Friday, 31 July 2026

വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ..


വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ
 2026 ഓഗസ്റ്റ് മാസം ഒന്നാം തീയതി ശനിയാഴ്ച രാവിലെ 9 മണി മുതൽ സെൻറ് അൽഫോൻസാ സീറോ മലബാർ കത്തോലിക്ക ചർച്ചിൽ ആഘോഷിക്കുന്നു..

 തിരുനാൾ നോട്ടീസും പള്ളിയുടെ അഡ്രസ്സും ഇവിടെ ചേർക്കുന്നു

St. Alphonsa Syro - Malabar Catholic Church 
75 Albert St, Taree NSW 2430
Australia 

നമ്മളെപ്പോലെ ഒരു സാധാരണക്കാരിയായി ജീവിച്ച്, നമ്മൾ സാധാരണ ചെയ്യുന്ന കാര്യങ്ങളെല്ലാം അസാധാരണമായ വിധത്തിൽ ചെയ്ത് വിശുദ്ധിയുടെ പടവുകൾ നടന്നുകയറിയവളാണ് വി. അൽഫോൻസാമ്മ. 

മനുഷ്യന്റെ സ്വാഭാവിക പ്രവണതയാണ് സാഹനത്തിൽ നിന്ന് ഒളിച്ചോടുക എന്നത്. എന്നാൽ വി. അൽഫോൻസാമ്മ സഹനത്തെ ആത്മവിശുദ്ധിക്കും ആത്മരക്ഷയ്ക്കുമുള്ള മാർഗ്ഗമായി സ്വീകരിച്ചു. തന്റെ രോഗങ്ങളെയും, തെറ്റിദ്ധാരണകളെയും സന്തോഷത്തോടെ സഹിച്ചു എന്നതാണ് ഈ വിശുദ്ധയെ നമ്മളിൽ നിന്ന് വ്യത്യസ്തയാക്കുന്നത്. ഈ സഹനങ്ങളിൽ അവൾ ദൈവസ്നേഹം കണ്ടെത്തി. തന്‍റെ ജീവിതത്തിലെ സഹനത്തെ മുഴുവൻ സംയമനത്തോടെ സ്വീകരിക്കാനായത് കുരിശിലെ ഈശോയോടുള്ള അഗാധമായ സ്നേഹവും സമർപ്പണബോധവും കൊണ്ടാണ്.

“സഹനവും ത്യാഗവും ആകുന്ന കല്ലുകൾ കൊണ്ടാണ് സ്വർഗ്ഗത്തിൽ നമുക്ക് മാളികകൾ പണിയുന്നത്” എന്ന വി. അൽഫോസാമ്മയുടെ വാക്കുകൾ ഓർത്തുകൊണ്ട്, സഹനങ്ങളെ വിശുദ്ധിയിലേക്കുള്ള മാർഗ്ഗമായി പരിഗണിച്ച് അവയെ സന്തോഷത്തോടെ ജീവിതത്തിൽ സ്വീകരിക്കുവാനുള്ള ശക്തി ലഭിക്കുവാൻ നമുക്ക് തീക്ഷണമായി ആഗ്രഹിക്കാം പ്രാർത്ഥിക്കാം. ദൈവം നമ്മെ ഓരോരുത്തരേയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.. 

ഭക്തിനിർഭരമായ തിരുനാൾ തിരുകർമ്മങ്ങളിൽ പങ്കെടുത്ത് വിശുദ്ധയുടെ മാധ്യസ്ഥം വഴിയായി അനുഗ്രഹങ്ങൾ പ്രാപിക്കാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി ഇടവക വികാരി റവ. ഫാദർ ജോയ്സ് ചെറിയാൻ സിഎംഐയും ഇടവക കമ്മിറ്റിയും അറിയിച്ചു..

Thursday, 9 July 2026

സമുദ്രത്തിനടിയിലെ വെള്ളച്ചാട്ടം..

പ്രകൃതിയുടെ ശക്തിയും സൗന്ദര്യവും പ്രകടമാക്കുന്ന അത്ഭുതങ്ങളാണ് വെള്ളച്ചാട്ടങ്ങള്‍. കരയില്‍ മാത്രമല്ല, സമുദ്രങ്ങളിലും വെള്ളച്ചാട്ടങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്. 

