Featured post

മ്യൂസിക് ലവർ..

ടാരി മലയാളി അഭിമാനപുരസരം തങ്ങളുടെ ഓൺലൈൻ എഫ് എം റേഡിയോ അവതരിപ്പിച്ചിരിക്കുന്നു..   തെരഞ്ഞെടുത്ത ക്രിസ്തീയ ഭക്തിഗാനങ്ങൾ ആസ്വദിക്കുവാൻ ഇപ്പോൾ ത...

Sunday, 29 May 2022

ഇവാ സ്കിൻ, ഹെയർ & ലേസർ ക്ലിനിക് കോതനല്ലൂരിൽ..

ഇവാ സ്കിൻ, ഹെയർ & ലേസർ ക്ലിനിക് കോതനല്ലൂരിൽ ഇമ്മാനുവേൽ ഹയർസെക്കൻഡറി സ്കൂളിന് സമീപം പാളിത്തോട്ടത്തിൽ ആർക്കേഡിൽ പ്രവർത്തനമാരംഭിച്ചു.


ക്ലിനിക്കിൽ ലഭ്യമായ സൗകര്യങ്ങൾ.

ജനറൽ ഡെർമറ്റോളജി

 എല്ലാവിധ ത്വക്ക് രോഗങ്ങൾക്കുമുള്ള ചികിത്സ....സോറിയാസിസ്,വെള്ളപാണ്ട്, സ്കിൻ അലർജി, മുഖക്കുരു, കരിമംഗല്യം,മുടികൊഴിച്ചിൽ,കുട്ടികളിൽ ഉണ്ടാവുന്ന ചർമ്മ രോഗങ്ങൾ മുതലായവ....

കോസ്മറ്റോളജി

കെമിക്കൽ പീലിഗ്,ഇലക്ട്രോകോട്ടറി -- (പാലുണ്ണി,അരിമ്പാറ, ആണിരോഗം,സ്കിൻ ടാഗ്) അമിത രോമ വളർച്ചയ്ക്ക് ലേസർ ചികിത്സ,പി ആർ. പി തെറാപ്പി,(കഷണ്ടി, മുടികൊഴിച്ചിൽ) ആന്റി ഏജിങ്ങ് ട്രീറ്റ്മെന്റ്,ബോട്ടോക്സ് ഇൻജെക്ഷൻ,ഫെയർനെസ് ട്രീറ്റ്മെന്റ്,സ്കാർ & പിഗ്‌മെൻറ് ട്രീറ്റ്മെന്റ് തുടങ്ങിയവ.....

Dr. Neethu Jacob MBBS, MD DVL, DNB (Dermatologist & Cosmetologist ) ന്റെ സേവനം എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകുന്നേരം 4 മണി വരെ ലഭ്യമാണ്.

For Booking Please call : +918714327140

കാത്തിരിപ്പ്..


പ്രിയപ്പെട്ട പാപ്പൻ..

അമ്മു ചിന്തിക്കുന്ന പോലെ നീ എന്നെങ്കിലും തിരിച്ചു വരും എന്നും വിശ്വസിക്കാനാണ് എനിക്കും ഇഷ്ട്ടം....

     picture courtesy : pininterest

നിങ്ങളുടെ പ്രണയവും , കള്ളുഷാപ്പും  എല്ലാ വർഷങ്ങളിലും ഇവിടെ  പ്രിയപ്പെട്ടതാണ്..... ഇന്നും " പാപ്പൻ്റെ    ", "my girlfriend is taking me for a lunch"  ചർച്ചയാവാറുണ്ട്.... അത്ര മാത്രം നിങ്ങൾ എൻ്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട്....


നീ എത്ര മാത്രം അമ്മുവിനെ സ്നേഹിക്കുന്നുണ്ടെന്നും അവൾ തിരിച്ചു നിന്റെ സാന്നിധ്യം എത്രമാത്രം ആഗ്രഹിക്കുന്നുണ്ട് എന്നും നേരിട്ട് കണ്ടവരാണ് ഞാനും മറ്റുള്ളവരും.... പക്ഷെ ഒന്ന് ഓർത്താൽ നീ എന്നും ചെയ്യുന്ന മധുപാനം തെറ്റ് തന്നെയായിരുന്നില്ലേ?? അല്ലെങ്കിൽ ഒരുപാട് തെറ്റുകൾ നിന്റെ മധു നീരാട്ട് മൂലം സംഭവിച്ചു..... അത് കൊണ്ട് തന്നെയാവാം നിന്നെ ഒരുപാട് സ്നേഹിക്കുമ്പോളും അമ്മു  മദ്യപിച്ച് പകരംവീട്ടാൻ മടിച്ചതിന്റെ കാരണവും...

