാൻ പ്രാപ്തിയുണ്ടാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു. 

തന്റെ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്നതിനായി, മെസിഹ ഒരു വുഡ് മോഡൽ നിർമ്മിക്കുകയും വാൽ ചേർക്കുകയും ചെയ്തു. അത്ഭുതമെന്ന് പറയട്ടെ അതിന് പറക്കാൻ സാധിച്ചു.
2006 ൽ, ഏവിയേഷൻ, എയറോഡൈനാമിക്സ് വിദഗ്ധനായ സൈമൺ സാണ്ടർസൺ സഖാറ പക്ഷിയുടെ ഒരു പകർപ്പ് വാൽ ഇല്ലാതെ നിർമ്മിക്കുകയും അതിന്റെ എയറോഡൈനാമിക് ഒരു കാറ്റ് തുരങ്കത്തിൽ പരീക്ഷിക്കുകയും ചെയ്തു, ഫലം അതിന്റെ നാലിരട്ടി ഭാരവുമായി പറന്നു.

Saturday, 19 July 2025

ബിസ്ലേരി..

ബിസ്ലേരി എന്നത് യഥാർത്ഥത്തിൽ ഒരു ഇറ്റാലിയൻ ബ്രാൻഡാണ്. 1965ൽ ഇറ്റാലിയൻ ഡോക്ടർ സിസാരി റോസിയും , ഇന്ത്യൻ വ്യവസായി ഖുഷ്‌റൂ സുൻതൂക്കും ചേർന്ന് താനെയിൽ ഒരു ഫാക്ടറി സ്ഥാപിച്ച് കൊണ്ട് ബിസ്‌ലേരി കുപ്പിവെള്ളം ഇന്ത്യയിലേക്ക് കൊണ്ടുവന്നു. ആദ്യം ഇത് മുംബൈയിലെ ആഡംബര ഹോട്ടലുകളിൽ മാത്രമാണ് വിറ്റിരുന്നത്.

 1969ൽ കമ്പനി ബിസിനസിൽ പ്രതിസന്ധി നേരിട്ടു. ഇന്ത്യൻ വിപണിയിൽ നിന്ന് പുറത്തുകടക്കാൻ ആഗ്രഹിച്ച കമ്പനി ഇതേതുടർന്ന് പാർലെ ഗ്രൂപ്പിന്റെ ജയന്തിലാൽ ചൗഹാൻ 4 ലക്ഷത്തിന് അന്ന് ബിസ്ലേരി ഏറ്റെടുത്തു.

1969ൽ പാർലെ ഗ്രൂപ്പ് ബിസ്ലേരിയുടെ പേരിൽ സോഫ്റ്റ് ഡ്രിംങ്ക്സ്, സോഡാ എന്നിവ അവതരിപ്പിച്ച് കൊണ്ട് വിപുലീകരണം ശക്തമാക്കി.വൈകാത തന്നെ രാജ്യം മുഴുവൻ ബിസ്ലേരി എന്ന ബ്രാൻഡ് അറിയപ്പെട്ടു. കാർബണേറ്റഡ് നോൺ കാർബണേറ്റഡ് മേഖലകളിൽ കമ്പനി പ്രധാനമായും സോഡാ വിൽപ്പന നടത്തി. ഇതിന് പിന്നാലെ കമ്പനി സാധാരണക്കാർക്കായി കുടിവെള്ള വിൽപ്പനയും ശക്തമാക്കി.
വർഷങ്ങളായി, വർദ്ധിച്ചുവരുന്ന ആവശ്യത്തിന് പ്രതികരണമായി കമ്പനി പുതിയ ഉൽപ്പന്നങ്ങൾ വികസിപ്പിച്ചെടുത്തു. ബിസ്ലേരി ആദ്യ കുപ്പി വെള്ളത്തിലാണ് തുടങ്ങിയത്. ഇത് വിജയം ആയതിന് പിന്നാലെ കമ്പനി കൂടുതൽ ഉത്പന്നങ്ങൾ അവതരിപ്പിച്ചു. പിന്നീട്, കമ്പനി കാർബണേറ്റഡ്, നോൺ-കാർബണേറ്റഡ് ശീതളപാനീയങ്ങൾ, ഊർജ്ജ പാനീയങ്ങൾ, സോഡ, ഐസ്ബോക്സുകൾ, എന്നിവ അവതരിപ്പിച്ചു.

ബിസ്ലേരി കുപ്പിവെള്ളങ്ങൾ രാജ്യമെങ്ങും പ്രശസ്തമായപ്പോൾ കുപ്പിവെള്ള മേഖലയിൽ വൻ വിജയം കൈവരിച്ചതിന് പിന്നാലെ
ബിസ്ലേരിയുടെ പേരിൽ അനേകം വ്യാജ കുപ്പിവെള്ളങ്ങളുടെ വിപണിയിൽ എത്തി. Belsri, Bilseri, Brislei, Bislaar തുടങ്ങിയ പേരു കളിൽ നിങ്ങൾക്ക് അനേകം കുപ്പിവെ ള്ളങ്ങൾ പല കടകളിലായി കാണാൻ സാധിക്കും.പല ലോക്കൽ കടക്കാരും ബിസ്ലേരിയുടെ കാലി കുപ്പികളിൽ ശുദ്ധീകരിക്കാത്ത വെള്ളം നിറച്ച് വിൽക്കാറുണ്ട്. ഇത് കമ്പനിയുടെ ബ്രാൻഡ് വാല്യുവിനെ സാരമായി ബാധിക്കുന്നു.

Friday, 18 July 2025

സൗദിയ 163., ദാരുണ വിമാന അപകടം..

വ്യോമയാന ചരിത്രത്തിലെ ഏറ്റവും ദാരുണമായ അപകടങ്ങളിൽ ഒന്നായിരുന്നു സൗദിയ 163
കറാച്ചിയിൽ നിന്നും റിയാദ് വഴി ജിദ്ദയിലേക്കു സർവീസ് നടത്തിയിരുന്ന SCHEDULED FLIGHT ആയിരുന്നുസൗദിയ 163 .(SV 163) 

വിമാനമാകട്ടെ വ്യോമയാന ചരിത്രത്തിലെ ഏറ്റവും അത്യാധുനികമായിരുന്ന അമേരിക്കൻ നിർമിത LOCKHEED TRISTAR 1011നും.( 70 കളിൽ തന്നെ അപകട ഘട്ടങ്ങളിൽ സ്വയം ലാൻഡ് ചെയ്യാനുള്ള സംവിധാനമുണ്ടായിരുന്ന വൈഡ് ബോഡി ജെറ്റ് ആയ 1011 എങ്ങനെ ഏവിയേഷൻ മാർക്കെറ്റിൽ നിന്നും ഒഴിവാക്കപ്പെട്ടു.

1980 ഓഗസ്റ് 19 പതിവ് പോലെ പാക്കിസ്ഥാൻ സമയം വൈകീട്ട് 6.32 നു കറാച്ചിയിൽ നിന്നും SAUDIA 163 പറന്നുയർന്നു.സൗദി സമയം രാത്രി 7.06 നു വിമാനം റിയാദിൽ LAND ചെയ്തു.ജിദ്ദ ലക്ഷ്യമായിട്ടുള്ളവർ ഒഴികെ സകലരും റിയാദിൽ ഇറങ്ങി .ഏകദേശം 2 മണിക്കൂർ നീളുന്ന REFUELING നായുള്ള ലേ ഓഫിന് ശേഷം സൗദി സമയം രാത്രി 09.08 നു ജിദ്ദയിലേക്ക് പറക്കുമ്പോൾ വിമാനത്തിൽ 287 യാത്രക്കാരും 14 ജീവനക്കാരുമുണ്ടായിരുന്നു.DOMESTIC ROUTE ആയതു കൊണ്ട് ഭൂരിപക്ഷവും സൗദി പൗരന്മാരായിരുന്നു പിന്നെ ഹജ്ജിനു പോകുന്ന കറാച്ചിയിൽ നിന്നുള്ള പാകിസ്താനികളും ഇറാനികളും പിന്നെ സൗദിയിൽ ജോലി ചെയ്യുന്ന പാശ്ചാത്യരും.ഒരു വിമാനത്തിന്റെ നട്ടെല്ലായ അതിന്റെ പൈലറ്റുമാരെ കുറിച്ച് പറയാതിരിക്കുന്നത് ശരിയാകില്ല

ക്യാപ്റ്റൻ:മുഹമ്മദ് അലി ഖോയ്തെർ (38 Years old)

ഫസ്റ്റ് ഓഫീസർ:സമി അബ്ദുല്ല ഹസ്നെയിൻ (26 Year old)

ഫ്ളൈറ് എൻജിനീയർ :ബ്രാഡ്‌ലി കർട്ടിസ് ( 42 Year Old)

ഫ്ളൈറ് എൻജിനീയർ ഒഴികെ ഇരുവരും സൗദി പൗരന്മാർ.രണ്ടു പൈലറ്റുമാരും മോശം TRACK RECORD ഉള്ളവർ ക്യാപ്ടൻ മുഹമ്മദ് അലി പൈലറ് ട്രെയിനിങ് കാലത്തു SLOW LEARNER എന്ന മോശം പേര് സമ്പാദിച്ച ഒരുവൻ പക്ഷെ അദ്ദേഹത്തിന് EXPERIENCE ഉണ്ടായിരുന്നു എന്നത് വിരോധാഭാസവും.

(ഇന്നത്തെ സൗദി അറേബിയൻ എയർലൈൻസ് പൈലറ്റുമാർ ലോകോത്തര നിലവാരം ഉള്ളവരാണെന്ന വസ്തുത ഈയവസരത്തിൽ സൂചിപ്പിക്കട്ടെ )

 അമേരിക്കക്കാരനായ FLIGHT ENGINEER ആകട്ടെ പൈലറ്റ് എന്ന നിലയിൽ പരാജയപ്പെട്ട ശേഷം പണം അങ്ങോട്ട് നൽകി EXPERIENCE നായി സൗദിയയിൽ തുടരുന്ന ഒരുവൻ.(ഒരാൾ അമേരിക്കൻ പൗരനായാൽ അയാൾ അയാളൊരു GENIUS എന്ന് കരുതുന്ന നമ്മുടെ നാട്ടിലെ ലോകം കാണാത്ത സുഹൃത്തുക്കൾ ഇത് ശ്രദ്ധിക്കുമല്ലോ ല്ലേ?)


ടേക്ക് ഓഫ് ചെയ്തു 10 മിനുട്ടിനു ശേഷം TAIL നടുത്തുള്ള കാർഗോ ഹോൾഡിൽ പുകയുണ്ടെന്നു COCK PIT WARNING വന്നു തുടങ്ങി.ഇത്തരം സാഹചര്യങ്ങളിൽ എന്ത് ചെയ്യണമെന്നുള്ള നിർദേശങ്ങൾ ഫ്ളൈറ് ഓപ്പറേഷൻസ് മാനുവലിലെ EMERGENCY & ABNORMAL PROCEDURES എന്ന CHAPTERലുണ്ടാകും.ഫ്ളൈറ് എൻജിനീയർ ബ്രാഡ്‌ലി കർട്ടിസ് മാനുവൽ പരിശോധിച്ചെങ്കിലും അയാൾക്കതു കണ്ടെത്താൻ കഴിഞ്ഞില്ല കാരണം ഞെട്ടിപ്പിക്കുന്നതായിരുന്നു ഡിസ്ലെക്സിയ (WORD BLINDNESS) എന്ന അസുഖമുള്ള ഒരുവനായിരുന്നു അയാൾ.ക്യാപ്ടൻ നിരവധി തവണ ചോദിച്ചെങ്കിലും മനുവലിൽ അങ്ങനെയൊന്നില്ല എന്ന് മറുപടി നൽകിയ കർട്ടിസ് താൻ കാബിനിൽ പോയി അന്വേഷിച്ചു വരാമെന്നു പറഞ്ഞു പുറകിലേക്കു പോയി.അന്നേരം ക്യാപ്റ്റൻ മാനുവൽ പരിശോധിച്ചപ്പോൾ തിരിച്ചു ലാൻഡ് ചെയ്യുക എന്നതാണ് PROCEDURE എന്നറിയുകയും ക്യാപ്റ്റൻ റിയാദ് എയർപോർട്ടിൽ വിവരം നൽകുകയും തുടർന്ന് അത്യാധുനികമായ ഫയർ ഫൈറ്റിംഗ് യൂണിറ്റ് ഉൾപ്പെടയുള്ള വൻ പടയോടെ അടിയന്തിര ലാൻഡിങ്ങിനുള്ള ഒരുക്കങ്ങൾ റിയാദ് എയർ പോർട്ട് അധികൃതർ സ്വീകരിക്കുകയും ചെയ്തു.ഇതിനിടെ വിഡ്ഢിയായ ഫ്‌ളൈറ്റ് എഞ്ചിനീയർ തിരികെ എത്തുകയും കാബിനിലെ പുകയെ കുറിച്ച് അതിന്റെ ഗൗരവത്തെ കുറിച്ച് തന്റെ ജാള്യത മറക്കാൻ പൈലറ്റിന് തെറ്റായ വിവരങ്ങൾ നൽകുകയും ചെയ്തു.

പക്ഷെ കാബിനിൽ ഈ സമയം പുക നിറയുകയും കുട്ടികൾ ഉൾപ്പെടയുള്ള യാത്രക്കാർ അലറി കരയുകയും ചെയ്തു കൊണ്ടിരുന്നു.
സ്ഥിതി നിയന്ത്രണാതീതമായപ്പോൾ വിദേശിയായ ചീഫ് എയർ ഹോസ്റ്റസ് കോക്ക് പിറ്റിലേക്കു വരുകയും കാബിനിലെ അപകടാവസ്ഥ ക്യാപ്ടനെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയും EMERGENCY EVACUATION നുള്ള നടപടികൾ സ്വീകരിക്കുവാൻ അഭ്യർത്ഥിക്കുകയും ചെയ്തു ഇത്തരം സന്ദർഭങ്ങളിൽ ഒരു പൈലറ്റ് തന്റെ വിമാനം ലഭ്യമായ റൺവെയിൽ അടിയന്തരമായി ലാൻഡ് ചെയ്യുകയും എമെർജെൻസി ബ്രെക്കിങ്ങിലൂടെ വിമാനം റൺവെയിൽ എത്രയും പെട്ടെന്നു നിർത്തുകയും കേവലം 90 സെക്കന്റിനകം സകല യാത്രക്കാരെയും EVACUATE ചെയ്യണമെന്നാണ് നിയമം .

പക്ഷെ എന്തോ ക്യാപ്ടന് സംഗതിയുടെ ഗുരുതരാവസ്ഥ മനസ്സിലാക്കുവാൻ കഴിഞ്ഞില്ല തന്നെയുമല്ല ബ്രാഡ്‌ലി നൽകിയ തെറ്റായ വിവരത്തിന്റെ പുറത്തുള്ള അമിതമായ ആത്മ വിശ്വാസത്തിൽ അവർ വിമാനം റിയാദിൽ സാധാരണ പോലെ ലാൻഡ് ചെയ്തു.