വെനസ്വേലയിലെ എയ്ഞ്ചല്‍ വെള്ളച്ചാട്ടവും അമേരിക്കയുടെയും കാനഡയുടെയും അതിര്‍ത്തിയിലുള്ള നയാഗ്ര വെള്ളച്ചാട്ടവുമെല്ലാം ലോകപ്രശസ്തമായ, ധാരാളം സഞ്ചാരികള്‍ കാണാനെത്തുന്ന ഇടങ്ങളാണ്. എന്നാല്‍ ഭൂമിയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമുള്ളത് കടലിനടിയിലാണെന്നതാണ് സത്യം. ഐസ്ലാന്‍ഡിനെയും ഗ്രീന്‍ലന്‍ഡിനെയും വേര്‍തിരിക്കുന്ന ഡെന്‍മാര്‍ക്ക് കടലിടുക്കിനടിയിലാണ് ഈ വെള്ളച്ചാട്ടമുള്ളത്.

സമുദ്രങ്ങള്‍ക്കടിയില്‍ എങ്ങനെ ഒരു വെള്ളച്ചാട്ടം നിലനില്‍ക്കുമെന്നായിരിക്കും പലരുടെയും സംശയം. എന്നാല്‍ ഉയര്‍ന്ന മലനിരകളും ആഴമേറിയ മലയിടുക്കുകളും സമുദ്രങ്ങളിലുമുണ്ട്. യഥാര്‍ഥത്തില്‍, താപനിലാവ്യത്യാസം കാരണം വെള്ളം ഉയര്‍ന്ന ഭാഗത്തുനിന്ന് താഴ്ന്നയിടത്തേക്ക് സഞ്ചരിക്കുകയാണിവിടെ.

ഡെന്മാര്‍ക്ക് സ്‌ട്രെയ്റ്റ് കറ്ററാക്ട് എന്നാണ് ആര്‍ട്ടിക് സമുദ്രത്തിലെ ഈ ഭീമന്‍ വെള്ളച്ചാട്ടത്തെ വിളിക്കുന്നത്. നോര്‍ഡിക് സമുദ്രത്തില്‍ നിന്നുള്ള തണുത്തതും കനമുള്ളതുമായ ജലം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ നിന്നുള്ള ചൂടുള്ള, ഭാരം കുറഞ്ഞ ജലവുമായി കൂട്ടിയിടിക്കുമ്പോഴാണ് വെള്ളച്ചാട്ടം രൂപപ്പെടുന്നത്. താപനിലയിലും ലവണാംശത്തിലുമുള്ള വ്യത്യാസം തണുത്ത വെള്ളം സമുദ്രത്തിന്റെ അടിത്തട്ടിലൂടെ ഒഴുകാന്‍ ഇടയാക്കുന്നു, വലിയ അളവില്‍ വെള്ളം അഗാധത്തിലേക്ക് തള്ളിവിടുന്ന ഒരു പ്രവാഹമായി മാറുകയും ചെയ്യുന്നു.

11,500 അടി താഴ്ചയിലേക്കാണിത് വെള്ളം പതിക്കുന്നത്. കരയിലെ ഏറ്റവും ഉയരമുള്ള എയ്ഞ്ചല്‍ ഫാള്‍സിനേക്കാള്‍ മൂന്നിരട്ടിയോളം വരുമിത്. ഡെന്മാര്‍ക്ക് സ്‌ട്രെയ്റ്റ് കറ്ററാക്ടിന് 300 മൈല്‍ വീതിയുമുണ്ട്.

സെക്കന്‍ഡില്‍ 5 ദശലക്ഷം ക്യുബിക് മീറ്റര്‍ ആണ് വെള്ളം ഒഴുകുന്ന നിരക്ക്. അതായത് നയാഗ്രയേക്കാള്‍ ഏകദേശം 50000 ഇരട്ടി. അതേസമയം, ഉപരിതലത്തില്‍ നിന്ന് വെള്ളച്ചാട്ടം കാണാനാവില്ല. അവസാനത്തെ ഹിമയുഗത്തില്‍ (ഏകദേശം 17,500-11,500 വര്‍ഷങ്ങള്‍ മുമ്പ്) രൂപപ്പെട്ടതെന്ന് കരുതുന്ന ഈ വെള്ളച്ചാട്ടം ഭൂമിയുടെ കാലാവസ്ഥയിലും വലിയ പങ്കുവഹിക്കുന്നുണ്ട്.