My girlfriend is taking me.. ഈ ഒരു സംഭാഷണം ചർച്ചയായത് പോലെ ഈ അടുത്ത് വേറെയൊരു സംഭാഷണവും ചർച്ചയായിട്ടുണ്ടാവില്ല.... അതിനെ കുറിച്ചല്ല എനിക്ക് പറയാനുള്ളത്... അമ്മു നിൻറെ മദ്യപാനത്തെക്കുറിച്ച്  പറഞ്ഞശേഷം നീ പറഞ്ഞ നിന്റെ മറുപടിയെ പറ്റിയാണ്.... നീ അവളോട് ചോദിച്ചത്.. അത് അവളെ വല്ലാതെ
തളർത്തിയിട്ടുണ്ടാവും... അവൾക്ക് നിന്നിൽ ഉണ്ടായിരുന്ന പ്രതീക്ഷയുടെ ചെറു കിരണവും അവിടെ തകർന്ന് പോയിട്ടുണ്ടാവും..

നീ പലപ്പോഴും പറയാറുള്ളത്.. ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട്.... നീ സാദാ മദ്യപാനിയുടെ  ബോധത്തിലേക്ക് ചുരുങ്ങി പോയത് കൊണ്ടാണോ..... അതിനെ കുറിച്ച് ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ.... പക്ഷെ എല്ലാ തെറ്റുകളും മനസ്സിലാക്കി നീ മാപ്പ് പറയാൻ തയ്യാറായത് നിന്നോടുള്ള എന്റെ ഇഷ്ട്ടം ഇരട്ടിയാക്കി....

അമ്മു പറയുന്നത് പോലെ നീ ഒരു പൂച്ചയുടെ ജന്മമാണ്.... ഏതെങ്കിലും ഒരു മനോഹരമായ രാത്രിയിൽ നീയും അമ്മുവും കൂടി ഹണ്ടർ വാലി ഗാർഡനിലൂടെ കൈകോർത്തു നടക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു...

അങ്ങനെ ഉള്ള ഒരുപാട് രാത്രികൾക്കായി കാത്തിരിക്കുന്നു

എന്ന് പാപ്പൻ്റെ സ്വന്തം.. 
മാത്തൻ..

Note : ഈ ഒരു കത്തിന് ആരുടെയെങ്കിലും ജീവിതവുമായി സാമ്യം ഉണ്ടെന്ന് തോന്നിയാൽ അത് തികച്ചും യാദൃശ്ചികം മാത്രമാണ്.. ഈ ബ്ലോഗോ ഇത് എഴുതിയ ബ്ലോഗറോ ഉത്തരവാദിയാകുന്നതല്ല..

Wednesday, 18 May 2022

ഫെയ്‌സ്ബുക്കില്‍ ജൂൺ മാസം മുതല്‍ ഈ സൗകര്യങ്ങൾ ഉണ്ടാവില്ല..


ജൂൺ മാസം മുതല്‍ ചില സൗകര്യങ്ങള്‍ നിര്‍ത്തലാക്കുകയാണ് ഫെയ്സ്ബുക്ക്. നിയര്‍ബൈ ഫ്രണ്ട്‌സ്, വെതര്‍ അലേര്‍ട്ട്‌സ്, ലൊക്കേഷന്‍ ഹിസ്റ്ററി ഉള്‍പ്പടെയുള്ള ഉപഭോക്താവിന്റെ ലൊക്കേഷന്‍ അടിസ്ഥാനമാക്കിയുള്ള സൗകര്യങ്ങളാണ് ഫെയ്‌സ്ബുക്ക് നിര്‍ത്തലാക്കുക.