വിമാനത്തിന് പിന്നാലെ എയർപോർട് ഫയർ ഫൈറ്റിങ് യൂണിറ്റിന്റെ കോൺവോയ് വിമാനം എമെര്ജെസി ബ്രെക്ക് ചെയ്യുമെന്ന കരുതലോടെ എന്നാൽ അതിവേഗത്തിൽ ജീവൻ പണയം വെച്ച് പാഞ്ഞു.പക്ഷെ 4 കിലോമീറ്റർ നീളമുള്ള റൺവെയിൽ വിമാനം നിർത്താതെ ഓടി കൊണ്ടിരുന്നു. TOUCH DOWN ചെയ്തു ഏതാണ്ട് മൂന്ന് മിനുട്ട് ആയപ്പോൾ വിമാനം റൺവെയുടെ ഒരറ്റത്ത്‌ നിന്നു പോയി.പക്ഷെ അതിന്റെ ശക്തമായ 3 റോൾസ് റോയ്‌സ് എൻജിനുകൾ മൂന്നും ആരോടോ എന്തോ പകയുള്ള പോലെ പ്രവർത്തിച്ചു കൊണ്ടിരുന്നു...രക്ഷാ പ്രവർത്തകർ ആ രാവിൽ നിസ്സഹായരായി നോക്കി നിന്നു പോയി.കാരണം എൻജിൻ ഓഫ് ചെയ്തെങ്കിൽ മാത്രമേ രക്ഷാ പ്രവർത്തകർക്ക് വിമാനത്തിന് അരികിലെത്തി യാത്രക്കാരെ രക്ഷ പെടുത്തുവാൻ സാധിക്കുകയുള്ളൂ അല്ലെങ്കിൽ അതിശക്തമായ റോൾസ് റോയ്‌സ് എൻജിനുകൾ അടുത്ത് നിൽക്കുന്ന എന്തിനെയും ഭ്രാന്തമായ ശക്തിയിൽ ഉള്ളിലേക്ക് വലിച്ചെടുക്കും.
കൊച്ചു കുട്ടികൾ ഉൾപ്പെടെ വിവിധ രാഷ്ട്രങ്ങളിലെ 301 മനുഷ്യർ തങ്ങളുടെ കൺമുമ്പിൽ വെന്തമരാൻ പോകുന്നത് മുന്നിൽ കണ്ട രക്ഷാ പ്രവർത്തകർ തങ്ങളുടെ നിസ്സഹായാവസ്ഥ എയർപോർട് ഗ്രൗണ്ട് കൺട്രോളിനെ അറിയിച്ചു.ഗ്രൗണ്ട് കൺട്രോൾ ആകട്ടെ ക്യാപറ്റനോട് എൻജിൻ ഓഫ് ചെയ്യാൻ അഭ്യർത്ഥിച്ചു കൊണ്ടിരുന്നു.പക്ഷെ ക്യാപ്റ്റന്റെ RADIOING നിലച്ചു എല്ലാവരും നോക്കി നിൽക്കെ മനുഷ്യൻ നിര്മിച്ചതിൽ വെച്ച് ഏറ്റവും സുന്ദരമായ വിമാനങ്ങളിൽ ഒന്നും അതിനകത്തു കുടുങ്ങി പോയ വിലമതിക്കാനാകാത്ത 301 മനുഷ്യരും പച്ചക്കു കത്തി അമർന്നു...
ആരും രക്ഷപ്പെട്ടില്ല.ഈ ലോകത്തു ഗ്രൗണ്ടിൽ വെച്ച് നടന്ന ഏറ്റവും വലിയ വിമാന അപകടം സൗദി മണ്ണിലെ ഏറ്റവും വലിയ ദുരന്തം എന്നീ റെക്കോഡുകൾ സ്വന്തമാക്കി.ആ റെക്കോഡുകൾ ഇനിയൊരിക്കലും തിരുത്തപെടാതിരിക്കട്ടെ...
അന്വേഷങ്ങൾ കുറെ നടന്നു .എന്നാലും കുറെ ചോദ്യങ്ങൾ അവശേഷിപ്പിച്ചാണ് സൗദിയ ചാമ്പലായതു.ചിലതിനു ഉത്തരമുണ്ട് ചിലതിനില്ല

1) എവിടെ നിന്നാണ് പുക വന്നത്?.

Ans: പാകിസ്താനി ഹജ്ജ് തീർത്ഥാടകരായിരുന്നു ആ ഉത്തരം. ആ പഴയ കാലത്തു ഹജ്ജിനു പോകുമ്പോൾ ഇന്നത്തെ സൗകര്യങ്ങൾ ഇല്ല തന്നെയുമല്ല പലരും ക്യാമ്പ് ചെയ്യാനായി കയ്യിൽ മണ്ണെണ്ണ സ്റ്റോവ്വുകൾ കയ്യിൽ കരുതുന്ന ഒരു കാലവുമുണ്ടായിരുന്നു.കറാച്ചിയിൽ നിന്നും കയറിയ ഹജ്ജ് തീർത്ഥാടകരുടെ ലഗേജുകളിൽ മണ്ണെണ്ണ നിറച്ച നിരവധി സ്റൊവ്വുകൾ ഉണ്ടായിരുന്നു.ഇതിന്റെ അവശിഷ്ടം കണ്ടെടുകയുണ്ടായി.വിമാനം ഉയരത്തിൽ പറക്കുമ്പോൾ സംജാതമാകുന്ന മർദ്ദത്തിന്റെയും താപത്തിന്റെയും വ്യത്യാസത്തിൽ മണ്ണെണ്ണക്കു തീ പിടിച്ചതാകാം എന്നാണു അന്വേഷണ സംഘം കണ്ടെത്തിയത്.ഇതിനു ശേഷം സൗദിയിലേക്ക് ഹജ്ജിനും അല്ലാതെയും വരുന്ന വരുന്ന വിമാനങ്ങളിൽ എളുപ്പം തീ പിടിക്കപ്പെടുന്ന സ്ടവ്വുകൾ നിരോധിക്കപ്പെട്ടു.

2) എന്ത് കൊണ്ട് ക്യാപ്റ്റൻ വിമാനം എമെര്ജെന്സി ബ്രെക്ക് ഉപയോഗിച്ച് നിർത്തിയില്ല?.

Ans:കൃത്യമായ ഉത്തരം അറിയില്ല..!!

3) എന്ത് കൊണ്ട് ക്യാപ്റ്റൻ വിമാനത്തിന്റെ എൻജിൻ ഓഫ് ചെയ്തില്ല?.എല്ലാവരെയും EMERGENCY EVACUATE ചെയ്തില്ല?

Ans: കൃത്യമായ ഉത്തരംഅറിയില്ല..!!

മേല്പറഞ്ഞ രണ്ടു ചോദ്യത്തിനും ഒരു സാധ്യതയുണ്ട്.കാബിനിലെ വിഷമയമായ പുക ഒരു ലാൻഡ് ചെയുന്നതോടെയോ അതിനു തൊട്ടു മുമ്പായോ ഒരു പക്ഷെ കോക്ക് പിറ്റിൽ കയറിയിരിക്കാം.തന്മൂലം ലാൻഡ് ചെയ്‌തെകിലും പൈലറ്റുമാർ ബോധരഹിതരോ ഒരു എമെര്ജെന്സി ചെയ്യുവാൻ കഴിയാത്ത വിധം ശരീരം തളര്ന്നവരോ (INCAPACITATED) ആയി കാണണം.അത് കൊണ്ടാകണം വിമാനം റൺവെയിൽ കുറെ ദൂരം പോയി അകലെ നിന്നു പോയതും എൻജിൻ ഓഫാകാതെ പോയതും..എന്തയാലും ദയനീയമായി പോയി ആ മരണം....

SAUDIA 163 എന്തായാലും ലോക വ്യോമയാന മേഖലക്ക് ഒരു പാഠമായി മാറി എന്നതാണ് സത്യം.ഇതിനു ശേഷം ലോകത്തുള്ള FLYING SCHOOL കളിൽ സൗദിയ 163 EMERGENCY EVACUATION ഒരു  സിലബസ്സായി പരിമണമിച്ചു

Thursday, 17 July 2025

ഐസ് ഇല്ലാത്ത ആർട്ടിക് വിദൂരമല്ല..

ഐസില്ലാത്ത ആർട്ടിക് വിദൂരമല്ലെന്ന മുന്നറിയിപ്പുമായി ശാസ്ത്രലോകം. ഇതേ രീതിയിൽ പോയാൽ വരുന്ന മൂന്ന് വർഷത്തിനുള്ളിൽ ആർട്ടിക് സമുദ്രത്തിൽ ആദ്യ ഐസില്ലാദിനം സംഭവിക്കുമെന്നാണ് ഗവേഷകരുടെ അഭിപ്രായം. 
കാലാവസ്ഥ വ്യതിയാനത്തിന്റെ വ്യാപ്തിയിലേക്കാണ് പുതിയ അനുമാനം വിരൽചൂണ്ടുന്നത്. നേച്ചർ കമ്മ്യൂണിക്കേഷൻസ് എന്ന ജേണലിലാണ് 2027-ൽ ആർട്ടിക് മഞ്ഞുപാളികൾ ഇല്ലാതാകുമെന്ന ഗവേഷണമുള്ളത്.
ആർട്ടിക് സമുദ്രം ചരിത്രലാദ്യമായി മഞ്ഞുപാളികളില്ലാത്ത ദിനത്തിന് സാക്ഷ്യം വഹിക്കാൻ പോവുകയാണ്. യു.എസിലെ കൊളറാഡോ ബൗൾഡർ യൂണിവേഴ്സിറ്റിയിലെയും സ്വീഡനിലെ ഗോഥൻബെർഗ് യൂണിവേഴ്സിറ്റിയിലെയും കാലാവസ്ഥാഗവേഷകരാണ് പഠനത്തിന് പിന്നിൽ.
ഓരോ ദശാബ്ദത്തിലും 12 ശതമാനത്തിൽ കൂടുതൽ മഞ്ഞുപാളികൾ ഉരുകുന്നുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. ഇത് ക്രമേണ ആർട്ടിക്കിലെ എല്ലാ ഐസും ഉരുകുന്ന ഒരു ദിവസത്തിലേക്ക് എത്തിക്കും. ഇത് 2027-ലാകുമെന്നാണ് പറയുന്നത്. നേരത്തെ ഒൻപത് മുതൽ 20 വർഷങ്ങൾക്ക് ശേഷവുമാകും സംഭവിക്കുക എന്നതായിരുന്നു കണക്കുകൂട്ടൽ. എന്നാൽ കാലാവസ്ഥ വ്യതിയാനം പാരമ്യത്തിലെത്തിയതിനാൽ ഇത് വളരെ പെട്ടെന്നാകും. പത്ത് ലക്ഷം ചതുരശ്ര കിലോമീറ്ററോ അതിൽ താഴെയേ ഉള്ള ഹിമപ്രദേശത്താകും ഇത് സംഭവിക്കുക. മഞ്ഞുരുകുന്നതിന്റെ വേഗത 12 ശതമാനമായി വർദ്ധിച്ചു.
ആർട്ടിക്കിലെ മഞ്ഞിരുകിയാൽ സമുദ്ര നിരപ്പ് ക്രമാതീതമായി ഉയരും. സമുദ്രനിരപ്പിൽ നിന്ന് വളരെ കുറച്ച് മാത്രം ഉയരത്തിൽ നിൽക്കുന്ന നഗരങ്ങളെല്ലാം കടലെടുക്കുമെന്ന് സാരം. ധ്രുവക്കരടികൾ, സീലുകൾ, വാൽറസുകൾ തുടങ്ങിയ ജീവികളുടെ ആവാസവ്യവസ്ഥയെയും ഇത് സാരമായി ബാധിക്കുമെന്ന് ഉറപ്പാണ്. സമുദ്രത്തിലല്ലാതെ ആർട്ടിക് മേഖലയിൽ ഐസ് ഉരുകുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളാകും സൃഷ്ടിക്കുകയെന്ന് ഗവേഷകർ പറയുന്നു. ചരിത്രാതീത കാലത്തെ സൂക്ഷ്മ ജീവികൾ ഉൾപ്പടെ ഈ മഞ്ഞുപാളിയിലുണ്ട്. മഞ്ഞുരുകിയാൽ ഇവ പുറത്തെത്തിയേക്കാം.

Wednesday, 16 July 2025

സയ്‌നെഡ്ന്റെ രുചി ലോകത്തെ അറിയിച്ച മലയാളി..

സയ്‌നെഡ് കണ്ടുപിടിച്ച നാൾ മുതൽക്കേ അതിന്റെ രുചി എന്താകുമെന്ന് മനുഷ്യൻ ആലോചിച്ചിട്ടുണ്ടാവാം. എന്നാൽ അതിനെ രുചിച്ച്‌ നോക്കാൻ ആരും തയ്യാറായിരുന്നില്ല. പക്ഷേ, 19 വർഷങ്ങൾക്ക് മുൻപ്, ഒരു മലയാളി സയ്‌നെഡ് രുചിച്ച്‌ നോക്കി അതിന്റെ രഹസ്യം ശാസ്ത്രലോകത്തിന് സമ്മാനിച്ചു.


എറണാകുളം സ്വദേശിയായ എം.പി. പ്രസാദ്, ഒരു സ്വർണപ്പണിക്കാരനാണ് ഈ അപൂർവ അനുഭവം രേഖപ്പെടുത്തിയത്. ജീവിതത്തിലെ സാമ്പത്തിക പ്രതിസന്ധികളിൽ മുങ്ങിയിരുന്ന പ്രസാദ്, 2006 ജൂൺ 17-ന് പാലക്കാടിലെ ഒരു ഹോട്ടൽ മുറിയിൽ ജീവനൊടുക്കുകയായിരുന്നു.

 പ്രസാദിന്റെ ആത്മഹത്യക്കുറിപ്പ് ഒരു ചരിത്രരേഖയായി മാറി.
പ്രസാദിന്റെ ആത്മഹത്യക്കുറിപ്പിൽ അദ്ദേഹം എഴുതിയിരുന്നത് ഇങ്ങനെയായിരുന്നു.
"ഡോക്ടർമാരോട്: പൊട്ടാസ്യം സയ്‌നെഡ്, ഇതിന്റെ രുചി ഞാൻ അറിഞ്ഞു. വളരെ പതുക്കെ, ആരംഭത്തിൽ കുറച്ച് പുകച്ചതുപോലെയാണ്. നാക്കെല്ലാം എരിയും. ഹാർഡ് ആണ്. നല്ല ചവർപ്പാണ്."
ഈ കുറിപ്പിന്റെ അടിസ്ഥാനത്തിൽ ശാസ്ത്രലോകം സയ്‌നെഡിന്റെ രുചിയെ "അക്രിഡ് ടേസ്റ്റ് വിത്ത് ബേണിങ് സെൻസേഷൻ" എന്നാണ് വിശേഷിപ്പിച്ചത്.

പ്രസാദ് ഒരു സാധാരണ മലയാളി കുടുംബത്തിൽ ജനിച്ച ഒരാളായിരുന്നു. സ്വർണപ്പണി ജീവിതോപാധിയാക്കി, "ഗോൾഡൻ ജ്വല്ലറി വർക്ക്സ്" എന്ന കട തുടങ്ങുകയും ചെയ്തു. എന്നാൽ, രാജസ്ഥാനിൽ നിന്ന് വന്ന ചില തട്ടിപ്പുകാരുടെ കൈകളിൽ പതിയെ പണവും സ്വപ്നങ്ങളും നഷ്ടപ്പെട്ടു. വഞ്ചിക്കപ്പെട്ടതിന്റെ മാനസിക സമ്മർദ്ദം താങ്ങാനാവാതെ ആത്മഹത്യക്ക് തയാറായി.
സ്വർണപ്പണിക്കാരനായതുകൊണ്ടുതന്നെ സയ്‌നെഡ് സ്വന്തമാക്കാൻ പ്രസാദിന് ബുദ്ധിമുട്ട് ഉണ്ടായില്ല.

 ആത്മഹത്യക്കുറിപ്പിന്റെ ആദ്യ പേജിൽ സാമ്പത്തിക പ്രശ്നങ്ങൾ, രണ്ടാമത്തെ പേജിൽ മാതാപിതാക്കൾക്കുള്ള വാക്കുകൾ, മൂന്നാമത്തെ പേജിൽ മജിസ്ട്രേറ്റിനുള്ള കുറിപ്പ് – അതിനെല്ലാം ശേഷം, അവസാന പേജിൽ സയ്‌നെഡ് ഉപയോഗിച്ച അനുഭവം അദ്ദേഹം വിശദീകരിച്ചു.
അവസാനമായി, പ്രസാദ് തന്റെ അബദ്ധം കുറിച്ചു:

"ഞാൻ സയ്‌നെഡ് മദ്യത്തിൽ ഇട്ട് അലിയിക്കാൻ ശ്രമിച്ചു. പക്ഷേ, അത് അലിഞ്ഞില്ല. അതേ പേന കൊണ്ട് ഞാൻ ഈ കത്ത് എഴുതി. എഴുത്തിനിടയിൽ പേനയുടെ അറ്റം നാക്കിൽ മുട്ടിച്ചു. അതിനുശേഷം ഭയങ്കരമായ എരിച്ചിലുണ്ടായി. അതിന്റെ രുചി എഴുതിയ ശേഷം, ഞാൻ..."

പാലക്കാട് ജില്ലാ ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ, ഡോ. പി.ബി. ഗുജറാൽ കണ്ടെത്തിയത്, പ്രസാദ് നേരിട്ട് സയ്‌നെഡ് കുടിച്ചിരുന്നില്ല; അവൻ ഉപയോഗിച്ച പേനയിലൂടെ ഒരു മുതൽ രണ്ട് മില്ലിഗ്രാം സയ്‌നെഡ് ആകയത്രേ ശരീരത്തിലേക്ക് കടന്നത്. അതിന്റെ ചൂടേറിയ ചവർപ്പാണ് അദ്ദേഹം രേഖപ്പെടുത്തിയത്.

15 വർഷങ്ങൾക്ക് ശേഷം, പ്രസാദിന്റെ ആത്മഹത്യക്കുറിപ്പ് ലോകശ്രദ്ധ നേടിയത് 2021-ലെ ബുക്കർ പുരസ്കാര ചുരുക്കപ്പട്ടികയിൽ ഇടം നേടിയ ബെഞ്ചമിൻ ലെബറ്ററ്റിന്റെ “When We Cease to Understand the World” എന്ന പുസ്തകത്തിലൂടെയാണ്.
പ്രസാദ് ഇന്ന് ചരിത്രത്തിൽ ഓർമ്മിക്കപ്പെടുന്നത്, മരണത്തിനുമപ്പുറം ശാസ്ത്രലോകത്തിനൊരു സംഭാവന നൽകിയ വ്യക്തിയായിയാണ്

Monday, 14 July 2025

മഹീന്ദ്രയിൽ നിന്നും പുതിയ താറും രണ്ട് ഇലക്ട്രിക് എക്സ്യുവികളും അടുത്തവർഷം ഓസ്ട്രേലിയയിലേക്ക്..