Wednesday, 8 July 2026

കേരള ജാതിവ്യവസ്ഥയുടെ ഇര..

മലയാള സിനിമയിലെ ആദ്യ നായിക പി.കെ.റോസി. 

ദളിതയായതിനാൽ താൻ അഭിനയിച്ച സിനിമ പോലും കാണാനാവാതെ നാട് വിട്ടോടേണ്ടി വന്നു. ആ തീയേറ്റർ വരെ കത്തിച്ച കലാസാംസ്ക്കാരിക പാരമ്പര്യo നമ്മുടേത്.
തിരുവനന്തപുരം , നന്തൻകോട് , ആമത്തറ വയലിനു സമീപം ( ഇപ്പോൾ കനകനഗർ ) 1903 ഫെബ്റു.10 നാണ് രാജമ്മയുടെ ജനനം .
അക്കാലത്ത് നന്തൻകോട് ആമത്തറ ഭാഗത്തെ ദലിതർ സംഘടിച്ച് ചേരമർ കലാസംഘം എന്നൊരു പ്രസ്ഥാനം രൂപീകരിച്ച് കാക്കാരശ്ശി നാടകങ്ങൾ അവതരിപ്പിച്ചിരുന്നു . രാജമ്മ വളർന്നപ്പോൾ ഈ സമിതിയിലെ നടിയായി ചേർന്നു .

 കാക്കാരശി നാടകത്തിൽ കാക്കാത്തിയുടെ വേഷം കെട്ടുന്ന ആദ്യത്തെ സ്ത്രീയായി രാജമ്മ. ( അതുവരെ കാക്കാത്തിയുടെ വേഷം കെട്ടിയിരുന്നത് ആണുങ്ങൾ)ഇവിടെ നിന്നാണ് രാജമ്മ വിഗതകുമാരൻ എന്ന ആദ്യ മലയാള സിനിമയിലെ നായികയായെത്തുന്നത് ഉപജീവനത്തിനായി പുല്ല് ചെത്തി കെട്ടുകളാക്കി വിൽക്കുന്ന ജോലിയായിരുന്നു രാജമ്മക്ക് ..

അക്കാലത്താണ് ( 1927-28 ) വിഗതകുമാരനിൽ അഭിനയിക്കാൻ പറ്റിയ ഒരു നായികയെ J.C.ഡാനിയൽ അന്വേഷിക്കുന്നത് . അങ്ങിനെ ട്രാവൻകൂർ പിക്ചേഴ്സിന്റെ ബാനറിൽ നിർമ്മിച്ച വിഗതകുമാരനിൽ രാജമ്മ നായികയായി . രാജമ്മയെ റോസിയായി ഡാനിയൽ പുനർനാമകരണം ചെയ്യുകയും ..

മൊത്തം 10 ദിവസത്തെ അഭിനയമായിരുന്നു റോസിക്ക് ഉണ്ടായിരുന്നത് . ദിവസം 5 രൂപ നിരക്കിൽ 10 ദിവസത്തെ അഭിനയത്തിന് 50 രൂപ കൂലി.

ചിത്രം 1928 നവംബർ 7 ന് തിരുവനന്തപുരം ക്യാപ്പിറ്റോൾ ടെൻറ് തിയേറ്ററിൽ പ്രഥമ പ്രദർശനം നടത്തി . അന്നത്തെ പ്രഗത്ഭ വക്കീലായിരുന്ന മുള്ളൂർ.S.ഗോവിന്ദപ്പിള്ളയാണ് പ്രദർശനം ഉത്ഘാടനം ചെയ്തത് . ദലിതയായ റോസി പ്രദർശനം കാണാൻ വന്നാൽ പ്രശ്നങ്ങളുണ്ടാകുമെന്ന് ഭയന്ന ഡാനിയൽ റോസിയെ ചിത്രം കാണാൻ ക്ഷണിച്ചിരുന്നില്ല.