നിര്‍ത്തലാക്കുന്നതിനുള്ള കാരണം എന്താണെന്ന് കമ്പനി വിശദീകരിച്ചിട്ടില്ല. ഈ ഫീച്ചറുകള്‍ക്ക് വേണ്ടി ഫെയ്‌സ്ബുക്കിന്റെ സെര്‍വറില്‍ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങള്‍ നീക്കം ചെയ്യുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഫീച്ചറുകള്‍ നിര്‍ത്തലാക്കാന്‍ പോവുകയാണെന്ന് അറിയിച്ചുകൊണ്ടുള്ള സന്ദേശങ്ങള്‍ ഫെയ്‌സ്ബുക്കിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി എല്ലാ ഉപഭോക്താക്കളേയും കമ്പനി അറിയിക്കും. ഉപഭോക്താക്കള്‍ നില്‍ക്കുന്ന സ്ഥലത്തിന്
സമീപത്തുള്ള സുഹൃത്തുക്കളെ കണ്ടെത്തുന്നതിനും അവരെ ബന്ധപ്പെടുന്നതിനുമായി ഒരുക്കിയ ഫീച്ചറാണ് 'നിയര്‍ബൈ ഫ്രണ്ട്‌സ്'
2022 ഓഗസ്റ്റ് ഒന്ന് വരെ ഫെയ്‌സ്ബുക്ക് ശേഖരിച്ച ലൊക്കേഷന്‍ ഡേറ്റ ഉപഭോക്താക്കള്‍ക്ക് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാന്‍ സാധിക്കും. 

ഈ തീയ്യതിക്ക്‌ശേഷം ഡാറ്റയെല്ലാം സ്ഥിരമായി നീക്കം ചെയ്യപ്പെടും. പുതിയ നീക്കത്തിനുള്ള കാരണം എന്താണെന്ന് മെറ്റ വ്യക്തമാക്കിയിട്ടില്ലെങ്കിലും ഉപഭോക്താക്കളില്‍ നിന്നുള്ള വിവരശേഖരണം പരിമിതപ്പെടുത്താനുള്ള നീക്കത്തിന്റെഭാഗമായാണ് തീരുമാനം എന്നാണ് പറയപ്പെടുന്നത്. ഉപഭോക്തൃ വിവരശേഖരണവുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളില്‍ നിന്ന് കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നതിനാലാവണം ഈ നീക്കം.

Wednesday, 11 May 2022

സർപ്രൈസ്..

തെറ്റ്.. എന്ന ചെറുകഥയുടെ രണ്ടാം ഭാഗം..

എൻറെ പേര് ജോ.. ജോ കുട്ടൻ എന്ന് സ്നേഹം ഉള്ളവർ വിളിക്കും.. എനിക്ക് ഭാര്യയും ഒരു കുട്ടിയുമുണ്ട്. അവൾ നഴ്സായി ജോലി ചെയ്യുന്നു.. എനിക്ക് രാത്രിയിൽ ന്യൂസ് പേപ്പർ പ്രിൻറ് ചെയ്യുന്ന പ്രസ്സിൽ ആണ് ജോലി. അതൊരു ചെറിയ പ്രസ് ആയിരുന്നു. ചെറിയ ഒരു ടൗൺ ആയതുകൊണ്ട് വളരെ കുറച്ചു കോപ്പി മാത്രമേ ചെയ്യുകയുള്ളൂ. സാധാരണ രണ്ടുമണിക്ക് ഒരു ബ്രേക്ക് കിട്ടുന്നത് പതിവാന്. അന്നു പക്ഷേ രണ്ടു മണിയായപ്പോൾ പ്രിൻറ് ചെയ്യാനുള്ള സകലതും തീർന്നു കഴിഞ്ഞു. എന്നാൽ വെറുതെ ഇരിക്കാ എന്ന് വെച്ചപ്പോൾ ഞങ്ങളുടെ ചീഫ് എഡിറ്റർ ഞങ്ങൾ കുറച്ച് സ്റ്റാഫിനെ വിളച്ചു ഓരോ ജോലി ഏൽപ്പിച്ചു.