മഹീന്ദ്രയിൽ നിന്നുള്ള രണ്ട് പുതിയ ഇലക്ട്രിക് എസ്‌യുവികൾ 2026 അവസാനത്തോടെ ഓസ്‌ട്രേലിയയിൽ എത്തുമെന്ന് ഇന്ത്യൻ കാർ നിർമ്മാതാക്കൾ അറിയിച്ചു.

കൂടുതൽ അറിയാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇👇


കഴിഞ്ഞ ആഴ്ച പെട്രോൾ പവർ XUV 3XO സിറ്റി എസ്‌യുവി പുറത്തിറക്കിയ വേളയിൽ സംസാരിച്ച ബ്രാൻഡിന്റെ ഇന്റർനാഷണൽ ഓപ്പറേഷൻസ് മേധാവി സച്ചിൻ അരോൽക്കർ, ഇലക്ട്രിക് കൂപ്പെ എസ്‌യുവികൾ ഓസ്ട്രേലിയയിൽ കൊണ്ടുവരുന്നതിനുള്ള പ്രവർത്തനങ്ങൾ ഇതിനകം തന്നെ നടന്നുവരികയാണെന്ന് പറഞ്ഞു.

ഇന്ത്യയിലെ ചക്കാനിലുള്ള പുതിയ ഇലക്ട്രിക് കാർ പ്ലാന്റിലാണ് മഹീന്ദ്ര BE 6e, മഹീന്ദ്ര XEV 9e കൂപ്പെ എസ്‌യുവികൾ നിർമ്മിക്കുന്നത്. ഫോക്‌സ്‌വാഗനുമായി സഹകരിച്ച് പുതിയ INGLO ഇലക്ട്രിക് ആർക്കിടെക്ചറിൽ ഇത് നിർമ്മിക്കപ്പെടുന്നു.

BE 6E 

കൂപ്പെ സ്റ്റൈലിംഗുള്ള അഞ്ച് വാതിലുകളുള്ള, അഞ്ച് സീറ്റുള്ള ഒരു എസ്‌യുവിയാണ് BE 6e, ഇത്  MAZDA CX3 നെക്കാൾ നീളമുള്ളതും എന്നാൽ TOYOTA RAV 4 നെക്കാൾ അല്പം ചെറുതുമാണ്.

500 കിലോമീറ്ററിൽ കൂടുതൽ WLTP ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നതിനായി റേറ്റുചെയ്ത ലിഥിയം-അയൺ ഫോസ്ഫേറ്റ് 59kWh ബാറ്ററി പായ്ക്കുമായി സംയോജിപ്പിച്ച് 172kW സിംഗിൾ ഇലക്ട്രിക് മോട്ടോർ ഇതിൽ ഉപയോഗിക്കുന്നു. 

പകരമായി, 533 കിലോമീറ്റർ WLTP ഡ്രൈവിംഗ് റേഞ്ച് റേറ്റിംഗിനായി വലിയ 79kWh ബാറ്ററി പായ്ക്കുമായി ജോടിയാക്കിയ കൂടുതൽ ശക്തമായ 210kW/380Nm മോട്ടോറും ഉണ്ട്.

XEV 9E 

XEV 9e, കൂപ്പെ സ്ലോപ്പിംഗ് റൂഫുള്ള അഞ്ച് സീറ്റർ അഞ്ച് ഡോർ കാറാണ്, വലിപ്പത്തിൽ പുതിയ TOYOTA PRADO 250 SERIES സമാനമാണ്, എന്നാൽ കൂടുതൽ ശക്തമായ മോട്ടോറും വലിയ ബാറ്ററി സജ്ജീകരണവും മാത്രമേ ഉപയോഗിക്കുന്നുള്ളൂ, BE 6e-യെക്കാൾ വലുതാണെങ്കിലും 550 കിലോമീറ്റർ WLTP ഡ്രൈവിംഗ് റേഞ്ച് റേറ്റിംഗ് വാഗ്ദാനം ചെയ്യുന്നു.

മോഡലുകൾ ഫ്രണ്ട്, റിയർ, ഓൾ-വീൽ ഡ്രൈവുകളിൽ ലഭ്യമാകുമെങ്കിലും, നൽകിയിരിക്കുന്ന കണക്കുകൾ റിയർ-വീൽ ഡ്രൈവ് പതിപ്പുകൾക്കുള്ളതാണ്..

ഇന്ത്യയിൽ പുതുതായി പുറത്തിറക്കിയ XUV 3XO ലൈറ്റ് എസ്‌യുവി ഓസ്ട്രേലിയയിൽ രണ്ട് കോൺഫിഗറേഷനുകളിൽ ലഭ്യമാണ് 

 82kW/200Nm ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ മൂന്ന് സിലിണ്ടർ ടർബോ-പെട്രോൾ, അതേ എഞ്ചിൻ എന്നാൽ കൂടുതൽ ശക്തമാണ്, 96kW/230Nm ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ നാല് സിലിണ്ടർ ടർബോ-ഡീസൽ.

ഒരു കാറിന്റെ വലിപ്പത്തിനായി ക്രമീകരിക്കുന്നതിന് മുമ്പ് പാസഞ്ചർ വാഹനങ്ങൾക്കുള്ള CO2 ലക്ഷ്യം കിലോമീറ്ററിന് 140 ഗ്രാം CO2 ആണ്, 3XO യുടെ കണക്ക് 136 ഗ്രാം/കി.മീ ആണ്.

NVES കാരണം ചൂടുള്ള പെട്രോൾ എഞ്ചിൻ ഒഴിവാക്കിയതായി ഒരു വക്താവ് പറഞ്ഞു, എന്നിരുന്നാലും ഈ സെഗ്‌മെന്റിലെ വാങ്ങുന്നവർക്കിടയിൽ ഇന്ധന തരം ജനപ്രിയമല്ലാത്തതിനാൽ ഡീസൽ ഒരിക്കലും ഒരു ഓപ്ഷനായിരുന്നില്ല.

“ഇന്ത്യയിൽ ഡീസൽ ഒരു വലിയ കാര്യമാണ്, പക്ഷേ ഈ സെഗ്‌മെന്റിൽ വിദേശത്ത് അങ്ങനെയല്ല. അതിനാൽ ആ പരിധിവരെ, ഡീസൽ ഞങ്ങളുടെ പരിഗണനാ സെറ്റിന്റെ ഭാഗമായിരുന്നില്ല,” അരോൽക്കർ കൂട്ടിച്ചേർത്തു.

ഓസ്‌ട്രേലിയയിൽ ഒരു ഓഫ്-റോഡർ പുറത്തിറക്കാൻ ബ്രാൻഡ് പദ്ധതിയിടുന്നുണ്ടെന്ന സമീപകാല റിപ്പോർട്ടുകൾ അരോൾക്കർ അറിയിച്ചു, എന്നാൽ നിലവിൽ ഇന്ത്യയിൽ വിൽപ്പനയിലുള്ള താറിന്റെ അതേ പതിപ്പായിരിക്കില്ല അത്.

Sunday, 13 July 2025

പയറിനെ പേടിച്ചിരുന്ന പൈതഗോറസ്..

ഗണിതശാസ്ത്രത്തിലെ വിഖ്യാത സിദ്ധാന്തമായ പൈതഗോറസ് തിയറിയുടെ ഉപജ്ഞാതാവായിരുന്നു പൈതഗോറസ്. രാഷ്ട്രീയത്തിലും തത്വചിന്തയിലുമൊക്കെ പൈതഗോറസിന് താൽപര്യമുണ്ടായിരുന്നു. വീനസ് ഗ്രഹത്തെ കണ്ടെത്തിയ ആളും ഭൂമി ഉരുണ്ടതാണെന്ന വാദം ആദ്യമായി ഉയർത്തിയ ആളും അദ്ദേഹമാണെന്നാണു കരുതപ്പെടുന്നത്. പ്ലേറ്റോയിലും അരിസ്‌റ്റോട്ടിലിലും പിൽക്കാലത്ത് ഭൗതികശാസ്ത്രത്തെ രൂപപ്പെടുത്തിയ കോപ്പർനിക്കസ്, കെപ്ലർ, ന്യൂട്ടൻ തുടങ്ങിയവരിലും പൈതഗോറസിന്റെ ചിന്തകൾ സ്വാധീനിച്ചിട്ടുണ്ട്. അഞ്ച് തരം ത്രിമാന രൂപങ്ങളുടെ കണ്ടെത്തൽ നടത്തിയതും അദ്ദേഹമാണ്.

ഇത്രയും വലിയ പ്രതിഭ ആയിട്ടും പരിമിതമായ സൗകര്യങ്ങളിൽ ഒരു മുനിവര്യന്റെ ജീവിതമാണ് പൈതഗോറസ് പുലർത്തിയത്. സസ്യാഹാരിയായിരുന്നു അദ്ദേഹം. എന്നാൽ വിചിത്രമായ ഒരു ശീലവും അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹം പയർ കഴിച്ചിരുന്നില്ല. പയർവിത്തുകളിൽ മരിച്ചുപോയ മനുഷ്യരുടെ ആത്മാക്കൾ കുടികൊള്ളുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. അതിനാൽ തന്നെ അദ്ദേഹം പയർ കഴിച്ചിരുന്നില്ല, പയർ കഴിക്കുന്നതിൽ നിന്ന് തന്റെ അനുയായികളെ വിലക്കുകയും ചെയ്തു.

പൈതഗോറസിന്റെ മരണത്തിനു കാരണമായതും പയറാണെന്ന് ഒരു കഥയുണ്ട്. ഒരിക്കൽ ഒരു സംഘം അക്രമികൾ പൈതഗോറസിനെ ആക്രമിക്കാനായി വന്നത്രേ. അവിടെ നിന്ന് ഓടിമാറിയെങ്കിലും രക്ഷപ്പെടാൻ പയറുകൾ വിളഞ്ഞുനിന്ന ഒരു പാടം അദ്ദേഹത്തിനു കടക്കണമായിരുന്നു. എന്നാൽ ഇതു ചെയ്യാൻ പൈതഗോറസ് തയാറായില്ല. തന്റെ ഓട്ടം പയറുകളെ നശിപ്പിച്ചാലോ എന്ന ചിന്തയായിരുന്നു കാരണം. അങ്ങനെ അക്രമികൾ അദ്ദേഹത്തെ കൊന്നത്രേ. എന്നാൽ ഇതു സത്യമാണോ അതോടെ കെട്ടുകഥയാണോ എന്നൊന്നും ഇതുവരെ ഉറപ്പിച്ചിട്ടില്ല

ബിസി 570ൽ ഇന്നത്തെ ഗ്രീക്ക് മേഖലയിലുൾപ്പെടുന്ന ഈഗൻ കടലിലെ സാമോസ് എന്ന ദ്വീപിലായിരുന്നു പൈതഗോറസിന്റെ ജനനം. ദ്വീപിലെ ധനികനായ വ്യാപാരിയായ മനെസാർക്കസിന്റെ മകനായിരുന്നു പൈതഗോറസ്. സാമോസിലെ വിഖ്യാതമായ ജിയോമോറോയി പ്രഭുകുടുംബത്തിലെ അംഗമായിരുന്നു പൈതഗോറസിന്റെ അമ്മയായ പൈത.

Friday, 2 May 2025

തീരാകളങ്കത്തിൽ പെഹൽഗാം., യുദ്ധപേടിയിൽ പാക്കിസ്ഥാൻ

പെഹൽഗാമിലെ വിനോദസഞ്ചാര മേഖലയിൽ ഏപ്രിൽ 22 ആം തീയതി 5 തീവ്രവാദികൾ നുഴഞ്ഞുകയറി 28 പേരെ വെടിവെച്ചുകൊന്നു. 2008ലെ മുംബൈ ആക്രമണത്തിന് ശേഷം സാധാരണ മനുഷ്യരെ ലക്ഷ്യം വെച്ചുള്ള ആക്രമണം ആണ് ഇത്.

തീവ്രവാദി ആക്രമണം നടന്ന പെഹൽഗാം ആനന്ദനാഗ ജില്ലയിലെ ബൈസരൻ വാലിയിലാണ്. അവർ ആക്രമണത്തിനായി എ കെ ഫോർട്ടി സെവൻ തോക്കും എം ഫോർ കാർബൈയിനും ഉപയോഗിച്ചിട്ടുണ്ട്. 20 പേർക്ക് പരിക്കുപറ്റിയിട്ടുണ്ട്. ആദ്യം ഉത്തരവാദിത്വം ലക്ഷ്ക്ർ ഈ തോയ്ബയുടെ പോഷക സംഘടനയായ റെസിസ്റ്റ് ഫ്രണ്ട് ഏറ്റെടുത്തുവെങ്കിലും യുദ്ധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് അതിൽ നിന്നും പിന്മാറി. 

തീവ്രവാദികളുടെ ആക്രമണ ഉദ്ദേശം ഇന്ത്യയുടെ അധികാരങ്ങൾ കാശ്മീരിൽ കുറയ്ക്കുക കൂടാതെ കാശ്മീരിൽ ഇന്ത്യൻ ഗവൺമെൻറ് തുടങ്ങിവച്ചിരിക്കുന്ന മാറ്റങ്ങൾക്ക് തടയിടുക എന്നതായിരുന്നു.

പൈൻകാടുകൾ തിങ്ങി നിറഞ്ഞ പ്രദേശമാണ് പെഹൽഗാം . ആക്രമണം നടത്തിയ തീവ്രവാദികൾ ആളുകളെ ഓരോരുത്തരായി തിരഞ്ഞുപിടിച്ച് അവരോട് സ്വന്തം മതം ചോദിച്ചറിഞ്ഞ ശേഷമാണ് വെടിവെച്ചത്. അവർക്ക് സംശയം തോന്നിയ ചില ടൂറിസ്റ്റുകളോട് ഇസ്ലാമിക പ്രാർത്ഥനയായ കാലിമ ചൊല്ലുവാൻ ആവശ്യപ്പെട്ടു. 26 പേർ ത്ൽഷണം മരിച്ചു 25 പേർക്ക് പരിക്കുപറ്റി മരിച്ചവരിൽ അവിടെത്തന്നെ കുതിരകളെ സവാരിക്കായി വാടകയ്ക്ക് നൽകിയിരുന്ന മുസ്ലിം യുവാവ് ഉൾപ്പെടുന്നു.

" നിങ്ങൾ ഖുർആനിലെ 
"സൂറ 5ലേ  " വചനങ്ങൾ വളച്ചൊടിച്ചാണ് തീവ്രവാദത്തിന് ഉപയോഗിക്കുന്നതെന്ന് പറയുകയും, ഈ പാവങ്ങളെ വെടിവെച്ചു കൊല്ലുന്നത് മൂലം നിങ്ങൾ എന്ത് നന്മയാണ് കാശ്മീരിൽ ഉണ്ടാക്കുന്നത് എന്ന് ചോദിക്കുകയും തീവ്രവാദികളുടെ കൈയിൽ നിന്നും  തോക്ക് തട്ടിയെടുക്കുവാൻ ശ്രമിച്ചതിനും ആണ് മുസ്ലിം യുവാവിനെ കൊലപ്പെടുത്തിയത്.

തീവ്രവാദികൾ കൊലപ്പെടുത്തിയവരിൽ മുസ്ലിം യുവാവും വിനോദസഞ്ചാരിയായ ക്രിസ്ത്യാനിയും ഒഴികെ ബാക്കിയെല്ലാവരും ഹിന്ദുമത വിശ്വാസത്തിൽ പെട്ടവരാണ്. അതുതന്നെ മതത്തിൻറെ പേരിൽ ഇന്ത്യയെ ഭിന്നിപ്പിക്കാനുള്ള പാക്കിസ്ഥാന്റെ ഗൂഢ ശ്രമം ആണോ.?

ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ യുദ്ധസമാനമായ സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്. പാക്കിസ്ഥാൻ ആദ്യം ഈ തീവ്രവാദി ആക്രമണത്തിന്റെ ഉത്തരവാദിത്വം സമ്മതിച്ചുവെങ്കിലും പിന്നീട് തള്ളിക്കളഞ്ഞു. ആദ്യം സമ്മതിച്ചത് മറച്ചു പിടിക്കാൻ തങ്ങളുടെ വ്യോമ മേഖലയിലൂടെ ഇന്ത്യൻ യാത്ര വിമാനങ്ങൾക്ക് കടന്നു പോകുന്നത് വിലക്കുകയും ചെയ്തു. പാക്കിസ്ഥാൻ വിമാനങ്ങൾക്ക് ഏപ്രിൽ മുപ്പതാം തീയതി മുതൽ ഇന്ത്യയും വിലക്കേർപ്പെടുത്തി.

ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുകയാണ് പാകിസ്ഥാൻ.  ഇപ്പോൾ പാക്കിസ്ഥാൻ ഇന്ത്യയുടെ സൈനിക പോസ്റ്റുകൾ ആക്രമിച്ചു കൊണ്ട് ഇന്ത്യയുടെ ക്ഷമയെ പരീക്ഷിക്കുകയാണ്.

മറ്റൊരു വസ്തുത എന്തെന്നാൽ കേരളത്തിലുള്ള നമ്മുടെ മുസ്ലിം സഹോദരങ്ങൾ ഈ ആക്രമണത്തെക്കുറിച്ച് അറിഞ്ഞ ഭാവം നടിച്ചിട്ടില്ല. അവർ ഇതിനെ അനുകൂലിക്കുന്നതിൻ്റെ സൂചനയാണോ.?  തീവ്രവാദി സംഘമായ ഹമാസ്  നേതാക്കളുടെ ഫോട്ടോ എടുത്തു പിടിച്ചു ഡാൻസ്  കളിച്ചിരുന്ന ആ വിഭാഗം എന്തുകൊണ്ട് ഇ തീവ്രവാദികളുടെ ഫോട്ടോ വെച്ച് ഡാൻസ് കളിക്കുന്നില്ല.? ഭരിക്കുന്ന മന്ത്രിസഭയുടെയും പ്രതിപക്ഷത്തിന്റെയും ഒത്താശയോടുകൂടി കേരളം ഒരു മിനി  പോർക്കിസ്ഥാൻ ആയി എന്നതിൻ്റെ തെളിവാണോ ഇതെല്ലാം.? 

പാക്കിസ്ഥാന് ഇതുവരെ തുർക്കിയും ചൈനയും ആയുധങ്ങൾ എത്തിച്ചു നൽകിയിട്ടുണ്ട് , അതിൽ പാക്കിസ്ഥാന് തുർക്കി നൽകിയത് ആണവായുധം ആണോ.? മെയ് ഒന്നാം തീയതി  4.5 വരുന്ന ഭൂമി കുലുക്കത്തിന്  കാരണമായത് അതാണോ എന്നൊരു സംശയം ഉണ്ട്. കാരണം പണ്ട് തുർക്കിയും ഇസ്രായേലും തമ്മിൽ ഒരു യുദ്ധം ഉണ്ടാകാനുള്ള ചാൻസ് വന്നപ്പോൾ ഇത് പോലെയുള്ള ഒരു ഭൂമികുലുക്കം 4.5 ൽ അന്നു തുർക്കിയിലും രേഖപ്പെടുത്തിയിരുന്നു. ഇന്ത്യയോട് ഏറ്റുമുട്ടാൻ തുർക്കി ആയുധം നൽകിയോ.?

 എല്ലാം സംശയിക്കേണ്ടിയിരിക്കുന്നു.

ഇന്ത്യക്കാരും പാക്കിസ്ഥാനികളും തമ്മിൽ പല രാജ്യത്തും ഏറ്റുമുട്ടൽ നടക്കുന്നു. ഇന്ത്യയും പാക്കിസ്ഥാനും എത്രയും പെട്ടെന്ന് കാര്യങ്ങൾ പറഞ്ഞു തീർത്തു പരിഹാരം കാണണമെന്നാണ് അമേരിക്ക ആവശ്യപ്പെടുന്നത്. വേൾഡ് ട്രേഡ് സെൻറർ ആക്രമിച്ചപ്പോൾ വർഷങ്ങളോളം യുദ്ധം ചെയ്ത ആളുകളാണ് ഈ പറയുന്നത് എന്ന് ചിന്തിക്കണം. അവർക്കൊരു നിയമം മറ്റുള്ളവർക്ക് വേറെ ഒന്നും.

 പോർക്കിസ്ഥാൻ മറുപടി അർഹിക്കുന്നു . ഇങ്ങോട്ട് കിട്ടിയത് പലിശയും ചേർത്ത് തിരിച്ച് അങ്ങോട്ട് കൊടുക്കണം .  പക്ഷേ അത് അവർ ചെയ്തത് പൊലെ സാധാരണ ജനത്തിനിട്ടല്ല , പോർക്കിസ്ഥാൻ സൈന്യത്തിനും അവർ സപ്പോർട്ട് ചെയ്യുന്ന തീവ്രവാദികൾക്ക് എതിരെ എങ്കിൽ മാത്രമേ ഇതുപോലുള്ള ക്രൂരത ചെയ്യുന്നതിന് മുമ്പ് ഒന്നുകൂടി ചിന്തിക്കുകയുള്ളൂ. ഇന്ത്യയെ നേരിടാക്രമിച്ചാൽ വിജയിക്കില്ലെന്ന് തോന്നലിൽ പാക്കിസ്ഥാൻ മതത്തിൻറെ പേരിൽ ഇന്ത്യയെ ഭിന്നിപ്പിച്ച് തകർക്കുക എന്ന ഉദ്ദേശത്തോടുകൂടി നടപ്പാക്കിയ പദ്ധതി യാണിത്.

 നിരപരാധികളുടെ ചോര പെഹൽഗാമിന്  തീരാകളങ്കമാണ്., ആ ശാപത്തിൽ നിന്നും  പെഹൽഗാമും  ഈ ആക്രമണത്തിൽ ഒത്താശ ചെയ്തവരും എന്നെങ്കിലും മോചനം നേടുമോ. കാലം തെളിയിക്കട്ടെ.


Monday, 28 April 2025

സ്ത്രീകളുടെ സെൻസിറ്റീവ് സ്പോട്ട്..


സ്ത്രീകളുടെ സെൻസിറ്റീവ് പാർട്ട് പറയുമ്പോ പലർക്കും ഓർമ്മ വരുന്നത് മാറിടവും യോനിയും ആയിരിക്കും... എന്നാൽ സ്ത്രീ ശരീരത്തിൽ വളരെയധികം സംവേദന ക്ഷമതയുള്ള ഒരുപാട് സ്ഥലങ്ങൾ ഉണ്ട്

 ശെരിയായ രീതിയിൽ ഇവിടങ്ങളിലെ തഴുകൽ സ്ത്രീയെ വളരെ വേഗം ഉത്തേജിത ആക്കും...

ആലിംഗനം..

ഇണയുടെ ചേർത്തുള്ള ആലിംഗനവും ചുംബനങ്ങളും സ്ത്രീയെ ഉണർത്തുകയും സ്നേഹം ഫീൽ ചെയ്യാൻ സഹായിക്കുകയും ചെയ്യും.

തലയിലെ തഴുകലും മസ്സാജും

സ്നേഹവും കെയറിങ്ങും ഫീൽ ചെയ്യുവാനും റിലാക്സ്ഡ് ആവാനും വളരെയധികം സഹായിക്കും... സെക്സിൽ അല്ലെങ്കിൽ പോലും ഇത്തരം മസ്സാജ് നൽകുന്നത് സ്ത്രീകളിലെ ടെൻഷനും സ്ട്രെസ്സും കുറയ്ക്കാനും അടുപ്പം കൂട്ടുവാനും വളരെ നല്ലതാണ്... മുടിയിഴകൾക്കിടയിലൂടെയുള്ള വിരലുകളുടെ തഴുകലും റൗണ്ട് മോഷനിൽ വിരലുകൾ ചലിപ്പിച്ച് മസ്സാജ് ചെയ്യുന്നതും നല്ലത്.

തോളുകളിലെ മസ്സാജ്

തലയിലെന്നപോലെ തന്നെ തോളിലും കുറുക്കിലുമൊക്കെ തടവുന്നതും മസ്സാജ് ചെയ്‌ത്‌ കൊടുക്കുന്നതും വളരെ നല്ലതാണ്... പ്രേത്യേകിച്ചു ജോലി ചെയ്‌ത്‌ ക്ഷീണിച്ചിരിക്കുന്ന സമയം ശരീര വേദന കുറയ്ക്കുവാനും റിലാക്‌സ്‌ഡ് ആവാനും സ്ട്രെസ് അകറ്റുവാനും വളരെയധികം സഹായിക്കും... മറ്റൊന്ന് മെൻസസ് ആയിരിക്കുന്ന സമയം ഇത്തരം മസ്സാജ് ചെയ്ത‌് കൊടുക്കുന്നത് വളരെ നല്ലതാണ്


പിൻ കഴുത്ത്

സ്ത്രീയുടെ സെൻസിറ്റീവ് ആയ ഒരു ഭാഗമാണ് പിൻ കഴുത്ത്...പിൻ കഴുത്തിലെ ചുംബനങ്ങൾ, പങ്കാളിയുടെ നിശ്വാസം, മെല്ലെയുള്ള തഴുകൽ, മസ്സാജ് എന്നിവ വളരെയധികം ഉത്തെജിതയാക്കാനും റിലാക്‌സ്‌ഡ്‌ ആകാനും സ്ത്രീയെ സഹായിക്കുന്നു.

ചെവിയും ചെവിക്കു പിന്നിലും

ഇവിടങ്ങളിൽ ചുടുനിശ്വാസം ഏൽക്കുന്നതും മൃദുവായുള്ള കടി, നാവ് ചലിപ്പിക്കുന്നത് എന്നിവ സ്ത്രീയെ വികാരവതിയാക്കാൻ ഏറെ സഹായിക്കും.

നെറ്റി, കവിൾ, കണ്ണുകൾ, ചുണ്ടുകൾ

 ഇവിടങ്ങളിലെ തഴുകലും മെല്ലെയുള്ള ചുംബനങ്ങളും കൂടുതൽ ഇന്റിമേറ്റ് ആയി ഇടപഴകാൻ സഹായിക്കുന്നു... സ്നേഹവും കെയറിങ്ങും വളരെയധികം ഫീൽ ചെയ്യും... സെക്സ് കാമം മാത്രമല്ല സ്നേഹം കൂടെ ചേർന്നാൽ അതിമനോഹരമാകും..

മുതുകിലെ ചുംബനവും തഴുകലും

കുറുക്കിലെ മെല്ലെയുള്ള ചുംബനവും മറ്റും സ്ത്രീകളെ ഉണർത്താൻ വളരെ നല്ലതാണ്.... Cow ഗേൾ പോലെ സ്ത്രീകൾ മുകളിൽ വരുന്ന പൊസിഷൻ ചെയ്യുമ്പോൾ കുറുക്കിൽ തഴുകുന്നതും അമർത്തുന്നതും സ്ത്രീകൾ വളരെ ഇഷ്ട്‌ടപ്പെടും.


മാറിടം

പലർക്കും അറിയാവുന്നതും എല്ലാവരും സെക്‌സിൽ ഒഴിവാക്കാത്തതുമായ ഒരു സ്ഥലമാണ് മാറിടം... എന്നാൽ പലരും നിപ്പിൾ സ്റ്റിമുലേഷൻ മാത്രമാണ് ശ്രെദ്ധിക്കാറുള്ളത് എന്നാൽ മാറിടം വളരെയധികം ന്യൂറോൺസ് നിറഞ്ഞതാണ്... നിപ്പിൾ വളരെയധികം സെൻസിറ്റീവ് ആണെങ്കിലും അതുപോലെ വളരെ സെൻസിറ്റീവ് ആയ വേറെയും സ്പോട്ടുകൾ മാറിടത്തിൽ ഉണ്ടാകാം ഇത് ഓരോരുത്തർക്കും വ്യത്യസ്‌തമായിരിക്കും

എൻറെ ചെറിയ അറിവ് വച്ച് ഇവയൊക്കെയാണ്.. ഇനി നിങ്ങൾ ശ്രമിക്കു..


Wednesday, 16 April 2025

ടാരിയിൽ ഭൂമി വാങ്ങി സി എൻ..

ഭാവിയിലെ സാമ്പത്തിക നേട്ടത്തിനായുള്ള തന്ത്രപരമായ നിക്ഷേപമെന്ന നിലയിൽ, ടാരിയിൽ ഒരു വാണിജ്യ ഭൂമി വാങ്ങുന്നതിന് സിറ്റി ഓഫ് ന്യൂകാസിൽ (സിഎൻ) കരാർ ഒപ്പുവച്ചു.

എൽ‌ജി‌എയിലുടനീളമുള്ള അടിസ്ഥാന സൗകര്യങ്ങളുടെയും സേവനങ്ങളുടെയും ആവശ്യകത നിറവേറ്റാൻ കഴിയുമെന്ന് ഉറപ്പാക്കുന്നതിന് ദീർഘകാല സാമ്പത്തിക പദ്ധതികൾ സ്ഥാപിക്കുന്നതിനുള്ള ശ്രമത്തിൽ, മാർച്ചിൽ കൗൺസിലർമാർ ഈ നീക്കം നടത്തിയത്..

3.82 ഹെക്ടർ വിസ്തൃതിയുള്ള സ്ഥലത്ത് നിലവിൽ 10 വർഷത്തെ പാട്ടത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു ബന്നിംഗ്സ് വെയർഹൗസ് ഉണ്ട്.

ഈ വാങ്ങൽ ബന്നിംഗ്‌സിന്റെ ലീസ് കാലാവധി 2035 വരെ നീട്ടിയിട്ടുണ്ട്, റിയൽ എസ്റ്റേറ്റ് ഏജൻസി പറയുന്നത് ബിസിനസ്സ് നിക്ഷേപകർക്ക് "പ്രതിവർഷം 1.42 മില്യൺ ഡോളറിന്റെ വരുമാന സ്രോതസ്സും സ്ഥിരമായ വാർഷിക വാടകയും" വാഗ്ദാനം ചെയ്യുന്നു എന്നാണ്.

വളരുന്ന ജനസംഖ്യയ്ക്കും പഴക്കം ചെന്ന ആസ്തികൾക്കും വേണ്ടി കൗൺസിലിന്റെ വരുമാന അടിത്തറ വൈവിധ്യവത്കരിക്കാൻ ഫ്യൂച്ചർ ഫണ്ട് അനുവദിച്ചതായി കോർപ്പറേറ്റ് സേവനങ്ങളുടെ എക്സിക്യൂട്ടീവ് ഡയറക്ടറും ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായ ഡേവിഡ് ക്ലാർക്ക് പറഞ്ഞു.

"ന്യൂകാസിൽ നഗരം ടാരി സമൂഹത്തിനുവേണ്ടി $2.7 ബില്യൺ മൂല്യമുള്ള അടിസ്ഥാന സൗകര്യ ആസ്തികൾ കൈകാര്യം ചെയ്തുകൊണ്ട് പ്രാബല്യത്തിൽ വരുത്താൻ ശ്രമിക്കുന്നതാണെന്ന് അദ്ദേഹം വിശദീകരിച്ചു..

" ദീർഘവും ഉപയോഗപ്രദവുമായ കാര്യങ്ങൾ ഉണ്ടെങ്കിലും , കാലക്രമേണ അവയ്ക്ക് കൂടുതൽ നിക്ഷേപം ആവശ്യമാണ്, അതുകൊണ്ട് ചെലവ് വഹിക്കാൻ ഞങ്ങൾക്ക് കഴിയുമെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ഓരോ വർഷവും ഫണ്ടുകൾ മാറ്റി വെക്കുന്നതാണെന്ന് ന്യൂകാസിൽ സിറ്റി കൗൺസിൽ അറിയിച്ചു..

സാധാരണക്കാരന് വാങ്ങാൻ ആവാത്ത നിലയിലേക്ക് വീട് വിലയും സ്ഥലവിലയും കുതിച്ചു കയറും എന്ന മിഡ് കോസ്റ്റ് കൗൺസിലിന്റെ ആശങ്കയ്ക്ക് ന്യൂ ക്ലാസിൽ സിറ്റി കൗൺസിൽ നിലവിൽ അഭിപ്രായമൊന്നും അറിയിച്ചിട്ടില്ല..

Sunday, 13 April 2025

ഗ്ലോറി ഹോൾ..

ഒറ്റനോട്ടത്തില്‍ ഇത് നിര്‍മാണഘട്ടത്തിലുള്ള ഒരു ബഹുനിലക്കെട്ടിടത്തെയാവും ഓര്‍മ്മിപ്പിക്കുക. 

എന്നാലിത് ഒരു വെറും കെട്ടിടമല്ല. മോണിംഗ് ഗ്ലോറി ഇന്‍ടേക്ക് എന്നാണിതിന്റെ പേര്. ഇടുക്കി ജലാശയത്തില്‍ നിന്ന് മൂലമറ്റം ജലവൈദ്യുത നിലയത്തിലേക്കുള്ള ജലപ്രവാഹം തുടങ്ങുന്നത് ഇവിടെനിന്നാണ്.
ജലം ഈ നിര്‍മ്മിതിയുടെ ചുറ്റും കാണുന്ന വലിയ വിടവുകളിലൂടെ ഉള്ളിലേക്കെത്തുകയും തുടര്‍ന്ന് പവര്‍ടണലിലൂടെ പെന്‍സ്റ്റോക്ക് പൈപ്പിലേക്ക് പ്രവഹിക്കുകയും ചെയ്യുന്ന തരത്തിലാണ് ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ രൂപകല്‍പ്പന. കുളമാവ് ഡാമിനു സമീപം ജലാശയത്തിനുള്ളില്‍, ജലനിരപ്പില്‍ നിന്ന് വളരെ താഴെയായിട്ടാണ് ഇത് സ്ഥിതി ചെയ്യുന്നത്.