സിനിമ കാണാൻ റോസി എത്തിയുമില്ല. എന്നിട്ടും സിനിമയിൽ റോസിയുടെ കഥാപാത്രം വന്നതോടെ കാണികൾ അക്രമാസക്തരായി . ശക്തമായ കല്ലേറുമൂലം സ്ക്രീൻ കീറിപ്പറിഞ്ഞതോടെ വിഗതകുമാരന്റെ പ്രഥമ പ്രദർശനവും അവസാനിച്ചു . ഡാനിയൽ ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു .

അവിടുന്നങ്ങോട്ട് റോസിയുടെ ജീവിതവും മാറി മറിഞ്ഞു . 1928 നവംബർ 10 ന് സംഘടിച്ചുവന്ന സവർണ റൗഡിക്കൂട്ടം റോസിയുടെ കുടിലിന് തീയിട്ടു . റോസിക്കും കുടുംബത്തിനും ഓടി രക്ഷപ്പെടേണ്ടി വന്നു . റോഡിലൂടെ വന്ന വാഹനത്തിന്റെ മുമ്പിലേക്ക് രക്ഷിക്കണേ എന്ന് അലറിക്കരഞ്ഞുകൊണ്ട് റോസി ഓടിക്കയറി . ലോറി ഡ്രൈവറായിരുന്ന നാഗർകോവിൽ സ്വദേശി കേശവപിള്ള റോസിയെ വാഹനത്തിൽ കയറ്റി രക്ഷപ്പെടുത്തി സ്വദേശത്തേക്ക് കൊണ്ടുപോയി . പിന്നീട് കേശവപിള്ള തന്നെ റോസിയെ വിവാഹം കഴിക്കുകയും ചെയ്തു 

എന്നാൽ ദലിതയെ വിവാഹം കഴിച്ചതിനാൽ കേശവപിള്ളയേയും റോസിയേയും വീട്ടുകാർ പുറത്താക്കി . തുടർന്ന് വടപളനിയിലെ ഓട്ടുപുരത്തെരുവിൽ വാടകവീടെടുത്ത് അവർ ജീവിതമാരംഭിച്ചു . റോസി രാജാമ്മാളായി പുനർജനിച്ചു .
1987 ൽ വടപളനിയിലെ ഓട്ടുപുരത്തെരുവിലെ വാടക വീട്ടിൽ വച്ച് 84- ആമത്തെ വയസിൽ മരിച്ചു

Tuesday, 7 July 2026

അറ്റ്ലാന്റിസ്.., നഷ്ട സാമ്രാജ്യം..

4000 വർഷങ്ങൾക് മുൻപ് മെഡിറ്ററനിയൻ കടലിലോ സമീപത്തോ ഉണ്ടായിരുന്നെന്ന് പറയപ്പെടുന്ന ദ്വീപ് സമൂഹമാണ് അറ്റ്ലാന്റിസ്. 

അറ്റ്ലാന്റിക് ദ്വീപിലെ മധ്യപ്രദേശതാണ് ഇവ സ്ഥിതി ചെയ്യുന്നതെന്നും പറയപ്പെടുന്നു. ഈ ദ്വീപിൽ ഒരു മനുഷ്യ സംസ്കാരം നിലനിന്നിരുന്നെന്നും അതി ഭീകരമായ അഗ്നി പർവത സ്ഫോടനം മൂലം പ്രസ്തുത സ്ഫോടന ത്തിന്റെ ആഘാദത്തിൽ സമുദ്രത്തിൽ ഉണ്ടായ വലിയ ഗർത്തത്തിലേക് ആ പ്രദേശം മുഴുവൻ മുങ്ങി മറഞ്ഞു പോയെന്നുമാണ് കഥ. ഈ സ്ഫോടനത്തിന് 500-1000 അണുബോംബ് ഒരുമിച്ചു പൊട്ടുന്ന ശക്തി ഉണ്ടായിരുന്നെന്ന് പറയപ്പെടുന്നു. 