എനിക്ക് കിട്ടിയ ജോലി 30 കിലോമീറ്റർ അകലെയുള്ള മറ്റൊരു പത്രം ഓഫീസിൽനിന്നും പത്രത്തിൽ വയ്ക്കാനുള്ള നോട്ടീസ് എടുക്കുക എന്നതാണ്. മറ്റൊരു പ്രത്യേകത എന്താണെന്ന് വെച്ചാൽ എൻറെ വീട്ടിൽ നിന്നും ഉച്ചത്തിൽ വിളിച്ചാൽ കേൾക്കുന്ന അത്ര അകലത്തിൽ മാത്രമാണ് ആ പത്രം ഓഫീസ്. അതു വഴി കടന്നുപോയപ്പോൾ കൂകി വിളിക്കാൻ ഒന്നും തോന്നിയില്ലെങ്കിലും ഭാര്യയയെയും മകനെയും കേറി കണ്ടു ഒരു സർപ്രൈസ് കൊടുത്താലോ എന്നൊരു ചിന്ത മനസ്സിലൂടെ കടന്നു പോയി. പക്ഷേ എൻറെ വാഹനത്തിൻറെ എൻജിൻ ശബ്ദം അയൽക്കാർക്ക് ഒരു ബുദ്ധിമുട്ട് ആകുമോ എന്നുള്ള ചിന്ത മനസ്സിലൂടെ കടന്നു പോയതുകൊണ്ട് ആദ്യം മടിച്ചെങ്കിലും പിന്നീട്  എന്തും വരട്ടെയെന്നു കരുതി അങ്ങോട്ട് ഞാൻ വാഹനം തിരിച്ചു.

പക്ഷേ അവിടെ എൻറെ ഡ്രൈവ് വെയിൽ മറ്റൊരു വാഹനം നിർത്തിയിട്ടിരിക്കുന്നു. സാധാരണ വെള്ളിയാഴ്ച ദിവസങ്ങളിൽ അയൽവക്കത്തെ വീടുകളിൽ പാർട്ടി വെക്കുമ്പോൾ  അവർ വാഹനം ഇടാൻ സ്ഥലമില്ലാതെ വരുമ്പോൾ ഡ്രൈവെ ഉപയോഗിക്കുക പതിവാണ്. അതുകൊണ്ട് അതിൽ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.

ഞാൻ വീടിൻറെ പ്രധാന വാതിലിന് അരികിലേക്ക് ചെന്നു. പ്രധാന വാതിലിന് അരികിൽ തന്നെയാണ് ഞങ്ങളുടെ ബെഡ്റൂം. അവിടെ രാത്രി രണ്ടുമണിക്ക് കണ്ട വെളിച്ചം എന്നെ ആശ്ചര്യപ്പെടുത്തി. പക്ഷേ എനിക്കായി ഒരു സർപ്രൈസുമായി ഭാര്യ ഇരിക്കുന്ന വിവരം ഞാൻ ചിന്തിച്ചില്ല..

ഞാൻ പതുക്കെ വാതിൽ തുറന്നു അകത്തു കയറി.. മുറിയിൽ വെളിച്ചം ഉള്ളതുകൊണ്ട് ഞാൻ ഭാര്യയെ വിളിച്ചു. അനക്കമൊന്നും ഇല്ലാത്തതിനാൽ ഞാൻ ബെഡ്റൂമിൽ കയറി നോക്കി ആരെയും കണ്ടില്ല.. പക്ഷേ കുളിമുറിയിൽ ആരോ ഉള്ളതായി തോന്നി. കുളിമുറിയുടെ കതകിൽ തട്ടി വിളിച്ചപ്പോൾ  ആരാണ് എന്ന് ചോദിച്ചു. ഞാനാണ് എന്ന് മറുപടി പറഞ്ഞ നിമിഷം അവൾ പറഞ്ഞു അവൾ കുളിക്കുക ആണെന്ന്.. കുളി കഴിഞ്ഞു അവൾ പുറത്തു വന്നു..

 എനിക്കൊരു കട്ടൻ കാപ്പി ഇട്ടു തന്ന ശേഷം അവൾ കിടക്കാൻ എന്നും പറഞ്ഞു ബെഡ് റൂമിലേക്ക് പോയി.. കട്ടൻ കാപ്പി കുടിച്ച ശേഷം  ജോലിക്ക് പോകുന്നതിനു മുമ്പ്  അവളോട് പോകുവാണ് എന്ന് പറയാൻ ഞാൻ തീരുമാനിച്ചു. ബെഡ്റൂം ഇൻറെ വാതിൽ തുറന്ന് ഞാൻ അ ആ കാഴ്ച കണ്ടു ഞങ്ങളുടെ ബെഡ്റൂമിൽ മറ്റൊരാൾ.  സംയമനം പാലിക്കാൻ ഞാൻ തീരുമാനിച്ചു. മനസ്സിൽ നീറ്റലോടെ വാതിൽ പതുക്കെ തുറന്നു ഞാൻ അകത്തു കയറി ചെന്നു.