 അതുകൊണ്ടുതന്നെ, മോണിംഗ് ഗ്ലോറി'യെ ഇന്ന് നമുക്ക് കാണാനേ കഴിയില്ല. ഇടുക്കി ജലാശയത്തില്‍ ജലം നിറയുന്നതിനു മുമ്പുള്ള കാഴ്ച്ചയാണിത്. മോണിംഗ് ഗ്ലോറി ഇന്‍ടേക്ക് നിര്‍മ്മാണത്തിന്റെ അവസാന ഘട്ടത്തിലാണ് ഈ ചിത്രമെടുത്തത്.

ഇടുക്കി, ചെറുതോണി, കുളമാവ് എന്നീ മൂന്ന് അണക്കെട്ടുകളും കൂടി 59.83 ചതുരശ്ര കിലോമീറ്റർ സ്ഥലത്ത് ഒട്ടാകെ 1996 ദശലക്ഷം ഘനമീറ്റർ വെള്ളം തടഞ്ഞുനിറുത്തുന്നു. ഈ വെള്ളത്തിന്റെ മൊത്തം കരുത്തു പയോഗപ്പെടുത്തിയാണ് വൈദ്യുതോല്പാദനം നടത്തുന്നത്. ഇതിലേയ്ക്ക് 'ശക്തി തുരങ്കം' (power tunnel) എന്നറിയപ്പെടുന്ന ഒരു ഭൂഗർഭ തുരങ്കം വഴി വെള്ളം കടക്കുന്നതിന് മനോഹരമായ ഈ പ്രവേശന ഗോപുരം ഒരുക്കിയിട്ടുള്ളത് . 'മോർണിംഗ് ഗ്ലോറിഹോൾ ഇൻ ടേക്ക് ടവ്വർ' (morning glory hole intake tower) എന്നറിയപ്പെടുന്ന ഇതിന് കോളാമ്പിപ്പൂവിന്റെ ആകൃതിയാണ് ഉള്ളത്.

ഈ ഗോപുരം നിർമ്മിച്ചിരിക്കുന്നത് ശക്തിതുരങ്കത്തിന്റെ മുഖത്തുനിന്നും മാറി ജലസംഭരണിക്കകത്താണ്.ശക്തി തുരങ്കത്തിന്റെ മുൻഭാഗത്തുനിന്നും കല്ലും മണ്ണും മറ്റും ഇടിഞ്ഞു വീണ് ഗോപുരത്തില്‍ ക്കൂടിയുള്ള ജലപ്രവാഹം തടസപ്പെടാതിരിക്കുന്നതിനുവേണ്ടിയാണ് ഗോപുരം തുരങ്കമുഖത്തുനിന്നും മാറ്റി നിര്‍മ്മിച്ചിരിക്കുന്നത്. ഗോപുരത്തേയും ശക്തിതുരങ്കത്തേയും തമ്മില്‍ ഒരു പ്രബലിത കോണ്‍ക്രിറ്റ് കുഴല്‍ യോജിപ്പിക്കുന്നു. പ്രവേശകക്കുഴല്‍ (intake conduit) എന്നറിയപ്പെടുന്ന ഇതിന്റെ ഉള്‍വ്യാസം ശക്തിതുരങ്കത്തിന്റെ വ്യാസം തന്നെയാണ്; 7.01 മീറ്റര്‍‍. ഒരു സെക്കന്റില്‍ 153 ഘനമീറ്റര്‍ എന്ന കണക്കില്‍ വെളളം ഇതില്‍ക്കൂടി പ്രവഹിക്കുന്നതാണ്.

പ്രവേശനഗോപുരത്തിന് ഏറ്റവും താഴ്ന്ന അസ്തിവാരത്തില്‍ നിന്നും 30 മീറ്റര്‍ (തുരങ്കത്തിന്റെ നിരപ്പില്‍ നിന്നും 21 .79 മീറ്റര്‍) ഉയരവും മുകളില്‍ 17.88 മീറ്റര്‍ വ്യാസവും ഉണ്ട്. ഇന്ത്യയില്‍ കൊയ്ന അണക്കെട്ടിനു മാത്രമേ ഇത്തരം പ്രവേശന ഗോപുരം ഉണ്ടാക്കിയിട്ടുള്ളു. മുകളില്‍ പാര്‍ശ്വങ്ങളിലായി 16 കോളങ്ങള്‍ ഉള്ള ഇത് കൊയ്നയിലെ കോളാമ്പിപ്പുവിനേക്കാള്‍ വലുതാണ് ഇത്. മുകള്‍ ഭാഗം വാര്‍ത്തു മൂടിയിരിക്കുന്ന ഇതിന്റെ വശങ്ങളിലൂടെ അരിക്കപ്പെട്ടാണ് വെളളം ഉളളിലേക്ക് കടക്കുന്നത്. ജലസംഭരണിയില്‍ വെളളം നിറഞ്ഞാല്‍ ഈ ഗോപുരം അതില്‍ മുങ്ങിനില്‍ക്കും. ഇതിന്റെ മുകളില്‍ 2.59 മുതല്‍ 41 .56 മീറ്റര്‍വരെ വെളളമുണ്ടായിരിക്കും.

വാര്‍ത്തു മൂടിയ മുകള്‍ ഭാഗത്തിനു താഴെ ജലവിതാനം ഒരിക്കലും താഴ്ത്താന്‍ ഉദ്ദേശിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ യാതൊരു അറ്റകുറ്റപ്പണികളും ചെയ്യാന്‍ ഇടയാകാത്തത്ര സുക്ഷമമായി പണിക്കുറവുകള്‍ തീര്‍ത്താണ് ഇത് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. ഭാവിയില്‍ ഈ കോളാമ്പിപ്പുവിലെ അരിപ്പകള്‍ വൃത്തിയാക്കുന്നത് യന്ത്രസംവിധാനത്തില്‍ ശക്തമായി കടത്തിവിടുന്ന വായുകുമിളകള്‍ മൂലമായിരിക്കും.


Thursday, 10 April 2025

ടാരി മലയാളി ഒഫീഷ്യൽ എന്ന ഫേസ്ബുക്ക് പ്രൊഫൈൽ.. ഒരു അവലോകനം..

ടാരി മലയാളി എന്ന എന്റെ ബ്ലോഗിൻ്റെ പേര് തന്നെ ഉപയോഗിച്ച് 2024ലെ ടാരി മലയാളി അസോസിയേഷൻറ ഓണാഘോഷത്തിനു ശേഷം ഫേസ്ബുക്കിൽ കയറിയ പ്രൊഫൈൽ ആണ് Taree Malayali ( 0fficial..) ഇപ്പോൾ 200 ഓളം ഫ്രണ്ട്സുമായി നിലകൊള്ളുന്നു.. 

അതല്ല ഞാൻ ഇവിടെ സംസാരിക്കുന്നത്..

ഒരു സുപ്രഭാതത്തിൽ ആരംഭിച്ച ആ വ്യക്തിയുടെ വികൃതികളെകുറിച്ചാണ്..  ഫേസ്ബുക്കിൽ കഥകൾ പോസ്റ്റുകൾ ആയപ്പോൾ ആളുകൾ അടക്കം പറഞ്ഞു തുടങ്ങി ഇത് അവനാണ് അല്ല ഇത് ഇവനാണ്..

ആരാണോ എന്തോ..?

ആദ്യത്തെ പോസ്റ്റ് തന്നെ ഗംഭീരം.. അതിൻറെ രണ്ടാം ഭാഗം എന്ന നിലയിൽ അടുത്ത പോസ്റ്റ്.. മറ്റൊരു കഥയുമായി മൂന്നാമത്തെ പോസ്റ്റ്.. അവസാനം ഒരു ഡിസ്ക്ലൈമർ ഇതിലെ കഥാപാത്രങ്ങൾ തികച്ചും സാങ്കൽപ്പികം മാത്രമാണെന്ന്..

ചർച്ചകൾ എല്ലായിടത്തും സജീവമാണ്.. പക്ഷേ ആരും പരസ്പരം സംസാരിക്കാത്ത ഒരു അവസ്ഥ..  എന്തെങ്കിലും പറയുകയോ എഴുതുകയോ ചെയ്താൽ ടാരി മലയാളി എന്ന ഫേസ്ബുക്ക് പ്രൊഫൈലിന്റെ പിതൃസ്ഥാനം ഏറ്റെടുക്കേണ്ടി വരുമോ എന്ന ചങ്കിടിപ്പ്..

പോസ്റ്റുകൾ എല്ലാം തന്നെ ടാരി എന്ന കൊച്ചു പ്രദേശത്തെ മലയാളികൾ ഒന്നു ചേർന്ന് തെരഞ്ഞെടുത്ത അസോസിയേഷൻ്റെ പ്രസിഡണ്ടിനെയും അസോസിയേഷന്റെ പ്രവർത്തനങ്ങളെയും പരിഹസിക്കുന്ന തരത്തിൽ..

 ഒരു കള്ള് ഷാപ്പ് ഉണ്ടാക്കിവെച്ച പൊല്ലാപ്പ്
നോക്കണേ..

കള്ള് ഷാപ്പിൽ തോളോട് തോൾ ചേർന്ന് മദ്യപിക്കുന്നവർ തന്നെയാണ് ഈ പോസ്റ്റ് ഇടുന്നത് എന്ന വസ്തുത വേറെയും..

കാറ്റ് നിറച്ച ഒരു ബലൂൺ ഒരു മുട്ട് സൂജി കൊണ്ട് കുത്തി , പൊട്ടിച്ചിരിക്കുന്ന ഒരു കുട്ടിയുടെ ആഹ്ലാദവും സന്തോഷവും ഒക്കെയാണ് ആ എഴുത്തുകാരനിൽ ഞാൻ കണ്ടത്.. ആ ചിരിയോടൊപ്പം നമ്മളൊക്കെ ചിരിച്ചു എന്നുള്ളത് യാഥാർത്ഥ്യമാണ്.. ഹാസ്യ സാഹിത്യത്തിൻറെ പ്രഥമ ചുമതല നമ്മെ ചിരിപ്പിക്കുകയാണല്ലോ പക്ഷേ അതിൻറെ ഹാസ്യത്തിന് പിന്നിൽ നീറുന്ന ഒരു മനസ്സ് ഉണ്ടെന്ന് ആരും ചിന്തിക്കുന്നില്ല.. എന്ത് തെറ്റുകൾ തന്നെ ചെയ്താലും പരസ്യമായി അപമാനിക്കേണ്ടതില്ല.. പ്രത്യേകിച്ച് വൈകല്യങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട്..

Taree malayaliയുടെ ഫേസ്ബുക്ക് പ്രൊഫൈലിൽ ആളുകൾ കൂടി വന്നപ്പോൾ ഞാൻ ഒരിക്കൽ കൂടി അതിലേ പോസ്റ്റുകളെ വിലയിരുത്തി.. ആ വാചകങ്ങളിലെ രണ്ടാമത്തെ നടത്തം ആ വിവരണങ്ങളിൽ അടങ്ങിയ ഒട്ടും പ്രത്യക്ഷത്തിൽ പ്രകടമല്ലാത്ത ചില ചോദ്യങ്ങളെ എൻറെ മുന്നിൽ ഒരു മൂടുപടത്തിൽ എന്നപോലെ കൊണ്ടുവന്നു നിർത്തി അതിൽ ചിലത് നമ്മുടെ വ്യവസ്ഥിതിയിൽ ഇന്ന് നിലനിൽക്കുന്ന ഒരുപാട് വെല്ലുവിളികൾ ആയിരുന്നു.. പല  പ്രശ്നങ്ങളെ ചിരിപ്പിക്കുന്ന വിധം വിരൽ ചൂണ്ടുന്ന നിരു ഉപദ്രവകരമായ ഒരുപാട് സൂചനകൾ..

വൈവിധ്യങ്ങളെ തേടിപ്പോകുന്ന പാവം മാനവ ഹൃദയത്തിൻറെ കുസൃതിത്തരങ്ങൾ എന്നിവയെല്ലാം മനുഷ്യപ്രകൃതിക്ക് എത്രമേൽ സ്വാഭാവികമായിരുന്നിട്ടും ദൈനംദിന ജീവിതത്തിൽ സംഘർഷം ഉണ്ടാക്കിക്കൊണ്ട് അവ പലർക്കും മറച്ചു വെക്കേണ്ടി വരുന്നു., അതിൻറെ പൊട്ടിത്തെറി ആയിരിക്കാം ആ പോസ്റ്റുകൾ..

 പ്രാദേശിക ഭാഷാപ്രയോഗങ്ങൾ ഉപയോഗിച്ചാണ് ഇതിൽ ഓരോ പോസ്റ്റുകളും എഴുതിയിരിക്കുന്നത്.. അതുകൊണ്ടുതന്നെ വരികൾക്കിടയിലൂടെ വായിക്കേണ്ടതിന്റെ ആവശ്യകതയും കൂടി വരുന്നു.. സന്ദർഭങ്ങൾ അനുസരിച്ചുള്ള ഭാഷാപ്രയോഗങ്ങളും  വേറെയും. ഒരു എഴുത്തുകാരനപ്പുറം ഒരു വിപ്ലവകാരിയെയാണ് ഇതിലൂടെ കാണാൻ സാധിക്കുന്നത്..

Taree Malayali, താങ്കളുടെ ഫേസ്ബുക്ക് പ്രൊഫൈലിൽ കഥയിലൂടെയാണെങ്കിലും ചെയ്യുന്ന വ്യക്തിഹത്യ ഒഴിവാക്കി ശുദ്ധ ഹാസ്യത്തിന് ഊന്നൽ നൽകിയാൽ അതൊരു മനുഷ്യസേവ തന്നെയാണ്..

 കരയാൻ എത്രയോ കാരണങ്ങൾ മുട്ടി നിൽക്കുന്ന ഈ ലോകത്തിൽ ചിരിയുടെ അലകൾ പരത്തുന്നതും ഒട്ടും കരയാതെ കൽപ്പിച്ചു കിടക്കുന്ന ഹൃദയത്തെ കരയിപ്പിക്കുന്നതും മഹനീയമായ മനുഷ്യ സേവയാണ്.. ഹാസ്യ രസങ്ങൾ അനുവാചക ഹൃദയങ്ങളിൽ  സൃഷ്ടിക്കുന്ന വികാര വിചാരങ്ങൾ വ്യക്തിയുടെ ബാഹ്യമായ പ്രവർത്തികളെയും മെല്ലെ മെല്ലെ പ്രചോദിപ്പിക്കുകയും അതുവഴി സമുദായം  നന്നാവുകയും ചെയ്യുന്നു.. ഒന്നു ശ്രമിച്ചു കൂടെ..

Wednesday, 9 April 2025

എ ഐ മനുഷ്യനെ നശിപ്പിക്കുമോ..?



ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സ് (എജിഐ) എന്നറിയപ്പെടുന്ന നിർമിതബുദ്ധി 2030-ഓടെ മനുഷ്യരാശിയെ പൂർണമായും നശിപ്പിക്കുമെന്ന് പഠനം. 

ഗൂഗിൾ ഡീപ് മൈൻഡിന്റെ പുതിയ ഗവേഷണ പ്രബന്ധത്തിലാണ് ഈ കണ്ടെത്തൽ. 

ഡീപ് മൈൻഡ് സഹസ്ഥാപകൻ കൂടിയായ ഷെയ്ൻ ലെഗ് സഹ രചയിതാവായ പ്രബന്ധത്തിൽ എജിഐ എങ്ങിനെ മനുഷ്യരാശിയുടെ വംശനാശത്തിന് കാരണമാകുമെന്ന് പറയുന്നില്ല. പകരം, എജിഐയുടെ ഭീഷണി കുറയ്ക്കുന്നതിന് ഗൂഗിളും മറ്റ് നിർമിതബുദ്ധിയുമായി ബന്ധപ്പെട്ട് നിൽക്കുന്ന കമ്പനികളും സ്വീകരിക്കേണ്ട പ്രതിരോധ നടപടികളിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ദുരുപയോഗം, ഘടനാപരമായ അപകടസാധ്യതകൾ, മറ്റ് തെറ്റുകൾ, ക്രമീകരണത്തിലുള്ള പിഴവ് എന്നിങ്ങനെ നാല് പ്രധാന വിഭാഗങ്ങളിലായാണ് നിർമിതബുദ്ധിയുടെ അപകടസാധ്യതയെ വേർതിരിച്ചിരിക്കുന്നത്. നിർമിതബുദ്ധി ഉപയോഗിച്ച് ആളുകൾക്ക് മറ്റുള്ളവരെ ദ്രോഹിക്കാൻ കഴിയുമെന്ന സാധ്യത കണക്കിലെടുത്ത് ഡീപ്പ് മൈൻഡിന്റെ അപകട സാധ്യത കുറയ്ക്കാനുള്ള സാങ്കേതികവിദ്യയേയും ഇവിടെ എടുത്തുകാണിക്കുന്നു.