ഗ്രീക്ക് ചിന്തകനായ പ്ളേറ്റോ യാണ് ഈ ദ്വീപിനെ കുറിച്ച് ആദ്യമായി പുസ്തകത്തിൽ രേഖപ്പെടുത്തിയത്.

പ്ലേറ്റോയുടെ അറ്റ്ലാന്റിസ്

(തന്റെ സംഭാഷണങ്ങളിലെ ക്രിട്ടിയാസ് എന്ന കഥാപാത്രത്തിലൂടെ) അറ്റ്ലാന്റിസിനെ ലിബിയയും ഏഷ്യാമൈനറും ഒരുമിച്ച് ചേർത്തതിനേക്കാൾ വലിയ ഒരു ദ്വീപ് എന്നാണ് വിശേഷിപ്പിക്കുന്നത്, ഹെർക്കുലീസ് പില്ലേഴ്സിന് തൊട്ടുമപ്പുറം അറ്റ്ലാന്റിക്കിൽ സ്ഥിതിചെയ്യുന്നു - പൊതുവെ ജിബ്രാൾട്ടർ കടലിടുക്ക് എന്നാണ് അർത്ഥമാക്കുന്നത്. അതിന്റെ സംസ്കാരം പുരോഗമിച്ചിരുന്നു.

 പ്ലേറ്റോയുടെ "റിപ്പബ്ലിക്" ൽ വിവരിച്ചിരിക്കുന്നതിന് സമാനമായ ഒരു ഭരണഘടനയും ഇതിനുണ്ടായിരുന്നു. പോസിഡോൺ ദേവനാണ് ഇത് സംരക്ഷിച്ചത്.

 അദ്ദേഹം തന്റെ മകനായ അറ്റ്ലസിനെ രാജാവായും ദ്വീപിന്റെയും അതിനെ ചുറ്റിപ്പറ്റിയുള്ള സമുദ്രത്തിന്റെയും പേരായി നിയമിച്ചു. അറ്റ്ലാന്റിയക്കാർ ശക്തമായി വളർന്നപ്പോൾ, അവരുടെ ധാർമ്മികത ക്ഷയിച്ചു. അവരുടെ സൈന്യങ്ങൾ ഒടുവിൽ ഈജിപ്ത് വരെയും യൂറോപ്പ് ടൈറേനിയ (എട്രൂസ്കൻ ഇറ്റലി) വരെയും കീഴടക്കി, പിന്നീട് ഏഥൻസിന്റെ നേതൃത്വത്തിലുള്ള ഒരു സഖ്യത്താൽ പിന്തിരിപ്പിക്കപ്പെട്ടു. പിന്നീട്, ദൈവിക ശിക്ഷയിലൂടെ, ദ്വീപ് ഭൂകമ്പങ്ങളാലും വെള്ളപ്പൊക്കങ്ങളാലും വലയം ചെയ്യപ്പെട്ടു, ചെളി നിറഞ്ഞ കടലിൽ മുങ്ങി.


20th നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഏറെ കുറെ ഇത് മിത്താണെന്ന് എല്ലാവരും അടിയുറച്ചു വിശ്വസിച്ചിരുന്ന കാലത്ത് 1968 ൽ ഡോ. വാലനൈൻ പ്രസ്തുത കടൽ പാതയ്ക്കു അടിയിൽ ഒളിഞ്ഞിരിക്കുന്ന വല്യ ഒരു മതിൽ കണ്ടെത്തുകയും ഇതിനെ അറ്റ്ലാന്റിസ് ദ്വീപുമായി ബന്ധിപ്പിക്കുകയും ചെയ്തു. അങ്ങനെ വീണ്ടും അറ്റ്ലാന്റിക് ദ്വീപ് ചർച്ച വിഷമായി മാറി. ഈ കാലഘട്ടത്തിൽ വീണ്ടും നിരവധി തെളിവുകൾ കണ്ടെത്തുകയും അതിനെ നിരസിക്കുന്ന തരത്തിൽ പോയിന്റ്കൾ വന്നു കൊണ്ടും ഇരുന്നു.