എന്നെ കണ്ട പാടെ ഭാര്യ കരയാൻ തുടങ്ങിയിരുന്നു.. അവൻ ഓടി കുളിമുറിയിൽ കയറി. പോലീസിനെ വിളിച്ചു വരുത്തിയാലോ എന്ന ചിന്ത എൻറെ മനസ്സിലൂടെ കടന്നു പോയി. പക്ഷേ അതിനുമുമ്പ് മുമ്പ് ആ കള്ള കാമുകനെ ഒന്ന് കാണണ്ടേ.. വാതിലിൽ തട്ടി വിളിച്ചു ഉപദ്രവിക്കില്ല എന്ന് വ്യവസ്ഥയിൽ അവൻ പുറത്തുവന്നു.. 

അപ്പോഴാണ് അവൻറെ മുഖം എനിക്ക് ഓർമ്മ വന്നത് .. എൻറെ ഭാര്യയുടെ കൂടെ ജോലി ചെയ്യുന്ന വ്യക്തി.. അവനും ഉണ്ട് ഒരു കുടുംബം.. ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം.. പോലീസിൽ അറിയിക്കരുത് എന്ന് പറഞ്ഞു കൊണ്ട് അവൻ എൻറെ കാലു പിടിച്ചു കരഞ്ഞു.. പൊലീസെത്തി നാട്ടിൽ വിവരം അറിഞ്ഞാൽ അവരുടെ കുടുംബം തകരും എന്ന് അവൻ പറഞ്ഞു.. എൻറെ കുടുംബബന്ധം നീ തകർത്തല്ലോ എന്ന ചോദ്യത്തിന് അവനിൽ നിന്ന് യാതൊരു ഉത്തരവും വന്നില്ല.. 

പക്ഷേ അവൻ പറഞ്ഞു..  ജോലി ചെയ്യുമ്പോൾ ഭർത്താക്കന്മാർ നൈറ്റ് ഡ്യൂട്ടി മാത്രം ചെയ്യുന്ന വ്യക്തി ആണെങ്കിൽ ഭാര്യമാർക്ക് ചിലപ്പോൾ ഇങ്ങനെയൊക്കെ കാമുകന്മാർ ഉണ്ടാവുമെന്ന്.. പുറത്തറിഞ്ഞാൽ എൻറെ കുട്ടികൾക്കുണ്ടാകുന്ന നാണക്കേട് ഓർത്ത് കൈ വെക്കാതെ അവനെ വിട്ടുകളയാൻ ഞാൻ തീരുമാനിച്ചു..

നിനക്ക് എൻറെ വീട്ടിൽ നിന്നും ഇറങ്ങി പോകാമെന്ന് അവനോടും നിനക്ക് വേണമെങ്കിൽ എൻറെ കുട്ടികളുടെ ഒരു നല്ല അമ്മയായി ജീവിക്കാം എന്ന് അവളോട് പറഞ്ഞ ശേഷം തിരികെ ജോലി സ്ഥലത്തേക്ക് പോയി.. പോകുന്ന വഴിയിൽ ഞാൻ ചിന്തിച്ചു എന്താണ് കുഴപ്പം എവിടെയാണ് കുഴപ്പം ഒന്നും തന്നെ മനസ്സിലായില്ല.. ഞാൻ എൻറെ ഭാര്യയെ വേണ്ടതു പോലെ തന്നെ കാണാറുണ്ടായിരുന്നു പക്ഷേ എന്നിട്ടും അവൾ എന്താ ഇങ്ങനെ ആയത്..

നേരം വെളുത്തപ്പോൾ ഞാൻ ജോലികഴിഞ്ഞ് വീട്ടിൽ എത്തി. എന്നെയും കാത്തു അവൾ ബെഡ്റൂമിൽ ഇരിപ്പുണ്ടായിരുന്നു.. 