നിർമിതബുദ്ധി സാങ്കേതിക വിദ്യയെ നിയന്ത്രിക്കണമെന്ന് ഡീപ്പ് മൈൻഡ് സിഇഒ ഡെമിസ് ഹസബിസ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

ഈ വിഷയത്തിൽ നിങ്ങൾക്ക് എന്ത്  തോന്നുന്നു..?

Monday, 7 April 2025

യൂട്ടായിലെ പന്തോ..

അമേരിക്കയിലെ യൂട്ടായില്‍, ഫിഷ്‌ലേക്ക് ദേശീയ പാര്‍ക്കില്‍ 106 ഏക്കര്‍ മണ്ണിലേക്ക് എണ്ണമറ്റ വേരുകളോടിച്ച്, ആകാശത്തേക്ക് നാല്‍പ്പത്തിയേഴായിരം മരക്കൈകള്‍ ഉയര്‍ത്തി നില്‍ക്കുന്ന ഒരൊറ്റ മരം! പേര് പന്തോ. ഭൂമിയിലെ ഏറ്റവും വലിയ മരമാണ് പന്തോ. എന്നാല്‍, വലിപ്പത്തേക്കാള്‍ അതിശയിപ്പിക്കുക ഈ മരരാക്ഷസന്റെ ആയുസ്സായിരിക്കും! 16,000-വര്‍ഷങ്ങള്‍ക്കും 80,000-വര്‍ഷങ്ങള്‍ക്കും ഇടയിലാണ് പന്തോമരത്തിന്റെ പ്രായം! 

 ലാറ്റിന്‍ ഭാഷയില്‍ 'പന്തോ' എന്ന വാക്കിനര്‍ത്ഥം, ' ഞാന്‍ പടരുന്നു' എന്നാണ്! പന്തോമരത്തെ നിരീക്ഷിക്കുമ്പോള്‍, ആ പടരലിന്റെ രീതികള്‍ നമുക്ക് മനസ്സിലാവും! സൂര്യവെളിച്ചവും വളക്കൂറും തേടി വേരുകള്‍ നീളുമ്പോള്‍ ആ സ്ഥലത്ത് മുളകള്‍ പൊട്ടുന്നു. പുതിയൊരു ദിശയിലേക്ക് പന്തോക്കാട് പടരുന്നു!

ജീവനുള്ളവയുടെ പരിണാമവഴി കണക്കാക്കാന്‍ ഉപയോഗിക്കുന്ന ഒരു 'തിയററ്റിക്കല്‍ മോഡലിലേക്ക്' പന്തോയുടെ ജനിതക വിവരങ്ങള്‍ നല്‍കിയായിരുന്നു പ്രായം കണക്കാക്കിയത്. ഭൂമിശാസ്ത്ര രേഖകളും കല്‍ക്കരികളില്‍ നടത്തിയ പഠനങ്ങളും ഇതിന്നായി ഉപയോഗപ്പെടുത്തി.
ഭൂമിയില്‍ ഇന്ന് ജീവനുള്ളവയില്‍ ഏറ്റവും പഴക്കമുള്ളതായി അറിയപ്പെടുന്നതും പന്തോമരം ആണ്. ഭൂമിയുടെ ഏറ്റവും പൗരാണികമായ ജീവത് സാക്ഷി! ജൈവപിണ്ഡത്തിന്റെ കാര്യത്തില്‍, ഭൂമിയിലെ ജീവരൂപങ്ങളില്‍ ഏറ്റവും വലുതുമാണ് (ആറായിരം മെട്രിക് ടണ്‍ ബയോമാസ്) പന്തോ. ഏകദേശ ഉയരം എണ്‍പത് അടി. ആസ്‌പെന്‍സ് എന്ന വിഭാഗത്തിലാണ് ഈ മരം പെടുന്നത്.

 വടക്കു-പടിഞ്ഞാറന്‍ അമേരിക്കയിൽ ആസ്‌പെന്‍ മരങ്ങള്‍ (Populus temuloides) ധാരാളം ഉണ്ട്; പലതും ചെറുമരങ്ങള്‍. പരമാവധി മൂന്നേക്കര്‍ ഭൂമിയിലൊക്കെ വളര്‍ന്നുനില്‍ക്കുന്നവയും കാണാം. എന്നാല്‍, വലിപ്പത്തിന്റെ കാര്യത്തില്‍ പന്തോയെപ്പോലെ പന്തോ മാത്രം!
വെള്ള വലിച്ച പന്തല്‍ക്കാലുകള്‍ നാട്ടിയപോലെയാണ് കാഴ്ചയ്ക്ക് പന്തോക്കാട്. വെള്ള നിറമുള്ള മരത്തടികളും ഒരു ചെറുകാറ്റില്‍പ്പോലും ഇളകിയാടുന്ന പച്ചത്തലപ്പുകളും. ഋതുഭേദങ്ങള്‍ക്കനുസരിച്ച് ഇലകളുടെ നിറം മാറും. ശരത്കാലത്ത് പന്തോയുടെ പച്ച ഇലകള്‍ സ്വര്‍ണനിറമണിയും. അപ്പോള്‍ പന്തോക്കാട് കണ്ടാല്‍ തീ പിടിച്ചപോലിരിക്കുമത്രെ! കാറ്റ് കടന്നുപോവുമ്പോഴൊക്കെയും മരച്ചില്ലകള്‍ ഇളകിമറിഞ്ഞുണ്ടാവുന്ന ഒരു പ്രത്യേക ശബ്ദത്താല്‍ കാട് നിറയും. കടലിരമ്പം പോലെ ഒരു കാടിരമ്പം! ഇക്കാരണത്താല്‍ പന്തോയ്ക്ക് ' ദി ട്രംബ്‌ളിങ്ങ് ജയന്റ് ' എന്നും ' ദി ക്വാക്കിങ് ആസ്‌പെന്‍സ്'എന്നുമൊക്കെ വിളിപ്പേരുണ്ട്.

മരത്തെക്കുറിച്ചുള്ള നമ്മുടെ സാമാന്യസങ്കല്‍പ്പത്തെ പന്തോ തകിടംമറിക്കും. പന്തോക്കാട്ടിലെ ഓരോ മരവും കാഴ്ചയ്ക്ക് മാത്രമാണ് ഓരോ മരം. യഥാര്‍ത്ഥത്തില്‍, കൈപ്പത്തിയിലെ അഞ്ചുവിരലുകളെപ്പോലെയാണിവയെന്നുപറയാം! പന്തോക്കാട്ടിലെ മരങ്ങളെ ചില്ലകള്‍(branches) എന്നാണ് ശാസ്ത്രജ്ഞര്‍ വിളിക്കുന്നത്. എളുപ്പത്തില്‍ ഗ്രഹിക്കാന്‍, മണ്ണിന്നടിയില്‍ വേരുകളും പുറത്ത് വന്‍ ചില്ലകളുമുള്ള ഒരൊററ്റമരം. ഊര്‍ജ്ജം ശേഖരിക്കുന്നതും സസ്യശരീരത്തിലൂടനീളം അത് വിതരണം ചെയ്യുന്നതും പുനരുത്പ്പാദിപ്പിക്കുന്നതും പ്രതിരോധിക്കുന്നതും ഒരൊറ്റ വൃക്ഷത്തിന്റെ പ്രവര്‍ത്തനങ്ങളായാണ് പന്തോക്കാട്ടില്‍ നടക്കുന്നത്. ഇലകളുടെ നിറംമാറ്റം ഒരേ സമയത്ത്. തളിരണിയുമ്പോള്‍ എല്ലാ 'മരങ്ങളും' ഒരുമിച്ച്!

ഭൂമിക്കടിയിലേക്ക് മുപ്പതുമീറ്ററോളം ആഴത്തില്‍, വേരുപടലങ്ങളുടെ ഒരു സാമ്രാജ്യം തന്നെ പടര്‍ത്തിയിട്ടുണ്ട് പന്തോ. വേരുകളില്‍ നിന്ന് മുളച്ചുപൊന്തി മരങ്ങളാവുന്നത് ആസ്‌പെന്‍സ് മരങ്ങളുടെ വംശവര്‍ദ്ധനവിന്റെ പൊതുവായ പ്രത്യേകതയാണ്. വേരുകള്‍ വഴി പരസ്പര ബന്ധിതമാണ് പന്തോക്കാട്ടിലെ ഓരോ മരവും. ഏതെങ്കിലും ഒരു മരത്തിന് മരണം സംഭവിച്ചാലും പന്തോയ്ക്ക് മരണം സംഭവിക്കുന്നില്ല! ആ അര്‍ത്ഥത്തില്‍ മരണമില്ലാത്ത ജീവിതമാണ് പന്തോ നയിക്കുന്നത്.

പൂമ്പൊടി മാത്രം ഉത്പാദിപ്പിക്കുന്ന പന്തോ പുരുഷനാണ്. വേരുകളില്‍ നിന്ന് പുതുസസ്യത്തെ ഉണ്ടാക്കിയാണ് പന്തോ ഉള്‍പ്പെടുന്ന ആസ്‌പെന്‍ മരങ്ങള്‍ പുനരുത്പ്പാദനം,'സക്കറിങ്ങ്' നടത്തുന്നത്. പന്തോയെ വര്‍ഷങ്ങളായി എല്ലാവര്‍ക്കുമറിയാമായിരുന്നെങ്കിലും ആസ്‌പെന്‍സ് ഇക്കോളജിസ്റ്റുമാരായ ഡോ. ബര്‍ടണ്‍ ബാണസും ജെറി കംപര്‍മാനും ആണ് 1976-ല്‍ ആദ്യമായി പന്തോയെ അതിന്റെ പ്രത്യേകതകള്‍ പഠിച്ച് തിരിച്ചറിയുന്നത്. പന്തോക്കാട്ടിലെ ഓരോ മരത്തടിയുടേയും ആയുസ്സ് 125-135 വര്‍ഷമാണ്. യൂട്ടായിലെ ആസ്‌പെന്‍ മരത്തിന് 'പന്തോ' എന്ന വിളിപ്പേര് നല്‍കിയത് ശാസ്ത്രജ്ഞനായ മൈക്കല്‍ ഗ്രാന്റ് ആണ്. പന്തോയുടെ ജനിതകചരിത്രത്തെക്കുറിച്ച് നിരവധി പഠനങ്ങള്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു.

പന്തോക്കാടിന് ചുറ്റുമുള്ള പ്രദേശവാസികള്‍ 'ക്വാക്കീസ്' എന്നാണ് മരത്തെ വിളിക്കുന്നത്. ചെറുചില്ലകള്‍ അടരുമ്പോള്‍ പന്തോത്തടികളില്‍ പ്രത്യക്ഷപ്പെടുന്ന കണ്ണുകളുടെ രൂപത്തിലുള്ള അടയാളങ്ങള്‍, തങ്ങളുടെ കുഞ്ഞുങ്ങളെ കാത്തുരക്ഷിക്കുമെന്നാരു വിശാസവും ഗ്രാമീണരുടെ ഇടയിലുണ്ട്. പന്തോക്കാടിനെ സംരക്ഷിക്കാനും അതുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്കും മരത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ ധാരണ വളര്‍ത്താനും അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് 'ഫ്രണ്ട്‌സ് ഓഫ് പന്തോ.'  👇

Sunday, 6 April 2025

വികസനം തടയുന്ന മലയാളികൾ..

സി പ്ലെയിനിൽ മാട്ടുപ്പെട്ടി വരെ പോയി ഇടുക്കിയിൽ ആദ്യമായി വിമാനം ഇറക്കി ചരിത്രം സൃഷ്ടിച്ചു തിരിച്ചു വന്നവർക്ക് കാഴ്ചകളെപ്പറ്റി പറഞ്ഞു മതിയാകുന്നില്ല. കേരളം മുകളിൽ നിന്നും താഴോട്ട് നോക്കുന്ന ആണത്രേ ഭംഗി. നേരെ നിന്നു നോക്കിയാൽ വെടക്ക് കാഴ്ചകൾ കാണേണ്ടിവരും. കൊച്ചിയിൽ നിന്ന് നാലു മണിക്കൂർ കൊണ്ട് മൂന്നാർ പോകുമ്പോൾ ഉണ്ടാവുന്ന ഗതാഗതകുരുക്കും പൊട്ടിപ്പൊളിഞ്ഞ റോഡുകളും കാണേണ്ടിവരില്ലല്ലോ.

സീപ്ലെയിൻ മാട്ടുപ്പെട്ടിയിൽ എത്താൻ 15 മിനിറ്റ് തിരിച്ചു കൊച്ചിയിലേക്ക് 15 മിനിറ്റ് ആകെ 32 മിനിറ്റിന്റെ സമയം. റോഡ് മാർഗം പോകണമെങ്കിൽ എട്ടുമണിക്കൂർ നിർബന്ധമായും വേണം.. നിലവിൽ സീ പ്ലെയിനിൽ യാത്ര ചെയ്യേണ്ട തരം ആളുകൾ ഇപ്പോൾ ഇന്നോവയിലാണ് യാത്ര ചെയ്യുന്നത്.. അങ്ങനെ 360 ഇന്നോവകൾ ദിനംപ്രതി മൂന്നാർ സർവീസ് നടത്തുന്നു. കൊച്ചി മൂന്നാർ ഇന്നോവയ്ക്ക് ഡ്രോപ്പ് മാത്രം  4500 രൂപ സി പ്ലൈനിൽ ഒരു സീറ്റിന് അത്ര പോലും വരില്ല. 

ബുദ്ധിയില്ലാത്ത ഒരു പ്രതിപക്ഷവും അതുകേട്ട് തുള്ളുന്ന മണ്ടന്മാരായ നാട്ടുകാരും ചേർന്നപ്പോൾ ഉണ്ടായ സമരത്തിൽ കായലിന്റെ കാണാ കയങ്ങളിലേക്ക് സീ പ്ലെയിൻ താണുപോയി.. ഇനി ഒരു ഉയർത്തെഴുന്നേൽപ്പ് ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു..

കാലത്തിൻറെ മാറ്റങ്ങൾ  ഈ മണ്ടന്മാരിലും ചെന്നെത്തുമ്പോൾ മണ്ടത്തരങ്ങൾ മാറ്റിവെച്ച് ഒത്തൊരുമയോടെ നാടിന് നന്മയ്ക്കായി അണിചേരുമെന്ന് പ്രതീക്ഷിക്കാം..

Wednesday, 2 April 2025

ഫൌണ്ടൻ ഓഫ് യൂത്ത്..

ഒരു അപൂർവമായ ജലധാരയ്ക്കായി പലകാലങ്ങളിൽ മനുഷ്യർ തിരച്ചിൽ നടത്തിയിട്ടുണ്ട്.‘ഫൗണ്ടൻ ഓഫ് യൂത്ത്’എന്ന ഈ ജലധാര കണ്ടെത്തിയെങ്കിലും അത്ഭുത കഴിവുകൾ ഉണ്ടോ എന്ന് അറിയില്ല.

 പലസംസ്കാരങ്ങളിൽ ഫൗണ്ടൻ ഓഫ് യൂത്തിനെപ്പറ്റി പരാമർശങ്ങളുണ്ട്. യുവത്വം നൽകുന്നു എന്നതിനുപരി, മാറാരോഗങ്ങൾ പോലും മാറ്റുന്ന അദ്ഭുത ജലധാരയായിട്ടാണ് പലരും ഇതിനെ വിശേഷിപ്പിച്ചത്. അരുവി, വെള്ളച്ചാട്ടം, കിണർ, കുളം എന്നിങ്ങനെ പല രീതികളിൽ ഈ ജലധാരയെ വിവരിച്ചിരിക്കുന്നു.

425 ബിസിയിൽ ഗ്രീക്കുകാരും പേർഷ്യക്കാരും തമ്മിലുള്ള യുദ്ധത്തിന്റെ വിവരണത്തിനിടെ ഗ്രീക്ക് ചരിത്രകാരനായ ഹെറോ‍ഡോട്ടസ് നടത്തിയ ഒരു പരാമർശമാണ് ഫൗണ്ടൻ ഓഫ് യൂത്തിനെ യൂറോപ്പിൽ പ്രശസ്തമാക്കിയത്. പേർഷ്യൻ ചാരൻമാർ മക്രോബിയൻസ് എന്ന ജനവിഭാഗത്തെ സന്ദർശിച്ചത്രേ. ഇന്നത്തെ ഇത്യോപ്യ, സൊമാലിയ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങൾ സ്ഥിതി ചെയ്യുന്ന മേഖലയാണ് മക്രോബിയൻമാരുടെ രാജ്യം.