 ഏറ്റവും ഒടുവിലായി 2021ൽ വടക്കൻ അറ്റ്ലാന്റിക് ഫറോ ദ്വീപുകളിലെ തടകത്തിന്റെ അടി തട്ടിൽ നിന്ന് ലഭിച്ച തെളിവുകൾ പ്രകാരം AD 500 ൽ അഞ്തമായി ഒരു കൂട്ടം മനുഷ്യർ അവിടെ സ്ഥിര താമസമാക്കിയിരുന്നെന്ന് കണ്ടെത്തി,എങ്കിൽ പോലും ഇത് അറ്റ്ലാന്റിക്ക് ദ്വീപാണെന്ന് ഉറപ്പു നൽകാൻ കഴിയില്ല. മറ്റൊരു സംസ്കാരം അതിന് അടുത്ത പ്രദേശങ്ങളിൽ ജീവിച്ചിരുന്നതാവാം.

Monday, 6 July 2026

പക്ഷിപ്പനി മിഡ് നോർത്ത് കോസ്റ്റിൽ..

ന്യൂ സൗത്ത് വെയിൽസിൽ മാരകമായ ഉയർന്ന രോഗകാരിയായ H5N1 പക്ഷിപ്പനി ഇനത്തിന്റെ ആദ്യ കേസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

പ്രധാന വസ്തുതകൾ

സ്ഥലം:

ന്യൂ സൗത്ത് വെയിൽസ് സംസ്ഥാനത്തിലെ മിഡ് നോർത്ത് കോസ്റ്റിൽ, ഹോക്സ് നെസ്റ്റിന് സമീപമുള്ള ബെന്നറ്റ്സ് ബീച്ചിൽ പൊതുജനങ്ങളിൽ ഒരാളാണ് രോഗബാധിതനായ ഭീമൻ പെട്രൽ പക്ഷിയെ നിലത്തുവീണ നിലയിൽ കണ്ടെത്തിയത്.

സ്ഥിരീകരണം:

2026 ജൂലൈ 3 ന് NSW സംസ്ഥാന ലബോറട്ടറികൾ നടത്തിയ പ്രാരംഭ പരിശോധനയിൽ പോസിറ്റീവ് H5 ഫലം ലഭിച്ചു. 

2026 ജൂലൈ 4 ന് രാത്രി CSIRO യുടെ ഓസ്‌ട്രേലിയൻ സെന്റർ ഫോർ ഡിസീസ് പ്രിപ്പയേഡ്‌നെസ് നടത്തിയ നിർണായക പരിശോധനയിൽ ഉയർന്ന രോഗകാരിയായ H5N1 ഇനത്തെ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

നിലവിലെ കാർഷിക സ്ഥിതി:

കാർഷിക വ്യവസ്ഥയിലോ വാണിജ്യ കോഴി വ്യവസായങ്ങളിലേക്ക് വൈറസ് പ്രവേശിച്ചതിന് തെളിവുകളില്ലെന്ന് NSW സർക്കാർ സ്ഥിരീകരിച്ചു.

പൊതു ഭക്ഷ്യ സുരക്ഷ:

സൂപ്പർമാർക്കറ്റുകളിൽ നിന്ന് മുട്ടകളോ കോഴി ഉൽപ്പന്നങ്ങളോ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഇപ്പോൾ ഒരു അപകടവുമില്ലെന്നും പരിഭ്രാന്തിയോടെ വാങ്ങുന്നത് / വാങ്ങിക്കൂട്ടുന്നത് അനാവശ്യമാണെന്നും അധികാരികൾ ഊന്നിപ്പറയുന്നു.

കോഴിവളർത്തൽ മുൻകരുതലുകൾ

 വാണിജ്യ ഉൽ‌പാദകരെയും സ്വതന്ത്രമായി പറക്കുന്ന പക്ഷികളുടെ ഉടമകളെയും സാധ്യമാകുന്നിടത്തെല്ലാം പക്ഷികളെ / കോഴികളെ വീടിനുള്ളിൽ സൂക്ഷിക്കാൻ സംസ്ഥാന വകുപ്പുകൾ ശുപാർശ ചെയ്യുന്നു.