 ബെഡ്റൂമിൽ.. അങ്ങനെയാണ്.. ഞങ്ങൾക്ക് രാവിലെ ചില കലാപരിപാടികൾ ഒക്കെ ഉണ്ടായിരുന്നു.. ഇന്നുമുതൽ മുന്നോട്ട് ഇനി ഒന്നും വേണ്ട എന്ന് ഞാൻ തീരുമാനിച്ചു .. അതുമാത്രം ഞാൻ ഭാര്യയെ അറിയിച്ചു.. അവൾ അവനോട് ആയി പറഞ്ഞു.. അവിഹിത ബന്ധം കൊണ്ട് എന്ത് സുഖം ആണ് ലഭിക്കുന്നത് എന്ന് അറിയാനുള്ള ഒരു ആഗ്രഹം മൂലം ചെയ്ത് പോയതാണ് എന്ന്..

എന്തു നല്ല ന്യായീകരണം.. പിടിക്കപ്പെടുമ്പോൾ ഇതുപോലെ കുറെയേറെ ന്യായീകരണങ്ങൾ ഏതു പെണ്ണിനും ഉണ്ടാവും.. ഒന്നു കരയാൻ പോലുമാകാതെ മസില് പിടിച്ചു നടക്കുന്ന പുരുഷൻമാരുടെ വേദന ആരും കാണുന്നില്ല.. പഴയ നല്ല കാലത്തെ ഓർത്തുകൊണ്ട് ചായകപ്പ് പിടിച്ചു ഇനിയെന്ത് എന്ന ചിന്തയോടെ ജോകുട്ടൻ ഇരുന്നു.. 

 ( തുടരും.. )

ഇത് ഒരു കഥ മാത്രമാണ്.. ആരുടെയെങ്കിലും ജീവിതവുമായി സാമ്യം തോന്നിയാൽ അത് തികച്ചും യാദൃശ്ചികം മാത്രമാണ്..

Thursday, 5 May 2022

സന്തോഷം..

കവലയിലെ ആൽമരച്ചുവട്ടിൽ അന്തിയുറങ്ങുന്ന വയസനെ എല്ലാവർക്കും ഭയമാണ്.

കാണുന്നവരെയെല്ലാം അയാൾ ശപിക്കും, ചീത്ത വിളിക്കും.

ആ മനുഷ്യനെ കണ്ടാൽ ആ ദിവസം മോശമാകും എന്ന വിശ്വാസം ആളുകൾക്കുണ്ടായിരുന്നു.

ഒരു ദിവസം അയാൾ സന്തോഷവാനായി കാണപ്പെട്ടു.

പിന്നീടുള്ള ദിവസങ്ങളിലും അത് തുടർന്നു.

പലരും അയാളുടെ മുഖം ശ്രദ്ധിക്കാൻ തുടങ്ങി.

ഒരാൾ ചോദിച്ചു : താങ്കൾക്ക് ഈ മാറ്റം സംഭവിച്ചതെങ്ങനെയാണ്?

അയാൾ പറഞ്ഞു : കഴിഞ്ഞദിവസം എനിക്ക് എൺപതു വയസായി.

ഇത്രയും കാലം ഞാൻ എനിക്ക് ലഭിക്കാതെപോയ സന്തോഷം അന്വേഷിച്ചു നടക്കുകയായിരുന്നു.

ലോകത്തിൽ എനിക്ക് മാത്രമേ സന്തോഷമില്ലാതുള്ളൂ എന്നായിരുന്നു എന്റെ ധാരണ.

സന്തോഷം അന്വേഷിക്കുന്നതു ഞാൻ തിരുത്തി.

അതുകൊണ്ട് ഞാൻ ഇപ്പോൾ സന്തോഷവാനാണ്.....

ഇഷ്ടമുള്ളവയുടെ പിന്നാലെ നടക്കുമ്പോഴുള്ള ഏറ്റവും വലിയ പോരായ്മ, കൂടെയുള്ളവയെ തിരിച്ചറിയാതെ പോകുന്നു എന്നതാണ്.

പ്രതീക്ഷിച്ചിട്ടും ലഭിക്കാത്ത കാര്യങ്ങൾ മാത്രമല്ല.