 അവിടെയെത്തിയ പേർഷ്യക്കാർ അമ്പരന്നു പോയി. മക്രോബിയൻമാരിൽ പലരും 120 വയസ്സുവരെയൊക്കെ ജീവിക്കുന്നു. ഇതിന്റെ കാരണം അന്വേഷിച്ച പേർഷ്യക്കാരെ മക്രോബിയൻമാരുടെ രാജാവ് ഒരു ജലധാരയിലേക്കു കൊണ്ടുപോയി. അതിൽ കുളിക്കുന്നവരുടെയൊക്കെ ചുളിഞ്ഞ തൊലികൾ നിവർന്ന് അവരെല്ലാം സുന്ദരരായി മാറി.

ഹെറോഡോട്ടസ് ഇതു ഭാവനയിൽ കണ്ടെഴുതിയതാണെന്നാണ് പല ചരിത്രകാരൻമാരും അഭിപ്രായപ്പെടുന്നത്. ഇത്യോപ്യൻ തീരത്തേക്ക് നാവിക പര്യവേക്ഷണങ്ങൾ നടന്നു. എന്നാൽ അവിടെയൊന്നും ഇത്തരമൊരു ജലധാര കണ്ടെത്തിയില്ല. അലക്സാണ്ടർ ചക്രവർത്തിയുടെ സൈനികരിൽ ചിലർ മധുരമുള്ള വെള്ളമുള്ള ഒരു നദിയിൽ ഇറങ്ങിയെന്നും അവരെല്ലാം യുവാക്കളായെന്നും ഒരു ഫ്രഞ്ച് കെട്ടുകഥയുണ്ട്.

Sunday, 16 March 2025

യുകെയിൽ നിന്ന് എത്തിയ ആൽബിയോൺ ബസ്

ഒരുകാലത്ത് ഹൈദരാബാദ് നഗരത്തിലെ ഗതാഗത വിഭാഗത്തിന്റെ അവിഭാജ്യ ഘടകമായിരുന്ന ആൽബിയോൺ ബസ് ഇന്ന് മ്യൂസിയത്തിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്.മഹാത്മാഗാന്ധി ബസ് സ്റ്റേഷൻ (എം.ജി.ബി.എസ്) പരിസരത്തെ പ്രത്യേക മ്യൂസിയത്തിലാണ് ബസ് ഉള്ളത്.

 മുഷീറാബാദിലെ ബസ് ഭവന് പുറത്ത് വർഷങ്ങളായി പാർക്ക് ചെയ്തിരിക്കുകയായിരുന്ന ബസ് ഇവിടെ നിന്നാണ് മ്യൂസിയത്തിലേക്ക് മറ്റിയത്.

1932-ൽ യുകെ ആസ്ഥാനമായുള്ള ആൽബിയോൺ മോട്ടോഴ്സ് നിർമ്മിച്ച ബസാണിത്. 90 വർഷത്തെ പാരമ്പര്യമുള്ള ആൽബിയോൺ റെഡ് ബസിൽ ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ 19 പേർക്ക് യാത്ര ചെയ്യാം. 2022 ലെ സ്വാതന്ത്ര്യ ദിനത്തിൽ തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ടി.എസ്.ആർ.ടി.സി) സംഘടിപ്പിച്ച ബസ് പരേഡിലെ പ്രധാന ആകർഷണമായിരുന്നു ആൽബിയോൺ ബസ്. കഴിഞ്ഞ വർഷം, ഉപ്പളിലെ ടി.എസ് .ആർ.ടി.സി സോണൽ വർക്ക്ഷോപ്പിൽ എത്തിച്ച് ബസിൽ ചില മാറ്റങ്ങൾ വരുത്തിയിരുന്നു.

1932ൽ നൈസാം സ്റ്റേറ്റ് റെയിൽ ആൻഡ് റോഡ് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റ് (എഫ്എസ്ആർആർടിഡി) അവതരിപ്പിച്ച 27 ബസുകളുടെ കൂട്ടത്തിലാണ് ഈ ബസും ഇന്ത്യയിലെത്തിയത്. 1932 ഏപ്രിൽ 18 മുതൽ നാഗേന്ദ് റൂട്ടിലാണ് ബസ് ഓടിയിരുന്നത്. ഹൈദരാബാദിന്റെ സമ്പന്നമായ ഗതാഗത ചരിത്രത്തെ പ്രതിനിധീകരിക്കുന്ന ഒന്നാണ് ബസ്. പഴയ ഹൈദരാബാദ് സംസ്ഥാനത്തിന്റെ കാലത്ത്, റെയിൽവേയുടെ കീഴിലാണ് റോഡ് ഗതാഗത വിഭാഗവും പ്രവർത്തിച്ചിരുന്നത്. 166 പേർ ഇവിടെ ജോലി ചെയ്തിരുന്നു.

ബസിനുപുറമേ തെലങ്കാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ വർഷങ്ങളായി ഉപയോഗിക്കുന്ന നിരവധി യന്ത്രങ്ങളും മ്യൂസിയത്തിൽ പ്രദർശിപ്പിക്കാൻ പദ്ധതിയുണ്ട്.

Saturday, 1 March 2025

നിർണായക സന്ദേശങ്ങൾ..

കഷായത്തിൽ കളനാശിനി കലർത്തി ശാരോണിന് നൽകിയശേഷം നിഷ്കളങ്കത അഭിനയിച്ചാണ് അവസാനം വരെ ഗ്രീഷ്മ വാട്ട്സാപ്പിൽ ചാറ്റ് ചെയ്തിരുന്നത്..

കഷായം കുടിച്ച് ശർദ്ദിച്ച് അവശനായ ഷാരോൺ വീട്ടിൽനിന്ന് പോയി തൊട്ടു പിന്നാലെ ഗ്രീഷ്മ വാട്സാപ്പിൽ അയച്ച ചില സന്ദേശങ്ങൾ ചുവടെ..

14 ഒക്ടോബർ 2022 ..

ഗിരീഷ്മ: സോറി ഇച്ചായ ഇത് നോർമൽ ആണ് ആദ്യം ശർദി ഒക്കെ ഞാനും ചെയ്തു പക്ഷേ ഞാനത് കൈപ്പിൻ്റെ ആണെന്നാണ് വിചാരിച്ചത്.. സോറി ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല.. ഞാനോർത്തില്ല നിങ്ങൾക്ക് വോമിറ്റിംഗ് ഉള്ളതല്ലേ.. സോറി..

ഉച്ചയ്ക്ക് 12: 06 മുതൽ..

ഷാരോൺ : ഗ്രീൻ കളറിലാണ് ഗ്രീഷ്മ ശർദ്ദിച്ച് പോകുന്നത്..

ഗ്രീഷ്മ : ആ ജ്യൂസ് കുടിച്ചത് കൊണ്ട് ആയിരിക്കാം..

ഗ്രീഷ്മ : ഞാൻ കാരണമല്ലേ.. ഇനി വീട്ടിൽ അറിയുമ്പോൾ.. ഞാൻ കാരണം നിങ്ങൾ.. ഒരു കാര്യം ചെയ്യൂ മെഡിക്കൽ സ്റ്റോറിൽ നിന്ന് വോമിറ്റിംഗ് ടാബ്ലറ്റ് വാങ്ങു അപ്പോൾ ഓക്കേ ആവും സോറി ഇച്ചായാ..

ഉച്ചയ്ക്ക് 12 : 22 മുതൽ 

ഷാരോൺ : ഞാൻ ഉറങ്ങട്ടെ വാവേ..

ഗ്രീഷ്മ : എനിക്കു വയ്യ ഉറങ്ങിക്കോ..

ഷാരോൺ : എന്തോന്ന് വയ്യ ?

ഗ്രീഷ്മ : അല്ല സമാധാനം ഇല്ല..

ഷാരോൺ : എനിക്ക് ഒന്നമില്ല..

ഗ്രീഷ്മ : ശരി ഉറങ്ങിക്കോ..

ഷാരോൺ : കഷായത്തിന്റെ പേര് എന്താണ്..?

ഗ്രീഷ്മ : എന്തോ..? അതുണ്ടാക്കുന്നത് ചോദിച്ചു പറയാം..

ഷാരോൺ : നിനക്ക് മരുന്ന് തന്ന അവിടെ നിന്ന് വിളിച്ചു ചോദിക്ക് നിൻറെ അമ്മ ഒന്നും കാണാതെ..

വൈകിട്ട് 5 : 30 മുതൽ..

ഷാരോൺ : എൻറെ മോഷൻ ബ്ലോക്ക് ആയിട്ടാണ് പോണേ..

ഗ്രീഷ്മ : അത് ജ്യൂസ് കുടിച്ച ഓട്ടോ ചേട്ടനും വയ്യാന്ന്. ഇവിടെ അമ്മയെ കൊണ്ട് വിട്ട 
ഓട്ടോ ചേട്ടനും ഞാൻ അതാണ് കൊടുത്തത് ആ ചേട്ടനും വയ്യ എന്ന് മാമൻ പറഞ്ഞു കുറച്ചു മുന്നേ..

ഷാരോൺ : എനിക്ക് ചാറ്റ് ചെയ്യാൻ പറ്റുന്നില്ല വാവേ..

ഗ്രീഷ്മ : ഇച്ചായൻ ആളുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് ഞാൻ മെസ്സേജ് ചെയ്യാത്തെ ശരി ശരി..

ഷാരോൺ : അറിയാം..

ഗ്രീഷ്മ : ശരി ഇച്ചായ റസ്റ്റ് എടുക്ക്.. ഞാൻ കാരണം..

ഷാരോൺ : ഇപ്പോ വീടെത്തി..

ഗ്രീഷ്മ : അഡ്മിറ്റ് ആക്കിയ..? ഏത് ഹോസ്പിറ്റൽ..?

ഷാരോൺ : പാറശ്ശാല ഗവൺമെൻറ് ഹോസ്പിറ്റൽ..

ഗ്രീഷ്മ : നിങ്ങൾക്ക് ഒക്കെ ആയോ ആരോഗ്യം..?

ഷാരോൺ : വയ്യ വാവേ ഞാൻ ഒന്ന് കിടക്കട്ടെ..

ഇതായിരുന്നു അവസാനത്തെ സന്ദേശം..

ഷാരോൺ കഴിച്ച കഷായം എന്താണെന്നറിയാൻ ഷാരോണിന്റെ സുഹൃത്ത് ഗ്രീഷ്മയോട് ചോദിച്ചപ്പോൾ 
ഗ്രീഷ്മ അയച്ച ശബ്ദ സന്ദേശത്തിന്റെ ചുരുക്കമാണ് താഴെ..

ആ മരുന്നില്ലടാ.. ആ മരുന്ന് തീർന്നു കാണും.. അത് തീർത്താണ് അച്ചായനു കൊടുത്തത്.. അത് അച്ചായനും അറിയാം..
അത് കഴിക്കേണ്ട ലാസ്റ്റ് ഡേ ആയിരുന്നു. അതിനുശേഷം എനിക്കത് പ്രിസ്ക്രൈബ്
ചെയ്തിട്ടില്ല.. എൻറെ കയ്യിൽ ഇല്ല..

 ഞാനൊരു കാര്യം ചോദിക്കട്ടെ നീ എന്തോന്നാണ് ചോദിക്കുന്നത്..? ഞാൻ എന്തെങ്കിലും ചെയ്തു എന്നാണോ..? ഞാൻ കഴിച്ചത് തന്നെയാണ് അച്ചായനും കൊടുത്തത്.. അതിനപ്പുറം എനിക്കൊന്നും അറിഞ്ഞുകൂടാ.. ഞാനൊന്നും അതിലെ കലർത്തിയിട്ടില്ല.. എനിക്ക് അയാളെ കൊന്നിട്ട് എന്ത് കിട്ടാനാ..?

ഈ സന്ദേശങ്ങളാണ് ഈ കേസിൽ നിർണ്ണായകമായത്..

Tuesday, 25 February 2025

ആൺകുട്ടികൾ അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങൾ..


പെൺകുട്ടികളിൽ മെൻസ്റ്റേഷൻ തുടങ്ങുന്നത് 10 വയസോ അതിൽ കൂടുതലോ ഒക്കെ ആകുമ്പോൾ ആണ്. ശരീര പ്രകൃതി അനുസരിച് ഇത് മാറിക്കൊണ്ടിരിക്കും.

എല്ലാ മാസവും യൂട്രസ്സ് പ്രെഗ്നൻസിക്ക് വേണ്ടി തയാറാകും. ഗർഭാശയ  ഭിത്തി വികസിക്കുകയും അതിന് ലൈനിങ് ഉണ്ടാവുകയും  ഓവം (അണ്ഡം )റിലീസ് നടക്കുകയും ചെയ്യും. ഈ ഓവം sperm ആയി കൂടി ചേരാതെ വരുമ്പോൾ അത് ബ്ലഡിന്റെ കൂടെ പുറത്തേക്ക് പോകും. കൂടാതെ വികസിച്ച ഗർഭാശയ ഭിത്തി പഴയതു പോലെ ആകും. 

ഈ പ്രക്രിയകൾ  നടക്കുമ്പോഴാണ് അവർക്ക് വയറുവേദന പോലുള്ളതൊക്കെ വരുന്നത്. 
പീരിയഡ് 3-4 ഡേയ്‌സ് ആണ് സാദാരണ നീണ്ടു നിൽക്കാറുള്ളത്. 
ഒരു പീരിയഡ് കഴിഞ്ഞ് 14-28 ദിവസങ്ങൾ കഴിയുമ്പോളാണ്  അടുത്തത് നടക്കുന്നത്.
 

പീരിയഡ് ഉണ്ടാകുന്ന സമയത്ത് സ്ത്രീകളിൽ  പലവിധ മൂഡ് സ്വിങ്സ് കണ്ടു വരാറുണ്ട്. പെട്ടന്ന് ദേഷ്യപെടുന്നതും വിഷമിച്ചു ഇരിക്കുന്നതും ഒക്കെ കാണാം. 

പ്രധാനമായും വയറുവേദന,  നടുവേദന,  വോമിറ്റിങ് ഒക്കെ ഉണ്ടാവാറുണ്ട്. 
എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത വിധം വേദന വരുന്നവരുണ്ട്.മിക്കവരും  അതൊന്നും തുറന്ന് പറയാറില്ല. 
നിങ്ങൾക് അത് മനസിലായാൽ കഴിവതും അവരെ ശല്യപെടുത്താതിരിക്കുക.

 വയറു വേദന കുറയാൻ ചൂട് വെള്ളം നിറച്ച കുപ്പി അല്ലെങ്കിൽ hot water bag കൊണ്ട് ഒക്കെ ചെറുതായി മസ്സാജ് ചെയ്താൽ മതി. 
കല്യാണം കഴിഞ്ഞ ആളുകൾ ഉണ്ടെങ്കിൽ പറ്റുമെങ്കിൽ ആദ്യത്തെ 3 ഡേയ്‌സ്  കഠിനമായ ജോലികൾ  ചെയ്യിപ്പിക്കാതെ നോക്കണം. കാരണം ഈ സമയത്ത് റസ്റ്റ്‌ ആണ് ആവശ്യം..

ധാരാളം ബ്ലഡ്‌ പോകുന്നത് കൊണ്ട് അവർക്ക് നല്ല ഫുഡ്‌ കൊടുക്കാൻ ശ്രദ്ധിക്കണം.ലൈറ്റ് ഫുഡ്‌ ആണ് നല്ലത്.  ഫ്രൈഡ് ഐറ്റംസ്ഒക്കെ  ഒഴിവാക്കുക. 

ഏതെങ്കിലും പെൺകുട്ടിയുടെ ഡ്രെസ്സിൽ ബ്ലഡ്‌ കണ്ടാൽ അവരെ കളിയാക്കാതെ  അത് അവരോട് പറയാൻ  ശ്രമിക്കണം.കാരണം ബ്ലീഡിങ് നടക്കുന്നത് അവർക്ക് ചിലപ്പോൾ അറിയാൻ കഴിയില്ല. തുറന്ന് പറയാൻ നിങ്ങൾക്കു ചമ്മൽ ഉണ്ടെങ്കിൽ  അടുത്ത് ഉള്ള സ്ത്രീകൾ വഴി അറിയിക്കാൻ നോക്കണം . പാട് വാങ്ങികൊടുക്കുമ്പോൾ ഗുണമേന്മ ഉള്ളത് നോക്കി വാങ്ങണം. Whisper or stayfree ആണ് സാദാരണ എല്ലാവരും ഉപയോഗിക്കുന്നത്. 30 രൂപ മുതൽ വാങ്ങാൻ കിട്ടും. വിദേശങ്ങളിൽ ആണെങ്കിൽ tena or all comfort . രാജ്യങ്ങൾ അനുസരിച്ച് ബ്രാൻഡ് നെയിമുകളിൽ വ്യത്യാസമുണ്ടാകും..