മനുഷ്യസുരക്ഷ

മനുഷ്യരിൽ ഇത് വ്യാപിക്കാനുള്ള സാധ്യത ഇപ്പോഴും അപൂർവമായി തുടരുന്നു, കാരണം സാധാരണയായി രോഗബാധിതരായ മൃഗങ്ങളുമായി നേരിട്ട് സമ്പർക്കം ആവശ്യമാണ്.

മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് സ്ഥിരമായി പകരുന്നതായി തെളിവുകളില്ലാത്തതിനാൽ, നിലവിൽ മനുഷ്യർക്ക് പൊതുജനാരോഗ്യ അപകടസാധ്യത കുറവാണ്..

റിപ്പോർട്ടിംഗ്

രോഗികളോ ചത്തതോ ആയ വന്യജീവികളുമായുള്ള എല്ലാ സമ്പർക്കവും ഒഴിവാക്കുക. രോഗബാധിതമായതോ ചത്തതോ ആയ പക്ഷിയെ നിങ്ങൾ കണ്ടാൽ, 1800 675 888 എന്ന നമ്പറിൽ എമർജൻസി അനിമൽ ഡിസീസ് ഹോട്ട്‌ലൈനിൽ ഉടൻ റിപ്പോർട്ട് ചെയ്യുക.

Sunday, 5 July 2026

അറ്റ്ലാൻറിക്കിന്റെ അടിത്തട്ടിൽ എന്ത്..?

2005 മുതൽ, 2026 ജൂൺ 13 വരെ ആരും ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ ധൈര്യപ്പെട്ടിട്ടില്ല. 

പ്രശസ്ത ഓസ്ട്രിയൻ ഗവേഷണ മുങ്ങൽ വിദഗ്ദ്ധൻ ഹെർബർട്ട് നിറ്റ്ഷും സംഘവും മഞ്ഞുമൂടിയ ആഴങ്ങളിലേക്ക് ഒരു പര്യവേഷണം ആരംഭിച്ചു. എന്നാൽ ഒരു പതിവ് പര്യവേഷണം എന്ന നിലയിൽ ആസൂത്രണം ചെയ്തിരുന്നത് ഒരു പേടിസ്വപ്നത്തിൽ അവസാനിച്ചു.

3,800 മീറ്റർ താഴ്ചയിൽ, ശാസ്ത്രജ്ഞരെ മാത്രമല്ല, ലോകത്തെ മുഴുവൻ ശ്വാസം അടക്കിപ്പിടിച്ച ഒരു കാര്യം അവർ കണ്ടുമുട്ടി. ക്യാമറ അവശിഷ്ടങ്ങളിൽ ഫോക്കസ് ചെയ്തതിന് തൊട്ടുപിന്നാലെ, മോണിറ്ററുകളെ കണ്ട് രണ്ട് ക്രൂ അംഗങ്ങൾ ബോധംകെട്ടു വീണു, അവർക്ക് അടിയന്തര വൈദ്യസഹായം ആവശ്യമായി വന്നു. ദൗത്യം തൽക്ഷണം നിർത്തലാക്കപ്പെട്ടു.

ഇരുണ്ട ആഴങ്ങളിൽ ക്യാമറകൾ പകർത്തിയത് ടൈറ്റാനിക്കിനെക്കുറിച്ച് നമുക്കറിയാമെന്ന് കരുതിയിരുന്നതെല്ലാം മറയ്ക്കുന്നു. കലങ്ങിയ വെള്ളത്തിലൂടെ, അവർ എങ്ങനെയെന്ന് വ്യക്തമായി കണ്ടു. ടൈറ്റാനിക്കിലെ ഒരു പുതിയ ദ്വാരത്തിൽ തകർന്ന ഒരു അത്യാധുനിക അന്തർവാഹിനി ഇടിച്ചു, അത് അകത്ത് നിന്ന് കീറിമുറിച്ചു. എന്തോ അതിനെ പിന്തുടർന്നതുപോലെ ഒരു ഭീമാകാരമായ പോറൽ അടയാളം അവിടെ ദൃശ്യമാണ്.