ഉണ്ടായിട്ടും തിരിച്ചറിയാത്ത കാര്യങ്ങൾ കൂടിയാണ് ദുഃഖകാരണം.

ഉള്ള കാര്യങ്ങൾകൊണ്ടു മാത്രം സംതൃപ്തിയടഞ്ഞാൽ പിന്നെ പുതിയതൊന്നും നേടാനുള്ള അമിത ആഗ്രഹം ഉണ്ടാവില്ല...

Sunday, 1 May 2022

ഒരു മാറ്റത്തിൻ്റെ തുടക്കം..

ടാരീയിൽ ഉള്ള വിശ്വാസികൾ വളരെ നാളായി കാത്തിരുന്ന ആ സുദിനം വരവായി.. മെയ്മാസം ഒൻപതാം തീയതി  മുതൽ  എല്ലാ മാസവും ആദ്യത്തെ തിങ്കളാഴ്ച സീറോമലബാർ റൈറ്റ് കുർബാന നടത്തപ്പെടുന്നു. മെയ് മാസം ഒമ്പതാം തീയതിയിലെ കുർബാന വൈകുന്നേരം നാലര മണിക്ക് ആരംഭിക്കുന്നതാണ്..

ക്രിസ്തുവിന്റെ രക്ഷാകര രഹസ്യങ്ങളെ അനുസ്മരിക്കുകയും അവിടുത്തെ ശരീര രക്തങ്ങൾ സജ്ജീവ്വമാകുകയും ചെയ്യുന്ന ബലിപീഠത്തോട് ചേർന്ന് നില്ക്കുമ്പോൾ ആണ് വിശ്വാസ ജീവിതം ധന്യമാകുന്നത് എന്ന് ഓർമിപ്പിച്ചു കൊണ്ട് എല്ലാവരെയും പരിശുദ്ധ  കുർബാനയിലേക്ക് സ്വാഗതം ചെയ്യുന്നു..  

ടാരിയിൽ നിന്നും തൊട്ടടുത്ത പ്രദേശങ്ങളിൽ നിന്നും എത്തിച്ചേരാൻ സാധിക്കുന്ന  അത്രയും വിശ്വാസികൾ എത്താൻ ശ്രമിക്കണമെന്ന് സംഘാടകർ ന്യൂസിൽ ഡയോസിസിന് വേണ്ടിയും  അറിയിച്ചിട്ടുണ്ട്..

 അന്നേദിവസം മൂന്നര മുതൽ താല്പര്യമുള്ളവർക്ക്  കുമ്പസാരിക്കാൻ ഉള്ള സൗകര്യം ഉണ്ടായിരിക്കും എന്ന് അറിയിച്ചിട്ടുണ്ട്..

 കുർബാനയ്ക്കുശേഷം പാരിഷ് ഹാളിൽ വച്ച് അന്നേദിവസം കുർബാന നടത്തുന്ന സാബു അച്ഛനെയും ടീമിനെയും  പരിചയപ്പെടുവാനും  മുൻപോട്ടുള്ള കുർബാനയുടെ കാര്യങ്ങൾ ആലോചിക്കാനും വേണ്ടി ഒരു മീറ്റിംഗ് വയ്ക്കുന്നതാണ് എന്ന് അറിയുന്നു കൂടാതെ
 കുർബാനയിൽ പങ്കെടുക്കുന്ന എല്ലാവരും തന്നെ ആ മീറ്റിംഗിൽ പങ്കെടുക്കണമെന്ന്  അറിയിച്ചിട്ടുണ്ട്..

  ടാരി കൂട്ടായ്മയിലെ പങ്കുവെക്കലിൻ്റെയും  പരസ്പര സ്നേഹത്തിൻ്റെയും മാതൃക വിളിച്ചോതുന്ന ഒരു ചായ സൽക്കാരം മീറ്റിങ്ങിനു ശേഷം ഉണ്ടായിരിക്കുന്നതാണെന്ന് കൂടി അറിയുന്നു..

ഈ ഒരു മാറ്റം ടാരിയിലെ കത്തോലിക്കാ വിശ്വാസികളുടെ വിശ്വാസ ജീവിതത്തിന് ഒരു മുതൽക്കൂട്ട് ആകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്..