ഈ സമയത്ത് അവരോട് വഴക്ക് ഇടാതെ ഒക്കെ പരമാവധി നോക്കുക. പെട്ടന്ന് ദേഷ്യം വരാൻ ചാൻസ് ഉണ്ട്.

Friday, 14 February 2025

മനസ് മുഴുവന്‍ സെക്‌സാണോ ? എന്താണ് സെക്‌സ് അഡിക്ഷന്‍..

അവനൊരു കാമഭ്രാന്തനാണ്, സെക്‌സിന് അഡിക്ടാണ് എന്നൊക്കെ നാം പലരെയും കുറിച്ച് പറയാറുണ്ട്. കാണുന്ന സ്ത്രീകളെയെല്ലാം കാമത്തോടെ സമീപിക്കുകയും നിരവധി ബന്ധങ്ങളുള്ളവരെയും പിന്നെയെന്താണ് വിളിക്കേണ്ടത് അല്ലേ..? 

എന്തായാലും സെക്‌സ് അഡിക്ഷന്റെ ശാസ്ത്രീയത എന്താണെന്നു നമുക്ക് പരിശോധിക്കാം.

 ഇത് അല്‍പ്പം ബോറാണ്.
 

ശാസ്ത്രീയത

മദ്യത്തിനും ലഹരിമരുന്നുകള്‍ക്കും അടിമയായ നിരവധി പേര്‍ നമ്മുടെ ചുറ്റും ജീവിക്കുന്നുണ്ട്. ഇത്തരക്കാരെ സ്വാഭാവിക ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ നിരവധി ചികില്‍സകളുമുണ്ട്. ഇവരുടെ മസ്തിഷ്‌കവും മറ്റു അവയവങ്ങളും പരിശോധിച്ചാല്‍ അഡിക്ഷന്റെ ലക്ഷണങ്ങള്‍ അറിയാനാവും.

എന്നാല്‍, സെക്‌സിന് അഡിക്ടാവുക എന്ന ഒരു രോഗാവസ്ഥയുണ്ടോ എന്ന കാര്യത്തില്‍ വിദഗ്ദര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. അതിനാല്‍ തന്നെ മാനസിക പ്രശ്‌നങ്ങളെ കുറിച്ച് പറയുന്ന ഡയഗ്നോസ്റ്റിക് ആന്റ് സ്റ്റാറ്റിസ്റ്റിക്കല്‍ മാന്വല്‍ ഓഫ് മെന്റല്‍ ഡിസോര്‍ഡേഴ്‌സിന്റെ അഞ്ചാം പതിപ്പില്‍ നിന്ന് സെക്‌സ് അഡിക്ഷനെ ഒഴിവാക്കിയിട്ടുണ്ട്.

എന്നാലും മനശാസ്ത്ര, കൗണ്‍സിലിങ് മേഖലകളില്‍ ഈ വാക്ക് ഉപയോഗിക്കുന്നുണ്ട്. അതിനര്‍ത്ഥം എന്തോ ഒരു പ്രശ്‌നമുണ്ടെന്ന് തന്നെയല്ലേ ?

സെക്‌സ് അഡിക്ഷന്‍

മദ്യത്തിനും ലഹരിക്കും അടിമയായ ഒരാള്‍ക്ക് അവ ഉപയോഗിക്കുമ്പോള്‍ നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇതെന്ന് ചില വിദഗ്ദര്‍ പറയുന്നു.

അതിനാല്‍ തന്നെ അവര്‍ നിരന്തരം ലൈംഗികപ്രവൃത്തികളില്‍ ഏര്‍പ്പെടും. മറ്റു ലഹരി അടിമത്വം പോലെ ഇത് അവരുടെ ദാമ്പത്യ ജീവിതത്തിലും തൊഴിലിലും വരെ പ്രതിഫലിക്കും.

സെക്‌സ് അഡിക്ഷനുള്ള വ്യക്തി എപ്പോഴും ലൈംഗികപങ്കാളികളെ തേടിക്കൊണ്ടിരിക്കുമെന്ന് പറയപ്പെടുന്നു.

പക്ഷെ, ഈ അവസ്ഥ മാത്രം വെച്ച് ഒരാള്‍ സെക്‌സ് അഡിക്ടാണെന്ന് പറയാനാവൂമോ..?
 
ഇതിനെ ഒരു മാനസിക പ്രശ്‌നമായി കാണാനാവില്ലെന്നാണ് വിദഗ്ദാഭിപ്രായം.

ചിലര്‍ ദിവസത്തിന്റെ ഭൂരിപക്ഷം സമയവും ലൈംഗികകരമായ പ്രവൃത്തികള്‍ക്കായി ഉപയോഗിക്കും. ഇത് മൂലം ജീവിതത്തില്‍ എന്തൊക്കെ പ്രതിസന്ധിയുണ്ടായാവും അവര്‍ പിന്‍മാറില്ല. തങ്ങളുടെ ലൈംഗികസ്വഭാവം മറ്റുള്ളവരില്‍ നിന്ന് ഒളിച്ചുവെക്കാനുള്ള കഴിവ് സെക്‌സിന് അഡിക്ടായവര്‍ക്കുണ്ടെന്ന് പറയപ്പെടുന്നു.

സ്‌ട്രെസ്, ആകാംക്ഷ, വിഷാദം, ഒറ്റപ്പെടല്‍ എന്നിവ പോലുള്ള വൈകാരികവും മനശാസ്ത്പരവുമായ പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഇവര്‍ സെക്‌സിനെ ഉപയോഗിക്കും. നിയന്ത്രണമില്ലാതെ ജീവിക്കുന്നതിനാല്‍ എയ്ഡ്‌സ് പോലുള്ള ലൈംഗികജന്യ രോഗങ്ങള്‍ പകരാനും സാധ്യതയുണ്ട്.

ചില ലക്ഷണങ്ങള്‍

നിരന്തരമായ ലൈംഗിക ചിന്തകളും ഭാവനകളും.

അനിയന്ത്രിതമായ ഉത്തേജനവും ആഗ്രഹങ്ങളും.

പോണ്‍വീഡിയോ കാണാനുള്ള അനിയന്ത്രിതമായ ആഗ്രഹം.

സെക്‌സോ പോണോ പുതിയബന്ധമോ കിട്ടിയില്ലെങ്കില്‍ ദേഷ്യം വരല്‍.

ബന്ധത്തിലെ അടുപ്പം ഇല്ലാതാവല്‍.

അപരിചതരടക്കം നിരവധി പേരുമായി ബന്ധത്തിന് ശ്രമിക്കല്‍.

ലൈംഗികസ്വഭാവം ഒളിച്ചുവെക്കാന്‍ വേണ്ടിയുള്ള നുണപറച്ചില്‍.

ഇതു മൂലം തനിക്കോ മറ്റുള്ളവര്‍ക്കോ പ്രശ്‌നമുണ്ടാവല്‍.

പൊതുസ്ഥലത്തെ ലൈംഗികപ്രദര്‍ശനം, നഗ്നതാപ്രദര്‍ശനം.

കുറ്റബോധം.

തെറ്റിധാരണ വേണ്ട

ആരോഗ്യകരമായ ഒരു പ്രവൃത്തിയാണ് സെക്‌സ്. ഇത് ആസ്വദിക്കല്‍ സ്വാഭാവികമാണ്. സെക്‌സ് ആസ്വദിക്കുന്നതിനെ അഡിക്ഷന്റെ ലക്ഷണമായി കാണരുത്. പങ്കാളികളിലൊരാള്‍ക്ക് സെക്‌സിനോട് താല്‍പര്യം കൂടുതലുണ്ടെങ്കില്‍ അതിനെയും അഡിക്ഷനായി വിലയിരുത്തുന്നത് മണ്ടത്തരമാണ്. സ്വയം മതിപ്പില്ലാത്ത മാനസികാവസ്ഥയും അമിതമായ ലൈംഗികതയും ചേര്‍ന്ന ഒരു വിഷമവൃത്തമാണ് സെക്‌സ് അഡിക്ഷന്‍. സെക്‌സ് ഇത്തരക്കാര്‍ക്കാര്‍ താല്‍ക്കാലികമായ ആശ്വാസം നല്‍കുമെങ്കിലും ദീര്‍ഘകാലയളവില്‍ കടുത്ത പ്രതിസന്ധികള്‍ സൃഷ്ടിക്കും.

Wednesday, 22 January 2025

പ്രതിരോധമേഖലയിൽ ഇന്ത്യൻ ഡ്രോൺ..

പ്രതിരോധ മേഖലയിലെ ഡ്രോണ്‍ വികസനത്തില്‍ സ്വാശ്രയത്വം നേടാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ പൂര്‍ത്തികരണത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. പ്രതിരോധ രംഗത്ത് ഡ്രോണുകളുടെ ഉപയോഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ ഈ രംഗത്തെ പുരോഗതി എന്നതാണ് ശ്രദ്ധേയം. ശത്രുതാവളങ്ങള്‍ ആക്രമിക്കാനും രഹസ്യനിരീക്ഷണം നടത്താനും, ആക്രമണമണ ലക്ഷ്യങ്ങള്‍ കണ്ടെത്താനുമുപയോഗിക്കാവുന്ന ആര്‍ച്ചര്‍ ഡ്രോണ്‍ അതിന്റെ ആദ്യപരീക്ഷണ പറക്കലിന് ഒരുങ്ങുകയാണ്. 

മീഡിയം ആള്‍ട്ടിട്ട്യൂഡ് ലോങ് എന്‍ഡ്യുറന്‍സ് ( MALE) അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിള്‍ ( UAV) വിഭാഗത്തില്‍ വരുന്ന ഡ്രോണാണ് ആര്‍ച്ചര്‍.
ഇതിന്റെ ടാക്‌സി ട്രയലുകള്‍ വിജയകമായി പൂര്‍ത്തിയാക്കിയിരുന്നു. ഹൈ സ്പീഡ് ടാക്‌സി ട്രയലുകളിലും ലോ സ്പീഡ് ടാക്‌സി ട്രയലുകളിലും പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെച്ചതോടെയാണ് ആദ്യ പരീക്ഷണ പറക്കലിനൊരുങ്ങുന്നത്. ആര്‍ച്ചറിന്റെ എയര്‍ഫ്രെയിമിന്റെ കരുത്തും പ്രൊപ്പല്‍ഷന്‍ സംവിധാനത്തിന്റെ കാര്യക്ഷമതയുമൊക്കെ ടാക്‌സി ട്രയലുകളില്‍ പരീക്ഷിച്ചിരുന്നു. ഇതിനൊപ്പം പേലോഡ് വഹിക്കാനുള്ള ശേഷിയും വിലയിരുത്തി. ഇതിലെ വിവരങ്ങള്‍ അനുസരിച്ചാണ് പരീക്ഷണ പറക്കല്‍ നടത്താന്‍ തീരുമാനിച്ചത്. ഫെബ്രുവരിയില്‍ ആര്‍ച്ചര്‍ ആദ്യമായി ആകാശംതൊടുമെന്നാണ് കരുതുന്നത്.

അമേരിക്ക, റഷ്യ, ചൈന, തുര്‍ക്കി, ഇസ്രായേല്‍ എന്നീ രാജ്യങ്ങള്‍ ഡ്രോണ്‍ സാങ്കേതിക വിദ്യയില്‍ മുന്നലാണ്. പരീക്ഷണ പറക്കല്‍ വിജയമായാല്‍ ഈ ഗണത്തിലേക്കാണ് ഇന്ത്യയുമെത്തുന്നത്. നേരത്തെ റസ്റ്റം-2 എന്ന് വിളിച്ചിരുന്ന പദ്ധതിയാണ് പിന്നീട് ആര്‍ച്ചര്‍ ആയി മാറിയത്. 1.8 ടണ്‍ ഭാരമുള്ള ആര്‍ച്ചറിന് 400 കിലോയോളം പേലോഡുകള്‍ വഹിക്കാനാകും.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ടാങ്ക് വേധ മിസൈലുകള്‍ വഹിക്കാന്‍ ശേഷിയുള്ള തരത്തിലാണ് ആര്‍ച്ചറിനെ വികസിപ്പിക്കുന്നത്. 30,000 അടി ഉയരത്തില്‍ 24 മണിക്കൂറോളം തുടര്‍ച്ചയായി പറക്കാന്‍ സാധിക്കുന്ന ഡ്രോണാകും ആര്‍ച്ചര്‍. നിലവില്‍ ഈ വിഭാഗത്തില്‍ 'തപസ്' എന്നപേരിലൊരു ഡ്രോണ്‍ കൂടി ഒരുങ്ങുന്നുണ്ട്. നിലവില്‍ നടന്ന പരീക്ഷണങ്ങളില്‍ തപസിന് പ്രതിരോധ സേനയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന പ്രതീക്ഷയില്‍ ഇതുടനെ സേനയുടെ ഭാഗമാകുമെന്നാണ് കരുതുന്നത്. വ്യോമ നിരീക്ഷണത്തിനായി നാവികസേനയും വ്യോമസേനയും ഇവ വാങ്ങിയേക്കും. എന്നാല്‍ തപസിനേക്കാള്‍ മികച്ച പ്രകടനമാണ് ആര്‍ച്ചറിന്റേതെന്നാണ് കരുതുന്നത്.

തദ്ദേശീയമായി വികസിപ്പിച്ച ടാങ്ക് വേധ മിസൈലുകള്‍, സ്മാര്‍ട്ട് ആന്റി എയര്‍ഫീല്‍ഡ് ആയുധങ്ങള്‍ എന്നിവ വഹിക്കും. 250 കിലോമീറ്റര്‍ ദൂരത്തിലേക്ക് ഭൂമിയിലിരുന്ന നിയന്ത്രിക്കാന്‍ സാധിക്കും. 1000 കിലോമീറ്റര്‍ ദൂരത്തേക്ക് വരെ പറന്ന് ചെല്ലാന്‍ ആര്‍ച്ചറിന് സാധിക്കും. സ്വയം നിയന്ത്രിക്കാനും എതിരെവരുന്ന വിമാനങ്ങളും ഡ്രോണുകളും ശത്രുവാണോയെന്ന് തിരിച്ചറിയാനും ഇതിന് സാധിക്കും.

ആര്‍ച്ചറിന്റെ രണ്ട് വകഭേദങ്ങളാണ് പരീക്ഷിക്കാനൊരുങ്ങുന്നത്. ആര്‍ച്ചര്‍ നെക്സ്റ്റ് ജനറേഷനും ആര്‍ച്ചര്‍ ഷോര്‍ട്ട് റേഞ്ച് ഡ്രോണും. രണ്ടിന്റെയും ഉദ്ദേശലക്ഷ്യങ്ങള്‍ ഒന്നാണെങ്കിലും ദൂരപരിധിയില്‍ വ്യത്യാസങ്ങളുണ്ട്. ആര്‍ച്ചര്‍ ഷോര്‍ട്ട് റേഞ്ചിന് 22,000 അടി ഉയരത്തില്‍ വരെമാത്രമേ പറന്നുയരാനാകു. 12 മണിക്കൂര്‍ ആണ് ഇതിന്റെ എന്‍ഡ്യുറന്‍സ്. അതായത് അത്രയും സമയം മാത്രമേ ഇതിനെ തുടര്‍ച്ചയായി ഉപയോഗിക്കാനാകു. ആര്‍ച്ചര്‍ നെക്സ്റ്റ് ജനറേഷനെ 30,000 അടി ഉയരത്തില്‍ പറത്തി 18 മുതല്‍ 24 മണിക്കൂര്‍ വരെ തുടര്‍ച്ചയായി ഉപയോഗിക്കാനാകും.

വിവരശേഖരണം, ആക്രമണം തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി ആര്‍ച്ചറിനെ ഉപയോഗിക്കാം. ഡിആര്‍ഡിഒയുടെ നേതൃത്വത്തിലാണ് ആര്‍ച്ചറിന്റെ വികസനം നടക്കുന്നത്. നിലവില്‍ ഇത്തരം ഡ്രോണുകള്‍ക്കായി ഇന്ത്യ കൂടുതല്‍ ആശ്രയിക്കുന്നത് ഇസ്രായേലിനെയാണ്. ഇക്കാര്യത്തില്‍ സ്വാശ്രയത്വം നേടുന്നത് ഭാവിയില്‍ പ്രയോജനം ചെയ്യും. അമേരിക്കന്‍ എംക്യു റീപ്പര്‍ ഡ്രോണുകള്‍ വാങ്ങാന്‍ നേരത്തെ ഇന്ത്യ തീരുമാനിച്ചിരുന്നു. ഭാവിയില്‍ ഇവയ്ക്ക് പകരക്കാരായി ആര്‍ച്ചര്‍ സേനയുടെ ഭാഗമാകും.